അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ നിർണായകമായി 51 മണ്ഡലങ്ങൾ; ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകൾ നിലനിർത്തിയാൽ ഭരണം ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; ശക്തമായ തിരിച്ചുവരവ് നടത്തി പിടിച്ചെടുക്കാൻ കോൺഗ്രസ്; മഹാസഖ്യത്തിനും തൃണമൂലിനും നിർണായകം; രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാളെ നിർണായക ദിനമാണ്. കഴിഞ്ഞ തവണ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ച ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചുവരവിന് കാതോർത്തിരിക്കയാണ് കോൺഗ്രസ്. വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് ബിജെപിയും. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പു നാളെ നടക്കുമ്പോൾ അത് ഇരു കക്ഷികളെയും സംബന്ധിച്ചിടത്തോളം നിർണായകമാണ്. നാളെ വോട്ടെടുപ്പു നടക്കുന്ന 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ 2014 ൽ 38 എണ്ണം ജയിച്ചതു ബിജെപിയാണ്. കോൺഗ്രസിനു കിട്ടിയത് വെറും 2 സീറ്റ്. ഈ നിലയിൽ നിന്നും കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, എത്രകണ്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്. രണ്ടു ദേശീയ കക്ഷികളുടെ പ്രകടനം ഈ 51 മണ്ഡലങ്ങളിൽ എങ്ങനെയാകുമെന്ന് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു ബിജെപി ആധിപത്യം നിലനിർത്തുമോ? കോൺഗ്രസ് പിടിച്ചു കയറുമോ? എന്നതാണ് ചോദ്യം.
ഉത്തർപ്രദേശിൽ 14 സീറ്റുകളിലണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 ൽ 12 സീറ്റും മോദി തരംഗത്തിൽ കഴിഞ്ഞ തവണ ബിജെപി തൂത്തുവാരി. കോൺഗ്രസ് പിടിച്ചുനിന്നത് സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും മാത്രം. ഇത്തവണ പക്ഷേ, സ്ഥിതി അതല്ല. 10 സീറ്റുകളിലെങ്കിലും ബിജെപിക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു എസ്പി ബിഎസ്പി സഖ്യം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 2014ൽ സംസ്ഥാനത്ത് ആ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. 2004 മുതൽ രാഹുൽ ഗാന്ധിയെ ജയിപ്പിച്ച അമേഠിയിൽ സ്മൃതി ഇറാനി എത്തിയതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.
ഉത്തർപ്രദേശിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. 2014നെക്കാൾ മികച്ച വിജയം നേടുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. 2014 ബിജെപി നേടിയ കുതിപ്പിന് പ്രധാന കാരണം ഉത്തർപ്രദേശ് ആയിരുന്നു, അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന ഉത്തർപ്രദേശിലെ 15 മണ്ഡലങ്ങളിൽ 12 ഇടത്തും കഴിഞ്ഞ വട്ടം ബിജെപിയാണ് വിജയിച്ചത്. ഇതിൽ 7 മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിക്കുന്നത്.
എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്വാധീനം സംസ്ഥാനം മുഴുവൻ അലയടിക്കുന്നുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിച്ചതിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാസഖ്യം മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകൾ ഒന്നിച്ച് കൂട്ടിയാൽ ബിജെപിക്ക് ലഭിച്ച വോട്ടുകളെക്കാൾ ഏറെ മുന്നിലാണത്. ബറെച്ച്, മോഹൻലാൽഗഞ്ച്, സിതാപൂർ, കൈസർഗഞ്ച്, കൗശാംഭി, ബാന്ദ, ദൗറ എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി കാത്തിരിക്കുന്നത്.
ബറൈച്ച് മണ്ഡലത്തിൽ കഴിഞ്ഞവട്ടം 95,590 വോട്ടുകൾക്കാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ ബിജെപി പരാജയപ്പെടുത്തിയത്. എന്നാൽ ബറൈച്ചിൽ എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകൾ ഒരുമിച്ച് കൂട്ടിയാൽ ബിജെപി സ്ഥാനാർത്ഥി അക്ഷയ്ബർ ലാൽ ഏറെ പിന്നിലാണ്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സാവിത്രി ഭായ് ഭുലെയെയാണ് കോൺഗ്രസ് ഇക്കുറി ഇവിടെ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. കഴിഞ്ഞ വട്ടം രണ്ടാം സ്ഥാനത്തെത്തിയ ഷാബിദ് അഹമ്മദ് ബാൽമികിയാണ് ഇക്കുറിയും ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി.
ബറൈച്ചിലേതിന് സമാനമായസ്ഥിതിയാണ് മോഹൻലാൽ ഗഞ്ചിലും സിറ്റിങ് എംപിയായ കൗഷൽ കിഷോറാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിഎസ്പി നേതാവ് സിഎൽ വർമയാണ് പ്രധാന എതിരാളി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ 4,55,274 വോട്ടുകളാണ് സ്വന്തമാക്കിയത്. ബിഎസ്പി 3,09,858 വോട്ടുകളും നേടി. എസ്പിയും ബിഎസ്പിയും ഒന്നിച്ചതോടെ ഭൂരിപക്ഷം കടക്കാൻ ബിജെപി വിയർക്കേണ്ടി വരും. കൗശംബി സീറ്റിൽ സമാജ് വാദി പാർട്ടിയാണ് ബിജെപിയുടെ എതിരാളി. സംവരണ സീറ്റായ കൗശംബി 42,900 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിനോദ് കുമാർ സോങ്കാർ സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടിയുടെ ഇന്ദ്രജിത്ത് സരോജാണ് ഇക്കുറി വിനോദിന്റെ എതിരാളി. ബിഎസ്പി വോട്ടുകൾ കൂടി നേടാനായാൽ മണ്ഡലത്തിൽ ഇന്ദ്രജിത്തിന് അനായാസ വിജയം ഉറപ്പിക്കാം.
