ശ്രീധരൻ പിള്ളയും ആർഎസ്എസും കൈകോർത്തപ്പോൾ പണി കിട്ടിയത് മുരളീധര - കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്; ലോക്സഭാ സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് പിള്ള അയച്ചത് ബിജെപിയിലെ ഗ്രൂപ്പുകളുമായി ആലോചിക്കാതെ; സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിന്റെ മറവിൽ ബിജെപിയിൽ പിടിമുറുക്കി പിള്ള; കോർ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ചോദ്യം ചെയ്യാൻ ഉറപ്പിച്ചു ഒരു വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആർഎസ്എസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും യോജിച്ചപ്പോൾ ബിജെപിയിൽ പണി കിട്ടിയത് മുരളീധരപക്ഷ-കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്. ഓർക്കാപ്പുറത്ത് കടകം മറിഞ്ഞു പിള്ള പ്രഹരിച്ചപ്പോൾ നിവൃത്തിയില്ലാതെ കേന്ദ്ര നേതൃത്വത്തിനു പരാതി നൽകേണ്ട അവസ്ഥയിലായി ബിജെപിയിലെ ശക്തരായ ഇരുഗ്രൂപ്പുകൾക്കും. ലോക്സഭാ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപിയിൽ ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം. മുരളീധര പക്ഷത്തോടോ കൃഷ്ണദാസ് പക്ഷത്തോടോ ആലോചിക്കാതെയാണ് പിള്ള സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറിയത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇരുഗ്രൂപ്പുകളും പിള്ളയ്ക്ക് എതിരെ പരാതിയുമായി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയത്.
കൃഷ്ണദാസ് പക്ഷത്ത് നിന്നും കാര്യങ്ങൾ നീക്കിയിരുന്ന പിള്ള ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. ആർഎസ്എസ് പക്ഷത്ത് നിന്നും സംഘടനാ സെക്രട്ടറിയായ വന്ന എം.ഗണേശനോട് മാത്രമാണ് പിള്ള കാര്യങ്ങൾ ആലോചിച്ചത്. ഒപ്പം ആർഎസ്എസിന്റെ ഉന്നത നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആർഎസ്എസുമായി അകന്നു നിൽക്കുന്ന മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾക്ക് അപ്രതീക്ഷിതമായിരുന്നു പിള്ളയുടെ നീക്കങ്ങൾ. ആർഎസ്എസിൽ നിന്നും എതിർപ്പുണ്ടാകാത്ത ലിസ്റ്റ് ആണ് അവരുടെ സമ്മതത്തോടെ ശ്രീധരൻ പിള്ള കൈമാറിയത്. ഇത് ബിജെപിയിലെ ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.
ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വന്തം തീരുമാനങ്ങൾ പിള്ള നടപ്പിലാക്കുകയും ചെയ്തില്ല. അതുകൊണ്ട് തന്നെ പിള്ളയ്ക്കെതിരെ ആരോപണങ്ങൾ കുറയുകയും ചെയ്തു. ആർഎസ്എസിനോട് കാര്യങ്ങൾ ആലോചിച്ച പിള്ള ബിജെപിയിൽ കാര്യമായ ചർച്ചകൾക്ക് തയ്യാറായതുമില്ല. മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലേക്കും മൂന്നുവീതം പേരുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് പിള്ള പറഞ്ഞതോടെ ബിജെപിയിൽ ഇത് സംബന്ധിച്ച വിവാദങ്ങൾക്കും തുടക്കമായി. ഇടത്-വലത് സ്ഥാനാർത്ഥി നിർണ്ണയത്തിനു മുൻപേ ബിജെപി സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് പിള്ള ചിത്രീകരിക്കുകയും ചെയ്തു.
