യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് മത്സരം പൊടിപാറിക്കാനുള്ള നീക്കത്തിനിടെ മഞ്ചേശ്വരത്ത് മാത്രം എൽഡിഎഫിൽ ഭിന്നത; സിഎച്ച് കുഞ്ഞമ്പുവിനൊപ്പം ശങ്കർ റായിയും പരിഗണനയിൽ; കോൺഗ്രസിന് കോന്നിയും വട്ടിയൂർക്കാവും കീറാമുട്ടികൾ; വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു; കെ.മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമം; കോന്നിയിൽ സാമുദായിക സമവാക്യം പ്രശ്നം; തിരക്കിട്ട ചർച്ചകളുമായി മുതിർന്ന നേതാക്കൾ; അരൂരിൽ ബിഡിജെഎസ് ഇടഞ്ഞതോടെ എൻഡിഎയിലും അപസ്വരങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഏതുതിരഞ്ഞെടുപ്പായാലും സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് എതിർപാളയത്തിന് നെഞ്ചിടിപ്പുണ്ടാക്കുന്നതാണ് ഇടതമുന്നണിയുടെ സ്റ്റൈൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ജയിച്ചത് ആരെന്നത് രണ്ടാമത്തെ ചോദ്യം. ഏതായാലും ഉപതിരഞ്ഞെടുപ്പിലും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് ഊർജ്ജസ്വലമാക്കാൻ ഉറച്ചാണ് മുന്നണി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എതിരാളിയുടെ കഴിവുകേടിനെക്കാൾ സ്വന്തം മികവ് പറഞ്ഞ് ജയിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ കൃത്യത തന്നെ സിപിഎമ്മിന് നൽകിയിരിക്കുന്നത് വലിയ മുൻതൂക്കമാണ്.
ലീഗ് കോട്ടയായ മഞ്ചേശ്വരത്ത് സി.എച് കുഞ്ഞമ്പുവിനെ നിശ്ചയിച്ചതായി വാർത്ത വന്നെങ്കിലും ഇപ്പോൾ അതിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. ശങ്കർ റായിയെയും സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. വയുഡിഎഫിലാകട്ടെ കോന്നിയും വട്ടിയൂർക്കാവും തന്നെയാണ് കീറാമുട്ടി. രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു വൈകുന്നേരം ഒരുമിച്ചിരുന്ന് ചർച്ച നടത്തി. വ്യാഴാഴ്ച മുല്ലപ്പള്ളി ലിസ്റ്റുമായി ഡൽഹിക്ക് പ എൻഡിഎയിലാകട്ടെ കടുത്ത ഭിന്നത നിലനിൽക്കുന്നു. അരൂരിൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം വീണ്ടും അറിയിച്ചു. അനിശ്ചിതത്വം നീക്കാൻ നാളെ ബിജെപി ഭാരവാഹി യോഗം ചേരും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുന്നത് സിപിഎമ്മാണ്. യുഡിഎഫിലും എൻഡിഎയിലും സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രധാന കടമ്പ കടന്നിരിക്കുകയാണ് സിപിഎം. എന്നാൽ, മഞ്ചേശ്വരത്ത് അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി എടുക്കും. വെള്ളിയാഴ്ച സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടക്കും.
വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂർക്കാവിൽ സിപിഎം നടത്തുന്നത് അഭിമാന പോരാട്ടമാണ്. പാർട്ടി സംസ്ഥാന സമിതി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് പിടിക്കാനായില്ലെങ്കിൽ എന്തുണ്ടായിട്ടെന്ത് എന്നതാണ് പാർട്ടി നേതൃത്വം ചോദിക്കുന്നത്. വട്ടിയൂർക്കാവിൽ ഇത്തവണ മേയർ വി കെ പ്രശാന്തിനെ രംഗത്തിറക്കിയത് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും വട്ടിയൂർക്കാവിൽ പാർട്ടി പ്രതീക്ഷിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം തൽകാലം മേയറുടെ വ്യക്തിപ്രഭാവത്തിൽ വിശ്വാസമർപ്പിക്കുകയാണ്. അതേസമയം, യുഡിഎഫിൽ കോൺഗ്രസിലെ കെ.മുരളീധരന്റെ നോമിനിയായ എൻ.പീതാംബര കുറുപ്പിന് പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ തടസ്സമായി. കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ദിരാഭവനിൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് സീറ്റ് വീതം വയ്ക്കൽ സംബന്ധിച്ച് പരസ്യ പ്രതിഷേധം നടന്നു. ഇന്ദിരാഭവനിൽ യോഗത്തിനെത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ തുടങ്ങിയ നേതാക്കൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എൻ പീതാംബരക്കുറുപ്പിനെതിരായാണ് പ്രധാനമായും പ്രതിഷേധമുയർന്നത്.
