ജനപ്രീതിയും സമുദായ സമവാക്യവും നോക്കി വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാത്രം കണ്ടെത്തി സിപിഎമ്മിന്റെ മിന്നുന്ന തുടക്കം; വീണയെയും പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തത് വിജയം മാത്രം മുന്നിൽ കണ്ട്; ശബരിമലയുടെ പേരിൽ തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി കഴിഞ്ഞ തവണത്തെ പേരുദോഷം ഒഴിവാക്കിയുള്ള തുടക്കം; ലോക്സഭയിൽ പയറ്റിത്തെളിയാൻ സിപിഎം ഇത്തവണ ഇറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പു കേരളത്തിലെ സിപിഎം രാഷ്ടീയ പ്രസ്ഥാനത്തിന്റെ കരുത്തു മാറ്റുരയ്ക്കുന്നതാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ തിരിച്ചുവരവുമായി കൂടി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്റെ മാറ്റുരയ്ക്കുക കൂടി ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥി നിർണായത്തിൽ സിപിഎം മറ്റെല്ലാവരെയും കടത്തിവെട്ടിയിട്ടുണ്ട്. വിജയസാധ്യത കൂടുതൽ പരിഗണിച്ചപ്പോൾ അടുത്തിടെ പറഞ്ഞ നവോത്ഥാന ചർച്ചകളെ തൽക്കാലം അവർ മാറ്റിനിർത്തി. മൂന്ന് സിറ്റിങ് എംഎൽഎമാരെ കളത്തിൽ ഇറക്കിയത് വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. ജനപ്രീതിയും സമുദായ സമവാക്യവും പരിഗണിച്ചാണ് സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
ഓരേ മണ്ഡലങ്ങളെയും ശരിക്കും വിലയിരുത്തി കൊണ്ടാണ് സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് എന്നത് വ്യക്തമാണ്. കാസർകോട് മുതൽ ആറ്റിങ്ങൽ വരെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈ സൂക്ഷ്മത വ്യക്തമാണ്. മറ്റു കക്ഷികൾക്ക് സീറ്റ് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി സിപിഐയും സിപിഎമ്മും 20 സീറ്റുകൾ വീതിച്ചെടുത്തപ്പോൾ തന്നെ ഒരു കാര്യം വ്യക്തായിരുന്നു. പാർട്ടി ചിഹ്നത്തിൽ കച്ച മുറുക്കാൻ കൂടുതൽ ആളുകൾ എത്തുമെന്ന്. കഴിഞ്ഞ തവണ പരീക്ഷിച്ചതും പോലുള്ള സ്വതന്ത്രരെ രംഗത്തിറക്കിയുള്ള മത്സരത്തിന് പകരം സിപിഎം ചിഹ്നത്തിൽ തന്നെ കൂടുതൽ ആളുകൾ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നു.
തുടർച്ചയായി മൂന്ന് തവണ എംപിയായി പി കരുണാകരനെതിരെയാണ് വികാരം എന്നു മനസിലാക്കിയാണ് അദ്ദേഹത്തെ ഇത്തവണ മാറ്റി നിർത്തിയത്. പകരം കെ.പി.സതീഷ് ചന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത് മണ്ഡലത്തിൽ ഉടനീളമുള്ള അദ്ദേഹത്തിന്റെ ബന്ധം കണക്കിലെടുത്താണ്. പാർട്ടിയെ ചലിപ്പിച്ചു നിർത്തിയതിൽ പ്രധാനിയായ സതീഷ് ചന്ദ്രൻ അനായാസം മണ്ഡലം വിജയിച്ചു പിടിക്കാമെന്നാണ് കണക്കു കൂട്ടൽ. വടക്കേ അറ്റം മുതലുള്ള സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും സംഘടനയെ അടിത്തട്ടിൽ ചലിപ്പിക്കാനും പാർട്ടി ഒരുങ്ങുന്നു എന്ന് വ്യക്തമാണ്.
