ഡൽഹിയിൽ നാണക്കേടു കൊണ്ടു തല ഉയർത്താനാവാതെ കോൺഗ്രസ്; 15 കൊല്ലം ഡൽഹി ഭരിച്ച പാർട്ടി വീണത് പൂജ്യത്തിൽ നിന്ന് വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്ക്; ഡൽഹി നിയമസഭ സന്ദർശക ഗ്യാലറിയിൽ പാർട്ടിക്ക് വീണ്ടും ഇരിപ്പിടം സജ്ജം! പ്രമുഖരെ കളത്തിൽ ഇറക്കിയിട്ടും കെട്ടിവെച്ച പണം നഷ്ടമായത് അറുപത്തിമൂന്ന് സ്ഥാനാർത്ഥികൾക്ക്; ആം ആദ്മിക്ക് കാര്യങ്ങൾ എളുപ്പമായത് കോൺഗ്രസിലെ ഉൾപോരും ആത്മർത്ഥതയില്ലാത്ത പ്രവർത്തനവും; രാഹുൽ, പ്രിയങ്ക കൂട്ടുകെട്ടിലും തോൽവി മാത്രം ഫലം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ പതിനഞ്ച് വർഷം ഇന്ദ്രപ്രസ്ഥം ഭരിച്ച കോൺഗ്രസിന് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയെന്ന ആഗ്രഹം പോയിട്ട് സാന്നിധ്യം അറിയിക്കാൻ പോലുമായില്ല. ഈ കനത്ത പ്രഹരം അത്ര പെട്ടെന്നൊന്നും മറികടക്കാൻ പാർട്ടിക്കു സാധിക്കുകയില്ലെന്ന വ്യകതമായ കാഴ്ചയാണ് ഫലത്തിലൂടെ പുറത്ത് വരുത്. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും പോളിങ് സമയത്തും എടുത്ത് പറഞ്ഞ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ, ഫലം വന്നതോടെ കോൺഗ്രസിനെ പട്ടികയിൽ നിന്നും കാണാതായി. എങ്ങോട്ട് പോയി എന്നായിരുന്നു. എല്ലാവരുടെയും ചോദ്യം. തിരഞ്ഞെടുപ്പ് ഫലം മുഴുവൻ വന്നതോടെ അടപടലം ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു കോൺഗ്രസ്. ഇത്രയും കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിട്ടും വോട്ട് എവിടെ പോയി എന്ന ചോദ്യചിഹ്നമാണ് എല്ലാവരും ഉന്നയിക്കുന്നത്.
കോൺഗ്രസ് സംസ്ഥാനത്ത് 66 സീറ്റിലാണ് മത്സരിച്ചത്. ഇതിൽ 63 സ്ഥാനാർത്ഥികളുടെയും കെട്ടിവെച്ച പണം ഇതോടെ നഷ്ടപ്പെട്ടു. മൂന്ന് പേർ മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ബദ്ലിയിൽ മത്സരിച്ച ദേവേന്ദർ യാദവ്, കസ്തൂർബ നഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറിൽ മത്സരിച്ച അർവിന്ദർ സിങ് ലവ്ലി എന്നിവരാണവർ. ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളിൽ മൂന്ന് തവണ മന്ത്രിയായ എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറിൽ 3.77% വോട്ടാണ്. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്. മുതിർന്ന നേതാവ് കീർത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയിൽ ലഭിച്ചത് 2% വോട്ടാണ്. ജംഗ്പുര മണ്ഡലത്തിൽ മുതിർന്ന നേതാവ് തർവീന്ദർ സിങ് മർവാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്.
ആപിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ അൽക്ക ലാംബക്ക് ചാന്ദ്നി ചൗക്കിൽ 3.45% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റ് പ്രമുഖ നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലും ഇതോ നിലവാരത്തിൽ തന്നെയാണ് വോട്ടുകൾ ലഭിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ക്യാംപുകളിൽ ആവേശം വിതറി ഒരു സീറ്റിൽ പാർട്ടി ലീഡ് ചെയ്തിരുന്നു. ആ ലീഡ് വിജയത്തിലെത്തിക്കാൻ കോൺഗ്രസിനായില്ല. ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ തോൽപ്പിച്ച് രാഷ്ട്രീയ അരങ്ങേറ്റം ഉഷാറാക്കിയ ഇപ്പോഴത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഉലയ്ക്കാൻ പോലും കോൺഗ്രസിനു കഴിഞ്ഞില്ലെന്നു ചുരുക്കം. കോൺഗ്രസിന്റെ വോട്ടുകണക്കും പരിതാപകരമാണ്.
ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. നില മെച്ചപ്പെടുത്തിയ ബിജെപിക്ക് 38.98% വോട്ടുവിഹിതമുണ്ട്. 2015 ലും കോൺഗ്രസിനു സീറ്റു നേടാനായില്ല. 2013 ൽ ഉണ്ടായിരുന്നത് എട്ടു സീറ്റുകൾ. ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന് ഇക്കുറി വിമത സ്ഥാനാർത്ഥികളില്ലായിരുന്നു. 15 സീറ്റുകളിൽ വ്യക്തമായ മുൻതൂക്കമുണ്ട് എന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു.
ആം ആദ്മിയുടെ ചുവട്പിടിച്ച് ഡൽഹിയുടെ സമഗ്രവികസനം, എല്ലാവർക്കും കുടിവെള്ളം, യുവാക്കൾക്ക് ജോലി, ഗതാഗതകുരുക്ക് എന്നിവയായിരുന്നു കോൺഗ്രസിന്റെ പ്രകടനപത്രികയിലെപ്രധാന ഘടകങ്ങൾ. പക്ഷെ കഴിഞ്ഞ രണ്ട് തവണയുടെ വികസലക്ഷ്യം മുൻനിർത്തി പ്രകടനപത്രിക ഇറക്കിയപ്പോൾ കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ ജനങ്ങൾ സ്വീകരിച്ചില്ല. കാരണം, മറ്റ് വലിയ നേതാക്കളില്ലാതെ ജനക്ഷേമ പദ്ധതികൾക്ക് മാത്രം ഊന്നൽ നൽകി ്അരവിന്ദ് കെജ്രിവാൾ നേതൃത്വത്തിൽ പ്രചാരണം പൊലിപൊലിച്ചത്. അതേ സമയം തിരഞ്ഞെടുപ്പ് പ്രചരണവേളകളിൽ നേതാക്കളുടെ അലംഭാവം പ്രകടമായിരുന്നതായി ചില നേതാക്കൾ രംഗത്ത് വന്നിരുന്നു.
2013 ലായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച 70 ൽ 28 സീറ്റും സ്വന്തമാക്കി. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേർന്ന് മന്ത്രിസഭ. ബിജെപി 31 സീറ്റാണ് നേടിയത്. എന്നാൽ, ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യത്തിൽ വിള്ളൽ വീണിരുന്നു, കേജ്രിവാൾ രാജിവച്ചു. നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു വട്ട പൂജ്യവും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തമായി തിരിച്ചറിഞ്ഞു. പക്ഷേ ലോക്സഭയിലെ മാനദണ്ഡമല്ല നിയമസഭയിലെന്നു ഡൽഹിയിലെ വോട്ടർമാർ വീണ്ടും ഡൽഹിയിൽ ഓർമിപ്പിച്ചു. ഫലം ബിജെപിക്ക് നേരിയ ആശ്വാസമായപ്പോൾ പൂജ്യത്തിൽനിന്നു വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്കു വീണ കോൺഗ്രസ് പകച്ചുനിൽക്കുകയാണ്. അതേസമയം, പരാജയത്തിന് പിന്നാലെ തന്നെ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി പ്രതാപ് സിങ് ബജ്വ. കോൺഗ്രസിനുള്ളിലെ ഉൾപോരും ആത്മാർത്ഥതയില്ലാത്ത പ്രവർത്തനവുമാണ് തോൽവിക്ക് പിന്നിലെന്നുമാണ് ബജ്വയുടെ വിമർശനം. ഡൽഹി കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. ഡൽഹിയിലെ സാഹചര്യത്തെക്കുറിച്ച് ഹൈക്കമാൻഡിന് ധാരണയുണ്ടായിരുന്നെന്നും ആം ആദ്മിക്ക് ഇത് കാര്യങ്ങൾ എളുപ്പമാക്കിയെന്നുമാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്.
അതേസമയം ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വരെ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ബിജെപിക്ക് സമാനമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസും വോട്ട് ചോദിച്ചിരുന്നത്. നേരത്തെ ഡൽഹി കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വരും ദിവസങ്ങളിലും കോൺഗ്രസ് തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുമെന്ന് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