വിജയസാധ്യതയുള്ള കുമ്മനത്തെ മാറി നിൽക്കാൻ അനുവദിക്കില്ല; വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി പട്ടികയിൽ ഒന്നാമത്; ശബരിമല വികാരം ആളിക്കത്തിക്കാൻ കോന്നിയിൽ പരിഗണിക്കുന്നത് കെ സുരേന്ദ്രനേയും ശോഭ സുരേന്ദ്രനേയും; കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ രവീശ തന്ത്രിയോ കെ ശ്രീകാന്തോ കൃഷ്ണദാസോ എത്തും; മൂന്ന് മണ്ഡലങ്ങളിലെ അവസാന പട്ടിക തയ്യാറാക്കി എൻഡിഎ; സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുകയാണ് ബിജെപി. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പ്രസ്താവന പാർട്ടി തള്ളി. വട്ടിയൂർക്കാവിൽ കുമ്മനത്തെ തന്നെയാണ് ഒന്നാം സ്ഥാനത്ത് പരിഗണിക്കുന്നത്. ബിജെപിക്ക് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കുമ്മനത്തിന് പുറമെ എസ്. സുരേഷ്, വിവി രാജേഷ് എന്നിവരെയും പാർട്ടി പരിഗണിക്കുന്നുണ്ട്.
കുമ്മനത്തെ പോലെ വിജയസാധ്യതയുള്ള ഒരാളെ മാറി നിൽക്കാൻ അനുവദിക്കേണ്ടതില്ല എന്ന തീരുമാന്തതിലേക്ക് പാർട്ടി എത്തുകയായിരുന്നു. തന്റെ മികവല്ല സംഘടന മികവ് കൊണ്ടാണ് ബിജെപിക്ക് വട്ടിയൂർക്കാവിൽ വോട്ട് കിട്ടുന്നത് എന്നാണ് കുമ്മനം നേരത്തെ പറഞ്ഞത്.പാർട്ടിക്ക് വലിയ വേരോട്ടം ഇല്ലെങ്കിലും കോന്നിയിലും ഇത്തവണ പോരാട്ടം ശക്തമാക്കാൻ തന്നെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ കെ സുരേന്ദ്രനെയും ശോഭ സുരേന്ദ്രനേയുമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ നേടിയ വൻ വോട്ട് വർധനവാണ് ഇപ്പോൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 16713 വോട്ടുകൾ മാത്രം ബിജെപി സ്ഥാനാർത്ഥി അശോക് കുമാറിന് ലഭിച്ചപ്പോൾ ലോക്സഭയിൽ പത്തനംതിട്ടയുടെ ഭാഗമായ കോന്നിയിൽ കെ സുരേന്ദ്രന് ലഭിച്ചത് 46506 വോട്ടുകളാണ്. ശബരിമല സമരനായകൻ എന്ന പരിവേഷമുള്ള കെ സുരേന്ദ്രന് തന്നെയാണ് ഇവിടെ സാധ്യത പട്ടികയിൽ മുന്നിൽ.
