തിരുവനന്തപുരത്ത് സി ദിവാകരൻ..തൃശൂരിൽ രാജാജി മാത്യു തോമസ്... മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ.... വയനാട് പിപി സുനീർ..... ലോക്സഭയിലെ നാല് സ്ഥാനാർത്ഥികളിൽ ധാരണയുണ്ടാക്കി സിപിഐ; ലോക്സഭയിലെ ഏക എംപിക്ക് സീറ്റില്ല; തൃശൂരിൽ സിഎൻ ജയദേവനെ ഒഴിവാക്കി അപ്രതീക്ഷിത സ്ഥാനാർത്ഥി ലിസ്റ്റ്; മാവേലിക്കരയിൽ പുന്നലയ്ക്കും സ്ഥാനമില്ല; രാഷ്ട്രീയ സ്ഥാനാർത്ഥികളുമായി ലോക്സഭയിൽ നേട്ടമുണ്ടാക്കാൻ കാനം രാജേന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐയ്ക്ക് ലോക്സഭയിലുള്ളത് ഏക അംഗമാണ്. തൃശൂരിൽ കോൺഗ്രസിനെ തോൽപ്പിച്ചാണ് അഞ്ച് കൊല്ലം മുമ്പ് സിഎൻ ജയദേവൻ അട്ടിമറി വിജയം നേടിയത്. എന്നാൽ ഇത്തവണ സിഎൻ ജയദേവന് സിപിഐ സീറ്റ് നൽകുന്നില്ല. തൃശൂരിൽ മുൻ എംഎൽഎയായ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. തിരുവനന്തപുരത്ത് എംഎൽഎയായ സി ദിവാകരൻ മത്സരിക്കും. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമുറപ്പാക്കാനാണ് ദിവാകരനെ സ്ഥാനാർത്ഥിയാക്കുന്നത്. മവേലിക്കരയിൽ പ്രതീക്ഷിച്ചതു പോലെ ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ പിപി സുനീറാണ് മത്സരിക്കുക. സിപിഐയുടെ സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനങ്ങൾ എടുത്തത്. കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടെ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ സിപിഐ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
തൃശൂരിൽ രാജാജി മാത്യു തോമസിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമാണ്. സിഎൻ ജയദേവൻ വീണ്ടും മത്സരിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിനൊപ്പം മാവേലിക്കര സംവരണ മണ്ഡലത്തിൽ പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സിപിഎം പ്രകടിപ്പിച്ചിരുന്നു. ഇതും സിപിഐ കണക്കിലെടുത്തില്ല. മുൻ എംഎൽഎയായ ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയാവുകയായിരുന്നു. നെടുമങ്ങാട് എംഎൽഎയായ സി ദിവാകരൻ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർത്ഥിയെ മുന്നോട്ട് വയ്ക്കാനായി. വയനാട്ടിൽ പിപി സുനീർ പ്രതീക്ഷിച്ചത് പോലെ സ്ഥാനാർത്ഥിയാവുകയാണ്. വനിതകളൊന്നും സിപിഐയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. തിരുവനന്തപുരത്തേക്ക് ആനി രാജയുടെ പേര് സജീവമായി സിപിഐ ചർച്ചയാക്കിയിരുന്നു. ഭാഗ്യലക്ഷ്യമിയേയും പരിഗണിച്ചിരുന്നു. എന്നാൽ കാനം രാജേന്ദ്രൻ അല്ലെങ്കിൽ സി ദിവാകൻ എന്ന നിലയിലേക്ക് ചർച്ച എത്തി. ദിവാകരൻ തയ്യാറായതോടെ അദ്ദേഹം സ്ഥാനാർത്ഥിയുമായി.
