ആദ്യഘട്ടത്തിലെ എതിർപ്പിനുശേഷം ഇന്നസെന്റ് കത്തിക്കയറി വരുന്നു; ചിരിച്ചും ചിന്തിപ്പിച്ചും വോട്ടുപിടിക്കുന്ന നടന് വർധിച്ച പിന്തുണ; യാക്കോബായ സഭയും കിഴക്കമ്പലവും നിർണ്ണായകമാവും; അവസാനം നടന്ന ചില സർവേകളിൽ മണ്ഡലത്തിൽ ഇടതുമുൻതൂക്കം; പരമ്പരാഗത മണ്ഡലത്തിൽ പ്രതീക്ഷ വിടാതെ ഐക്യമുന്നണിയും; യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്റെ പ്രചാരണത്തിനായി നേതാക്കൾ കൂട്ടത്തോടെ; എന്നിട്ടും പിടിതരാതെ ഈ മണ്ഡലം; അവസാനവട്ടത്തിൽ ചാലക്കുടി ഫോട്ടോ ഫിനിഷിലേക്ക്
പ്രകാശ് ചന്ദ്രശേഖർ
ചാലക്കുടി : മധ്യകേരളത്തിലെ പ്രധാന മണ്ഡലമായ ചാലക്കുടിയിൽ പ്രചാരണം അവസാന ഘട്ടത്തോടടുത്തപ്പോൾ ഫലം പ്രവചനാതീതം .എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലെ എംപിയും നടനുമായ ഇന്നസെന്റും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനും തമ്മിൽ കട്ടക്ക് കട്ട മൽസരമാണിവിടെ. അവസാനം വന്ന ചില സർവേകൾ ഇന്നസെന്റിന് മേൽക്കൈ പ്രവചിക്കുന്നത് എൽഡിഎഫിന് ആശ്വാസമാവുന്നുണ്ട്. പക്ഷേ കഴിഞ്ഞ തവണ കൈവിട്ട് പോയ തങ്ങളുടെ പരമ്പരാഗത മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എൻ ഡിഎ സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണനും ഇവിടെ ജനവിധി തേടുന്നുണ്ട്. വോട്ടും വർധിപ്പിക്കാം എന്നല്ലാതെ എൻഡിഎക്ക് ഇവിടെ വിജയ പ്രതീക്ഷയില്ല. ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ വളരെ വൈകിയാണ് മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയതെങ്കിലും അമിത് ഷാ വരെ പ്രചരണത്തിന് എത്തിയത് ബിജെപി ക്യാമ്പിൽ വൻ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്
2014ൽ 13884 വോട്ടുകൾക്കാണ് ഇന്നസെന്റ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.സി.ചാക്കോയെ ഈ മണ്ഡലത്തിൽ വീഴ്ത്തിയത്. എന്നും യുഡിഎഫ് ചായ് വ് പ്രകടിപ്പിച്ച മണ്ഡലമാണ് ഇത്. കഴിഞ്ഞതവണ നടൻ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. കഴിഞ്ഞതവണ കോൺഗ്രസിലെ ആഭ്യന്തര പ്രശനങ്ങളും എൽഡിഎഫിന് ഗുണം ചെയ്തിരുന്നു. തൃശൂർ എംപിയായ പി.സി. ചാക്കോയെ ചാലക്കുടിക്കും, ചാലക്കുടിയിലെ എംപിയായ ധനപാലനെ തൃശൂർക്കും മൽസരിപ്പിച്ചത് യുഡിഎഫിന് വൻ തിരിച്ചടിയാവുകയാണ് ഉണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇത്തവണ അത്തരം പ്രശ്നങ്ങൾ ഇല്ലാത്തത് യുഡിഎഫിന് ഗുണകരമാണ്.