കെപിസിസി എക്സിക്യുട്ടീവ് അഗം ശാസ്തമംഗലം മോഹനന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറിമാരാണ് പ്രതിഷേധവുമായെത്തിയത്. കുറഞ്ഞപക്ഷം സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി നിർത്തണമെന്ന് നേതാക്കൾ ഉമ്മൻ ചാണ്ടിയോടും കെ സുധാകരനോടും ആവശ്യപ്പെട്ടു.കെ മുരളീധരനെപ്പോലെ തലയെടുപ്പുള്ള നേതാക്കളെ സീറ്റിലേക്ക് പരിഗണിക്കണമെന്നും വാദമുയർന്നു. കുറുപ്പിനെ വട്ടിയൂർക്കാവിൽ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധവുമായെത്തിയവർ പറഞ്ഞു. എതിർപ്പുകൾ പാടേ അവഗണിക്കേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കെ.മുരളീധരനെ ഇക്കാര്യത്തിൽ അനുനയിപ്പിക്കാനാണ് ശ്രമം. ഇതോടെ പീതാംബര കുറുപ്പിന്റെ സാധ്യത മങ്ങി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിവുണ്ടെന്ന് പ്രതിഷേധങ്ങൾക്ക് മറുപടിയായി പീതാംബരക്കുറുപ്പ് പ്രതികരിച്ചു. കെ.മോഹൻകുമാറിനെ പീതാംബര കുറുപ്പിന് പകരം പരിഗണിച്ചേക്കും. അതേസമയം
കോന്നിയിൽ കോൺഗ്രസിൽ തർക്കം തുടരുന്നു
അരൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാധ്യതാപട്ടികയിലുണ്ടായിട്ടും മന്ത്രി ജി.സുധാകരൻ നൽകിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്. പതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂർ. പാർലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സിപിഎമ്മിന്. ഒൻപത് തവണ കെ.ആർ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ട മണ്ഡലമാണ് അരൂർ. 2006 ആരിഫിലൂടെ പിന്നെ ഹാട്രിക് അടിച്ചു മുന്നേറി എൽ.ഡി.എഫ്.
അടൂർ പ്രകാശ് പതിറ്റാണ്ട് കാലം കൊണ്ടു നടന്ന കോന്നിയിലും ഒരു പുതുമുഖത്തെയാണ് സിപിഎം ഇറക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറാകും ഇവിടെ സിപിഎം സ്ഥാനാർത്ഥി. എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സിപിഎം പരീക്ഷിക്കുന്നത്. ലത്തീൻ സമുദായംഗമായ യുവ അഭിഭാഷകൻ മനു റോയ് സ്വതന്ത്ര ചിഹ്നത്തിൽ ഇവിടെ മത്സരിക്കും. മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചർച്ചചെയ്യപ്പെട്ടെങ്കിലും ഒടുവിൽ സിപിഎം എത്തിയത് മുൻ മഞ്ചേശ്വരം എംഎൽഎയായ സി എച്ച് കുഞ്ഞമ്പുവിലാണ്. അതേസമയം, കോൺഗ്രസിൽ സാമുദായിക സമവാക്യം പാലിക്കണമെന്ന ആവശ്യം പ്രശ്നമായി തുടരുന്നു. അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് മുതിർന്ന നേതാക്കൾ. സാമുദായിക സമവാക്യം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നാൽ, റോബിൻ പീറ്ററിന് തിരിച്ചടിയായേക്കും.
അഞ്ചിൽ നാലിടത്തും യുവ നേതാക്കളെ പരീക്ഷിക്കുന്ന സിപിഎം വട്ടിയൂർക്കാവിലും സിറ്റിങ് സീറ്റായ അരൂരിലും സാമുദായിക ഘടനയും അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുള്ള ഗംഭീര തിരിച്ചു വരവ് ലക്ഷ്യമിട്ട് പുത്തൻ സമവാക്യങ്ങളുമായി സിപിഎം നടത്തുന്ന പരീക്ഷണത്തിൽ സിപിഎം അണികളും ആവേശത്തിലാണ്.
ഈ മാസം 29ന് വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേയും മുപ്പതിന് അരൂർ, എറണാകുളം മണ്ഡലങ്ങളിലേയും കൺവെൻഷനുകൾ നടത്താനാണ് ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം. ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ, മുഖ്യമന്ത്രി, കോടിയേരി, കാനം തുടങ്ങി മുന്നണിയുടെ പ്രധാനനേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. അടുത്തമാസം അഞ്ചിനകം എല്ലാ മണ്ഡലങ്ങളിലേയും ബൂത്ത് തല കൺവൻഷനുകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
എൻഡിഎയിൽ അപസ്വരങ്ങൾ
അരൂരിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് തുഷാർ വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചത് എൻഡിഎക്ക് തിരിച്ചടിയായി. ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും തുഷാർ വെള്ളാപ്പളി പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ നൽകേണ്ട പരിഗണന ഘടകകക്ഷി എന്ന നിലയിൽ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പോലെ ഇത്തവണയും മത്സരിക്കണമെന്ന് തങ്ങൾക്കില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിൽ അഭിപ്രായം ഇരുമ്പുലക്കയല്ല. എൻ.ഡി.എയുടെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അവരിൽ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഉറപ്പുകൾ തന്നതുകൊണ്ടുമാത്രം കാര്യമില്ല. രാഷ്ട്രീയത്തിൽ മിത്രമോ ശത്രുവോ ഇല്ല. സംസ്ഥാനത്ത് എൻ.ഡി.എ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. അതെല്ലാം പരിഹരിച്ച ശേഷം മാത്രം പ്രവർത്തനങ്ങളിലേക്ക് പോയാൽ മതി. അതാണ് പാർട്ടി നേതൃയോഗത്തിന്റെ തീരുമാനം. യാതൊരു ഓഫറും ലഭിച്ചത് കാരണമല്ല, അന്നത്തെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് താൻ വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയായതെന്നും തുഷാർ വ്യക്തമാക്കി.
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാട് കുമ്മനം രാജശേഖരൻ ആവർത്തിച്ചു. ആർഎസ്എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കോന്നിയിൽ കെ സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ, സുരേന്ദ്രനും ശോഭയും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്