ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും വയനാടിനും പുറമെ വടകരയിലും തർക്കം; എറണാകുളത്ത് കെവി തോമസിനെ വെട്ടി ഹൈബി ഈഡൻ; സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയത് എന്ത് തെറ്റ് ചെയ്തിട്ടെന്ന് കെവി തോമസ്; 16ൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്; ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താനും സീറ്റ്; തരൂരും കൊടിക്കുന്നിലും സുധാകരനും രാഘവനും സ്വന്തം തട്ടകങ്ങളിൽ; തൃശൂരിൽ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ മൂന്ന് തർക്ക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റി ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് മത്സരിക്കുന്ന 16ൽ 12 സീറ്റുകളിലാണ് തീരുമാനമായത്. ഇതിൽ ഏറ്റവും പ്രധാനമായ സ്ഥാനാർത്ഥി നിർണയം നടന്നിരിക്കുന്നത് എറണാകുളത്താണ്.
സിറ്റിങ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ കെവി തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചു എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. അതോടൊപ്പം തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഒരു ഘട്ടത്തിലും ഉയർന്ന് കേൾക്കാതിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡ് അപ്രതീക്ഷിത സ്ഥാനാർത്ഥിയാവുകയാണ്. ഇതിനൊപ്പം വയനാട് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും അവിടേക്ക് അപ്രതീക്ഷിതമായി കെ മുരളീധരന്റെ പേര് ഉയർന്നുവന്നിട്ടുമുണ്ട്.
കെവി തോമസിന് പകരം എറണാകുളം എംഎൽഎ ഹൈബി ഈഡനാണ് സീറ്റ് നൽകിയിരിക്കുന്നത്. അതൊടൊപ്പം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന് ഇടുക്കിയിൽ വീണ്ടും സീറ്റ് നൽകി. നേരത്തെ മൂന്ന് മണ്ഡലങ്ങളിലാണ് തർക്കമുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ അത് നാലായി ഉയർന്നിരിക്കുന്നു. ആലപ്പുഴ, ആറ്റിങ്ങൽ, വയനാട് എന്നിവയ്ക്ക് പുറമെ വടകരയിലും ഇപ്പോൾ തർക്കം രൂക്ഷമാകുന്നു.
ഇന്ന് ആ മണ്ഡലത്തിലെ പ്രഖ്യാപനവും ഉണ്ടായില്ല. എറണാകുളത്ത് സീറ്റ് നിഷേധിച്ചതിൽ ദുഃഖമെന്ന് കെവി തോമസ് പ്രതികരിച്ചു. എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് മനസ്സിലാകുന്നില്ലെന്നും തോമസ് പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങൾക്കും മുമ്പിൽ നിന്ന തന്നെ മാത്രം സിറ്റിങ് എംപിമാരിൽ ഒഴിവാക്കിയത് എന്ത് കാരണത്തിലാണ് എന്ന് മനസ്സിലാകുന്നില്ലെന്നും തോമസ് പറഞ്ഞു.
പ്രഖ്യാപനമായ മണ്ഡലങ്ങൾ ഇവ
തിരുവനന്തപുരം: ശശി തരൂർ
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ഇടുക്കി: ഡീൻ കുര്യാക്കോസ്
എറണാകുളം: ഹൈബി ഈഡൻ
ചാലക്കുടി: ബെന്നി ബെഹനാൻ,
തൃശ്ശൂർ: ടി എൻ പ്രതാപൻ,
പാലക്കാട്: വി കെ ശ്രീകണ്ഠൻ,
ആലത്തൂർ: രമ്യ ഹരിദാസ്
കോഴിക്കോട്: എം കെ രാഘവൻ,
കണ്ണൂർ: കെ സുധാകരൻ,
കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താൻ
ഏതായാലും പ്രഖ്യാപനം വന്നതിന് പിന്നാലെ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി തുടങ്ങി. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടെടുത്ത് മുഴുവൻ ഡിസിസിയും പ്രതികരിച്ചിരിക്കുകയാണ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ സംഭവങ്ങൾക്ക് കേരളത്തിൽ കോൺഗ്രസ് സാക്ഷ്യം വഹിക്കേണ്ടിവരും എ്ന്ന നിലയായി.
പ്രത്യേകിച്ചും രാഷ്ട്രീയ കൊലപാതകങ്ങൾ വലിയ ചർച്ചയായ കാസർകോട്ട് പ്രദേശത്തെ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നായിരുന്നു നിലപാട്. സുബ്ബറായിയുടെ പേര് നിർദ്ദേശിക്കപ്പെടുകയും അത് ഏതാണ്ട് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി രാജ്മോഹൻ ഉണ്ണിത്താന് ഇടം നൽകിയത് വലിയ ചർച്ചയാവുകയാണ് കാസർകോട് ജില്ലയിൽ.
