ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ൽ 67 സീറ്റ് നേടി ആം ആദ്മി; കോൺഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തിൽ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരൺ ബേദിക്കും തോൽവി; വൻ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങൾ നേടാമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിനെയും ആ ആദ്മി പാർട്ടിയെയും ഡൽഹി ജനത ഒരിക്കൽ കൂടി ഹൃദയത്തിലേറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും പ്രചരണ തന്ത്രങ്ങളേയും കടത്തി വെട്ടിയാണ് കെജ്രിവാൾ മിന്നുന്ന വിജയം നേടിയത്. ബിജെപിക്ക് അവരുടെ തട്ടകങ്ങളിൽ പോലും കനത്ത തിരിച്ചടിയേറ്റു. ആം ആദ്മി മുന്നേറ്റത്തിൽ കോൺഗ്രസ് പാർട്ടി ഡൽഹിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. എല്ലാത്തിന് ഉപരി സുസ്ഥിര സർക്കാരിനുള്ള മൃഗയ ഭൂരിപക്ഷം ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകിയെന്നതാണ് യാഥാർത്ഥ്യം.
എക്‌സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹി പിടിച്ചത്. മൃഗീയ ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചതോടെ ആം ആദ്മി കേന്ദ്രങ്ങളും അമ്പരന്നു. 70 സീറ്റിൽ 67 സീറ്റിൽ ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. അവശേഷിച്ച മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് സംപൂജ്യരായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാാനാർത്ഥി കിരൺ ബേദിയും മുൻ കേന്ദ്രമന്ത്രി അജയ് മാക്കനും ആം ആദ്മി തരംഗത്തിൽ തോൽവി ഏറ്റുവാങ്ങി.
ലീഡ് നില(ആകെ സീറ്റ് 70)
ആംആദ്മി 67
ബിജെപി 3
കോൺഗ്രസ് 0
മറ്റുള്ളവർ0
ചൂൽ ചിഹ്നമാക്കിയ കെജ്രിവാളിന്റെ പാർട്ടി എല്ലാ രാഷ്ട്രീയ മാലിന്യങ്ങളെയുംം തുടച്ചുകളയുന്ന വിജയമാണ് നേടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി കൃഷണ് നഗർ മണ്ഡലത്തിൽ നിന്നുമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി തുടർച്ചയായി വിജയിച്ചുവന്ന മണ്ഡലമാണ് കൃഷ്ണ നഗർ. അതുകൊണ്ട് തന്നെ ഇവിടുത്തെ തോൽവി ബിജെപിയിൽ ആഭ്യന്തര കലാപത്തിനും വഴിവെക്കും. 2456 വോട്ടുകൾക്കാണ് അവരുടെ തോൽവി. അതേസമയം കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ നയിച്ച മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ പരാജയം രുചിച്ചു.
ന്യൂ ഡൽഹി മണ്ഡലത്തിൽ ആം ആദ്മിയുടെ അരവിന്ദ് കെജ്‌രിവാൾ വിജയിച്ചു. 31,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്‌രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
പട്പട്ഗഞ്ചിൽ എഎപിയുടെ മനീഷ് സിസോദിയ വിജയിച്ചു. ചാന്ദ്‌നി ചൗക്കിലും ആംആദ്മി വിജയം നേടി. അൽക്ക ലാംബയാണ് ഇവിടെ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ പ്രമുഖനായ നേതാവും മുൻ മന്ത്രിയുമായ അജയ് മാക്കൻ സദർ ബസാറിൽ വന്മാർജിനിൽ തോറ്റു. ഇവിടെ 34,315 വോട്ടുകൾക്ക് ആം ആദ്മിയിലെ സോംദത്തിന്റെ വിജയം. പ്രവീൺ കുമാർ ജെയിനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും പരാജയം രുചിച്ചു.
അതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡൽഹി സർക്കാറുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിരൺ ബേദിയും കെജ്രിവാളിനെ അഭിനന്ദിച്ചു. ഇനി ഡൽഹി നിങ്ങൾക്കുള്ളതാണ്. ഡൽഹിയുടെ വികസനം കൂടുതൽ ഉയരത്തിലെത്തട്ടെ. ഡൽഹിയെ ഒരു ലോകോത്തര നഗരമാക്കി മാറ്റൂവെന്ന് കിരൺ ബേദി പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കേജ്‌രിവാൾ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് 31,583 വോട്ടിന്റെ ഭൂരിപക്ഷം. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്‌രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
അതേസമയം ആദ്മി പാർട്ടി ഡൽഹി തൂത്തുവാരിയപ്പോൾ ആഘോഷമാക്കി എ.എ.പി പ്രവർത്തകർ. രാവിലെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഓഫീസിൽ എത്തിയ കെജ്രിവാൾ അവിടെയിരുന്ന് ടിവിയിലാണ് ഫലം വീക്ഷിച്ചത്. കെജ്രിവാളിന്റെ മുഖത്ത് തെരഞ്ഞെടുപ്പ ഫലം പുറത്തുവരുമ്പോൾ സന്തോഷം അലയടിക്കുകയായിരുന്നു. വിജയം വന്നതോടെ അനുയായികൾ പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണെന്ന് മാത്രം പറഞ്ഞ് കെജ് രിവാൾ മറ്റുസ്ഥാനാർത്ഥികൾക്കൊപ്പം ഇരുന്ന് ഗൗരവത്തോടെ ഡൽഹി ജനവിധി തനിക്ക് അനുകൂലമാകുന്നത് വീക്ഷിച്ചു. പുറത്ത് അനുയായികൾ ഇളകിമറിഞ്ഞു. നിയന്ത്രിക്കാനാവാത്തത്ര ജനക്കൂട്ടം. എല്ലാവരും സാധാരണക്കാരന്റെ പാർട്ടിക്ക് ജയ് വിളിച്ചു.
