രാജസ്ഥാനിൽ കർഷകരോഷവും തൊഴിലില്ലായ്മയും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന് കോൺഗ്രസ്; എബിപി- സീ ന്യൂസ് വോട്ടേഴ്സും ന്യൂസ് നേഷനും ടൈം ന്യൂസും നടത്തിയ സർവ്വേയിൽ 200 സീറ്റിൽ 142 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചനം; ബിജെപിക്ക് ആശ്വാസം ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷം; കർഷകപോരാട്ടങ്ങളുടെ കരുത്തിൽ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെട്ട് സിപിഎമ്മും; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ആശങ്കയോടെ ബിജെപി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജസ്ഥാനിൽ അവസാനത്തെ ചിരി ആരുടേതാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ പ്രതീക്ഷയും ബിജെപിയിൽ ആശങ്കയും വർധിക്കുകയാണ്. എബിപി- സീ ന്യൂസ് വോട്ടേഴ്സും, ന്യൂസ് നേഷനും, ടൈം ന്യൂസും നടത്തിയ സർവേകളിൽ വൻ ഭൂരിപക്ഷമാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷംബിജെപിക്ക് ആശ്വാസമാവുന്നു. രാജസ്ഥാന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ശക്തമായ പ്രചാരണം നടത്തുന്ന സിപിഎം ഇത്തവണ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെടന്നുണ്ട്.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ച്ചയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും നേർക്ക് നേർ ഏറ്റുമുട്ടിയ നിയമസഭാ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങൾക്കാണ് തിരശീല വീണത്. നാളെ നിശബ്ദ പ്രചാരണമാണ്. വെള്ളിയാഴ്ച്ച പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടർമാർ ജനവിധി നിർണ്ണയിക്കും.
അഞ്ച് കോടിക്കടുത്ത് വരുന്ന വോട്ടർമാർക്ക് മുമ്പിൽ ജനവിധി തേടി 2,873 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിർണ്ണയിക്കുക.
കടുത്ത വെല്ലുവിളിയാണ് ഇത്തവണ ബിജെപി നേരിടുന്നത്. 200ൽ 163 സീറ്റുകൾ നേടി 2013ൽ അധികാരത്തിലേറിയ ബിജെപി കോൺഗ്രസിനെ രാജസ്ഥാനിൽ വെറും വട്ടപ്പൂജ്യമാക്കി മാറ്റിയിരുന്നു. എന്നാൽ അധികാരത്തിലേറിയപ്പോഴുള്ള പ്രതാപമൊന്നും ഇപ്പോൾ രാജസ്ഥാനിൽ ബിജെപിക്ക് ഇല്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജസ്ഥാനിലെ കോൺഗ്രസ് സട കുടഞ്ഞെഴുന്നേൽക്കുകയും ചെയ്തു. ഇതോടെ വരുന്ന തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച കൈവരിക്കാൻ ബിജെപിക്ക് കഴിയുമോ എന്ന ആശങ്ക മാത്രമല്ല ബിജെപിയെ വിഴുങ്ങിയിരിക്കുന്നത് രാജസ്ഥാനിലെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2014 ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസിനെ 25-0 ത്തിന് ഒന്നുമല്ലാതാക്കി മാറ്റിയ പാർട്ടിയാണ് ബിജെപി. എന്നാൽ വസുന്ധര രാജ സിന്ധ്യയുടെ ദുർഭരണവും കർഷകരോടുള്ള സമീപനവും മൂലം പഴയ പ്രതാപമെല്ലാം അസ്തമിച്ചതായണ് ദേശീയമാധ്യമങ്ങൾ വിലയിരുത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആ വിജയത്തിന്റെ കുതിപ്പ് തുടരാൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും കാർഷിക തകർച്ചയും മൂലമുള്ള ഭരണ വിരുദ്ധ വികാരമാണ് വളരെ കൊട്ടിഘോഷിച്ച് ജനങ്ങൾ അധികാരത്തിലേറ്റിയ ബിജെപി സർക്കാരിന് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജസ്ഥാനിൽ ഇതുവരെ ഒരു പാർട്ടിയും രണ്ടാമതും അധികാരത്തിലേറിയിട്ടുമില്ല. ഇത്തവണ കർഷകരോടൊപ്പം നിന്ന് സിപിഎമ്മും രാജസ്ഥാനിൽ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹാപ്രക്ഷോഭങ്ങളുടെ ഫലമായി സംസ്ഥാനത്ത് സിപിഐ എമ്മിന്റെ ശക്തി വർധിച്ചതായാണ് സൂചന. കർഷകരോടൊപ്പം നിന്നാണ് രാജസ്ഥാനിൽ സിപിഎമ്മും ബിജെപിക്ക് എതിരിടുന്നത്.