ഇടതുപ്രതീക്ഷ ട്വന്റി ട്വെന്റിയിലും യാക്കോബായ സഭയിലും
തുടക്കത്തിൽ തീർത്തും നെഗറ്റീവായ അഭിപ്രായമാണ് ഇന്നസെന്റിനെ കുറിച്ച് ഉണ്ടായിരുന്നതെങ്കിലും വളരെ പെട്ടെന്ന് അത് മറികടക്കാൻ അദ്ദേഹത്തിനും സിപിഎമ്മിനും ആയി. എൽഡിഎഫിലെ പ്രാദേശിക നേതൃത്വത്തിന് ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വത്തോട്
തുടക്കത്തിൽ നേരിയ നീരസമുണ്ടായിരുന്നെങ്കിലും ഉന്നത നേതൃത്വം നടത്തിയ ഇടപെടലുകളിലൂടെ ഇത് ശമിപ്പിക്കാനായി. ചിട്ടയായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ മുൻപത്തെക്കാൾ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥിയുടെ വിജയത്തിന് വഴി തുറക്കുമെന്നാണ് എൽഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എംപി ഫണ്ടുകൾ നൂറുശതമാനം ഉപയോഗിച്ചതും വൻ വികസന പ്രവർത്തനങ്ങളുമെല്ലാം വളരെ പെട്ടെന്ന് ജനങ്ങളിൽ എത്തിക്കാൻ സിപിഎമ്മിനായി. കഴിഞ്ഞ തവണ സ്വതന്ത്രനായി മൽസരിച്ച ഇന്നസെന്റ് ഇത്തവണ പാർട്ടി ചിഹ്്നത്തിലാണ് മൽസരിക്കുന്നത്. സ്ത്രീ വോട്ടർമാരെ വ്യക്തമായി സ്വാധീനിക്കാൻ ഇന്നസെന്റിന് കഴിഞ്ഞിട്ടുണ്ട്. ചിരിയും ചിന്തയും ഉയർത്തുന്ന കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളാണ് ഇന്നസെന്റിന്റെ പ്രചാരണത്തിന്റെ ഹൈലൈറ്റ്.
ചാലക്കുടി മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള യാക്കോബായ സഭ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടിലേക്ക് നീങ്ങിയത് കോൺഗ്രസിനെ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നാലു അസംബ്ലി മണ്ഡലങ്ങൾ ഇവിടെയുണ്ട്. പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ, അങ്കമാലി എന്നിവയാണ് ഇത്. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാനെ പരാജയപെടുത്തുന്നതിന് ശക്തമായി നിലപാടെടുത്ത് നീങ്ങുന്ന ട്വന്റി ട്വെന്റിക്ക് ഇരുപതിനായിരത്തിലധികം വോട്ടുകളുടെ വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. മാറിയ ഈ സാഹചര്യത്തിൽ ചാലക്കുടിയിൽ വിജയം നിർണ്ണയിക്കുന്നതിൽ കിഴക്കമ്പലം ഒരു പ്രബല ഘടകമായി മാറിക്കഴിഞ്ഞു. ഈ സംഘടനയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപണം ഉയർത്തി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് നടന്ന ഇവരുടെ പൊതുയോഗം ഈ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ മണ്ഡലത്തിൽ എത്തിയതും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും പൊതുയോഗങ്ങളിൽ പ്രസംഗിച്ചതും എൽ ഡി എഫ് പ്രവർത്തകർക്ക് ആവേശമായിട്ടുണ്ട് .
ബെന്നിക്കുവേണ്ടി പ്രമുഖ നേതാക്കൾ രംഗത്ത്
തുടക്കത്തിൽ അയഞ്ഞ സമീപനം സ്വീകരിച്ചിരുന്ന ഐ ഗ്രൂപ്പ് സജീവമായത് ബെന്നി ബഹനാൻ ക്യാമ്പിൽ വിജയപ്രതീക്ഷ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. യുഡിഎഫ് കൺവീനർ കൂടിയായ ബെന്നിയുടെ പ്രചാരണപ്രവർത്തനങ്ങളുടെ കടിഞ്ഞാൺ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഇടക്ക് കുച്ചുദിവസം ആശുപത്രിയിൽ ആയതൊന്നും ബെന്നിയുടെ പ്രചാരണത്തെ ബാധിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ നേതൃത്യത്തിൽ മണ്ഡലത്തിൽ റോഡ് ഷോ നടത്തിയത് യുഡിഎഫ് പ്രവർത്തകരിൽ ഊർജ്ജം പകർന്നിട്ടുണ്ട്.
