മാണിയുടെ കൈയിൽ ആകെയുള്ളത് 40,000 രൂപയത്രേ! തിരുവഞ്ചൂർ വെറും ആറര ലക്ഷം മാത്രം സ്വത്തുള്ള പാവം; 30 ലക്ഷം സെന്റിന് വിലയുള്ള കവടിയാറിൽ കടകംപള്ളിയുടെ ഭാര്യയുടെ നാല് സെന്റിന് എട്ട് ലക്ഷം രൂപ; എത്ര മറച്ചുവച്ചിട്ടും മുരളീധരനും ഭാര്യയ്ക്കുമായി 11 കോടിയുടെ സ്വത്തുക്കൾ; കള്ളക്കണക്കുകളുടെ വസന്തകാലത്തിന് തുടക്കമായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കുന്നവർ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വിചിത്രമായ പല കണക്കുകളും കേൾക്കുന്ന കാലം. ബാർ കോഴയിൽ ഒരു നയാപൈസ അഴിമതി പണം വാങ്ങിയിട്ടില്ലെന്നാണ് ധനമന്ത്രിയായിരുന്ന കെഎം മാണി പറഞ്ഞിരുന്നത്. അത് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും. പക്ഷേ ആർക്കും വിശ്വസിക്കാനാവാത്ത കണക്ക്. വെറും 40,000 രൂപ മാത്രമാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച റിക്കോർഡ് സ്വന്തമായുള്ള കേരളാ കോൺഗ്രസിന്റെ എല്ലാം എല്ലാമായ പാലയിലെ മാണിക്യം മാണിയുടെ കൈയിലുള്ളത്. ഇത്തരത്തിൽ പല അവിശ്വനീയ കണക്കുകളും പുറംലോകത്ത് എത്തുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക ഇന്നലെയാണ് സ്വീകരിച്ചു തുടങ്ങിയത്. പലപ്രമുഖരും പത്രിക സമർപ്പിക്കുകയും ചെയ്തു. ആദ്യദിനം പത്രിക നൽകിയവരിൽ ധനികൻ കെപിസിസി. മുൻ അധ്യക്ഷനും വട്ടിയൂർക്കാവിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. എതിരാളിയായ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു സ്വന്തമായി വീടോ വാഹനമോ ഇല്ല. കഴക്കൂട്ടത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് എതിരേയുള്ളത് 45 കേസുകൾ.
പാലാഴി റബ്ബർ ടയേഴ്സിൽ ഓഹരി, അന്നമ്മാ മാണിയുടെ കൈയിൽ 35,000 രൂപ
പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൈവശം പണമായി നാൽപ്പതിനായിരം രൂപ മാത്രം. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാൽ ഒരു രൂപയുടെ പോലും സ്വർണ്ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ല. പാലാ എസ്.ബി. ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യൻ ബാങ്ക്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബർ ടയേഴ്സിലിടക്കം ഷെയറുമുണ്ട്.
മാണിയുടെ ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമുണ്ട്. അഞ്ച് സർവേ നമ്പരുകളിലായി കെ.എം. മാണിക്ക് 6.86 ഏക്കർ ഭൂമിയാണുള്ളത്. ഇവയ്ക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്ക്വയർഫീറ്റ് വീടും സ്വന്തമായുണ്ട്. ഭാര്യയ്ക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്.
1.25 കോടി രൂപയുടെ സ്വത്തുക്കളാണ് കേരള കോൺഗ്രസിനുള്ളത്. തിരുനക്കരയിൽ പാർട്ടി ഓഫീസ് ഇരിക്കുന്ന 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാർട്ടിക്കു വേണ്ടി ചെയർമാൻ കെ.എം. മാണിയുടെ പേരിലുണ്ടെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.
എല്ലാമുള്ള മുരളിയും ഒന്നുമില്ലാത്ത കുമ്മനവും
വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ കൈയിലുള്ളത് കൈവശമുള്ളത് 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപം. സബ്ട്രഷറിയിലും ബാങ്കുകളിലുമായി 32.77 ലക്ഷം സേവിങ്സ് നിക്ഷേപം. സ്ഥാവരജംഗമ വസ്തുക്കളുടെ ആകെ ആസ്തി 7.45 കോടി.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 13,20,000 രൂപ വിലയ്ക്ക് 1987ൽ വാങ്ങിയ 20.5 സെന്റ് വസ്തുവും വീടും 19,80,000 രൂപയ്ക്ക് 1999ൽ ഗുരുവായൂരിൽ വാങ്ങിയ ഫ്ളാറ്റും മുരളിക്കുണ്ട്. തൃശൂർ അയ്യന്തോളിൽ പാരമ്പര്യമായി കിട്ടിയ 85 ലക്ഷം രൂപ വിലവരുന്ന 2500 സ്ക്വയർ ഫീറ്റ് വീടും ഒമ്പത് ലക്ഷം രൂപ വിലവരുന്ന വസ്തുവുമുണ്ട്. ഡി.ഐ.സി പാർട്ടിക്ക് വേണ്ടി കെ. കരുണാകരൻ വാങ്ങിയ 60 ലക്ഷം രൂപ വിലവരുന്ന കെട്ടിടവും ഇപ്പോൾ മുരളിക്ക് സ്വന്തമാണ്. കൂടാതെ 29.98 ലക്ഷത്തോളം വിലവരുന്ന രണ്ട് ഇന്നോവ കാറുകളും അഞ്ചുലക്ഷം രൂപ വിലവരുന്ന വീട്ടു സാധനങ്ങളും ജനപ്രിയ കമ്മ്യൂണിക്കേഷനിൽ 3.39 കോടിയുടെ ഓഹരിയും മാതൃഭൂമിയിൽ 100 രൂപയുടെ ഓഹരിയും മുരളിക്കുണ്ട്. സെയിൽസ്ടാക്സ് നിക്ഷേപമായി 10,000 രൂപയും 30,000 രൂപയുടെ ആഭരണവുമാണ് മുരളിക്കുള്ളത്.
