പാറശ്ശാലയിൽ സുധീരൻ വഴങ്ങി; ഇനിയും കുഴപ്പക്കാർക്ക് സീറ്റ് നൽകിയാൽ രാജിവയ്ക്കുമെന്ന് കെപിസിസി അധ്യക്ഷൻ; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും; ഘടകകക്ഷികൾ വഴങ്ങാത്തതിനാൽ ചർച്ചകൾ എങ്ങുമെത്തുന്നില്ല; പട്ടിക വൈകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടെ നേതാക്കൾ തമ്മിൽ വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ അനുരഞ്ജന ചർച്ചയും ഫലം കണ്ടില്ല. ചർച്ചയ്ക്കിടെ ചെന്നിത്തലയും എ ഗ്രൂപ്പ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. കൂടാതെ അനുരഞ്ജന ചർച്ചയ്ക്കെത്തിയ ചെന്നിത്തലയോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം.സുധീരനും ക്ഷുഭിതരായെന്ന് അറിയുന്നു. അതിനിടെ കുറ്റാരോപിതർ മാറി നിൽക്കണമെന്ന് തന്നെയാണ് ആന്റണിയുടെ നിലപാട്. ആന്റണിയും സുധീരനും തമ്മിലുള്ള ഒത്തുകളിയാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് ഉമ്മൻ ചാണ്ടിയും കരുതുന്നു. ഈ സാഹചര്യത്തിൽ ഏറെ പ്രകോപിതനാണ് മുഖ്യമന്ത്രി.
അതിനിടെ ആരോപണ വിധേയരും നാല് സീറ്റിൽ കൂടുതൽ മത്സരിച്ചവരും മാറി നിൽക്കണമെങ്കിൽ ആദ്യം താനാണ് മാറേണ്ടതെന്ന് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. 20 ൽ കൂടുതൽ തവണ താൻ വിജയിച്ചിട്ടുണ്ട്. കൂടാതെ ആരോപണങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, ഒരു കോടതിയും തനിക്കെതിരെയുള്ള ആരോപണം ശരിവച്ചിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ വിജയത്തിന് വേണ്ടി മാറിനിൽക്കാൻ തയാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. തർക്ക സീറ്റുകളിൽ സമവായം രൂപപ്പെടുത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഇതിനായി പാനൽ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. അതിനിടെ സീറ്റ് ചർച്ച നിർത്തി വയ്ക്കുകയും ചെയ്തു. ഘടകകക്ഷികളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ഇത്. അതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രഖ്യാപനം വൈകും. ഘടകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം അവസാന ഘട്ടത്തിലേക്ക് പോകുമെന്ന് വി എം സുധീരൻ പറഞ്ഞു.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്പ്പരം കൊമ്പുകോർത്തപ്പോളാണ് സമവായ ശ്രമത്തിന് ഹൈക്കമാൻഡ് രംഗത്തെത്തിയത്. രണ്ട് പേർക്കും പ്രശ്നമില്ലാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം തർക്കമുള്ള സീറ്റുകളിൽ ആരെയും മാറ്റാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇത് കെ സി ജോസഫിനെ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ അടൂർ പ്രകാശിനെയും കെ സി ജോസഫിനെയും നീക്കിയുള്ള ഒത്തു തീർപ്പ് ഫോർമുലകളിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. കെസി ജോസഫിനെ മാറ്റി സതീശൻ പാച്ചേനിയെ നിർത്താനും ആരോപണ വിധേയനായ മന്ത്രി അടൂർ പ്രകാശിന് ഇത്തവണ സീറ്റ് നൽകാതിരിക്കാനുമാണ് സാധ്യത.
പ്രശ്ന പരിഹാരത്തിനായി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടു. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനു പകരം എൻ. വേണുഗോപാൽ, കോന്നിയിൽ അടൂർ പ്രകാശിനു പകരം പി. മോഹൻരാജ്, ഇരിക്കൂറിൽ കെ.സി. ജോസഫിനു പകരം സതീശൻ പാച്ചേനി, തൃക്കാക്കരയിൽ ബെന്നി ബഹനാനെ മാറ്റി പി.ടി. തോമസ്, പാറശ്ശാലയിൽ എ.ടി. ജോർജിനെ മാറ്റി നെയ്യാറ്റിൻകര സനൽ അല്ലെങ്കിൽ മരിയാപുരം ശ്രീകുമാർ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്റെ നിർദ്ദേശം. എന്നാൽ ഇതിനെ തള്ളി ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെയാണ് സീറ്റ് തർക്കം രൂക്ഷമായത്. കെ ബാബു, ബെന്നി ബെഹനാൻ എന്നിവർക്ക് സീറ്റ് നൽകരുതെന്ന് വി എം സുധീരനും ഇവർക്ക് നൽകിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടിയും നിലപാടെടുത്തതോടെയാണ് കോൺഗ്രസിലെ സീറ്റ് നിർണയ തർക്കം മൂർഛിച്ചത്.
