കുട്ടനാട്ടിൽ ജോസഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് യുഡിഎഫ് സീറ്റ് നൽകേണ്ടി വരും; ഇടതിനെ പിന്തുണച്ചു കളം നിറഞ്ഞു ജോസ് കെ മാണി കളിക്കും; ചവറയിൽ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത് തന്നെ ഇടതു സ്ഥാനാർത്ഥി; രണ്ടിടത്തും സ്ഥാനാർത്ഥിയെ തീരുമാനിച്ച എൽഡിഎഫ് തുടങ്ങുമ്പോൾ യുഡിഎഫിന് പ്രതീക്ഷ ചവറയിൽ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കുട്ടനാട്: സംസ്ഥാനത്ത് ചവറയിലും കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പുറമേ തെരഞ്ഞെടുപ്പിന് സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും മുന്നണികൾക്ക് നാല് മാസം കാലാവധിയുള്ള വേളയിലേക്ക് മാത്രമായി തിരഞ്ഞെടുപ്പു നടത്തേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് ഏറെയുള്ളത്. ഉപതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പതിവുപോലെ യുഡിഎഫിലാണ് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. എൽഡിഎഫ് രണ്ടിടത്തെയും സ്ഥാനാഥികളെയും കുറിച്ചു ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടനാട്ടിൽ തോമസ് കെ തോമസും, ചവറയിൽ വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്തിനെയുമാണ് സ്ഥാനാർത്ഥിയായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം യുഡിഎഫിനാണെങ്കിൽ ചവറയിൽ ഷിബുവിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുമ്പോഴും കുട്ടനാട്ടിൽ ആരെന്നതിന് ഉത്തരമായിട്ടില്ല.
കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുവേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥിതന്നെ മത്സരിക്കുമെന്നാണ് പി.ജെ.ജോസഫ് എംഎൽഎ പറയുന്നത്. ജോസ് കെ.മാണി കൈകൾ കെട്ടപ്പെട്ട നേതാവാണ്. ചെയർമാൻ എന്നനിലയിൽ ജോസ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. വിപ്പ് ലംഘനപരാതിയിൽ സ്പീക്കർക്ക്
നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി കോടതി സ്റ്റേചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് തൊടുപുഴയിൽ പറഞ്ഞു. അതേസമയം ജോസഫ് നിർത്തുന്ന സ്ഥാനാർത്ഥിക്കെതിരെ രംഗത്തിറങ്ങാൻ തയ്യാറെടുത്തിരിക്കയാണ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയ സ്ഥിതിക്ക് ഇനി തങ്ങൾ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നിൽ എന്താണ് തെറ്റാന്നാണ് ചോദ്യം.
അതേസമയം പാലാ, കുട്ടനാട് സീറ്റുകളിൽ ജോസ് വിഭാഗത്തിന്റെ താത്പര്യം തള്ളി എൻ.സി.പി. രംഗത്തുവന്നു. കുട്ടനാട്ടിൽ പി.ജെ.ജോസഫിനെ വിമർശിച്ച് ജോസ് വിഭാഗവും കളത്തിലിറങ്ങി. കുട്ടനാട്, പാലാ സീറ്റുകൾ മോഹിച്ച് ആരും ഇടതുമുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് എൻ.സി.പി. നേതാവ് മാണി സി.കാപ്പൻ എംഎൽഎ. പറഞ്ഞു. കുട്ടനാട് തോമസ് ചാണ്ടി വിജയിച്ചുവന്ന സീറ്റാണ്.
പാലാ 52 വർഷത്തെ പോരാട്ടത്തിനുശേഷം പിടിച്ചെടുത്തതാണ്. മൂന്നുതവണ താൻ മത്സരിച്ചിട്ട് നാലാമതാണ് ജയിച്ചത്. കുട്ടനാട്ടിൽ തോമസ് കെ.തോമസിന്റെ പേര് പാർട്ടിയും മുന്നണിയും നേരത്തേ തീരുമാനിച്ചതാണ്. അതിന് മാറ്റമുണ്ടാകേണ്ടതില്ല. ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതുസംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ല. എൽ.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതംചെയ്യുന്നു; പക്ഷേ, പാലായും കുട്ടനാടും മോഹിച്ചുകൊണ്ടാവരുത്. ജയിച്ച കക്ഷിയുടെ സീറ്റുകൾ വേണമെന്ന് തോറ്റ കക്ഷി ആവശ്യപ്പെടുന്നതിനെയും മാണി സി. കാപ്പൻ ചോദ്യംചെയ്തു.
ചിഹ്നവും പാർട്ടിയും നഷ്ടപ്പെട്ടവർ കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പറയുന്നത് ഏറ്റവും വലിയ തമാശയാണെന്ന് കേരള കോൺഗ്രസ് എം. നേതാവ് ഡോ. എൻ.ജയരാജ് പറഞ്ഞു. പി.ജെ.ജോസഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ ജോസഫിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജോസ് കെ.മാണിയാണ്. ഈ യാഥാർഥ്യം മറച്ചുവച്ചാണ്, ഇല്ലാത്ത അധികാരം ഉണ്ടെന്നുപറഞ്ഞ് ജനങ്ങളെയും കൂടെയുള്ളവരെയും കബളിപ്പിക്കുന്നത്. പാർട്ടിയും ചിഹ്നവും അംഗീകാരവും നഷ്ടപ്പെട്ടവർക്ക് സ്വതന്ത്രചിഹ്നത്തിലേ മത്സരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അചിനടിെ ചവറയിൽ മൂന്നു മുന്നണികളും കളത്തിലിറങ്ങി. മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് യു.ഡി.എഫ്. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അന്തരിച്ച എംഎൽഎ എൻ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയൻ എൽഡിഎഫ്. സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്. ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ താത്പര്യം സുജിത്തിനെ മത്സരിപ്പിക്കാനാണ്. ബന്ധുബലവും വ്യക്തിപരമായി വോട്ട് സമാഹരിക്കാനുള്ള സാധ്യതയുമാണ് സുജിത്തിന്റെ പേരിനു മുൻതൂക്കം നൽകാൻ കാരണം. സിപിഎമ്മിൽ ലയിച്ച സി.എംപി. നേതാക്കളുടെ അഭിപ്രായങ്ങൾക്ക് വില നൽകുമെന്ന് സംസ്ഥാന നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. ഇതും സുജിത്തിന് അനുകൂലമാകും. മണ്ഡലത്തിലെ പൊതുപരിപാടികളിൽ ഇപ്പോൾ സുജിത്ത് സജീവമാണ്.
ഞായറാഴ്ച യു.ഡി.എഫ്. ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ആർ.എസ്പി. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാനായി ഷിബു ബേബിജോൺ ശനിയാഴ്ച തിരുവനന്തപുരത്തായിരുന്നു. ഞായറാഴ്ചമുതൽ അദ്ദേഹം മണ്ഡലത്തിൽ സജീവമാകും. ഞായറാഴ്ച എൻ.ഡി.എ.യുടെ യോഗം കൊല്ലത്ത് ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കാണ് യോഗം വിളിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ വിഷയവും ചർച്ച ചെയ്യും. ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന് മണ്ഡലത്തിന്റെ ചുമതല നൽകി ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി. ആരംഭിച്ചുകഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