1990ലാണ് രാജസ്ഥാന്റെ ഭരണ സിരാകേന്ദ്രത്തിലേക്ക് ബിജെപി വഴി വെട്ടിത്തെളിക്കുന്നത്. ജനതാദളുമായി ചേർന്നായിരുന്നു അന്ന് അധികാരത്തിലെത്തിയത്. 93ൽ ബാബറി മസ്ജിദ് വിഷയം കത്തിയതോടെ രാജസ്ഥാനിൽ ബിജെപി ആധിപത്യം അരക്കിട്ടുറപ്പിച്ചു. 2013ൽ വൻ ഭൂരിപക്ഷത്തോടെയാണ് വസുന്ധരാരാജ സിന്ധ്യ അധികാരത്തിലെത്തുന്നത്. എന്നാൽ ഇന്ന് ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സർക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ഉയർത്തിക്കാട്ടി സർക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. അതേസമയം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ മോദി പ്രഭാവവും കേന്ദ്ര പദ്ധതികളും കൊണ്ട് നേരിടുകയാണ് ചാണക്യ തന്ത്രമൊരുക്കി അമിത് ഷാ.
രാജസ്ഥാനിൽ കോൺഗ്രസിന് അനായാസ വിജയം പ്രവചിച്ചിരിക്കെയാണ് അമിത് ഷാ തന്ത്രങ്ങൾ ഒരുക്കി രാജസ്ഥാനെ ബിജെപിയോട് അടുപ്പിക്കാൻ ശ്രമിച്ചത്. ഇന്ത്യാ ടുഡേ സർവ്വേയിൽ ബിജെപിക്ക് അനുകൂലമായ സൂചനയാണ് പുറത്തുവരുന്നത്. മോദിയെ കളത്തിലിറക്കിയാണ് അമിത് ഷാ കോൺഗ്രസിനെതിരെ പടയൊരുക്കം നടത്തിയത്. 13 റാലികളിലാണ് ബിജെപി മോദിയെ എത്തിച്ചത്. ഇതുവരെ 222 റാലികൾ, 15 റോഡ് ഷോ, 38 പൊതുയോഗങ്ങൾ എന്നിവയും നടത്തിയിട്ടുണ്ട്. ഇതോടെ തങ്ങൾ വിജയിക്കേണ്ടതെല്ലാം സംസ്ഥാനത്ത് ചെയ്ത് കഴിഞ്ഞെന്നാണ് അമിത് ഷാ പറയുന്നത്.
വസുന്ധര രാജയുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി സംസ്ഥാനത്ത് ബിജെപി-ആർഎസ്എസ് ഭിന്നതകൾക്ക് കാരണമായിരുന്നു.അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. ഇത് ആർഎസ്എസുമായുള്ള ഭിന്നതയാണ് ഇത്തരം തിരിച്ചടികൾക്ക് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ.ഇതോടെ ഇടഞ്ഞു നിൽക്കുകയായിരുന്ന സംസ്ഥാന ആർഎസ്എസ് നേതൃത്വവുമായുള്ള എല്ലാ പ്രശ്നങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ രമ്യതയിൽ പരിഹരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് മുൻപ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
എന്നാൽ കർഷകരുടെ നിലപാട് ബിജെപിക്ക് എതിരാണ്. ഈ സർക്കാർ അധികാരമേറ്റശേഷം നൂറിലേറെ കർഷകരാണ് ജീവനൊടുക്കിയത്. എല്ലാ വിഭാഗം കർഷകരും അടുത്തൊന്നും കരകയറാൻ കഴിയാത്ത പ്രതിസന്ധിയിലാണുള്ളത്. കൃഷിക്കാർക്കുവേണ്ടി സർക്കാർ നടത്തിയ ഇടപെടലുകൾ എല്ലാംതന്നെ വൻ അഴിമതിയിലാണ് കലാശിച്ചത്. ഉദാഹരണത്തിന് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓൺലൈൻവഴിയുള്ള വിളസംഭരണം. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏകദേശം 25,000 കർഷകർ അവരുടെ വിളകൾ കൈമാറാൻ പേര് രജിസ്റ്റർ ചെയ്തു. 15,000 പേരിൽനിന്നുമാത്രം വിളകൾ സംഭരിച്ചു. ബാക്കിയുള്ളവരെ, ഒരു കാരണവും പറയാതെ ഒഴിവാക്കി. തെരഞ്ഞെടുക്കപ്പെട്ട 15,000 കർഷകരിൽ 90 ശതമാനവും ഇടനിലക്കാരായിരുന്നു എന്ന വസ്തുത പിന്നീട് വ്യക്തമായി. ഒരു കിലോ വെളുത്തുള്ളി അഞ്ചും ആറും രൂപയ്ക്ക് കർഷകരിൽനിന്ന് വാങ്ങിയ ഇടനിലക്കാർ, 36 രൂപയ്ക്ക് അത് സർക്കാരിന് വിറ്റു. കടല, പയർ, തുടങ്ങിയവ കൃഷിചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്.
കർഷക സമരം തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.1962ൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് രാജസ്ഥാനിൽ അഞ്ച് സീറ്റ് ലഭിച്ചിരുന്നു. 2008ൽ സിപിഐ എമ്മിന് മൂന്ന് സീറ്റ് ലഭിച്ചു. ഇക്കുറി പാർട്ടി രാജസ്ഥാനിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് പ്രതീക്ഷയാണ് രാജസ്ഥാനിലെ ദാതാറാംഗഢിലെ സിപിഐ എം സ്ഥാനാർത്ഥിയും രാജസ്ഥാനിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവുമായ അമ്രാറാം പങ്കുവയ്ക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ ജനകീയവിഷയങ്ങളിൽ പാർട്ടി ശക്തമായ ഇടപെടൽ നടത്തിയിരുന്നു. അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