കാലേക്കൂട്ടി തന്നെ സിപിഎം പ്രചരണങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിന് കൈവിട്ടുപോയ മണ്ഡലങ്ങളിൽ ഇത്തവണ സിറ്റിങ് എംഎൽഎമാരെ കളത്തിലിറക്കുന്നു സിപിഎം. വീണാ ജോർജ്ജും എ പ്രദീപ് കുമാറും ആരിഫും സ്ഥാനാർത്ഥികളായതോടെ വ്യക്തമാകുന്ന ചിത്രം ഇതാണ്. കോഴിക്കോട് മണ്ഡലത്തിൽ എ പ്രദീപ് കുമാറിനെ സ്ഥാനാർത്ഥിയാക്കിയത് മണ്ഡലം പിടിക്കാൻ ഉറപ്പിച്ചാണ്. കോഴിക്കോട്ടുകാരുടെ പ്രിയങ്കരനാണ് പ്രദീപ് കുമാർ എംഎൽഎ. സംസ്ഥാനത്ത് ആകെ മാതൃകയായ സ്കൂൾ നവീകരണ പദ്ധതിക്ക് തുടക്കമിട്ട വ്യക്തി. ആരെക്കൊണ്ടും ഇതുവരെ മോശം പറയിപ്പിക്കാത്ത പ്രദീപ് മത്സരരംഗത്തുണ്ടെങ്കിൽ സിപിഎം സംഘടനാ സംവിധാനവും വേണ്ടവിധം ചലിച്ചാൽ എം കെ രാഘവനെന്ന അതികായൻ മറിയുമെന്ന് സിപിഎം കരുതുന്നു. കോഴിക്കോട് മണ്ഡലത്തിൽ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് പ്രദീപ്കുമാറെന്ന് വിലയിരുത്തുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നില്ലെന്ന ബോധ്യത്തിലാണ് കരുത്തനായി പി ജയരാജനെ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് സിപിഎം ഇറക്കിയത്. ജനകീയത കൊണ്ടാണ് മുല്ലപ്പള്ളി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ചത്. വീരേന്ദ്രകുമാർ വിഭാഗത്തിന്റെയും ആർഎംപിയൂടെയും വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഇത്തവണ സിപിഎം ഏറെ വിജയപ്രതീക്ഷയോടെയാണ് മത്സരിക്കാൻ ഇറങ്ങുന്നത്. പി ജയരാജനെ മത്സരിപ്പിക്കണമെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ജയരാജൻ മത്സരിക്കുന്നതോടെ കൂത്തുപറമ്പ്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് കരുതുന്നു. ഇതോടൊപ്പം സംഘടന ഉണർന്നു പ്രവർത്തിക്കും. ഇതെല്ലാം വടകര തിരിച്ചു പിടിക്കാൻ ഉതുകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിന് കാര്യമായ പ്രതീക്ഷകൾ ഇല്ല. ഇവിടെ വിപി സാനുവിനെ സ്ഥാനാർത്ഥിയാക്കിയത് യൂത്തിനെ പരിഗണിക്കുന്നു എന്ന വികാരത്തോടെയാണ്. അതേസമയം പൊന്നാനിയിൽ സിപിഎം വിജയപ്രതീക്ഷ വെക്കുന്നു. ഇവിടെ ആഞ്ഞു പിടിച്ചാൽ വിജയിക്കാം എന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്. കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ ഇവിടെ സിപിഎം പരിഗണിക്കുന്നത്. ഫസൽ ഗഫൂർ അടക്കമുള്ളവരെ സമീപിച്ചെങ്കിലും അദ്ദേഹം സമ്മതം മൂളിയിട്ടില്ല. മുമ്പ് മഞ്ചേരിയിൽ ഹംസയെ നിർത്തി ലീഗിനെ അട്ടിമറിച്ച ചരിത്രം പൊന്നാനിയിൽ ആവർത്തിക്കാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. നിയാസ് പുളിക്കലകത്തിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.
പത്തനംതിട്ടയിൽ വീണാ ജോർജ്ജിനെ മത്സരരംഗത്ത് ഇറക്കിയതും സിപിഎമ്മിന്റെ മികച്ച സ്ഥാനാർത്ഥി നിർണയത്തിന് ഉദാഹരണമാണ്. ഇവിടെ സമുദായ ഘടകങ്ങളാണ് പ്രധാനമായും സിപിഎം പരിഗണിച്ചത്. ഓർത്തഡോക്സ് സമുദായക്കാരിയായ വീണാ ജോർജ്ജ് ആറന്മുളയിൽ വിജയിച്ചത് പാർട്ടിക്ക് ക്രൈസ്തവ സമുദായത്തിനിടയിൽ വിജയം നേടാൻ സാധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ഈ സമുദായ തന്ത്രം വിജയിച്ചു. പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കത്തോലിക്കാ സമുദായക്കാരനായ ആന്റോ ആന്റണിയാണ്. അതേസമയം പി സി ജോർജ്ജും മത്സരിക്കാൻ രംഗത്തിറങ്ങും. ഈ മണ്ഡലത്തിൽ വീണ സ്ഥാനാർത്ഥി ആകുന്നതോടെ ഓർത്തഡോക്സ സമുദായത്തിന്റെ വോട്ട് അവർ പ്രതീക്ഷിക്കുന്നു. സഭാ തർക്കങ്ങൽ ഉണ്ടെങ്കിലും സമുദായത്തിലെ ഒരാൾ സ്ഥാനാർത്ഥിയാകുമ്പോൾ പിന്തുണ ഉറപ്പാക്കാമെന്നാണ് വിലയിരുത്തൽ.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ ഇവിടെ പ്രവർത്തിക്കും. ആറന്മുള എംഎൽഎ എന്ന നിലയിൽ വീണ നടത്തിയ പ്രവർത്തനങ്ങൾ തുണയാകുമെന്നാണ് സിപിഎം കരുതുന്നത്. ശബരിമലയിൽ യുവതീപ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ പാർട്ടി മണ്ഡലത്തിൽ ഒരു വനിതയെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിലും രാഷ്ട്രീയം വ്യക്തമാണ്. കണ്ണൂരിൽ മത്സരിക്കുന്ന പി കെ ശ്രീമതിക്ക് പുറമേ മത്സരരംഗത്തുള്ള ഏക വനിതയാണ് വീണ ജോർജ്ജ്.