സിതാപൂരിലും, ദൗറയിലും, ബാന്ദയിലും കൈസർഗഞ്ചിലും സമാനമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. എന്നാൽ ലഖ്നോ, ഗോണ്ട, ഫൈസാബാദ്, ബരാബങ്കി, ഫതേപർ തുടങ്ങിയ മണ്ഡലങ്ങളിൽ മഹാസഖ്യവും കോൺഗ്രസും ബിജെപിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകൾ. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജനവിധി തേടുന്ന അഞ്ചാം ഘട്ടം കോൺഗ്രസിനും നിർണായകമാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് നിർണായകമായ സംസ്ഥാനം. കഴിഞ്ഞ തവണ ആകെയുള്ള 25 സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ അതാവർത്തിക്കുക എളുപ്പമാകില്ല. നാളെ വോട്ടുചെയ്യുന്ന 12 മണ്ഡലങ്ങളിൽ പലേടത്തും ഇത്തവണ കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. എന്നാലും തങ്ങൾക്കു തന്നെയാണ് മുൻതൂക്കമെന്ന് ബിജെപി അവകാശപ്പെടുന്നു. രാജസ്ഥാനിലെ വോട്ടെടുപ്പ് ഇതോടെ പൂർത്തിയാകും.
മധ്യപ്രദേശിൽ ഏഴിടത്തും കഴിഞ്ഞ തവണ ബിജെപി ജയിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് ഈ മണ്ഡലങ്ങളെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ഝാർഖണ്ഡിൽ നാലും ബിജെപിയുടെ സിറ്റിങ് സീറ്റുകൾ. കോൺഗ്രസ് ഇത്തവണ ശക്തമായ പ്രചാരണം നടത്തിയ മണ്ഡലങ്ങളാണിവ. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.
ബിഹാറിലെ അഞ്ചു മണ്ഡലങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ജയിച്ചതാണ്. 3 എണ്ണം ബിജെപിയും ഒന്നുവീതം ഭാരതീയ ലോക്സമതാ പാർട്ടിയും (ബിഎൽഎസ്പി) ലോക് ജനശക്തി പാർട്ടിയും (എൽജെപി). ഇത്തവണ കോൺഗ്രസ് ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.
ബംഗാളിലെ 7 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസിന്റെ കൈവശമിരുന്നവ. ഇവിടങ്ങളിൽ കോൺഗ്രസ്സോ ഇടതുപക്ഷമോ ശക്തമല്ല. 23 മണ്ഡലങ്ങളിൽ ചെറിയ തോതിലെങ്കിലും ബിജെപി തൃണമൂലിന് മത്സരമൊരുക്കുന്നു. കാശ്മീരിലെ ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും നാളെയാണ്. അനന്തനാഗിൽ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പിൽ 10% മാത്രമേ വോട്ടു രേഖപ്പെടുത്തിയുള്ളൂ.
മറ്റ് ഘട്ടങ്ങളിൽ പരക്കെ അക്രമം നടന്ന പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ടം മുതൽ ഒരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുമാനിച്ചിട്ടുണ്ട്. പരസ്യ പ്രചരണം അവസാനിച്ച ഉത്തർപ്രദേശിലെ റായ് ബറേലി, അമേഠി, ലഖ്നൗ തുടങ്ങി പതിനാല് മണ്ഡലങ്ങളിലും വൻ പ്രചരണ പരിപാടികളാണ് ഒരുക്കിയത്. ബിജെപി സ്ഥാനാർത്ഥി സ്മ്യതി ഇറാനിക്ക് വേണ്ടി പാർട്ടി അദ്ധ്യക്ഷൻ അമിത്ഷാ തന്നെ കൊട്ടിക്കലാശത്തിന് നേത്യത്വം നല്കി.
സഹോദരൻ കൂടിയായ രാഹുൽ ഗാന്ധിക്ക് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആണ് അമേഠിയിൽ പ്രചരണം ഏകോപിപ്പിച്ചത്. മണ്ഡലത്തിലെ പ്രശസ്തമായ ഹസ്രത്ത് മീർ ഇമാമുദ്ധിൻ ദർഗ്ഗയിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗന്ധിയും പങ്കെടുത്തു. മധ്യപ്രദേശിലെ 7 രാജസ്ഥാനിലെ 12 ഝാർഖണ്ഡിലെ 4 ഉം മണ്ഡലങ്ങളിലും കോൺഗ്രസിന്റെയും ബിജെപിയും ദേശിയ നേതാക്കൾ ആണ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മറ്റെല്ലാ വിഷയങ്ങളെയും അപേക്ഷിച്ച് ദേശിയത വിഷയങ്ങൾ പറയാൻ ഈ ഘട്ടത്തിലും കോൺഗ്രസ്സും ബിജെപിയും മത്സരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്