'ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്.. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പവിത്ര ഭൂമിയാണ്' എന്ന് ട്വിറ്ററിൽ കുറിച്ച് പ്രിയങ്ക; സഹോദരിക്കൊപ്പം ഭർത്താവ് വാധ്രയേയും അമ്മ സോണിയയേയും കൂട്ടി തകർപ്പൻ റോഡ്ഷോ നടത്തി അമേഠിയിൽ രാഹുലിന്റെ പത്രിക സമർപ്പണം; ന്യായ് പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തി ത്രിവർണ പതാകയ്ക്കൊപ്പം നീല പതാകയും അവതരിപ്പിച്ച് കോൺഗ്രസ് പ്രചരണം; ദളിത് വിഭാഗത്തെ ആകർഷിക്കാനാണ് നീലക്കൊടി കൊണ്ടുവന്നതെന്ന് ഭയന്ന് മായാവതിയും
മറുനാടൻ ഡെസ്ക്
ലക്നൗ: ആവേശം വിതറിയ മുഹൂർത്തങ്ങൾ സമ്മാനിച്ച് യുപിയിലെ അമേഠിയിലും നാമനിർദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി. വലതുവശത്ത് റോബർട്ട് വാധ്രയും ഇടതുവശത്ത് പ്രിയങ്കാഗാന്ധിയും നിലകൊണ്ട, തുറന്ന ട്രക്കിൽ റോഡ്ഷോ നടത്തിയാണ് രാഹുൽ ഇന്ന് ഉച്ചയോടെ അമ്മ സോണിയാഗാന്ധിക്കും ഒപ്പമെത്തി അമേഠിയിൽ നാമനിർദേശ പത്രിക നൽകിയത്.
റോഡിന് ഇരുവശവും ആയിരക്കണക്കിന് പേരാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി രാഹുൽ അമേഠിയെ പ്രതിനിധീകരിച്ചാണ് പാർലമെന്റിലെത്തിയത്. അമേഠിക്കു പുറമേ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ടെന്നത് ഇക്കുറി ദേശീയ തലത്തിലും വലിയ ചർച്ചയായിരിക്കെയാണ് അമേഠിയിലും പത്രികാ സമർപ്പണം.
അതേസമയം, രാഹുലിന്റെ ഇന്നത്തെ റോഡ്ഷോയിൽ പുതിയ പതാക കോൺഗ്രസ് അവതരിപ്പിച്ചതും ചർച്ചയായിട്ടുണ്ട്. കുടുംബത്തോടെ പത്രികസമർപ്പിക്കാൻ രാഹുൽ എത്തിയതിന്റെ കൗതുകത്തേക്കാൾ ശ്രദ്ധേയമായത് ഈ പതാകയാണ്. കോൺഗ്രസ് പരിപാടിയിൽ ഉയർന്നുപറന്ന നീലപ്പതാകയുടെ ആശയം പ്രിയങ്കയുടേതാണെന്ന റിപ്പോർട്ടുകളും വരുന്നു.
കോൺഗ്രസിന്റെ ത്രിവർണ പതാകയ്ക്ക് പുറമെയാണ് നീല നിറത്തിലുള്ള പതാകയും ഉയർന്നത്. ഈ പതാക ഉപയോഗിച്ചത് കോൺഗ്രസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തലുകളും വരുന്നു. നീല നിറം യുപിയിൽ ദളിത് സമൂഹത്തിന്റെ പതാകയിലാണ് കാണാറുള്ളത്. എന്നാൽ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പരസ്യത്തിനായി ആണ് നീല പതാക ഉപയോഗിച്ചതെന്ന് നേതാക്കൾ പറയുന്നു. പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ന്യായ് പദ്ധതിയുടെ പ്രധാന വിവരങ്ങളും.
പക്ഷേ, ഇത്തരമൊരു പതാക യുപിയിൽ തന്നെ കോൺഗ്രസ് അവതരിപ്പിച്ചതിന്റെ ഞെട്ടലിലാണ് മായാവതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇവിടെ ദളിത് സമൂഹത്തെ ആകർഷിക്കാൻ നീലപതാകകൾ ഉപയോഗിക്കുന്ന മായാവതിക്ക് ഇത് തിരിച്ചടിയാകുമെന്ന ചർച്ചകളും വരുന്നു. ഉത്തർ പ്രദേശിൽ കോൺഗ്രസ് പുതിയ കുതിപ്പിനാണ് തുടക്കമിടുന്നത്. പ്രിയങ്കാ ഗാന്ധിക്ക് പ്രചരണ ചുമതല നൽകിയതുതന്നെ ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ്.
