അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ പന്തയക്കാരുടെയും സൂപ്പർതാരം കെജ്രിവാൾ തന്നെ; ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്ന് പ്രവചനം; മോദിയും യോഗിയും പരിവാരങ്ങളും ഒരുമിച്ചു കൈകോർത്തിട്ടും അവസാന വട്ടവും മുൻതൂക്കം കെജ്രിവാളിന്; ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചും അവസാന നിമിഷം രാമക്ഷേത്ര നിർമ്മാണവും ആയുധമാക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങളും വികസന നേട്ടങ്ങളും പരിചയാക്കി ആം ആദ്മിയും; ഡൽഹി നാളെ പോളിങ്ബൂത്തിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ല
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിശബ്ദ പ്രചരണ ദിവസമായ ഇന്ന് നേതാക്കൾ വോട്ടുതേടി പലയിടങ്ങളിലും എത്തി. അത്യന്തം വാശിയേറി തിരഞ്ഞെടുപ്പാണ് നാളത്തേത്. എന്നാൽ, ത്രികോണ പോരാട്ടമല്ല ഇക്കുറി നടക്കുന്നത്. ബിജെപിയും ആം ആദ്മി പാർട്ടിയും നേർക്കുനേർ പോരാടുന്ന അവസ്ഥയാണുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങൾക്കിടെയും അരവിന്ദ് കെജ്രിവാളിന്റെ ജനപക്ഷ രാഷ്ട്രീയം വിജയിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കിയത്. സർവേകൾക്ക് പുറമേ പന്തയക്കാരുടെയും സൂപ്പർതാരമാണ് കെജ്രിവാൾ. ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്നാണ് പ്രവചനം വന്നിരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയെ എങ്ങനെയും തോൽപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. വെറും 70 സീറ്റുള്ള, പൂർണ സംസ്ഥാന പദവി പോലുമില്ലാത്ത ഡൽഹി പിടിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ള തങ്ങളുടെ ഫയർബ്രാൻഡ് നേതാക്കളെയെല്ലാം ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ വിഷയം തന്നെ ആം ആദ്മി പ്രചരണ വിഷയമാക്കിയാണ് തിരിച്ചടിച്ചത്.
കേന്ദ്രവുമായി കൊണ്ടുംകൊടുത്തുമുള്ള അഞ്ചുവർഷത്തെ ഭരണത്തിനു ശേഷം ജനവിധി തേടുന്ന കെജ്രിവാൾ തന്റെ സർക്കാറിന്റെ നേട്ടങ്ങളാണ് എടുത്തുകാണിക്കുന്നതെങ്കിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡാണ് ബിജെപി ഇറക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചാണ് ബിജെപിയുടെ പ്രചരണം. കെജ്രിവാളും ആം ആദ്മി പാർട്ടിയും ശാഹീൻ ബാഗിലെ പ്രക്ഷോഭകർക്കൊപ്പമാണെന്ന തരത്തിലുള്ള പ്രചരമാണ് വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും ബിജെപി നടത്തുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ഹിന്ദു വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
എന്നാൽ, വിവിധ ഏജൻസികൾ നടത്തിയ സർവേകളൊന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നൽകുന്നത് ആശ്വസിക്കാവുന്ന കണക്കുകളല്ല. മിക്കവരും പ്രവചിക്കുന്നത് ആം ആദ്മി പാർട്ടി മികച്ച മാർജിനിൽ തന്നെ ഭരണം നിലനിർത്തുമെന്നാണ്. 2015-ൽ നേടിയ 67 സീറ്റ് നേട്ടം ഇത്തവണ ആവർത്തിക്കാൻ ഇടയില്ലെങ്കിലും 45 മുതൽ 60 വരെ സീറ്റുകൾ കെജ്രിവാളിന്റെ പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ടൈംസ് നൗ - ഇപ്സോസ്, എ.ബി.പി ന്യൂസ് - സിവോട്ടർ, ഐ.എ.എൻ.എസ് - സിവോട്ടർ സർവേകളെല്ലാം ആപ്പിന് സുരക്ഷിതമായ വിജയം പ്രവചിക്കുന്നു. ബിജെപിക്ക് ലഭിക്കാൻ സാധ്യതയുള്ള പരമാവധി സീറ്റ് പന്ത്രണ്ട് മുതൽ പതിനാല് വരെ മാത്രമാണെന്നാണ് പ്രവചനം.