എഎപിക്ക് ലഭിച്ച വലിയ വിജയം ഭയപ്പെടുത്തുന്നുവെന്ന് പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. അഹങ്കാരത്തോടുകൂടി പെരുമാറരുതെന്നും പ്രവർത്തകരോട് കെജ്‌രിവാൾ പറഞ്ഞു. അഹങ്കാരത്തോടുകൂടി പെരുമാറിയതിന്റെ ഫലമാണ് ഡൽഹിയിൽ ബിജെപിക്കും കോൺഗ്രസിനും പറ്റിയതെന്നും കെജ്‌രിവാൾ പറഞ്ഞു. വിജയത്തിന് പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഉത്തരവാദിത്വങ്ങൾ വളരെ വലുതാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഫലങ്ങൾ പുറത്തുവന്നത് മുതൽ തുടങ്ങിയതോടെ ബിജെപിയുടെ ആസ്ഥാനം തീർത്തും ശോകമൂകമായിരുന്നു. പ്രതികരണം കാത്ത് വൻ മാദ്ധ്യമപ്പട തന്നെ ബിജെപി കാര്യാലയത്തിന് മുന്നിൽ തമ്പടിച്ചിരുന്നെങ്കിലും പ്രവർത്തകരോ നേതാക്കളോ ഓഫീസിലെത്തിയിരുന്നില്ല. എക്‌സിറ്റ് പോൾ ഫലങ്ങൾ അസ്ഥാനത്താണെന്ന് പറഞ്ഞവർ എന്തുപറയുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. പ്രാദേശിക നേതൃത്വത്തിന്റെ വികാരങ്ങളെ അവഗണിച്ച് ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള മോദി അമിത് ഷാ സഖ്യത്തിന്റെ തീരുമാനത്തിലുള്ള തിരിച്ചടി കൂടിയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ മോദിയല്ല തോൽവിക്ക് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. മോദിയല്ല തോറ്റതെന്ന് വെങ്കയ്യനായിഡു മോദിയല്ല തോറ്റതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യനായിഡു. പാർട്ടിക്കെതിരായ ജനവിധിയല്ലെന്ന് ബിജെപി പ്രതികരിച്ചു. കിരൺ ബേദിയുടെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നില്ലെന്നും ബിജെപി.
ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബിജെപി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതായി പാർട്ടി ലോക്കൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കെജ്രിവാളിനെ അദ്ദേഹം അഭിനന്ദിച്ചു. ബിജെപി മുൻപത്തെ പോലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളെയും അഭിനന്ദിച്ച് അണ്ണാഹസാരെയും രംഗത്തെത്തി. കെജ്രിവാൾ മുൻപത്തെ തെറ്റുകൾ ആവർത്തിക്കില്ലെന്ന് കരുതുന്നു. അവകാശങ്ങൾക്ക് വേണ്ടി കെജ്‌റിവാൾ പോരാടുമെന്ന് ജനത്തിന് വിശ്വാസമുണ്ട്. മോദി നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനായില്ലെന്നും അണ്ണ ഹസാരെ പറഞ്ഞു.
ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭൂരിപക്ഷം നേടിയതോടെ ബിജെപി വിരുദ്ധ ക്യാമ്പിന്റെ പുതിയ പ്രതീക്ഷയായി കെജ്രിവാൾ മാറുകയാണ്. നേതാക്കൾ ഇല്ലാത്തതിനാൽ ശോഷിച്ച് പോയ കോൺഗ്രസിന് ബദലായി അരവിന്ദ് കെജ്രിവാളിലൂടെ ആംആദ്മി ഉയർന്ന് വരുമെന്ന പ്രതീക്ഷയിലേയ്ക്ക് രാജ്യവുമെത്തുന്നു. കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാതായ അവസ്ഥയിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പിനെ നയിച്ച അജയ് മാക്കൻ പാർട്ടി പദവികൾ രാജിവച്ചു. സദർ ബസാറിൽ അജയ് മാക്കൻ (കോൺ) 7000 വോട്ടിന് പിന്നിലാണ് മാക്കൻ. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു അജയ് മാക്കൻ.
