സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും; യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും
പ്രകാശ് ചന്ദ്രശേഖർ
പാലാ: രാവിലെ 9 മണിയോടെ പാലപൊൻകുന്നം പാതയിലെ പൈയ്കയിൽ നിന്നും 3 കിലോമീറ്ററോളം അകലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തോണിപ്പാറ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യൂ ഡി എഫ് പ്രവർത്തകർ.കൊടി -തോരണങ്ങൾ കെട്ടിതീരുന്നതെയുള്ളു. പ്രചാരണവാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി പാതയോരത്ത് വിശ്രമിക്കുന്നു.സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത് തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചഭാഷിണിയിൽ മുഴങ്ങുന്നുണ്ട്.പാതയിൽ നിന്നും അൽപ്പം ദൂരെ ഗുണ്ടുകൾ ഉൾപ്പെടുത്തി മാലപ്പടക്കം മരത്തിന്റെ ചില്ലയിൽ കെട്ടിത്തൂക്കിയിട്ടിരുന്നു.
യൂത്ത് ഫ്രണ്ട് നേതാവ് സാജൻ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്നതും കാണാമായിരുന്നു.ഏതാനും മിനിട്ടുകൾ പിന്നിട്ടപ്പോൾ മോൻസ് ജോസഫ് എം എൽ എ ഇവിടേയ്ക്കെത്തി. ഓടിക്കൂടിയ പ്രവർത്തകരോട് കാറിൽ നിന്നിറങ്ങാതെ തന്നെ എം എൽ എ പ്രവർത്തന പുരോഗതിയെക്കുറിച്ചാരാഞ്ഞു.പിന്നാലെ .മല്ലികശ്ശേരിയിൽക്കാണാമെന്നറിയിച്ച് മിനിട്ടുകൾക്കുള്ളിൽ മടക്കം.പിന്നാലെ എത്തിയ വാഹനത്തിൽ നിന്നും ചാക്യാർകൂത്ത് കലാസംഘം ഇറങ്ങിയതോടെ അവിടെയും ഇവിടെയും നിന്നിരുന്ന പ്രവർത്തകർ പാരയോരത്തെ വെറ്റിങ്ഷെഡിന് സമീപത്തേയ്ക്ക് ഒത്തുകൂടി.
നിമിഷങ്ങൾക്കുള്ളിൽ ചാക്യാർ പ്രകടനം ആരംഭിച്ചതോടെ രംഗം കൊഴുത്തു.സ്ഥാനാർത്ഥി ജോസ് ടോമിന്റെ ഗുണഗണങ്ങളും കെ എം മാണിയുമായുള്ള അടുപ്പവും എതിർസ്ഥാനാർത്ഥിയുടെ പോരായ്മയുമെല്ലാം ഉൾപ്പെടുത്തി, ആക്ഷേപ ഹാസ്യം വാരിവിതറിയുള്ള കൂത്തവതരണം പ്രവർത്തകരുടെ മുഴിപ്പകറ്റി. രാവിലെ 8നായിരുന്നു ഇവിടെ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്.ഏകദേശം 10-15 മിനിട്ട് കടന്നുപോയതതോടെ ചാക്യാർ അടുത്ത കേന്ദ്രമായ മല്ലികശ്ശേരിയിലേയ്ക്ക് യാത്രയായി.പിന്നാലെ സ്ഥാർത്ഥി അഡ്വ.ജോസ് ടോം പ്രവർത്തകർക്കിടയിലേയ്ക്ക് കടന്നുവന്നു.പ്രവർത്തകരുമായി അൽപസമയം വിവരശേഖരണം. ഇതിനിടയിൽ പ്രവർത്തകരിൽ ഒരാൾ മാലപ്പടക്കത്തിന് തീകൊളുത്തി.
ഈ സമയമായപ്പോഴേയ്ക്കും നിരവധി യുവാക്കൾ ബൈക്കുകളിൽ ഇവിടേയ്ക്കെത്തി.അവരും ചേർന്നതോടെ ചെറിയ റോഡ് ജനസാഗരമായ പ്രതീതി.ഏറെ പണിപ്പെട്ടാണ് ഈ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോയിരുന്നത്.ആമുഖ പ്രാസംഗീകൻ ഏതാനും വാക്കുകളിൽ പര്യടനപരിപാടിയെക്കുറിച്ച് വിശദീകരിച്ചു.തുടർന്ന് മൈക്ക് സ്ഥാനാർത്ഥിക്ക് കൈമാറി.കോട്ടയം ഡിസിസി ഓഫീസിൽ വച്ച് കേരളത്തിലെ യൂ ഡി എഫ് നേതൃത്വം ഒന്നായിട്ടാണ് എന്നേ സ്ഥാനാർത്ഥിയാക്കിയത്.അന്നുമുതൽ പ്രചാരണ രംഗത്ത് നിങ്ങൾ സജീവമാണ്.അതിന് നന്ദി അറിക്കുന്നു.ബാലറ്റ് മിഷ്യനിൽ 7-ാമത് ആയിട്ടാണ് കൈതച്ചക്ക ചിഹ്നം ഉൾക്കൊള്ളിച്ചിട്ടുള്ളത്.എന്നേ ശ്രവിക്കുന്നവർ കൈതച്ചക്ക ചിഹ്നത്തിൽ വിരലമർത്തി വിജയിപ്പിക്കയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വാക്കുകൾ ചുരിക്കി ,പ്രവർത്തകർക്ക് കൈകൊടുത്ത് ചുറുറുക്കോടെ ജോസ് ടോം പ്രചാരണവാഹനത്തിലേയ്ക്ക്. അടുത്ത സ്വീകരണം ഏകദ്ദേശം മൂന്ന് കിലോമീറ്ററോളം അകശേരിയിലായിരുന്നു.മുന്നിൽ ബൈക്ക് റാലി.പിന്നിൽ തുറന്ന പ്രചാരണവാഹനത്തിൽ സ്ഥാനാർത്ഥി.ഈ യാത്രയിലാണ് ജോസ് ടോം മറുനാടൻ ടിവിയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടത്.മാണി സാറിന്റെ പിൻഗാമിയായി... യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ വിജയത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയുമില്ല. നൂറ് ശതമാനവും യൂഡിഎഫ് പാലായിൽ വിജയിക്കും.അദ്ദേഹം അറിയിച്ചു.ഈ തിരഞ്ഞെടുപ്പിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ ഞാനൊന്നും പറയുന്നില്ലന്നും അതൊക്കെ ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും യൂഡി എഫ് നേതൃത്വം വേണ്ട സമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി.