ആരിഫ് എംഎൽഎയെ ആലപ്പുഴയിൽ കളത്തിൽ ഇറക്കിയതും കെ എൻ ബാലഗോപാലിനെ കൊല്ലത്തും ഇറക്കിയതും സമർത്ഥമായ നീക്കമായാണ് വിലയിരുത്തുന്നത്. രാജ്യസഭാ എംപി എന്ന നിലയിൽ ശോഭിച്ച വ്യക്തിയാണ് കെ എൻ ബാലഗോപാൽ. ആരിഫിനാകട്ടെ ആലപ്പുഴയിൽ ഉടനീളം ശക്തമായ ബന്ധങ്ങളുമുണ്ട്. ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ കൂടി വരുതിയിൽ ആക്കാനാണ് ബാലഗോപാലന്റെ സ്ഥാനാർത്ഥിത്വം. ഇവിടെ എൻഎസ്എസ് പിന്തുണ ബാലഗോപാൽ പ്രതീക്ഷിക്കുന്നു. ആറ്റിങ്ങലിൽ സമ്പത്തും കണ്ണൂരിൽ പി കെ ശ്രീമതിയെയും ആലത്തൂരിൽ പി കെ ബിജുവിനെയും പാലക്കാട് എം ബി രാജേഷിനെയും മത്സരിപ്പിക്കുന്നത് വിജയം ഉറപ്പിച്ചു തന്നെയാണ്. ഇന്നസെന്റിന് ചാലക്കുടിയിൽ വിജയപ്രതീക്ഷ ഇല്ലെങ്കിലും അദ്ദേഹത്തിന് മാന്യമായി വിരമിക്കൽ അവസരം ഒരുക്കാനാണ് നീക്കം. ജോയിസ് ജോർജിനെതിരെ ആരോപണങ്ങൾ പലതും ഉണ്ടെങ്കിലും ഒരിക്കൽ കൂടി അവസരം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്ത് വാസവൻ സ്ഥാനാർത്ഥിയാകുന്നതോടെ ശക്തമായ മത്സരം കാഴ്ച്ച വെക്കാനമെന്നും പാർട്ടി കണക്കു കൂട്ടുന്നു. പി രാജീവിനെയും ഇറക്കുന്നത് പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകാതിരിക്കാൻ പരമാവധി വോട്ടുകൾ സമാഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ്. സ്ഥാനാർത്ഥി നിർണായത്തിൽ മികച്ചു നിന്ന സിപിഎം അടുത്ത ഘട്ടത്തിൽ ആളും അർത്ഥവും ഇറക്കിയുള്ള പ്രചരണമാണ് ലക്ഷ്യമിടുന്നത്. ശബരിമല വിഷയത്തിലെ ജനവികാരം മറികടക്കുന്നതിനൊപ്പം മലബാറിനെ ബാധിക്കുന്ന രാഷ്ട്രീയ കൊലപാതക വിഷയവും ഏതാണ്ട് ഒതുക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഓരോ മണ്ഡലങ്ങളിലും അടിത്തട്ടിലുള്ള പ്രവർത്തനമാണ് സിപിഎം ലക്ഷ്യമിടുന്നത്. വീടുകൾ തോറും കയറി ഇറങ്ങി വോട്ടുപിടിക്കും.
സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുകയാണ് പ്രധാന ലക്ഷ്യം. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിനൊപ്പം ക്ഷേമ പെൻഷനായി പണം അക്കൗണ്ടിൽ എത്തിക്കുന്ന കാര്യം അടക്കം നേട്ടമായി ഉയർത്തിക്കാണിക്കും. കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ പേയ്മെന്റ് സീറ്റ് വിവാദം അടക്കം ഉയർന്നിരുന്നു. പ്രധാനമായും എറണാകുളത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അടക്കമാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഈ പോരായ്മ പരിഹരിക്കാൻ ഇത്തവണത്ത സ്ഥാനാർത്ഥി നിർണയത്തോടെ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. സിപിഎം ആഭ്യന്തര രാഷ്ട്രീയത്തിലും ചലനം സൃഷ്ടിക്കുന്നതാകും ലോക്സഭാ തെരഞ്ഞെടുപ്പു ഫലം എന്നതിനാൽ കൂടുതൽ പരീക്ഷണത്തിലേക്ക് പാർട്ടി കടന്നുമില്ല. എങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഒന്നാം റൗണ്ടിൽ സിപിഎം മുന്നിലെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്