ഭാര്യ എസ്. ജ്യോതിക്ക് സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ, കമ്പനി ഷെയറുകൾ അടക്കം 5.17 കോടിയുടെ ആസ്തിയുണ്ട്. മൂത്തമകൻ അരുൺ നാരായണന് സ്ഥിരം നിക്ഷേപങ്ങളും സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുമായി 26.48 ലക്ഷത്തിന്റെയും ഇളയമകൻ ശബരിനാഥിന് 15.72 ലക്ഷത്തിന്റെയും ആസ്തിയുണ്ടെന്നും നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിൽ മുരളീധരൻ വെളിപ്പെടുത്തി.
എന്നാൽ എതിരാളിയായ ബിജെപിയിലെ കുമ്മനം രാജശേഖരന്റെ കഥ ഇങ്ങനെയല്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് സാമ്പത്തികബാധ്യതയില്ല. കോട്ടയം അയ്മനം വില്ലേജിൽ 25.5 സെന്റ് ഭൂമി. പണമായി കൈയിൽ 10,000 രൂപ. ബാങ്കിൽ 34,614 രൂപ. ജന്മഭൂമിയിൽ 5,100 രൂപയുടെ ഓഹരി. കേസുകൾ ഇല്ല. സ്വന്തമായി വാഹനമില്ല.
കടകംപള്ളിയക്ക് കവടിയാറിൽ 33 ലക്ഷം രൂപയുടെ ആസ്തി, സ്വന്തമായി ഭൂമിയില്ലാതെ വി മുരളീധരൻ
കഴക്കുട്ടത്തെ സിപിഐ(എം) സ്ഥാനാർത്ഥിയായ കടകംപള്ളിയുടെ കൈവശമുള്ളത് 15,000 രൂപ. പൊലീസ് കേസുകൾ 45. കടകംപള്ളി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ 10,000 രൂപ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാമ്പസിലെ എസ്.ബി.ടി. ശാഖയിൽ 930 രൂപ. ജില്ലാ ട്രഷറിയിൽ 24,141 രൂപ. മലയാളം കമ്യൂണിക്കേഷൻസിൽ 10,000 രൂപയുടെ ഓഹരി. കടകംപള്ളി വില്ലേജിൽ 12 സെന്റ് ഭൂമിയും 850 ചതുരശ്ര അടി വിസ്തീർണമുള്ള വീടും.
ഭാര്യ തിരുമല ഏബ്രഹാം മെമോറിയൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ സുലേഖയുടെ കൈവശം പണമായി 5,000 രൂപ. നിക്ഷേപങ്ങളും ആഭരണവും കാറും ഉള്ളൂർ വില്ലേജിൽ 50 സെന്റും കവടിയാർ വില്ലേജിൽ നാലു സെന്റും 1200 ചതുരശ്ര അടിയുള്ള വീടും ഭാര്യയുടെ പേരിൽ. ഭാര്യയുടെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 33 ലക്ഷം രൂപ.
കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവ് വി മുരളീധരൻ സ്വന്തമായി ഭൂമിയില്ല. യാതൊരുവിധ ബാധ്യതകളുമില്ല. ആറു ഗ്രാമിന്റെ സ്വർണ മോതിരം. കൈയിൽ പണമായി 1,000 രൂപ. ബാങ്കിൽ 56,791.75 രൂപ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകൾ. ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഭാര്യയ്ക്കും ഭാര്യാസഹോദരനും കൂടി ആലപ്പുഴ പാലമേൽ വില്ലേജിൽ 53 സെന്റ് കുടുംബസ്വത്ത്. ഭാര്യയുടെ പേരിൽ കോഴിക്കോട് കേച്ചേരി വില്ലേജിൽ രണ്ടു സെന്റ്. ഭാര്യയുടെ കൈയിൽ 2,000 രൂപ. ബാങ്കിൽ 39,381 രൂപ നിക്ഷേപം. ഭാര്യയ്ക്ക് 164 ഗ്രാം സ്വർണവും 2004 മോഡൽ മാരുതി ഓൾട്ടോ കാറും.
