Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ സുരേന്ദ്രന് നേരെയുള്ള താമര ചിഹ്നത്തിൽ വിരലമർത്തുക`; സുരേന്ദ്രനെ ഡൽഹിക്ക് അയക്കേണ്ടത് വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും; കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി അല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്നും പ്രസംഗിച്ച് അമിത് ഷാ; പരസ്യ പ്രചാരണത്തിന് ഒരു പകൽ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി ബിജെപി; തന്ത്രങ്ങളുടെ ചാണക്യൻ ലക്ഷ്യമിട്ടത് ശബരിമലയിലെ വീരപരിവേഷത്തിലൂടെ സുരേന്ദ്രന് ഡൽഹിക്കുള്ള ടിക്കറ്റുറപ്പിക്കൽ

`പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ സുരേന്ദ്രന് നേരെയുള്ള താമര ചിഹ്നത്തിൽ വിരലമർത്തുക`; സുരേന്ദ്രനെ ഡൽഹിക്ക് അയക്കേണ്ടത് വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും; കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി അല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്നും പ്രസംഗിച്ച് അമിത് ഷാ; പരസ്യ പ്രചാരണത്തിന് ഒരു പകൽ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി ബിജെപി; തന്ത്രങ്ങളുടെ ചാണക്യൻ ലക്ഷ്യമിട്ടത് ശബരിമലയിലെ വീരപരിവേഷത്തിലൂടെ സുരേന്ദ്രന് ഡൽഹിക്കുള്ള ടിക്കറ്റുറപ്പിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയാണെന്നും പ്രസംഗിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ഏറ്റവും കൂടുതൽ ഭക്തർക്ക് ഒപ്പം നിന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. ശബരിമല സമരത്തിലെ വീര പരിവേഷം സംഘപരിവാർ നേതാവിന് പത്തനംതിട്ട സീറ്റിലെ സ്ഥാനാർത്ഥിത്വം നേടി കൊടുക്കുന്നതിലേക്ക് എത്തിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ ശബരിമല പ്രക്ഷോഭത്തിലെ ഭക്ത വികാരം വോട്ടാക്കി മാറ്റി വിജയിക്കാം എന്ന കണക്ക് കൂട്ടലിൽ തന്നെയാണ്.

പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാരസംരക്ഷണത്തിലേക്കും മാത്രം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകനെ തന്നെ രംഗത്തിറക്കി സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാത്ഥിയാണെന്ന് പ്രഖ്യാപിച്ചതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ശബരിമലയെ വോട്ടാക്കുക എന്നത് തന്നെ.നേരത്തേ പത്തനംതിട്ട നഗരത്തിൽ അമിത് ഷാ റോഡ് ഷോയും നടത്തി. മഴ കാരണം ഒരു കിലോമീറ്റർ മാത്രമായിരുന്നു റോഡ് ഷോ. പത്തനംതിട്ടയിൽ നിന്നും സമീപ ജില്ലകളിലും നിന്നെത്തിയ ആയിരക്കണക്കിന് പ്രവത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. റോഡ് ഷോയ്ക്കിടെ കനത്ത മഴ പെയ്‌തെങ്കിലും വലിയ ആവേശത്തിലായിരുന്നു പ്രവർത്തകർ

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 7 നിയമസഭാ മണ്ഡലത്തിൽ നിന്നും റോഡ്‌ഷോയിൽ വൻതോതിൽ പ്രവർത്തകരെ അണിനിരത്താൻ ബിജെപി നേതൃത്വത്തിന് ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പത്തനംതിട്ടയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ കാരണം അത് നടന്നിരുന്നില്ല.

ശബരിമല ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം ഇളക്കി മറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ റോഡ് ഷോ. ഇത്തരമൊരു പുരുഷാരം പത്തനംതിട്ട മുൻപ് കണ്ടിട്ടില്ല. പുഷ്പവൃഷ്ടിയും കാവിക്കൊടിയുമേന്തി പതിനായിരങ്ങൾ അണി നിരന്നു. റോഡിനിരുവശവും നിന്ന് ആയിരങ്ങൾ പുഷ്പവൃഷ്ടി തൂകി. ഇടയ്ക്ക് കനത്ത മഴയും ഇടിയുമെത്തി. പക്ഷേ, നിരത്തിൽ പെയ്‌തൊഴിഞ്ഞത് ജനമഹാസമുദ്രമായിരുന്നു.

റോഡ് ഷോ വൈകിട്ട് മൂന്നിന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, തുടങ്ങിയപ്പോൾ നാലര. സെന്റ് പീറ്റേഴ്‌സ് ജങ്ഷനിൽ നിന്നും ടികെ റോഡു വഴി സാവധാനം റോഡ് ഷോ തുടങ്ങിയപ്പോൾ മാനത്ത് മഴക്കോളു കയറി. സെൻട്രൽ ജങ്ഷനിൽ നിന്നും പുരുഷാരം സെന്റ് പീറ്റേഴ്‌സ് ജങ്ഷൻ ലക്ഷ്യമാക്കി നീങ്ങി. റോഡിന്റെ ഇരുവശവും കരകവിഞ്ഞ് ജനക്കൂട്ടം നിറഞ്ഞു. ഏറെയും അമ്മമാരും യുവതികളും. എല്ലാവരുടെയും കൈയിൽ പുക്കളും ബിജെപി പതാകയും. നാനാജാതി മതസ്ഥർ അണി നിരന്നു റോഡ് ഷോയിൽ.

സെന്റ് പീറ്റേഴ്‌സ് മുതൽ സെൻട്രൽ ജങ്ഷൻ വരെ അമിത്ഷാ റോഡ് ഷോയിൽ പങ്കെടുത്തു. അപ്പോഴേക്കും കനത്ത മഴ എത്തി. തുടർന്ന് പുതിയ ബസ് സ്റ്റാൻഡിലെ സമ്മേളനവേദിയിലേക്ക് പോകാതെ അദ്ദേഹം നേരെ പ്രമാടത്തെ ഹെലിപാഡിലേക്കാണ് പോയത്. അവിടെ നിന്ന് ആലപ്പുഴയിലേക്ക് പോയി. ഇതിനിടെ കനത്ത മഴയും ഇടിയും മിന്നലും വർധിച്ചു. എന്നിട്ടും സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ പിരിഞ്ഞു പോയില്ല. മഴ നനഞ്ഞ് സ്ഥാനാർത്ഥിയും കൂട്ടരും സമ്മേളന സ്ഥലത്തേക്ക് പോയി.

അവിടെ ചെന്നപ്പോൾ വേദിയിൽ കയറാൻ കഴിയാത്ത വിധം മഴ പെയ്തു. പിസി ജോർജ് മൈക്ക് കൈയിലെടുത്ത് പ്രസംഗം തുടങ്ങി. ബാലറ്റിലൂടെ ലോകത്ത് ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണെങ്കിൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 23 ന് പോളിങ് ബൂത്തിലെത്തുമ്പോൾ ഒരു താമര ചിഹ്നം കാണും. അതിൽ നിങ്ങളുടെ ചൂണ്ടു വിരൽ മൃദുവായി അമർത്തണം. വികസനം നടത്താനും വിശ്വാസം സംരക്ഷിക്കാനും കെ സുരേന്ദ്രൻ പാർലമെന്റിലേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP