കാർത്തികേയന്റെ മകനെ കൈവിടാതെ അരുവിക്കരക്കാർ; കെ എസ് ശബരിനാഥിന് 10,128 വോട്ടിന്റെ വമ്പൻ വിജയം; 46,320 വോട്ടുമായി വിജയകുമാർ രണ്ടാമത്; 34,145 വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം; എല്ലാ പ്രതീക്ഷയും കൈവിട്ട നിരാശയിൽ സിപിഐ(എം)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എല്ലാ പ്രതീക്ഷകളും അട്ടിമറിച്ച് അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വമ്പൻ വിജയം നേടി. കടുത്ത ത്രികോണ മത്സരത്തിനൊടുവിലാണ് കെ എസ് ശബരിനാഥ് പതിനായിരം വോട്ടിന്റെ വോട്ടിന്റെ വിജയം നേടിയത്. 10,128 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശബരിനാഥിന് ലഭിച്ചത്. 56,448 വോട്ടുകൾ ശബരിനാഥ് നേടി. വിജയകുമാറിന് ലഭിച്ചത്. 46,320 വോട്ടുകളാണ്. 34,145 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ മികവിൽ ബിജെപി മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം നടത്തി. 1430 വോട്ടുകൾ നോട്ടയിൽ രേഖപ്പെടുത്തിയപ്പോൾ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസിന് 1197 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴിലും ശബരിനാഥ് വ്യക്തമായ ഭൂരിപക്ഷം നേടി.
സ്ഥാനാർത്ഥികളും നേടിയ വോട്ടുകളും ഇങ്ങനെ
ആകെ ബൂത്തുകൾ 155
ശബരീനാഥൻ (യുഡിഎഫ്)- 56448
വിജയകുമാർ (എൽഡിഎഫ്) -46320
രാജഗോപാൽ (ബിജെപി) - 34145
നോട്ട -1430
കെ ദാസ് (സ്വതന്ത്രൻ)- 1197
പൂന്തുറ (സിറാജ്) പിഡിപി -703
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം- 10128
പഞ്ചായത്തുകളിൽ ശബരിനാഥ് നേടിയ ലീഡ് നില
ആര്യനാട്: 1449
കുറ്റിച്ചൽ: 1528
പൂവച്ചൽ: 1975
വെള്ളനാട്: 2334
ഉഴമലയ്ക്കൽ: 368
വിതുര: 1052,
തൊളിക്കോട്: 1422
അരുവിക്കരയിൽ(വിജയകുമാറിന് -133 വോട്ടിന്റെ ഭൂരിപക്ഷം)
തിരുവനന്തപുരം സംഗീത കോളേജായിരുന്നു വോട്ടെണ്ണലിന്റെ മുഖ്യകേന്ദ്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചത് മുതിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീഡു തുടങ്ങി. ഈ ലീഡ് അവസാനം വരെ നിലനിർത്താനും ശബരിനാഥിന് സാധിച്ചു. അരുവിക്കര ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ശബരിനാഥ് വ്യക്തമായ മുന്നേറ്റം നടത്തി. ഇടതു സ്ഥാാർത്ഥി വിജയകുമാർ ഏറെ പ്രതീക്ഷ വച്ചുപുലർത്തിയ ഇടതുകേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് ശബരിനാഥ് നടത്തിയത്.
വോട്ടെണ്ണി തുടങ്ങിയത് തൊളിക്കോട് പഞ്ചായത്തിലാണ്. ഇവിടെ മുതൽ ശബരിനാഥ് ലീഡ് നേടി. യുഡിഎഫിന്റെ പരമ്പരാഗതമായ പഞ്ചായത്തിൽ 1449 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ തന്നെ ട്രെന്റ് വ്യക്തമായിരുന്നു. തുടർന്ന് എണ്ണിയത് ഇടതു ശക്തികേന്ദ്രമായ വിതുരയിൽ ആയിരുന്നു. ഇവിടെ വോട്ടെണ്ണി തുടങ്ങിയതോടെ ഇടതു പ്രതീക്ഷകൾ തെറ്റി. ഇവിടെ ലീഡ് നേടിയാൽ മാത്രമേ വിജയകുമാറിന് വിജയം സാധ്യമായിരുന്നു. എന്നാൽ, വിതുരയിൽ 1052 വോട്ടിന്റെ ലീഡ് ശബരിനാഥ് നേടിയതോടെ വിജയകുമാർ തോൽവിയിലേക്കാണെന്ന് ബോധ്യം വന്നു.
എൽഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെ ലീഡെടുത്തു. ഇടതു കോട്ടയെന്ന് വിശേഷിപ്പിച്ച ഉഴമലയ്ക്കൽ പഞ്ചായത്തിൽ 368 വോട്ടിന്റെയും മേൽകൈ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വെള്ളനാട്ട് ശബരിനാഥന് പ്രതീക്ഷ തെറ്റിയില്ല. ഇവിടെ 2334 വോട്ടിന്റെ ലീഡാണ് ശബരി നേടിയത്. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന്റെ ഭൂരിപക്ഷം വെള്ളനാട്ട് കുറയുകയാണ് ഉണ്ടായത്. അരുവിക്കര മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ലീഡ് ലഭിച്ചത്. 133 വോട്ടുകളുടെ ലീഡ് ഇവിടെ വിജയകുമാറിന് ലഭിച്ചു. കുറ്റിച്ചലിൽ 1528 ഉം പൂവച്ചലിൽ 1975 വോട്ടിന്റെയും ലീഡ് സ്വന്തമാക്കിയതോടെ അവസാന നിമിഷങ്ങളിൽ ശബരിനാഥിന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് കടക്കുകയായിരുന്നു.
അതേസമയം ഇടതു കേന്ദ്രങ്ങളിൽ പോലും ബിജെപി നടത്തിയ മുന്നേറ്റമാണ് ശക്തമായ മത്സരം കാഴ്ച്ചവെക്കാൻ ഇടതിന് സാധിക്കാതെ പോയത്. ന്യൂനപക്ഷ മേഖലയായ തെളിക്കോട് വലിയ മുന്നേറ്റം ബിജെപി നേടി. ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥി മികവ് തന്നെയായിരുന്നു ബിജെപിക്ക് ഗുണകരമായത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്കും രാജഗോപാൽ കയറിയിരുന്നു. പിന്നീട് വിജയകുമാറിന് തൊട്ടുപിന്നിലായും നിന്നും. നോട്ടയാണ് നാലാം സ്ഥാനത്ത്. പി.സി. ജോർജിന്റെ സ്ഥാനാർത്ഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
അതേസമയം 2011ലെ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ മുന്നണികൾക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജി കാർത്തികേയൻ 56797 വോട്ടുകളാണ് നേടിയത്. എന്നാൽ ഇത്തവണ ശബരിക്ക് ലഭിച്ചത് 56488 വോട്ടും. യുഡിഎഫിന് തന്നെ 349 വോട്ടുകളുടെ കുറവ്. 2011ൽ ഇടതുമുന്നണിയുടെ അംബലത്തറ ശ്രീധരൻ നായർ നേടിയത്. 46123 വോട്ടുകളാണ്. ഇത്തവണ സിപിഐഎമ്മിന്റെ വിജയകുമാർ 46320 വോട്ടുപിടിച്ചു. 197 വോട്ട് കുടുതൽ നേടിയെങ്കിലും വോട്ടർമാരുടെ എണ്ണവും പോളിങ് ശതമാനവും ഇത്തവണ കൂടുതലാണ്. എന്നാൽ ബിജെപി വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സി ശിവൻകുട്ടി 7694 വോട്ടാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ രാജഗോപാൽ ഇത് 34145 വോട്ടാക്കി ഉയർത്തി.
2006 ന് ശേഷം സിപിഎമ്മിന് ഒരു വിജയം ഇപ്പോഴും അന്യമാകുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നൽകുന്ന പാഠം. അതേസമയം യുഡിഎഫ് ഉപതിരഞ്ഞെടുപ്പുകളിൽ ഹാട്രിക് വിജയം നേടുകയും ചെയ്യും. പിറവത്ത് ടി.എം.ജേക്കബ് മരിച്ചപ്പോൾ മകനെ നിർത്തി വിജയിപ്പിച്ചെടുത്ത യുഡിഎഫ് നെയ്യാറ്റിൻകരയിൽ സിപിഎമ്മിൽ നിന്ന് സെൽവരാജിനെ അടർത്തിയെടുത്ത് അവിടെ മത്സരിപ്പിച്ച് ജയിപ്പിച്ചു.
സരിതയും സോളാറും ബാർകോഴയും അതിജീവിച്ച് അരുവിക്കരയിൽ നേടിയ വിജയം യുഡിഎഫിന് വൻ ആത്മവിശ്വാസം നൽകുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പിൽ നിൽക്കെ എൽഡിഎഫ് പാളയത്തിന് തിരിച്ചുവരവ് വെല്ലുവിളി തന്നെയാണെന്ന് ഫലം തെളിയിക്കുന്നു. ഈ വിജയത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ വീണ്ടും കരുത്തനായി. സർക്കാരിന്റെ വിലയിരുത്തലാണെന്നു നേരത്തെ തുറന്നു പറഞ്ഞ അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിക്ക് അഭിമാനിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