സംസ്ഥാന നേതാക്കളോട് ആലോചിക്കാതെയാണ് പട്ടിക കൈമാറിയത് എന്ന് ഒപ്പം ആരോപണവും ഉയർന്നു. പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും ചേർന്നാണ് കേരളാ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് പിള്ള വിരുദ്ധ പക്ഷങ്ങൾ ഉയർത്തുന്ന ആരോപണം. പക്ഷെ പിള്ളയുടെ തീരുമാനങ്ങൾ ഗണേശനുമായി ആലോചിച്ചാണ് എന്ന് വ്യക്തമായതോടെയാണ് കേരളത്തിന്റെ ചുമതലയുള്ള ബി.എൽ സന്തോഷ് പിള്ളയുടെ തീരുമാനങ്ങളെ എതിർക്കാതിരുന്നത്. ഒപ്പം സാധ്യതാ പട്ടികയ്ക്ക് ആർഎസ്എസ് പിന്തുണയുണ്ടെന്നു സന്തോഷ് ഉറപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാൽ എത്തിയപ്പോൾ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചർച്ചകൾ ഉണ്ടായതുമില്ല. ഇതും നേതാക്കളുടെ ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്തു. പട്ടികയിൽ ആരൊക്കെയെന്ന് ബിജെപിയുടെ ഉന്നത നേതാക്കൾക്കും അറിയാത്ത അവസ്ഥ വന്നു. ഇത് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെ ചൊടിപ്പിക്കുകയും ചെയ്തു.ഇതാണ് ഇരു ഗ്രൂപ്പുകളും പട്ടികയ്ക്ക് എതിരെ കേന്ദ്ര നേതാക്കളെ പരാതിയുമായി സമീപിച്ചത്. തെരഞ്ഞെടുപ്പ് സമിതി ചേരാതെയാണ് സാധ്യതാ പട്ടിക വന്നത്. ഇത് പുതിയ ഗ്രൂപ്പ് യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഈയിടെ ലോക്സഭാ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടു ബിജെപിയുടെ സംസ്ഥാനത്ത് അതിവിശാലമായ യോഗം തന്നെ വിവിധയിടങ്ങളിൽ വിളിച്ചു ചേർത്തിരുന്നു. സംസ്ഥാന കോർ കമ്മിറ്റി, , സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ലോക്സഭാ മണ്ഡലം പ്രഭാരിമാർ , കൺവീനർമാർ തുടങ്ങിയവരുടെ യോഗങ്ങൾ ആണ് നടന്നത്. പക്ഷെ ഇവിടെയൊന്നും സ്ഥാനാർത്ഥി ചർച്ചകൾ ഇടപിടിച്ചില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപിക്ക് കൂടുതൽ പ്രതീക്ഷ. ആറ്റിങ്ങൽ , കൊല്ലം,മാവേലിക്കര, കാസർകോട് മണ്ഡലങ്ങളിലും നല്ല പോരാട്ടം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ . പി.കെ.കൃഷ്ണദാസ്, ശ്രീകാന്ത് എന്നിവരെയാണ് കാസർകോട്ടേക്ക് പരിഗണിക്കുന്നത്. പാലക്കാട് സി.കൃഷ്ണകുമാർ, ആറ്റിങ്ങൽ ശോഭാ സുരേന്ദ്രൻ, മാവേലിക്കര പി.സുധീർ, നീലകണ്ഠൻ , പത്തനംതിട്ട മഹേഷ് മോഹൻ, കെ.പി.ശശികല, തിരുവനന്തപുരം കുമ്മനം രാജശേഖരൻ , കൊല്ലം സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.
കെ.സുരേന്ദ്രന്റെ പേര് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടു ഉയരുന്നുമുണ്ട്. പക്ഷെ തീരുമാനം മുഴുവൻ ആർഎസ്എസ് നടപ്പാക്കുന്ന ലക്ഷണമാണ്. ഇതാണ് ബിജെപി സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. വരുന്ന 16 നു ബിജെപി കോർ കമ്മറ്റി യോഗം നടക്കുകയാണ്. ഈ അസ്വസ്ഥതകൾ മുഴുവൻ കോർ കമ്മറ്റി യോഗത്തിൽ പുകയുമെന്നാണ് നിലവിലെ സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