കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോൾ റെഡ് സിഗ്നൽ വീണത് കണ്ണൂരും കാസർകോട്ടും മുറപോലെ നടന്നുവന്ന 'ആചാരത്തിന്'; ദൃശ്യങ്ങൾ തെളിവാകുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ പതിവിലുമേറെ കണ്ണുരുട്ടുകയും ചെയ്തപ്പോൾ കുരുക്കിലായത് ഇരുമുന്നണികളും; റീപ്പോളിങ് നടന്നാലും കള്ളവോട്ടു ചെയ്തവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കില്ല; കൂട്ടു നിന്ന പ്രിസൈഡിങ് ഓഫീസർമാരും നക്ഷത്രമെണ്ണും; നാലുബൂത്തുകളിലെ റീപ്പോളിങ് ചരിത്രമാകുന്നത് ഇങ്ങനെ
രഞ്ജിത്ത് ബാബു
കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ പിലാത്തറ കല്യാശ്ശേരി, പാമ്പുരുത്തി , തൃക്കരിപ്പൂർ പ്രദേശങ്ങളിലെ ബൂത്തുകളിൽ കാലാകാലങ്ങളിൽ ആചാരമായി നടന്നുവരുന്നതാണ് കള്ളവോട്ടുകൾ. നാട്ടിലില്ലാത്തവരുടേയും രാഷ്ട്രീയ എതിർ ചേരിയിലുള്ളവരുടേയും ഓപ്പൺ വോട്ടുകൾ ഈ പ്രദേശങ്ങളിൽ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ചെയ്തു പോന്നിരുന്നു. എന്നാൽ ഒരിക്കൽ പോലും ഈ അതിക്രമത്തിനെതിരെ ശക്തമായ ആരോപണം ഉയർന്നിട്ടില്ല.
ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും കള്ളവോട്ടാരോപണം പരസ്പരം ഉന്നയിച്ചതും ദൃശ്യങ്ങൾ സഹിതം തെളിവുകൾ പുറത്ത് വന്നതുമാണ് വീണ്ടും വോട്ടെടുപ്പിന് അവസരമൊരുങ്ങിയത്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പെട്ട പിലാത്തറയിലെ 19 ാം നമ്പർ ബൂത്തിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപണമുയർത്തിയിരുന്നു. പഞ്ചായത്ത് അംഗം എം. വി. സലീന, കെ.പി. സുമയ്യ, പത്മിനി തുടങ്ങി മൂന്ന് പേർക്കെതിരെയായിരുന്നു യുഡിഎഫിന്റെ ആരോപണം.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ കള്ളവോട്ട് പ്രശ്നം വൻ വിവാദത്തിലായി. ഗ്രമാപഞ്ചായത്ത് അംഗം കൂടിയായ സലീനയെ അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്യുകയും ചെയ്തു. ഇതേ ബൂത്തിൽ എത്താത്ത ഡോ. കാർത്തികേയന്റെ പേരിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയ പ്രിസൈഡിങ് ഓഫീസർക്ക് പിഴവു സംഭവിച്ചതായും തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നു. കല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാത്ത് സ്ക്കൂളിലെ 69, 70 നമ്പർ ബൂത്തുകളിൽ മുസ്ലിം ലീഗുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ഈ ബൂത്തുകളിൽ ഒരേ വ്യക്തികൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളും എൽ.ഡി.എഫ് പുറത്ത് വിട്ടിരുന്നു. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട പാമ്പുരുത്തിയിലെ 166 ാം നമ്പർ ബൂത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇവിടേയും റീപോളിങ് നടക്കുകയാണ്.
തൃക്കരിപ്പൂർ മണ്ഡലത്തിലെ 48 ാം നമ്പർ ബൂത്തിൽ ഒരാൾ രണ്ട് തവണ വോട്ട് ചെയ്തുവെന്ന പരാതിയിൽ എൽ.ഡി.എഫ് പ്രവർത്തകനായ കെ. ശ്യാം കുമാറിനെതിരെയാണ് ആരോപണം. റീപോളിങ് പ്രഖ്യാപിച്ച പിലാത്തറ 19 ാം നമ്പർ ബൂത്തിൽ അരമണിക്കൂറിലേറെ വരിയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ ഷാലറ്റ് എന്ന സ്ത്രീയുടെ വോട്ട് മറ്റാരോ ചെയ്തിരുന്നു. എന്നാൽ അവർക്ക് ചാലഞ്ച് വോട്ടോ ടെൻഡർ വോട്ടോ ചെയ്യാൻ അനുമതി നൽകാതെ ബൂത്തിൽ നിന്നും മടങ്ങേണ്ടി വന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് 42 കള്ളവോട്ടുകൾ കൂടി ചെയ്തതാതയി യു.ഡി.എഫിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് കെ. സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. ഇതിൽ 31 ആൾമാറാട്ട വോട്ടും 10 ഇരട്ട വോട്ടുമാണ്.