ഇന്നലെ മുഖ്യമന്ത്രിയും സുധീരനും തങ്ങളുടെ നിലപാട് ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കണ്ടറിയിച്ചിരുന്നു. ശേഷം നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച തർക്കം രൂക്ഷമായതിന് പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും പ്രശ്നത്തിൽ ഇടപെട്ടതോടെ ഇരു ഗ്രൂപ്പുകൾക്കും സ്വീകാര്യമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് അറിയുന്നു.
ആരോപണ വിധേയരും നാലിൽ കൂടുതൽ തവണ മത്സരിച്ചവരും മാറി നിൽക്കണമെന്ന മാനദണ്ഡം സുധീരൻ അവതരിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
പാറശ്ശാലയിൽ എടി ജോർജ് തന്നെ, പന്തളം കോങ്ങാട്ടും
തർക്കത്തിനിടെയിലും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. സുധീരന്റെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായ പാറശാലയിൽ എ.ടി ജോർജ് തന്നെ മത്സരിക്കും. ജോർജിന്റെ പേര് സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ എതിർപ്പുണ്ടായില്ലെങ്കിൽ ജോർജ് തന്നെയായിരിക്കും സ്ഥാനാർത്ഥി. സുധീരനും ഉമ്മൻ ചാണ്ടിയും വടംവലി തുടരുന്ന നാല് സീറ്റ് ഉൾപ്പടെ എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റിയിൽ 28 സീറ്റിലാണ് ഒന്നിലധികം പേരുള്ളത്. ഒരു പേരിലേക്ക് എത്താനായില്ലെങ്കിൽ ഈ 28 സീറ്റിലും പാനൽ തയാറാക്കി നൽകും.
കോങ്ങാട് സീറ്റിൽ വി.സ്വാമിനാഥന്റെ പേരാണ് ആദ്യം പരിഗണിച്ചതെങ്കിൽ രണ്ടാം റൗണ്ട് ചർച്ചയിൽ പന്തളം സുധാകരന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. റാന്നിയിൽ മുൻ.എംഎ!ൽഎയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനാണ് സ്ഥാനാർത്ഥി. കോഴിക്കോട് നോർത്തിൽ പി.എം സുരേഷ്ബാബുവിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒറ്റപ്പാലത്ത് നേരത്തെ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്റെ പേരായിരുന്നെങ്കിൽ ഇപ്പോൾ അവിടെ നിർദ്ദേശിച്ചിരിക്കുന്നത് ശാന്ത ജയറാമിനെയാണ്. കഴിഞ്ഞ തവണ ഷൊർണൂരിൽ ശാന്ത ജയറാം മത്സരിച്ചെങ്കിലും ജയിക്കാനായിരുന്നില്ല. ചിറയിൻകീഴിൽ കെ.അജിത്കുമാർ സ്ഥനാർഥിയാകും. സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ച പേരുകൾ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ എത്തുമ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. യുവാക്കളുടേതായി ഒരു പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ രാഹുൽ ഗാന്ധി വച്ചേക്കുമെന്നാണ് സൂചന.
ആരോപണവിധേയരേയും കൂടുതൽ തവണ മത്സരിച്ചവരേയും ഒഴിവാക്കാനാകില്ല എന്ന നിലപാടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഞ്ച് പേരെ മാറ്റിയേ തീരൂവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഉറച്ചുനിന്നിരുന്നു. എന്നാൽ എടി ജോർജിനെതിരെയുള്ള ആരോപണങ്ങൾ സർക്കാരിന് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയില്ല. ഇതിനൊപ്പം എല്ലാം വ്യക്തിപരവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജോർജിനെ മത്സരിപ്പിക്കുന്നത്. തിരുവനന്തപുരം എംപിയായ ശശി തരൂരും എടി ജോർജിനായി രംഗത്ത് വന്നു. സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് ഇടയിൽ ഘടകകക്ഷിനേതാക്കളുമായി ഉമ്മൻ ചാണ്ടി ടെലിഫോണിൽ സീറ്റ് വിഭജന നടത്തി. എന്നാൽ ഘടകക്ഷികളൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ സ്റ്റിയറിങ് കമ്മറ്റി ചർച്ച അവസാനിച്ചു.
ഇന്ന് കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കുന്നതിന് പാർട്ടി അധ്യക്ഷ സോണിയഗാന്ധി നേരിട്ട് ഇടപെട്ടു. രാവിലെ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സോണിയ കൂടിക്കാഴ്ച നടത്തി. അതിന് ശേഷമാണ് തർക്ക സീറ്റുകളിൽ ഒഴികെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തീരുമാനിച്ചത്. അതിനിടെയാണ് ഘടകകക്ഷികളുടെ നിലപാട് വ്യക്തമായത്. ഇതോടെ ചർച്ചകൾ അവസാനിപ്പിക്കേണ്ടിയും വന്നു.
Stories you may Like
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജിന് വിമർശനം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്