അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം
അരുൺ ജയകുമാർ
ആറ്റിങ്ങൽ: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് സിപിഎം. ഇടത് ആഭിമുഖ്യം ഉള്ള മണ്ഡലത്തിൽ പക്ഷേ ഹാട്രിക് വിജയം തേടിയിറങ്ങുന്ന സമ്പത്തിന്റെ കാര്യം മുൻ വർഷങ്ങളിലെ പോലെ അനുകൂലമല്ലെങ്കിലും നേരിയ ആശങ്കമാത്രമെ സിപിഎമ്മിന് ഉള്ളു. ആദ്യ ഘട്ടത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂടി രംഗത്ത് വന്നതോടെ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലമായി ആറ്റിങ്ങലും മാറി. എങ്കിലും ഭൂരിപക്ഷം അൽപ്പം കുറഞ്ഞാലും ഇടതുസ്ഥാനാർത്ഥി സമ്പത്ത് തന്നെയാണ് ഇവിടെ വിജയിക്കുകയെന്നതാണ് അവസാനവട്ട ചിത്രം.
അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണ മത്സരം
മുൻ വർഷങ്ങളിൽ താരതമേന്യ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ആറ്റിങ്ങലിൽ സമ്പത്തിന് നേരിടേണ്ടി വന്നതെങ്കിലും ഇത്തവണ അങ്ങനെയല്ല. സമ്പത്തിന്റെ തേരോട്ടം അവസാനിപ്പിക്കാൻ മുൻ റവന്യു മന്ത്രി അടൂർ പ്രകാശിനെ തന്നെ യുഡിഎഫ് രംഗത്തിറക്കിയപ്പോൾ പേരിന് മത്സരിക്കാതെ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന തീരുമാനം ബിജെപി പാളയത്തിലുണ്ടായപ്പോൾ എവിടെ മത്സരിച്ചാലും മുൻ വർഷത്തെ വോട്ട് ഇരട്ടിയാക്കുന്ന ശോഭ സുരേന്ദ്രനെയാണ് ബിജെപി രംഗത്ത് ഇറക്കിയത്. ഇതോടെയാണ് ഈസി വാക്കോവർ പ്രതീക്ഷിച്ച സിപിഎം പ്രചാരണം ശക്തമാക്കിയത്. രാഷ്ട്രീയമായി സിപിഎമ്മിന് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ വികസനമാണ് അടൂർ പ്രകാശ് ചർച്ചയാക്കിയത്. കേന്ദ്ര പദ്ധതികളോട് ഇടത്പക്ഷം കാണിക്കുന്ന വിമൂഖതയും ശബരിമല വിഷയവും ചർച്ചയാക്കിയാണ് ശോഭ സുരേന്ദ്രൻ വോട്ടർമാരെ സമീപിച്ചത്.
ജാതി സമവാക്യം ഇടതിന് അനുകൂലമെങ്കിലും ബിജെപി വോട്ട് വർധിക്കും
ജില്ലയിലെ മറ്റൊരു മണ്ഡലമായ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നായർ സമുദായത്തിനാണ് മേൽക്കൈയെങ്കിൽ ആറ്റിങ്ങലിൽ ഈഴവ സമുദായത്തിനും മുസ്ലിം സമുദായത്തിനും വ്യക്തമായ മേൽക്കൈയുണ്ട്. അരുവിക്കരയും നെടുമങ്ങാടും മാത്രമാണ് ഇതിന് അപവാദം. എന്നാൽ മൂന്ന് സ്ഥാനാർത്ഥികളും ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ് എന്നതിനാൽ തന്നെ ഇത് എത്തരത്തിലാണ് വോട്ടുകളെ ഭിന്നിപ്പിക്കുക എന്ന് പറയാൻ കഴിയില്ല. ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ ഇടതിനും വലതിനുമായി ഭിന്നിക്കുമെന്നതിനാൽ തന്നെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് വർധിക്കും. മറുനാടൻ ടിവി നടത്തിയ അഭിപ്രായ സർവ്വേകളിലും ഇത് വ്യക്തമായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ പിന്തുണ ഇപ്പോൾ ബിജെപിക്ക് ഇടത് കോട്ടയിൽ പോലും ലഭിക്കുന്നത് സിപിഎം ക്യാമ്പിനേയും ഞെട്ടിച്ചിട്ടുണ്ട്.ശബരിമല വിഷയവും മണ്ഡലത്തിൽ സജീവമായി തന്നെ ചർച്ചയാകുന്നുണ്ട്. ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ഈഴവ വോട്ടുകൾ തന്നെയാണ് വിജയികളെ നിശ്ചയിക്കുക.
പ്രചാരണത്തിൽ മുന്നിൽ സമ്പത്ത് തന്നെ
മൂന്ന് സ്ഥാനാർത്ഥികളും പൊടിപാറുന്ന മത്സരം കാഴ്ചവെക്കുമ്പോൾ പ്രചാരണത്തിൽ മുൻതൂക്കം സിറ്റിങ് എംപിയായ എ സമ്പത്തിന് ഉണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തെ അറിയുന്ന നാട്ടുകാരൻ എന്നതും ഇടത് സ്ഥാനാർത്ഥിക്ക് ശക്തി പകരുന്നു. മണ്ഡലത്തിലെ നഗര സ്വഭാവമുള്ള ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല എന്നിവടങ്ങളിൽ അടൂർ പ്രകാശ് ശോഭ സുരേന്ദ്രൻ എന്നിവർ ശക്തമായ പ്രചാരണം നടത്തിയെങ്കിലും മണ്ഡലത്തിലെ ഉൾ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും പ്രതീക്ഷിച്ചപോലെ ഇംപാക്റ്റ് ഉണ്ടാക്കാൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ ടൗൺ കേന്ദ്രീകരിച്ച് ശക്തമായ മത്സരം വന്നാൽ പോലും ഗ്രാമപ്രദേശങ്ങളിലെ വോട്ടിലൂടെ അത് മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിപിഎം. അടൂർ പ്രകാശ് എന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ചടത്തോളം ജനകീയ പരിവേഷമുണ്ടെങ്കിൽ പോലും അടിയൊഴുക്കുകൾ അത്ര അനുകൂലമല്ല. എന്നാൽ കാടിളക്കിയുള്ള പ്രചാരണം അട്ടിമറിയിലേക്ക് എത്തുമെന്ന പ്രതീക്ഷ സജീവമാണ്. സമ്പത്തിന് ശക്തമായ ഒരു മത്സരം നൽകുന്നതിനാണ് അടൂർ പ്രകാശ് എത്തിയിരിക്കുന്നത് എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന യുഡിഎഫ് ഇപ്പോൾ വിജയ പ്രതീക്ഷയിലാണ്.
സിപിഎം പ്രണയം തീരാതെ ആറ്റിങ്ങൽ നിയമസഭ മണ്ഡലം
ഓരോ തെരഞ്ഞെടുപ്പ് കളഴിയുമ്പോഴും സിപിഎമ്മിനോടുള്ള പ്രണയം വർധിച്ചുവരുന്ന കാഴ്ചയാണ് ആറ്റിങ്ങൽ നിയമസഭായ മണ്ഡലത്തിനുള്ളത്. ലോക്സഭ മണ്ഡലത്തിന്റെ സെന്റായ ആറ്റിങ്ങൽ നൽകുന്ന ഭൂരിപക്ഷമാണ് പരമ്പരാഗതമായി ഇവിടെ സിപിഎമ്മിന്റെ ഭൂരിപക്ഷം നിർണയിക്കുന്നത്. 2009ൽ യുഡിഎഫ് തരംഗത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ആറ്റിങ്ങലും സിപിഎമ്മിനെ കൈവിടുന്നു എന്ന് തോന്നിയതെങ്കിലും ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോൾ സമ്പത്ത് വിജയിച്ച് കയറുകയായിരുന്നു. 2009ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 11633 വോട്ടായിരിന്നു ഇടത് മുന്നണിയുടെ നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷമെങ്കിൽ 2014 ആയപ്പോൾ 20955 വോട്ടായി അത് വർധിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ബി.സത്യന് 40383 വോട്ടകളുടെ വൻ ഭൂരിപക്ഷമാണ് ആറ്റിങ്ങൽ ജനത നൽകിയത്. ഈ വോട്ട് നിലയിലാണ് ഇടത് മുന്നണി ഇപ്പോഴും പ്രതീക്ഷ വച്ച് പുലർത്തുന്നത്.
യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നതാണ് ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ അവരുടെ വോട്ട് നിലയാണ്. 2014 ൽ 43260 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയപ്പോൾ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 32425 വോട്ടായി കുറഞ്ഞു. എന്നാൽ പഴയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. കേന്ദ്രത്തിലെ മോദി വിരുദ്ധ തരംഗവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും ഒപ്പം തന്നെ ശക്തനായ സ്ഥാനാർത്ഥിയും രംഗത്തെത്തിയതോടെ ഇത് മറികടക്കാം എന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു.
എന്നാൽ ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 ൽ 11587 വോട്ടായിരുന്നത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 27602 വോട്ടായി വർധിപ്പിച്ചിട്ടുണ്ട് യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞാലും ആറ്റിങ്ങലിൽ വൻ ഭൂരിപക്ഷം നേടി അതിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വോട്ട് ചോർച്ച തടയുകയെന്ന വെല്ലുവിളി യു.ഡി.എഫും ഏറ്റെടുത്തിട്ടുണ്ട്.
വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത്
ലോക്സഭയിലെ മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളെന്നതും ജനകീയനും വികസന നായകനെന്ന ഖ്യാതിയും സമ്പത്തിന് തുണയാകുന്നു. ആർക്കും എപ്പോഴംു നേരിൽ കാണാനും പരാതികൾ ബോധിപ്പിക്കാനും പറ്റുന്ന സാധാരണക്കാരനായ നേതാവ് എന്നതും സമ്പത്തിന് തുണയാകുന്നു. ആറ്റിങ്ങൽ = സമ്പത്ത് എന്ന നിലയിൽ കൊച്ച് കുട്ടികൾക്ക് പോലും സുപരിചിതനാണ് സമ്പത്ത്. ഈ ജനകീയ പരിവേഷം ഒരിക്കൽ കൂടി വോട്ടായാൽ ശത്കമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ലോക്സഭയിൽ ആറ്റിങ്ങലിന്റെ ശബ്ദമാകാൻ കൂടുതൽ സാധ്യത സമ്പത്തിന് തന്നെയാണ്.
10 വർഷവും വർക്കലയ്ക്ക് സമ്പത്തൊന്നുമില്ലെന്ന് യുഡിഎഫ്
വികസന നായകനെന്ന ഖ്യാതിയിൽ മുന്നേറുന്ന സമ്പത്ത് പക്ഷേ മണ്ഡലത്തിലെ വർക്കല മേഖലയേയും തീരദേശത്തേയും വേണ്ടപോലെ പരിഗണിച്ചില്ല എന്നും റെയിൽവേ വികസനത്തിന് ഒന്നും ചെയ്തില്ല എന്നതുമാണ് യുഡിഎഫ് പ്രചാരണായുധമാക്കുന്നത്. ആറ്റിങ്ങൽ ബൈപാസിനെതിരായ നിലപാടാണ് എ. സമ്പത്തിന്റേതെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ ആക്രമണം. വർക്കലക്കാരുടെ കൂടി വലിയ സ്വപ്നമാണ് ബൈപാസ്. വർക്കല റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയും പുന്നമൂട്ടിലും ഇടവലയിലും റെയിൽവേ മേൽപ്പാലം വരാത്തതും സിറ്റിങ് എംപിക്കെതിരെ രാഷ്ട്രീയ ആയുധമായി യുഡിഎഫും എൻഡിഎയും പ്രയോഗിക്കുന്നു. അതേസമയം, സാമുദായിക വോട്ടുകൾ നിർണായക ശക്തിയായ മണ്ഡലത്തിൽ വ്യക്തമായ പിന്തുണ അടൂർ പ്രകാശിനു ലഭിച്ചുകഴിഞ്ഞെന്നാണ് യുഡിഎഫ് പറയുന്നത്.ശിവഗിരി മഠവും പുറമെ പറയുന്നില്ലെങ്കിലും ഇഴവ സമുദായവുമായി വലിയ അടുപ്പം പുലർത്തുന്ന ബിജു രമേശിന്റെ ബന്ധുത്വവും അടൂർ പ്രകാശിന് തുണയാകും എന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്