സാധാരണ ഇലക്ഷൻ വരുമ്പോൾ കോൺഗ്രസ് ഗ്രൂപ്പ് വഴക്കുകൾ സാധാരണയാണെങ്കിലും ഇക്കുറി ചാലക്കുടിയുടെ കാര്യത്തിൽ ഈ പ്രശ്നം ഉണ്ടായിട്ടില്ല.
ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് അനുകൂലമായി ഒരു തരംഗം നിലനിൽക്കുന്നുണ്ടെന്നും ക്രിസ്ത്യൻ ന്യുനപക്ഷങ്ങളുടേത് അടക്കമുള്ള വോട്ടുകൾ യുഡിഎഫിനു വീഴുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഭൂരിപക്ഷം എത്രയാവുമെന്നൊന്നും പ്രവചിക്കാൻ അവർ തയ്യാറാവുന്നില്ല. അവസാനവട്ടത്തിൽ യുഡിഎഫ് ക്യാമ്പിൽ അൽപ്പം ആശങ്കയുണ്ടെന്ന് വ്യക്തമാണ്.
വന്മരങ്ങൾ വാഴുകയും വീഴുകയും ചെയ്ത മണ്ഡലം
കോൺഗ്രസിന്റെ സമുന്നത നേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദൻ, കെ കരുണാകരൻ, പി സി ചാക്കോ ഉൾപ്പടെയുള്ളവരെ വിജയിപ്പിക്കുകയും സിപിഎം താത്വികാചാരൻ പി ഗോവിന്ദപിള്ള, ഇ എം എസിന്റെ പുത്രൻ ഇ എം ശ്രീധരൻ, മുൻ മന്ത്രി വിശ്വനാഥൻ, പത്മജ വേണുഗോപാൽ ഉൾപ്പടെയുള്ള ഉന്നതരെ പരാജയപ്പെടുത്തുകയും പഴയ മുകുന്ദപുരം പാർലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം. വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിന്നിട്ടുള്ള മുകുന്ദപുരം മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോനപ്പൻ നമ്പാടൻ മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന എംപി യായത്. തൃശൂർ ജില്ലയിലെ കയ്പമംഗലം , കൊടുങ്ങല്ലൂർ, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങൾ ചേർന്ന ചാലക്കുടി പാർലമെന്റ് മണ്ഡലം നിലവിൽ വന്നതിനു ശേഷം മൂന്നാമത്തെ തെരെഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത് .
ആദ്യതെരുഞ്ഞെടുപ്പിൽ സിപിഎമ്മി ലെ യുപി ജോസഫിനെ പരാജയപ്പെടുത്തി കെ.പി ധനപാലനും രണ്ടാമത്തെ തെരുഞ്ഞെടുപ്പിൽ പി.സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റും എംപി യായി. രണ്ടു മുന്നണികൾക്ക് ഓരോ പ്രാവശ്യം പിന്തുണ നൽകിയ ചാലക്കുടി മൂന്നാവട്ടം ആരെ പിന്തുണക്കും എന്ന ചിന്തയിലാണ് രാഷ്ട്രീയ ലോകം. കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങൾ എൽ ഡി എഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ചാലക്കുടി , അങ്കമാലി ,ആലുവ , പെരുമ്പാവൂർ ,കുന്നത്തുനാട് മണ്ഡലങ്ങൾ കോൺഗ്രസിന് മുൻതൂക്കം ഉള്ള മണ്ഡലങ്ങളാണ. കോൺഗ്രസിന് മുൻതൂക്കമുള്ള ചാലക്കുടിയിൽ എൽഡിഎഫ് എം എൽ എയാണ് നിലവിലുള്ളത്. പ്രളയത്തിൽ കാർഷിക രംഗത്തും വ്യാപാര രംഗത്തും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ചാലക്കുടി, കാലടി, ആലുവ പ്രദേശങ്ങൾ ഉയർത്തേഴുന്നേൽപ്പിന് പെടാപ്പാടുപെടുമ്പോഴാണ് തിരഞ്ഞെടുപ്പ് വീണ്ടും പടിവാതിലിലെത്തിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്