സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്ത് നടത്തി; ബൂത്ത് കൺവൻഷനുകൾ മിക്കയിടത്തും ഒരു റൗണ്ട് പൂർത്തിയാക്കി; തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകവെ ഇടിത്തീ പോലെ ആ വാർത്തയെത്തി; 'തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥി'; വാർത്ത കേട്ട ബിജെപി പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി; കെ.സുരേന്ദ്രനെ വെട്ടി തുഷാറിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം
കെ.എം. അക്ബർ
തൃശൂർ: പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി ബിഡിജെഎസിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം. താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം ശക്തമാക്കുന്നതിനിടേയാണ് തൃശൂരിൽ എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കുമെന്ന വാർത്ത വന്നത്. ഇതോടെ പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തൃശൂരിൽ ബിജെപി പ്രവർത്തകർ പ്രചാരണം ശക്തമാക്കിയിരുന്നു. പലയിടത്തും സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്ത് നടത്തി വോട്ടഭ്യാർഥിച്ചു. ബൂത്ത് കൺവൻഷനുകൾ ഒരു റൗണ്ട് മിക്കയിടത്തും പൂർത്തിയായി. 700-800 ആളുകൾ വരെ പങ്കെടുത്ത ബൂത്ത് കൺവൻഷനുകൾ വരെ നടത്തി.
എല്ലാ വോട്ടർമാരെയും ഫോണിൽ വിളിക്കുക എന്ന ലക്ഷ്യം വെച്ച് പാർട്ടി ഓഫിസിനോടു ചേർന്നു തന്നെ കോൾ സെന്ററും തുറന്നിരുന്നു. അങ്ങനെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കേയാണ് തൃശൂരിൽ തുഷാർ സ്ഥാനാർത്ഥിയാകുമെന്ന ആ വാർത്ത ഇടിത്തീ പോലെ വന്നത്. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ ഒരു പക്ഷേ വിജയമോ അതുമല്ലെങ്കിൽ രണ്ടാം സ്ഥാനമോ ലഭിക്കുമെന്നായിരുന്നു കണക്കൂട്ടലുകൾ നടത്തിയ ജില്ലാ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. അത് തെളിയിക്കുന്ന കൃത്യമായ കണക്കുകളും അവർ പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 1.2 ലക്ഷം വോട്ടുകളായിരുന്നു താമര ചിഹ്നത്തിന് ലഭിച്ചിരുന്നത്. അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ പരിധിയലെ നിയോജക മണ്ഡലങ്ങളിൽ നിന്നും 2.5 ലക്ഷം വോട്ടുകൾ ലഭിച്ചു.
കൃത്യമായി പറഞ്ഞാൽ ഇരട്ടി വോട്ടുകളുടെ വർധന. ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങൾ കാരണം ഇത്തവണ അത് 3.75 ലക്ഷമായി മാറുമെന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫിലെ സി എൻ ജയദേവന് 3.89 ലക്ഷം വോട്ടുകളും രണ്ടാം സ്തനത്തെത്തിയ യുഡിഎഫിലെ കെ പി ധനപാലന് 3.50 ലക്ഷം വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്. കണക്കുകൂട്ടലുകൾ കൃത്യമാവണമെങ്കിൽ ഒരു കാര്യവും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാസങ്ങൾക്കു മുമ്പ് തന്നെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ വരികയും വേണം. ഇതോടെ സ്ഥാനാർത്ഥിയായി സുരേന്ദ്രൻ തന്നെ തൃശൂരിൽ മൽസരിക്കുമെന്ന് സംസ്ഥാന നേതാക്കൾ ഉറപ്പുനൽകുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസത്തിൽ സുരേന്ദ്രൻ സമ്മതവും നൽകിയതോടെ ബിജെപി ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയായി ഇന്നലെ വരെ സുരേന്ദ്രനെ തന്നേയാണ് കണ്ടിരുന്നത്. തൃശൂർ സീറ്റ് കിട്ടിയാൽ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച വേളയിലും ബിജെപി പ്രവർത്തകരുടെ വിശ്വാസം സുരേന്ദ്രനിൽ തന്നേയായിരുന്നു. ഇതിനിടയിലാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വമെടുക്കുന്നതും തൃശൂരിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചാരണം ശക്തമായതും. ഇതോടെ ടോം വടക്കൻ സ്ഥാനാർത്ഥിയാകുന്നതിനെതിരേ സുരേന്ദ്രൻ വിഭാഗം രംഗത്തെത്തി.