സർവേകൾ ആം ആദ്മി പാർട്ടിക്ക് നൽകുന്ന മുൻതൂക്കം ഗ്രൗണ്ട് വർക്കിലൂടെ ഇല്ലാതാക്കാൻ ബിജെപി ബൂത്ത്തല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ, അവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് പന്തയ കേന്ദ്രങ്ങളായ സട്ട ബസാറിൽ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെജ്രിവാൾ സർക്കാർ വ്യക്തമായ മാർജിനിൽ വിജയിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയ്ക്കു വകയില്ലെന്നുമാണ് പന്തയക്കാർ പറയുന്നത്. ഒരാഴ്ച മുമ്പ് ആം ആദ്മി പാർട്ടിക്കുണ്ടായിരുന്ന മുൻതൂക്കം ശക്തമായ പ്രചരണ പരിപാടികളോടെ കുറക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലും അത് ഭരണമാറ്റത്തിലേക്ക് എത്തിക്കാനിടയില്ലെന്ന് സട്ട ബസാറിലെ ബുക്കികൾ പറയുന്നു.
സമീപകാലത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റ ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഡൽഹിയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ അത് അമിത്ഷാ-ബിജെപി കൂട്ടുകെട്ടിനും തിരിച്ചടിയാകും. ബാബരി മസ്ജിദ് കേസിലെ അനുകൂല വിധിക്കും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനും ശേഷം നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. വലിയ ഒറ്റക്കക്ഷിയാകാമെന്ന മോഹംപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടു മത്സരിച്ച ജെ.എം.എം തകർക്കുകയായിരുന്നു. ഡൽഹിയിലും തിരിച്ചടി ഉണ്ടായാൽ അത് ബിജെപിക്ക് തിരിച്ചടിയാകും.
വികസന നേട്ടങ്ങളാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിലുടനീളം ഉയർത്തിയത്. കോൺഗ്രസിനും ബിജെപി.യ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്രിവാൾ ആയുധമാക്കി. എതിരാളികളായ ചാനലുകളിൽ പോലും കെജ്രിവാൾ കയറിയിറങ്ങി താരമായി മാറി. ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷ കോൺഗ്രസ് നേതാക്കൾ പുലർത്തുന്നുണ്ടെങ്കിലും അണികൾക്ക് അതില്ല. മുസ്ലിം വിഭാഗത്തിന്റെ വോട്ട് അടക്കം ആം ആദ്മിയിലേക്ക് ഒഴുകാനാണ് സാധ്യത കൂടുതൽ. സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമുയർത്തി രാഹുലും പ്രിയങ്കയും പ്രചാരണം കെഴുപ്പിച്ചെങ്കിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ലാത്ത അവസ്ഥയാണ്. 11ാം തീയ്യതിയാണ് തെരഞ്ഞെടുപ്പു ഫലം വരുന്നത്.
70 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 672 പേർ
70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടർമാരും ഡൽഹിയിലുണ്ട്. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിലുള്ള 869 പേരും നാളെ ബൂത്തിലേക്ക് പോകും. രാവിലെ 8 മുതൽ വൈകീട്ട് 6.30 വരെയാണ് വോട്ടെടുപ്പ് സമയം. ഡൽഹിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കെജ്രിവാളിനെ മുൻ നിർത്തി തന്നെയായിരുന്നു പാർട്ടിയുടെ പ്രചരണങ്ങൾ. റാലികളും റോഡ് ഷോകളും ഉൾപ്പെടെ 200 ഓളം പരിപാടികളിലാണ് സംസ്ഥാനത്തുടനീളം കെജ്രിവാൾ പങ്കെടുത്തത്. ജനക്ഷേമ പ്രവർത്തനങ്ങളുമായാണ് തങ്ങൾ ഭരണ കാലാവധി പൂർത്തിയാക്കിയതെന്ന വിശ്വാസത്തിലാണ് കെജ്രിവാളും സംഘവും. 'കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ മാത്രം ഞങ്ങൾക്ക് വോട്ട് ചെയ്യുക'യെന്ന കെജ്രിവാളിന്റെ വാക്കുകൾ മാത്രം മതി അവരുടെ ആത്മവിശ്വാസം മനസിലാക്കാൻ. 2015 ലെ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകളും ആം ആദ്മിക്കായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