എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി കഴിഞ്ഞിരിക്കേ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം പോലും തീർക്കാനാവാത്തതിന്റെ നാണക്കേടുമായി യുഡിഎഫ്; സിപിഎം സ്ഥാനാർത്ഥികളുടെ ചുവരെഴുത്തുകൾ വരെ തുടങ്ങിയപ്പോഴും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആരെന്ന് പോലും ആർക്കും ഉറപ്പില്ല; വേണുഗോപാലും മുല്ലപ്പള്ളിയും ഒഴികെയുള്ള സിറ്റിങ് എംപിമാരുടെ കാര്യത്തിൽ തീരുമാനം ആയതു മാത്രം മിച്ചം; അടുത്ത ആഴ്ച്ചയെങ്കിലും ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചു പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ അഞ്ച് എംഎൽഎമാരെ ഉൾപ്പെടെ കളത്തിൽ ഇറക്കി രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് തയ്യാറെടുത്തിരിക്കയാണ് ഇടതു മുന്നണി. എൽഡിഎഫിലെ പ്രതിഷേധങ്ങളെ ശമിപ്പിച്ച് സിപിഎമ്മും സിപിഐയും മാത്രം സീറ്റുകൾ പങ്കിട്ടെടുക്കുകയാണ് ഉണ്ടായത്. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തിയ ഇടതുമുന്നണി പ്രചരണ പരിപാടികളിലേക്ക് പോലും കടന്നു കഴിഞ്ഞു. എന്നാൽ മറുവശത്ത് യുഡിഎഫിലെ കാര്യങ്ങൾ അത്രയ്ക്ക് നല്ല നിലയിൽ അല്ല. മുന്നണിയിലെ സീറ്റു തർക്കങ്ങൾ പോലും പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യവും കേരളാ കോൺഗ്രസിന്റെ രണ്ടാം സീറ്റ് ആവശ്യവും തർക്കവിഷയമായി നിലനിൽക്കുന്നുണ്ട്.
ഇതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധനക്കും കളമൊരുങ്ങുന്നുണ്ട്. നിലവിലെ എംപിമാർക്ക് വീണ്ടും സീറ്റു നൽകാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർ മത്സരിക്കണോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇരുവരുടെയും കാര്യത്തിൽ ഹൈക്കമാൻഡ് തന്നെയാകും തീരുമാനം കൈക്കൊള്ളുക. ഇവർ രണ്ട് പേർ മത്സരിക്കാതെ മാറി നിന്നാൽ ഈ സീറ്റുകളിലെ വിജയസാധ്യത കുറവാണ്. പി ജയരാജനെ വടകരയിൽ ഇറക്കാൻ സിപിഎം തീരുമാനിച്ചതോടെ കരുത്തനായ സ്ഥാനാർത്ഥിയെ തേടുകയാണ് കോൺഗ്രസ്. മുല്ലപ്പള്ളിക്ക് പകരം ആളെ ചിന്തിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല.
ആരിഫിനെ ആലപ്പുഴയിൽ രംഗത്തിറക്കിയ സിപിഎം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. ഇവിടെ കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം കൈവിട്ടു പോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. തർക്കങ്ങളെല്ലാം തീർത്ത് അടുത്ത ആഴ്ച്ചയെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് തീരുമാനം. ശനിയാഴ്ച മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചർച്ചചെയ്ത് സംസ്ഥാനത്തുനിന്നുള്ള പട്ടികയ്ക്ക് അന്തിമരൂപം നൽകും. തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ ചേരും. ഇതിലായിരിക്കും സ്ഥാനാർത്ഥികളുടെ അന്തിമതീരുമാനമുണ്ടാകുക.
ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. ഇതനുസരിച്ച് പട്ടികയിൽ മാറ്റം വരാം. ഉമ്മൻ ചാണ്ടി കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. വ്യക്തിപരമായി താത്പര്യമില്ലെങ്കിലും മുതിർന്ന നേതാക്കൾ രംഗത്തിറങ്ങണമെന്ന നിർദ്ദേശം ഹൈക്കമാൻഡിൽനിന്നുയർന്നാൽ അദ്ദേഹത്തിന് വഴങ്ങേണ്ടിവരും. ഇടുക്കിയാണ് കോൺഗ്രസിന്റെ കൈവശമുള്ള സീറ്റ്. ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാനാണെങ്കിൽ ഇടുക്കിയുമായി കോട്ടയം വെച്ചുമാറാൻ കേരള കോൺഗ്രസ് തയ്യാറാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
വടകരയിൽ പി. ജയരാജൻ സിപിഎം. സ്ഥാനാർത്ഥിയാകുന്നതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമുയരുന്നുണ്ട്. കെ.സി. വേണുഗോപാൽ സംഘടനാതലത്തിൽ ഭാരിച്ച ഉത്തരവാദിത്വത്തിൽ നിൽക്കുന്നതാണ് ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന്റെതാകുന്നത്. 9 സീറ്റിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. സിറ്റിങ് എംപിമാരുടെ കാര്യത്തിൽ സംസ്ഥാനത്തുനിന്നു പാനൽ വേണ്ടെന്നു ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
സിറ്റിങ് സീറ്റുകൾ: ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാൽ (ആലപ്പുഴ), ആന്റോ ആന്റണി (പത്തനംതിട്ട), കെ.വി. തോമസ് (എറണാകുളം), മുല്ലപ്പള്ളി രാമചന്ദ്രൻ (വടകര), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർക്ക് പകരമായി സംസ്ഥാന നേതൃത്വം വേറെ പേര് നിർദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് ഹൈക്കമാൻഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ചിലപ്പോൾ സിറ്റിങ് എംപി.മാരിൽ ചിലരെയങ്കിലും മാറ്റിപ്പരീക്ഷിച്ചുകൂടെന്നുമില്ല. ഹൈക്കമാൻഡ് സിറ്റിങ് എംപി.മാരെ ആരെയെങ്കിലും മാറ്റുന്നുണ്ടെങ്കിൽ പകരം പേരുകൾ അപ്പോൾ നിർദ്ദേശിക്കാമെന്നാണ് ധാരണ.
ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേരാണ് സജീവമായി ഉയരുന്നത്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ പേരും ഉയരുന്നു. ചാലക്കുടിയിൽ ബെന്നി ബഹനാന് തന്നെയാണ് മുൻതൂക്കം. തൃശ്ശൂരിൽ ടി എൻ പ്രതാപന്റെ പേര് ഉയർന്നു കേൾക്കുന്നു. ഇവിടെ വി എം സുധീരനെയും രംഗത്തിറക്കാൻ നീക്കമുണ്ട്. ആലത്തൂർ മൂന്ന് പേരുകളാണ് ഉയരുന്നത്. സുനിൽ ലാലൂർ (യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി), ശ്രീലാൽ ശ്രീധർ (കെ.എസ്.യു. വൈസ് പ്രസിഡന്റ്) എന്നിവരാണ് ഇവർ.
പാലക്കാട് മണ്ഡലത്തിൽ നിലവിലെ സാഹചര്യത്തിൽ വി.കെ. ശ്രീകണ്ഠന്റെ പേരിനാണ് മുൻതൂത്തം. എന്നാൽ, ശക്തമായ മത്സരം കാഴ്ച്ച വെക്കാൻ വേണ്ടി ഷാഫിയെയോ ബൽറാമിനെയോ മത്സരിപ്പിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. വയനാട് മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാൻ ഉറപ്പിച്ച അവസ്ഥയിലാണ്. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ ടി. സിദ്ദിഖിനാണ് കൂടുതൽ സാധ്യത. കണ്ണൂരിൽ കെ സുധാകരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. കാസർകോട് സുബ്ബരായ്ക്കാണ് മുൻഗണന.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം എന്ന കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത്. സിപിഎം പട്ടിക ശക്തമാണ്. പൊന്നാനിയിലൊഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി കഴിഞ്ഞു.
ശബരിമല വിഷയവും കേന്ദ്രത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവും ഒരുമിച്ച് തിരിച്ചടി സൃഷ്ടിച്ചാൽ അത് മറികടക്കാനാണ് സിപിഎം ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്ത് ഇറക്കുന്നത്. ഘടക കക്ഷികളിൽ സിപിഐക്ക് മാത്രമാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തവണ കോട്ടയം സീറ്റ് നൽകിയ ജെഡിഎസിനെ പോലും പരിഗണിച്ചില്ല. സിപിഐ അവർക്ക് ലഭിച്ച നാലിൽ രണ്ട് സീറ്റിലും സിറ്റിങ് എംഎൽഎമാരെയാണ് രംഗത്തിറക്കിയത്. സമാനമായി തന്നെയാണ് സിപിഎം പട്ടികയും പുറത്ത് വരുന്നത്. നാല് സിറ്റിങ് എംഎൽഎമാരും രണ്ട് ജില്ലാ സെക്രട്ടറിമാരും അഞ്ച് സിറ്റിങ് എംപിമാരെയുമാണ് സിപിഎം രംഗത്ത് ഇറക്കുന്നത്.
സിപിഎം സ്ഥാനാർത്ഥി പട്ടിക ഇങ്ങനെയാണ്.
1 ആറ്റിങ്ങൽ എ സമ്പത്ത്, 2 കൊല്ലം- കെഎൻ ബാലഗോപാൽ ,3 പത്തനംതിട്ട വീണ ജോർജ്ജ്,4 ആലപ്പുഴ എഎം ആരിഫ്, 5 ഇടുക്കി ജോയിസ് ജോർജ്ജ്, 6 കോട്ടയം വിഎൻ വാസവൻ ,7 എറണാകുളംപി രാജീവ് ,8 ചാലക്കുടി ഇന്നസെന്റ്, 9 പൊന്നാനി പിവി അൻവർ,(അന്തിമ തീരുമാനം പിന്നീട്) 10 മലപ്പുറം വി പി സാനു, 11 ആലത്തൂർ പി കെ ബിജു,12 പാലക്കാട് എംബി രാജേഷ് ,13 കോഴിക്കോട് എ പ്രദീപ് കുമാർ,14 വടകര പി ജയരാജൻ ,15 കണ്ണൂർ പികെ ശ്രീമതി ,16 കാസർകോട് കെപി സതീഷ് ചന്ദ്രൻ
ഇതിൽ പൊന്നാനിയിൽ മാത്രമാണ് അന്തിമ തീരുമാനമെടുക്കാത്തത്. പിവി അൻവറിന്റെ പേര് പരിഗണനിയിലുണ്ടെങ്കിലും വി അബ്ദുറഹ്മാനും എംഇഎസിന്റെ ഫസൽ ഗഫൂറും പരിഗണനിയലാണ്. നേരത്തെ മന്ത്രി കെ ടി ജലീലിന്റെ പേരും പരിഗണിച്ചിരുന്നു നിയാസ് പുളിക്കലകത്തിനേയും പരിഗണിക്കുന്നു. മുതിർന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാർത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാർത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂർവ്വ ശ്രമം സ്ഥാനാർത്ഥി പട്ടികയിൽ പ്രകടമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്