2016ൽ വെറും 89 വോട്ടിന് കൈവിട്ട മഞ്ചേശ്വരം പിടിക്കാൻ ഇത്തവണ രംഗത്ത് കെ സുരേന്ദ്രനില്ല. പകരം പട്ടികയിലുള്ളത് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ, പികെ കൃഷ്ണദാസ് എന്നിവരെയാണ് മണ്ഡലത്തിൽ പാർട്ടി പരിഗണിക്കുന്നത്. 2016ൽ കെ സുരേന്ദ്രന് ഇവിടെ 56781 വോട്ടുകൾ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 57104 വോട്ടുകളും ബിജെപി നേടിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റിയായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
എറണാകുളം മണ്ഡലത്തിൽ ചുരുക്ക പട്ടികയായിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കൻ ആണ് ഇവിടെ പരിഗണന പട്ടികയിുള്ളത്. അരൂർ മണ്ഡലത്തിൽ ബിഡിജെഎസ് ആണ് മത്സരിക്കുക. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് 27753 വോട്ടുകൾ നേടിയ ടി. അനിയപ്പന് തന്നെയാണ് സാധ്യത. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിനും പുറമെ ഇപ്പോൾ കോന്നിയിലും സ്ഥാനാർത്ഥി നിർണയത്തിലൂടെ ശക്തമായ മത്സരം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമെ കോന്നിയും ഗ്ലാമർ മണ്ഡലമായി മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിക്കാണ് പ്രതീക്ഷകൾ കൂടുതൽ. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിച്ചെടുക്കുന്നത് പക്ഷേ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം കൂടി തീരുമാനമാകുന്നതിനെ ആശ്രയിച്ചിരിക്കും. ഈ രണ്ട് മണ്ഡലങ്ങളും യുഡിഎഫ് ക്യാമ്പുകളിൽ ആണ് ആശങ്ക സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്ത് ലീഗും വട്ടിയൂർക്കാവിൽ കോൺഗ്രസും മത്സരിക്കുമ്പോൾ ഈ രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് തലവേദന കുറവാണ്. കഴിഞ്ഞ തവണ ലഭിച്ച് വോട്ടുകൾ എന്നതിനെക്കാളും ലോക്സഭയിലെ വോട്ട് നിലയിൽ നിന്നും ഒരു മെച്ചപ്പെടൽ എന്നതാകും എൽഡിഎഫിന്റെ പ്രധാന ലക്ഷ്യം.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് എംഎൽഎ കെ മുരളീധരനും ശശി തരൂരും തമ്മിലുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിൽ തലവേദനയാണ്.
സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വട്ടിയൂർകാവിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി മോഹികൾ നിരവധി പേരുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രയാർ ഗോപാലകൃഷ്ണന്റേയും കെ മോഹൻകുമാറിന്റേയും പിസി വിഷ്ണുനാഥന്റേയും പേരുകളാണ്. ആർ വി രാജേഷിനെ പോലുള്ള യുവനേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേയും കെ മുരളീധരന്റേയും വാക്കുകൾക്കും വില കിട്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പേരും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ അതിനിർണ്ണായക റോളിലെത്തും. തന്നെ പോലെ ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രൊഫഷണലിനെ രംഗത്തിറക്കാനാണ് തരൂരിന്റെ ആഗ്രഹം. വട്ടിയൂർകാവിലെ ജാതി സമവാക്യങ്ങൾ കൂടി മനസ്സിൽ വച്ചാണ് തരൂരിന്റെ കരുനീക്കങ്ങൾ. മറുവശത്ത് തിരുവനന്തപുരം നോർത്ത് ആയിരുന്നപ്പോൾ ഉള്ള പഴയ എംഎൽഎ, സ്പീക്കർ, മന്ത്രി എന്നീ റോളുകളിൽ തിളങ്ങിയ എം വിജയകുമാർ. പ്രളയ ദുരിത സമയത്ത് മികച്ച് ഇടപെടൽ നടത്തിയ മേയർ പ്രശാന്ത് എന്നിവരാണ് ഇടത് സാധ്യത പട്ടികയിൽ.
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോകുമ്പോൾ ഇവിടെ ത്രികോണ മത്സരമെന്ന് പറയുന്നുവെങ്കിൽ പോലും പോര് യുഡിഎഫും ബിജെപിയും തമ്മിലാണ്. 2016ൽ അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ വീണത് വെറും 89 വോട്ടുകൾക്കാണ്. റസാഖിന് 56870 വോട്ടുകളും സുരേന്ദ്രൻ 56781 വോട്ടുകളും നേടിയപ്പോൾ മുൻ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന് വെറും 42565 വോട്ടുകളാണ് കിട്ടയത്. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 11,113 വോട്ടുകളുടെ മേൽക്കൈ യുഡിഎഫിന് ഉണ്ട്. ഇവിടെ ഇടത് സ്ഥാാർത്ഥിക്ക് ലഭച്ചത് വെറും 32796 വോട്ടുകാളാണ്. ഇത്തവണ ബിജെപിക്ക് കളം പിടിക്കാനാകുമോ എന്ന്ത് മണ്ഡലത്തിൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുംമോ ഇല്ലെയോ എന്നതിനെ ആശ്രയിച്ചാകും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