കോൺഗ്രസ് പ്രവർത്തകർക്ക് പോലും വേണ്ടാത്ത ടോം വടക്കനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്ന് സുരേന്ദ്രൻ വിഭാഗം തന്നെ നേതൃത്വത്തെ അറിയിച്ചു. അതോടെ ആ പ്രചാരണം വേഗത്തിൽ കെട്ടടങ്ങി. പിന്നെ കാത്തു നിൽക്കാതെ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്തുകൾ നടത്താനാണ് സുരേന്ദ്രൻ വിഭാഗം ശ്രമിച്ചത്. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച നടന്നുകൊണ്ടിരിക്കെയാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി ജില്ലാ സെക്രട്ടറി നാഗേഷിനോട് ഇതേ കുറിച്ച് അന്വേഷിച്ചതോടെ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയല്ല എന്ന് ഇതുവരെ സംസ്ഥാന നേതൃത്വം പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ളയും സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു. തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന. തങ്ങൾക്ക് സ്വാധീന കൂടുതലുണ്ടെന്ന് ബിഡിജെഎസ് അവകാശപ്പെടുന്ന തൃശൂർ സീറ്റിനെ ചൊല്ലി ചർച്ച നടന്നുകൊണ്ടിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം ആരംഭിച്ചതോടെ ബിഡിജെഎസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തത്തിയിരുന്നു. ബിജെപി പ്രവർത്തകർ താമര ചിഹ്നത്തിന് വോട്ടഭ്യർഥിച്ച് പ്രചാരണം ആരംഭിച്ചതോടെ തൃശൂരിൽ മൽസരിക്കേണ്ടെന്ന നിലപാട് തുഷാർ കടുപ്പിക്കുകയും ചെയ്തു. എന്നാൽ, തുഷാർ ഉറപ്പായി മത്സരത്തിനുണ്ടാകണമെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ആവശ്യം.
ഇതിനായി നിരവധി വാഗ്ദാനങ്ങളും ബിജെപി തുഷാറിന് മുന്നിൽ വെച്ചു. കൂടാതെ തുഷാർ സ്ഥാനാർത്ഥിയാകുന്നതിനെ എതിർത്തിരുന്ന വെള്ളാപ്പള്ളി നടേശനെ മയപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വം, ദേശീയ നേതാക്കളായ ഗുരുമൂർത്തിയേയും മുരളീധര റാവുവിനേയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുവരും വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി തുഷാർ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് വെള്ളാപ്പള്ളിയെകൊണ്ട് ധാരണയിലെത്തിച്ചു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വം തുഷാറുമായി ചർച്ച നടത്തിയാണ് തൃശൂർ സീറ്റ് അടക്കം അഞ്ചു സീറ്റുകൾ ബിഡിജെഎസിനു വിട്ടു നൽകാൻ തീരുമാനിച്ചത്.
ലോകസഭയിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ മുമ്പ് വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭ സീറ്റ് തുഷാറിന് ലഭിക്കുമെന്ന ഉറപ്പും ബിജെപി കേന്ദ്ര നേതൃത്വം നൽകിയതായാണ് സൂചന. അതേ സമയം, തുഷാർ മത്സരിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും എസ്എൻഡിപി ചുമതലകൾ രാജിവച്ച ശേഷമേ മത്സരിക്കാവൂ എന്ന നിലപാടിൽ ഉറച്ച് നൽക്കുകയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതേസമയം, സുരേന്ദ്രൻ വിഭാഗത്തിന് ശക്തിയുള്ള തൃശൂരിൽ ഈ വിഭാഗത്തിന്റെ പിന്തുണയില്ലാതെ മൽസരിക്കേണ്ടി വരുമോയെന്ന ആശങ്ക ബിഡിജെഎസ് നേതൃത്വത്തിനുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