മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ നാലെണ്ണം തിരിച്ചു പിടിച്ച് എൽഡിഎഫ്; ഒമ്പത് സീറ്റുകൾ നേടി എൽഡിഎഫ് കരുത്തു തെളിയിച്ചപ്പോൾ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക്; കോൺഗ്രസ് സ്ഥാനാർത്ഥിയെ തറപറ്റിച്ചു കേരള കോൺഗ്രസും ഒരു സീറ്റു നേടി
തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഇടതുമുന്നണി. തെരഞ്ഞെടുപ്പു നടന്ന 15 സീറ്റിൽ ഒമ്പതെണ്ണത്തിലും എൽഡിഎഫ് ജയിച്ചു. ഇതിൽ മൂന്നെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റായിരുന്നു.
നാലു സിറ്റിങ് സീറ്റിൽ പരാജയപ്പെട്ട യുഡിഎഫ് രണ്ടു വാർഡിൽ ഒതുങ്ങി. ഒരു സിറ്റിങ് വാർഡിൽ പരാജയപ്പെട്ട ബിജെപി ആകെ മൂന്നു സീറ്റാണു നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കേരള കോൺഗ്രസും ഉപതെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിച്ചു.
പാലക്കാട് ജില്ലയിൽ രണ്ട് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഈ രണ്ട് വാർഡുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായി എൽഡിഎഫ് ജയിച്ച വാർഡുകളാണ്. കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകുമെന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തതു കാസർകോടു ജില്ലയിലെ വാർഡാണ്. മീഞ്ച പഞ്ചായത്തിലെ പതിനൊന്നാം വാർഡായ മജിബയലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി പി ശാന്താരാമ ഷെട്ടി 133 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. എൽഡിഎഫിന് 542 വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ സിറ്റിങ് സീറ്റിൽ അവരുടെ സ്ഥാനാർത്ഥി ചന്ദ്രഹാസ ആൾവക്ക് 409 വോട്ടാണ് ലഭിച്ചത്. യുഡിഎഫിൽ ലീഗ് സ്ഥാനാർത്ഥിയായ ഹസൻ കുഞ്ഞിക്ക് 17 വോട്ട് ലഭിച്ചു. 1182 വോട്ടർമാരിൽ 975 പേർ വോട്ട് ചെയ്തു. ബിജെപിയിലെ യശോദ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥിക്കായി കർണാടകയിലെ നളിൻകുമാർ കട്ടീൽ എംപി, അങ്കാറ എംഎൽഎ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിൽ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാർഡിൽ, എൽഡിഎഫിലെ സി വികാസ് 585 വോട്ടിന് വിജയിച്ചു. ബിജെപിയിലെ പി സജികുമാർ രണ്ടാം സ്ഥാനത്തും യുഡിഎഫിലെ ഡിസിസി അംഗം കാച്ചാണി രവി മൂന്നാമതും എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എം 219 വോട്ടിനാണ് ഇവിടെ ജയിച്ചത്.
പരേതയായ മുൻ കൗൺസിലറുടെ കത്തിന്റെ പേരിൽ വിവാദത്തിലായ കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ തേവള്ളി വാർഡിൽ ബിജെപിയിലെ ബി ഷൈലജ വിജയിച്ചു. ബിജെപിയിലെ കോകില എസ് കുമാറിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കോകിലയുടെ അമ്മയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ബി ഷൈലജ. സിപിഐ എമ്മിലെ എൻ എസ് ബിന്ദുവായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ആർഎസ്പിയിലെ എസ് ലക്ഷ്മി (യുഡിഎഫ്)യും കോൺഗ്രസിലെ ഗീത ദേവകുമാറും (യുഡിഎഫ് സ്വതന്ത്ര) മത്സരിച്ചിരുന്നു.
പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാർഡിൽ ബിജെപിയിലെ തങ്കപ്പൻ പിള്ള വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച പ്രകാശിന് തലച്ചോറിനുണ്ടായ രോഗബാധയെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.
ആലപ്പുഴ ജില്ലയിൽ രണ്ടു ഗ്രാമപഞ്ചായത്ത് വനിതാ സംവരണ ഡിവിഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടും എൽഡിഎഫ് വിജയിച്ചു. ഇതിൽ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡ് ചെറുകാലികായലിൽ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് ഉൾപ്പെട്ട വികസനമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ടിന്റുമോൾ സർക്കാർ ജോലി കിട്ടിയതിനെതുടർന്നു രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അനിതാ പ്രസാദാണ് വിജയി. യുഡിഎഫിലെ രമാദേവിയായിരുന്നു സ്ഥാനാർത്ഥി.
പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ ആനന്ദേശ്വരം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിജ അനിൽകുമാർ യുഡിഎഫിലെ മിനി സുധീഷിനെ തോൽപ്പിച്ചു.