ജന യുഗം എഡിറ്ററായിരുന്നു സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ രാജാജി മാത്യു തോമസ്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അതിവിശ്വസ്തനും. പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്റർ കാ നം രാജേന്ദ്രനായിരുന്നു. പാർട്ടിയിൽ പിടി മുറുക്കാനാണ് രാജാജി മാത്യു തോമസിനെ എഡിറ്ററാക്കിയത്. സി എൻ ജയദേവനുമായി കാനം അത്ര അടുപ്പമില്ല. ഈ സാഹചര്യത്തിലാണ് സിറ്റിങ് സീറ്റിലെ സ്ഥാനാർത്ഥിമാറ്റം. 1981 മുതൽ 1985 വരെ ജനയുഗം സബ് എഡിറ്റർ, തൃശൂർ ബ്യൂറോചീഫ്, ഡൽഹി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു രാജാജി മാത്യു തോമസ്. 12-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച പരിചയ സമ്പത്തുമുണ്ട്. തൃശൂരിലെ അണികളുമായുള്ള അടുപ്പവും രാജാജിക്ക് തുണയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, സിപിഐ ദേശീയ കൗൺസിലംഗം എ ഐ വൈ എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. യുവജനനേതാവെന്ന നിലയിൽ യു എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ട് തവണ ആർക്കും സിപിഐ സീറ്റ് നൽകാറില്ലെന്നതാണ് അംഗീകരിക്കപ്പെട്ട രീതി. 2009ൽ തൃശൂരിൽ ജയദേവൻ മത്സരിച്ചിരുന്നു. അന്ന് പിസി ചാക്കോയോട് തോൽക്കുകയായിരുന്നു. 2014ൽ കെപി ധനപാലനെ തോൽപ്പിച്ച് ലോക്സഭയിലെത്തി. ലോക്സഭയിലെ സിപിഐയുടെ ഏക അംഗമായിരുന്നു ജയദേവൻ. ഈ സാഹചര്യത്തിലാണ് ജയദേവന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത്. അതിനിടെ താൻ സ്വയം പിന്മാറിയതാണെന്ന് ജയദേവനും അറിയിച്ചു. രാജാജിയുടെ പേര് താനാണ് നിർദ്ദേശിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലേക്ക് അതിശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥി എത്തുമെന്നാണ് സൂചന. ബിജെപിയും വലിയ പ്രതീക്ഷയിൽ. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് രാജാജിയെ പരീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇത് ലോക്സഭയിലും തുടരുമെന്നാണ് കാനത്തിന്റെ പ്രതീക്ഷ.
സിപിഐയിലെ ഏറ്റവും മുതിർന്ന നേതാവാണ് സി ദിവാകരൻ. കഴിഞ്ഞ നിയമസഭയിൽ പാർട്ടിയുടെ സഭാ നേതാവും മന്ത്രിയുമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിൽ കാനത്തിന് വെല്ലുവിളി ഉയർത്തിയ നേതാവ്. എന്നാൽ കരുനാഗപ്പള്ളി മണ്ഡലം മാറി നെടുമങ്ങാട് മത്സരിച്ച് ജയിച്ചിട്ടും ദിവാകരനെ ഇത്തവണ മന്ത്രിയാക്കിയില്ല. കാനവുമായുള്ള ഭിന്നതയായിരുന്നു കാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെനറ്റ് എബ്രഹാമിന്റെ പെയിഡ് സീറ്റിൽ ദിവാകരനെതിരെ ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് രാഷ്ട്രീയ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐ തീരുമാനിക്കുന്നത്. ആനിരാജയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ ദേശീയ നേതാവിന് തിരുവനന്തപുരത്ത് വേരുകളില്ലാത്തത് വിനയായി. ഇതോടെ കാനം രാജേന്ദ്രനേയും സി ദിവാകരനിലും ചർച്ചയെത്തി. കാനം മത്സരിക്കാൻ വിസമ്മതം അറിയിച്ചു. ദിവാകരൻ സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ദിവാകരൻ സ്ഥാനാർത്ഥിയായത്.
മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെ സിപിഐ ചർച്ചകൾ കൂടാതെ സ്ഥാനാർത്ഥിയാക്കി. പുന്നലയുടെ പേര് പാർട്ടി ചർച്ച ചെയ്തുമില്ല. വയനാട്ടിൽ പിപി സുനീറും പ്രതീക്ഷിച്ച സ്ഥാനാർത്ഥിയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