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രഖ്യാപനവും വൈകുന്നേരം ഉണ്ടായ പ്രതികരണങ്ങളും. വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകും എന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആറ്റിങ്ങൽ, വയനാട്, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാത്ത വിധം തർക്കം തുടരുന്നു എന്നാണ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പറഞ്ഞത്.
പിന്നീട് ഈ തർക്കം വടകര മണ്ഡലത്തിലേക്കും നീണ്ടു. ഇപ്പോൾ കോൺഗ്രസ് മത്സരിക്കുന്ന 16സീറ്റുകളിൽ 12ഇടത്ത് തീരുമാനമായിരിക്കുന്നു എന്നാണ് നേതാക്കൾ വ്യക്തമാകുന്നത്. ഷാനിമോൾ ഉസ്മാൻ എവിടെ മത്സരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആലപ്പുഴയിലും വയനാടിലും തർക്കം നിലനിൽക്കുന്നത്.
എഐസിസി പുറത്തുവിട്ട ലിസ്റ്റ് ചുവടെ
സിറ്റിങ് സീറ്റുകളായ വയനാടിലും ആലപ്പുഴയിലും തർക്കം നിലനിൽക്കുന്നു എന്നത് കേരളത്തിൽ കോൺഗ്രസിന് അത്ര ശുഭകരമായ കാര്യമായി കാണാൻ കഴിയില്ല. കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ വളരെ വ്യക്തമായ മുൻതൂക്കമുണ്ടാകും എന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇടത്പക്ഷം ശക്തമായ ലൈനപ്പ് രംഗത്തിറക്കിയതാണ് കോൺഗ്രസിന് തീരുമാനം എടുക്കാൻ കഴിയാത്ത വിധം തിരിച്ചടിയുണ്ടാക്കിയത്. വയനാട് മണ്ഡലം ഷാനിമോൾ ഉസ്മാൻ ഏകദേശം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ ഇടത് പട്ടിക പുറത്ത് വന്നപ്പോൾ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും സിറ്റിങ് എംപിയുമായ കെസി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിൽ എഎം ആരിഫിനെ സിപിഎം രംഗത്തിറക്കി. ഇതോടെ ഡൽഹിയിലെ തിരക്ക് പറഞ്ഞ് വേണുഗോപാൽ ഒഴിഞ്ഞു. പിന്നെ വയനാടിനായി ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. അങ്ങനെ ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും അത് ഉണ്ടാകാതെ വന്നത് തർക്കം കൂട്ടി.
വയനാട് പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് മാറ്റി. പകരം വയനാട്ടിൽ മലപ്പുറം ഡിസിസിയിലെ നേതാവ് അബ്ദുൾ മജീദിനാണ് പരിഗണന. ലീഗിന്റെ ആവശ്യംകൂടിയായിരുന്നു അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കുക എന്നത്. ലീഗുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന നേതാവ് എന്ന നിലയിൽ ലീഗിന്റെ മൂന്നാം സീറ്റെന്ന നിലയിലാണ് ലീഗ് നിർദ്ദേശിച്ച കോൺഗ്രസ് നേതാവിനെ തന്നെ പരിഗണിക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ വയനാട് സിദ്ദിഖിന് ലഭിക്കാതിരുന്നതോടെയാണ് പകരം കാസർകോട് പരിഗണിക്കുന്നത്. ഇതിലുടക്കിയാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.
വയനാട് സിദ്ദിഖിന് തന്നെ കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ മുമ്പ് എംഐ ഷാനവാസ് മത്സരിച്ച സീറ്റായതിനാൽ ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ, വയനാട് സിദ്ദിഖിന് നൽകിയാൽ പകരം ഇടുക്കി ജോസഫ് വാഴയ്ക്കന് നൽകണമെന്നായിരുന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതിനൊരു സമവായമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം തുടരുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ നിശ്ചയിച്ചതോടെ സിദ്ദിഖിനെ കാസർകോട്ടേക്ക് മാറ്റാനും പകരം ലീഗിനു കൂടെ താൽപര്യമുള്ള അബ്ദുൾ മജീദിനെ വയനാട് നിർത്താനുമാണ് ഏതാണ്ട് ധാരണയായിരുന്നത്. എന്നാൽ ഇത് അപ്രതീക്ഷിതമായി മാറ്റിമറിച്ചുകൊണ്ട് ഒരു ഘട്ടത്തിലും ഉയരാത്ത പേരായ രാജ്മോഹൻ ഉണ്ണിത്താന് കാസർഗോഡ് സീറ്റ് നൽകിയിരിക്കുന്നു.
കേരളത്തിന് പുറമേ ഉത്തർപ്രദേശിലെ ഏഴ് മണ്ഡലങ്ങളിലും ഛത്തീസ്ഗഢിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചൽ പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ആൻഡമാൻ നിക്കോബാറിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ശനിയാഴ്ച പൂർത്തിയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്