ഇതോടെ അവരുടെ നിർദ്ദേശം പരിഗണിച്ച് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ രത്നച്ചുരുക്കം രേഖപ്പെടുത്തിയ നീലപതാക ഇന്ന് പ്രചരണത്തിന് കോൺഗ്രസ് ഇറക്കിയത്. 2022ൽ യുപിയുടെ അധികാരം പിടിക്കുകയെന്നതാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ദൗത്യം. അതുകൊണ്ടുതന്നെ ആ ഒരു ലക്ഷ്യം വച്ചാണ് യുപിയിൽ കോൺഗ്രസ് എല്ലാ കളികളും നടത്തുന്നത്.
കോൺഗ്രസിനെ കൂട്ടാതെ ഇക്കുറി തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുകയായിരുന്നു എസ്പിയും ബിഎസ്പിയും. ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ നെഹ്റുകുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും ഈ സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി. 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കോൺഗ്രസ് പറയുന്നു.
മാസത്തിൽ 6000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ പ്രചരണാർത്ഥം കൊണ്ടുവന്ന നീല പതാകയിൽ ഓരോ കുടുംബത്തിനും മാസം 6000 രൂപ, വർഷത്തിൽ 12000 രൂപ എന്നാണ് എഴുതിയിട്ടുള്ളത്. കൂടെ രാഹുൽ ഗാന്ധിയുടെ മുഖ ചിത്രവും. പുറമെ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും.
കോൺഗ്രസ് പ്രചാരണത്തിന് നീല പതാക ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്. സാധാരണ ദളിത് സമൂഹത്തിന്റെ പരിപാടികളിലാണ് നീല പതാക കാണാറുള്ളത്. ദളിതരെ കൂടെ നിർത്താൻ കൂടെ ഉദ്ദേശിച്ചാണ് കോൺഗ്രസിന്റെ നീക്കം. ഇതാണ് മായാവതിക്കും ആശങ്കയുണ്ടാക്കുന്നത്.
ബിഎസ്പിയുടെ പതാക നീല നിറത്തിലുള്ളതാണ്. കൂടാതെ ഒട്ടേറെ ദളിത് സംഘടനകൾക്കും നീല നിറത്തിലുള്ള പതാക യുപിയിലുണ്ട്. ബിഎസ്പിയുടെ പതാകയിൽ അവരുടെ ചിഹ്നമായ ആനയുടെ ചിത്രവും മധ്യഭാഗത്തുണ്ട്. യുപിയിലെ പ്രമുഖ ദളിത് നേതാവായ ചന്ദ്രശേഖർ ആസാദ് സഹാറൻപൂർ മണ്ഡലത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മായാവതിയുടെ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ആസാദ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. ആസാദ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ വേളയിൽ പ്രിയങ്ക നേരിട്ടെത്തിയതും ചർച്ചയായിരുന്നു. ഇത്തരത്തിൽ പരമാവധി മറ്റു വിഭാഗങ്ങളെ കൂടെ നിർത്തുന്ന തന്ത്രമാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ യുപിയിൽ കോൺഗ്രസ് പയറ്റുന്നത്.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയിൽ മൂന്ന് തവണ രാഹുൽ എംപിയായിട്ടുണ്ട്. എന്നാൽ 2014ൽ എതിരാളിയായി എത്തിയ സ്മൃതി ഇറാനി ശക്തമായ പോരാട്ടം കാഴ്ചവച്ചു. ഇത്തവണയും സ്മൃതി തന്നെയാണ് രാഹുലിനെ നേരിടുന്നത്. ഇവിടെ തോൽവി പിണയുമോ എന്ന ആശങ്കയിലാണ് രാഹുൽ വയനാട്ടിലേക്ക് ഓടിപ്പോയതെന്നാണ് ഇറാനി ബിജെപി പ്രചാരണ യോഗങ്ങളിൽ പ്രധാനമായും പറയുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠി ഇത്തവണ തങ്ങൾ പിടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ അമേഠി എന്നും ഗാന്ധി കുടുംബത്തിനൊപ്പമാണെന്ന് കോൺഗ്രസ് പറയുന്നു. മെയ് ആറിനാണ് അമേഠി മണ്ഡലത്തിൽ വോട്ടെടുപ്പ്. ഫലം മെയ് 23ന് വരും.
ട്വിറ്ററിൽ വികാരാധീനയായി പ്രിയങ്ക
രാഹുൽ അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ ട്വിറ്ററിൽ വികാരാധീനയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറിച്ചതും ചർച്ചയായി. അമേഠിയുമായുള്ള കുടുംബ ബന്ധത്തെ കുറിച്ചായിരുന്നു ട്വീറ്റ്. 'ചില ബന്ധങ്ങൾ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. ഭായിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ കുടുംബം മുഴുവൻ ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പവിത്ര ഭൂമിയാണ്' - പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.
നാളെ രാവിലെ പത്തുമണിക്കാണ് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുക. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് സ്മൃതി ഇറാനി പത്രിക സമർപ്പിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