തളിപ്പറമ്പ് മണ്ഡലത്തിൽ 18 തികയാത്ത വ്യക്തിക്ക് വോട്ടവകാശം നൽകിയെന്നും പരാതിയിലുണ്ട്. ധർമ്മടത്ത് 20 പേർ ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ഇതുവരെയായി 242 കള്ളവോട്ടുകളെക്കുറിച്ചുള്ള പരാതികളാണ് യു.ഡി.എഫ് നൽകിയിട്ടുള്ളത്. രണ്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രണ്ട് സ്ഥലങ്ങളിൽ വോട്ട് ചെയ്ത ആറ് സ്ത്രീകൾക്കെതിരേയും പരാതിയുണ്ട്. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചെയ്തവർ, ഒരേ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തവർ, തുടങ്ങിയ പരാതികളും നൽകിയിട്ടുണ്ട്
. 55 ബൂത്തുകളിലെ 200 കള്ളവോട്ടിനെക്കുറിച്ചുള്ള പരാതികൾ യു.ഡി.എഫ് നേരത്തെ നൽകിയിരുന്നു. റീപ്പോളിങ് നടന്നാലും കള്ളവോട്ടു ചെയ്തവർ ശിക്ഷയിൽ നിന്നും ഒഴിവാകില്ല. കൂട്ടു നിന്ന പ്രിസൈഡിങ് ഓഫസർമാർക്കും എതിരെ നടപടിയുണ്ടാകും. ഒരു വർഷം തടവും പിഴയും ലഭിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി.ഡി.എഫ് വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്നാണ് കുറ്റങ്ങൾ.
കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പർ ബൂത്തുകളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടക്കുന്നത്. കള്ളവോട്ട് നടന്ന ബുത്തുകളിൽ റീപോളിങ് നടത്തിയേക്കുമെന്ന് രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ പോളിങ് നടക്കും. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയ പശ്ചാത്തലത്തിൽ ഈ ബൂത്തുകളിൽ ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം പരസ്യപ്രചരണം നടത്താം. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം. കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചിരുന്നു. കോൺഗ്രസായിരുന്നു ഇക്കാര്യത്തിൽ ആദ്യ പരാതി നൽകിയത്. കല്യാശ്ശേരിയിലെ കള്ളവോട്ടു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിസി ടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങൾ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കല്യാശ്ശേരിയിലെ 19 ാം നമ്പർ ബൂത്തിൽ 88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 69, 70 ബൂത്തുകളിൽ 79 ശതമാന വീതവും വോട്ടിങ്. 90 ശതമാനത്തിൽ അധികമായ എല്ലാ ബൂത്തുകളിലും റീ പോളിങ് വേണമെന്ന് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം സിപിഎം പ്രതിരോധത്തിലായതിന് പിന്നാലെ മുസ്ലിംലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ടു വിവരവും പുറത്തുവന്നു.
ഇതുവരെ 17 പേർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 പേർ ലീഗുകാരും ബാക്കിയുള്ളവർ സിപിഐ.എമ്മുകാരുമാണെന്നാണ് കണ്ടെത്തൽ. കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, വെബ് ക്യാം ഓപ്പറേറ്റർ എന്നിവരെ കളക്ടർ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
കാസർകോട് മണ്ഡലത്തിൽ കല്യാശ്ശേരിയിലെ മണ്ഡലത്തിൽ റീപോളിഗം നടക്കുമ്പോൾ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ട്. കാരണം ഇവിടെ സിപിഎം ശക്തികേന്ദ്രത്തിലായിരുന്നു കള്ളവോട്ട് നടന്നത്. റീപോളിംഗിൽ കള്ളവോട്ടു സാധ്യത കുറയുമ്പോൾ അത് യുഡിഎഫിന് ഗുണം ചെയ്തേക്കാം. അതേസമയം കള്ളവോട്ടിൽ കണ്ണൂർ ലോക്സഭയിൽ കള്ളവോട്ടു പിടിക്കപ്പെട്ടത് യുഡിഎഫിനാണ് ക്ഷീണ ചെയ്യുക. ഇവിടെ റീപോളിങ് വരുമ്പോൾ പഴയ ആവേശം യുഡിഎഫിനുണ്ടാകുമോ എന്നു കണ്ടറിയേണ്ടതാണ്.
അതേസമയം കള്ളവേട്ടുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകുന്നതിൽ മുന്നണികൾ വ്യത്യസ്ത ചേരികളിലാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇരുമുന്നണികളും ഉന്നയിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകുന്നതിൽ വലിയ താത്പര്യം കാട്ടുന്നില്ലെന്നാണ് അനുഭവം. വരണാധികാരിയായ ജില്ലാ കലക്ട്രറുടെ പരാതിയിൽ കേസെടുത്തെങ്കിലും ഒരിടത്തും മൊഴിയെടുക്കുകയോ തെളിവു പരിശോധിക്കുകയോ ഉണ്ടായിട്ടില്ല.
ഇന്ത്യൻ ശിക്ഷാ നിയമം 171 പ്രകാരം കള്ളവോട്ട് കേസ് ശിക്ഷാർഹമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ കള്ളവോട്ട് ചർച്ച ചെയ്യപ്പെട്ട സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ബി.എൽ. ഒ മാർ മുതൽ പ്രിസൈഡിങ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരും ഇതിൽ ആരോപണ വിധേയരാണ്. എന്നാൽ ഇത്തവണ നിയമം മുന്നോട്ട് പോയാൽ കള്ളവോട്ടുകാർക്ക് രക്ഷപ്പെടാനുള്ള പഴുത് കുറവാണ്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദിവസത്തിലെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്