എൽഡിഎഫിലെ സിപിഐ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുധാമണി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥി പ്രിൻസി ഗോപകുമാറും മത്സരിച്ചിരുന്നു.
കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി- പട്ടികജാതി സംവരണ വാർഡിലാണു കേരള കോൺഗ്രസ് (മാണി) സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫിലെ രാജൻ ബോസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചതുഷ്കോണ മത്സരമായിരുന്നു. കേരള കോൺഗ്രസ് (മാണി) യുഡിഎഫ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. കേരള കോൺഗ്രസി (എം) ലെ പി ആർ ശശിയാണ് വിജയിച്ചത്. കോൺഗ്രസിലെ സി പി രാജുവും എൽഡിഎഫ് സ്ഥാനാർത്ഥിയായി സി ജി ബാബുവും മത്സരിച്ചിരുന്നു.
എറണാകുളം കുവപ്പടി ഗ്രാമപഞ്ചായത്ത് കൂവപ്പടി സൗത്ത് വാർഡ് ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിൽ നിലനിർത്തി. ബിജെപിയിലെ അഭിലാഷ് മാധവൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിദാസ് നാരായണനാണ് വിജയി. യുഡിഎഫിലെ പി വി മനോജ് രണ്ടാമതെത്തി. എൽഡിഎഫിലെ കെ അഭിമന്യു മൂന്നാമതായി. കഴിഞ്ഞ തവണ ബിജെപിക്ക് 177 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായി. ഇക്കുറി അത് 70 ആയി കുറഞ്ഞു.
പാലക്കാട് മങ്കര പഞ്ചായത്തിലെ എട്ടാംവാർഡ്, മങ്കര റെയിൽവേ സ്റ്റേഷൻ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഡിവൈഎഫ്ഐ നേതാവ് വി കെ ഷിബുവാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കോൺഗ്രസിലെ കെ കെ ധൻ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ കോട്ടയാണ്. യുഡിഎഫിലെ വി എം നൗഷാദും ബിജെപിയിലെ ഷജിലുമാണ് മത്സരിച്ചത്.
കോട്ടോപ്പാടം പഞ്ചായത്തിലെ ഏഴാംവാർഡായ അമ്പാഴക്കോട് യുഡിഎഫിലെ ലീഗ് സ്ഥാനാർത്ഥി ഗഫൂർ കോൽക്കളത്തിൽ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രനായിരുന്ന പറമ്പത്ത് യൂസഫ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പറമ്പത്ത് ആഷിക്കായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 116 വോട്ടായിരുന്നു. അന്ന് യുഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തതാണ്.
തെങ്കര പഞ്ചായത്തിലെ 14-ാംവാർഡ് പുഞ്ചക്കോട് യുഡിഎഫ് സ്ഥാനാർത്ഥി സി ഉഷ വിജയിച്ചു. എൽഡിഎഫിലെ കെ ഉഷ സർക്കാർ ജോലി കിട്ടി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. 61 വോട്ടിനാണ് കോൺഗ്രസിന്റെ കുത്തകയായിരുന്ന വാർഡ് പിടിച്ചെടുത്തത്. എ ഇന്ദിരയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായി ശ്രീജയും മത്സരരംഗത്തുണ്ടായിരുന്നു.
കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാർഡിൽ റംല ചോലയ്ക്കലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാർത്ഥി രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിൽ കോൺഗ്രസിൽ നിന്ന് സുഹ്റയും ലീഗിൽ നിന്ന് റയ്ഹാനത്തും മത്സരിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എൽഡിഎഫ് വിജയിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മൽ വാർഡിൽ സിപിഐ എമ്മിലെ യു മോഹനൻ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോൽപ്പിച്ചത്.എൽഡിഎഫിലെ എ ലക്ഷ്മണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാർഡിൽ എൽഡിഎഫിലെ ലാലി തോമസ് വിജയിച്ചു. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകും. കോൺഗ്രസിലെ വത്സ ജായിസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഷൈനി റോയിയെയാണ് തോൽപ്പിച്ചത് .കേരള കോൺഗ്രസ് (എം)- ലിജി സെബാസ്റ്റ്യനും ഇവിടെ പ്രത്യേകം മത്സരിച്ചിരുന്നു.
പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാർഡിൽ എൽഡിഎഫിലെ എൻ വി രമേശൻ വിജയിച്ചു .999 വോട്ടാണ് ഭൂരിപക്ഷം. രമേശന് 1056 വോട്ടും ബിജെപിക്ക് 57 വോട്ടും കോൺഗ്രസിന് 39 വോട്ടും കിട്ടി. ബിജെപിയിലെ ഇ ജയദീപനും യുഡിഎഫിലെ സുജിത് കുമാറുമാണ് മത്സരിച്ചത്. എൽഡിഎഫിലെ പി രവീന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Stories you may Like
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
- ആറു സീറ്റിൽ അട്ടിമറി ജയത്തോടെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്
- 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്