മല്ലികശ്ശേരിയിലെത്തുമ്പോൾ 10 മണികഴിഞ്ഞിരുന്നു.തോണിപ്പാറയെ അപേക്ഷിച്ച് കുറച്ചുകൂടി ആൾക്കുട്ടവും പ്രവർത്തകരും ഇവിടെ കൂടിയിരുന്നു.വാഹനത്തിൽ തയ്യാറാക്കിയിരുന്ന സ്റ്റേജിലാണ് ഇവിടെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.സ്വാഗത പ്രസംഗം ഏതാണ്ട് സമാപിച്ച സമയത്താണ് സ്ഥാനാർത്ഥി ഇവിടെ എത്തിയത്.തുടർന്ന് കവലയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി കൈപിച്ച് കുലുക്കിയും അടുപ്പക്കാരെ വാരിപ്പുണർന്നും വോട്ടുതേടി.ഈ സമയം ഇതുവഴിയെത്തിയ ബസ്സിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാരെ കൈവിശിക്കാണിച്ച് കണ്ടുവെന്ന് ബോദ്ധ്യപ്പെടുത്തി.ഈ സമയം മോൻസ് ജോസഫ് എം എൽ എ സമ്മേളനത്തിന്റെ ഉൽഘാട പ്രസംഗം ആരംഭിച്ചിരുന്നു.
ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികളെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും ചുരുങ്ങിയവാക്കുകളിൽ വിവരിച്ചും അഡ്വ.ജോസ് ടോമിന് കൈതച്ചക്ക ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും മിനിട്ടുകൾക്കുള്ളിൽ എം എൽ എ പ്രസംഗം ചുരുക്കി.പിന്നീട് സ്ഥാനാർത്ഥിയുടെ ഊഴം.ഇവിടെയും തോണിപ്പാറയിലെ പ്രസംഗത്തിന്റെ തനിയാവർത്തനം.ആകെ 10 മിനിട്ട് .പിന്നാലെ നേതാക്കൾ വേദിവിട്ടു.ജോസ് ടോം വീണ്ടും പ്രചാരണവാഹനത്തിലേയ്ക്ക്.അടുത്ത സ്വീകരണം പാമ്പൊലീയിലായിരുന്നു.മൊത്തം 27 കേന്ദ്രങ്ങളിലാണ് എലിക്കളം പഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.ഇത് പൂർത്തിയായപ്പോൾ 2 മണിയോടടുത്തിരുന്നു.
തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ജന്മനാട് ഉൾക്കൊള്ളുന്ന മീനച്ചിൽ പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.സ്വീകരണ കേന്ദ്രങ്ങളിൽ കൈതച്ചക്ക സമ്മാനിച്ചാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്.ഡോ.എൻ.ജയരാജ് എംഎൽഎ, റോഷി അഗസ്റ്റൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഫിലിപ്പ് കുഴികുളം, പ്രൊഫ.സതീശ് ചൊള്ളാനി, സാജൻ തൊടുക,കെ.പി.ജോസഫ്, അവിരാച്ചൻ കോക്കാട്ട് ,ടോമികപ്പിലുമാക്കൽ, അബ്ദുൾ കരീം, ജോഷി കെ.ആന്റണി തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.
എം.മുരളി, റോഷി അഗസ്റ്റൻ എം എൽ .എ, ബിജു കുന്നുംപുറം, സേവ്യർ പുല്ലന്താനി ,എ.കെ.ചന്ദ്രമോഹൻ, പ്രസാദ് കൊണ്ടുപറമ്പിൽ, സണ്ണി വെട്ടം എന്നിവർ മീനച്ചിൽ പഞ്ചായത്തിലെ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം പാലാ നഗരസഭാ പ്രദേശത്തും പര്യടനം നടത്തജോസ് ടോം പര്യടനം നടത്തി.അരുണാപുരം മരിയൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം പന്ത്രണ്ടാം മൈലിൽ സമാപിച്ചു. പി.ടി.ജോസ്, പ്രൊഫ.സതീശ് ചൊള്ളാനി ,ആൻന്റോ പടിഞ്ഞാറേക്കര ,ബി ജോയ് ഇടേട്ട്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവൻ, ലീന സണ്ണി, ബെറ്റി ഷാജു, ജോർജ്കുട്ടി ചെറുവള്ളി എന്നിവരും കൗൺസിലർമാരും പര്യടന പരിപാടിയിൽ പങ്കുചേർന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