ശക്തനും ഭാര്യയ്ക്കുമായുള്ളത് 79,66,830 രൂപയുടെ ആസ്തി
സ്ഥാവര ജംഗമ വസ്തുക്കളുടെ മതിപ്പുവില 2,34,010 രൂപ. ഭാര്യയുടെ പേരിലുള്ള സ്ഥാരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപ. ഇരുവരുടെയും പേരിൽ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപ.
ശക്തന്റെ കൈവശം 10,000 രൂപ.കാഞ്ഞിരംകുളത്ത് 22 സെന്റ് കൃഷിഭൂമി വിപണിവില 11 ലക്ഷം. നാല് ബാങ്ക് അക്കൗണ്ടുകളിലായി 6,010 രൂപ. ഒരു ലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണാഭരണം. ഭാര്യയുടെ കൈവശം 6,000 രൂപ. നിക്ഷേപമായി 2,23,195 രൂപ. 320 ഗ്രാം സ്വർണാഭരണത്തിനു വില ഒൻപതു ലക്ഷം. 5,43,625 രൂപ വിലയുള്ള സ്വിഫ്റ്റ് കാർ. കോട്ടുകാലിൽ ഒരേക്കർ കൃഷിഭൂമി വിപണിവില 50 ലക്ഷം.
തിരുവഞ്ചൂരിന്റെ കൈയിലുള്ളത് 2600 രൂപ
കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമുള്ളത് 2,600 രൂപ. ഭാര്യയുടെ കൈയിലുള്ളത് 1,900 രൂപ. തിരുവഞ്ചൂരിന് എസ്.ബി.ടി. തിരുവനന്തപുരം സ്റ്റാച്യു ശാഖയിൽ 19,412 രൂപ നിക്ഷേപം. ട്രഷറിയിൽ 499 രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിൽ 14,047 രൂപ. ഭാര്യയ്ക്കു പെൻഷനുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ 50,335 രൂപയുടെ നിക്ഷേപവും.
ആദായനികുതി റിട്ടേണിൽ തിരുവഞ്ചൂരിന് ആകെ 4,26,830 രൂപയുടെയും ഭാര്യയ്ക്കു 4,55,219 രൂപയുടെയും വരുമാനം. തിരുവഞ്ചൂരിനു 36,558 രൂപയുടെയും ഭാര്യയ്ക്കു 36,17,941 രൂപയുടെയും ജംഗമ ആസ്തി. തിരുവഞ്ചൂരിനു 66,50,000 രൂപ വിപണിവിലയുള്ള ഭൂമി. ഭാര്യയുടെ പേരിലുള്ള ഭൂമിക്കു വില 56,25,000 രൂപ.ഭാര്യയ്ക്ക് 9,895 വാർഷിക അടവുള്ള ഒരു ലക്ഷത്തിന്റെ എൽ.ഐ.സി. പോളിസി. ഭാര്യയുടെ കൈവശം 16.50 ലക്ഷത്തിന്റെ സ്വർണം. തിരുവഞ്ചൂരിന്റെ പേരിൽ 1.23 ഏക്കർ സ്ഥലം. ഭാര്യയുടെ പേരിൽ പലയിടത്തായി 79.10, 81 സെന്റ് ഭൂമി. ഭാര്യയുടെ പേരിൽ 3.08 ലക്ഷം രൂപയുടെ ബാധ്യത.
കാഞ്ഞിരപ്പള്ളിയിലെ സിപിഐ നേതാവ് വി.ബി. ബിനുവിന് 97 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 27,28,572 രൂപയുടെയും ആസ്തി. ബിനുവിന്റെ പേരിൽ എസ്.ബി.ടി. കോട്ടയം ശാഖയിൽ നാല് അക്കൗണ്ടിലായി 13,75,701 രൂപ സ്ഥിരനിക്ഷേപം. രണ്ടു സേവിങ്സ് അക്കൗണ്ടുകളിൽ 2,07,442 രൂപ. 4.70 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്. 9.75 ലക്ഷം രൂപ വിലമതിക്കുന്ന കാർ. ഒരു പവൻ സ്വർണം. 67 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലവും വീടും.ഭാര്യയുടെ പേരിൽ മൂന്ന് അക്കൗണ്ടുകളിലായി 8,15,138 രൂപയുടെ സ്ഥിരനിക്ഷേപം. എസ്.ബി. അക്കൗണ്ടിൽ 22,699 രൂപ. പോസ്റ്റൽ സേവിങ്സിൽ 735 രൂപ. 2.20 ലക്ഷം രൂപയുടെ എൽ.ഐ.സി. പോളിസിയും 6.75 ലക്ഷം രൂപ വിലമതിക്കുന്ന കാറും. 9.90 ലക്ഷം രൂപയുടെ സ്വർണം. വി.ബി. ബിനു അഭിഭാഷകൻ. ഭാര്യ എൻജിനീയർ. മകൻ ഹൈദരാബാദിൽ ഫിനാൻസ് കമ്പനി എക്സിക്യൂട്ടീവ് ഓഫീസറാണെന്നും വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്