അതിനിടെ കോൺഗ്രസ് തോറ്റതോടെ ഓഫീസിന് മുന്നിൽ പ്രതിഷേധവും ഉടലെടുത്തു. രാഹുൽ ഗാന്ധിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. രാഹുലിനെ ഉപാധ്യക്ഷനെന്ന സ്ഥാനത്തുനിന്നും മാറ്റണമെന്നും പ്രിയങ്കഗാന്ധിയെ മുന്നോട്ട് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം നടന്നു. എന്നാൽ അത് കോൺഗ്രസ് പ്രവർത്തകരാവില്ലെന്നും ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ അത്തരമൊരു ചർച്ചയ്ക്ക് സ്ഥാനമില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
എഴുപത് സീറ്റുകളിലേക്ക് ഇക്കഴിഞ്ഞ ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. ഒന്നര വർഷത്തിനിടെ ഡൽഹിയിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 673 സ്ഥാനാർത്ഥികൾ ജനവിധി തേടിയ തിരഞ്ഞെടുപ്പിൽ 67.14 ശതമാനം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. 1.33 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
പതിനാറു വർഷമായി ഭരണത്തിന് പുറത്തുള്ള ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. കിരൺ ബേദിയിലൂടെ ഡൽഹി പിടിക്കാനുള്ള തന്ത്രങ്ങൾ പാളുമ്പോൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ശക്തമാകുമെന്ന കാര്യവും ഉറപ്പായി. എവിടെയാണ് പഴിച്ചതെന്ന് കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുന്നതിന് മുമ്പ് തന്നെ ബിഹാർ തെരഞ്ഞെടുപ്പ് എത്തും. അവിടേയും കെജ്രിവാൾ ഫാക്ടർ മോദി വിരുദ്ധർക്ക് തുണയാകും. ഇരു പാർട്ടികളും വാശിയേറിയ പ്രചാരണ പോരാട്ടമാണ് ഡൽഹിയിൽ കാഴ്ചവച്ചതും. അതിൽ കെജ്രിവാളിന്റെ മുദ്രാവക്യങ്ങൾ ഡൽഹി മുഴുവൻ ഏറ്റുവാങ്ങി. കനത്ത തിരിച്ചടി തന്നെയാണ് ബിജെപിക്ക് മോദിക്കും ഡൽഹി നൽകിയത്.
ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.എസ്‌പിയും മുഴുവൻ സീറ്റുകളിൽ മത്സരിച്ചപ്പോൾ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനൊപ്പമാണ് മത്സരിച്ചത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഐക്യ ജനതാദളും ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ അവർ മത്സരിക്കാത്ത 56 മണ്ഡലങ്ങളിലെ പിന്തുണ ആപ്പിന് വാഗ്ദാനം ചെയ്തിരുന്നു.
ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 14ന്
അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ 14ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹി രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 2013ലും രാംലീല മൈതാനത്ത് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കായി മൈതാനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി കേന്ദ്ര സർക്കാരിനോട് അനുമതി തേടും.
മൂന്ന് പേരെ ഉള്ളൂവെങ്കിലും ബിജെപിക്ക് ആംആദ്മി പ്രതിപക്ഷ സ്ഥാനം നൽകമെന്ന് ആം ആദ്മി പാർട്ടി.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് നീങ്ങുന്നതോടെ പ്രതിപക്ഷം ഉണ്ടാകില്ല. 70ൽ 67 സീറ്റുകളിൽ വിജയം ഉറപ്പിച്ചാണ് ആം ആദ്മിയുടെ മുന്നേറ്റം. ഇതോടെ ബിജെപി കേവലം മൂന്ന് സീറ്റിൽ ഒതുങ്ങി. ഏഴ് പേരില്ലെങ്കിൽ പ്രതിപക്ഷ പദവി നൽകാന് സാധിക്കില്ല. എന്നാൽ മൂന്ന് അംഗങ്ങളേ ഉള്ളൂവെങ്കിലും ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം നൽകുമെന്ന് ആം ആദ്മി നേതാക്കൾ പരിഹസിച്ചു.
നേരത്തെ ഷീലാ ദീക്ഷിത് ഭരിച്ചപ്പോൾ ബിജെപിയായിരുന്നു പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനത്ത്. നേരത്തെ ലോക്‌സഭയിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നൽകില്ലെന്ന തീരുമാനമാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും കൈക്കൊണ്ടത്. എന്നാൽ, ഡൽഹിയിൽ തങ്ങൾക്ക് പ്രതിപക്ഷ വേണമെന്ന പക്ഷക്കാരനാണ് കെജ്രിവാൾ.
2013 ഡിസംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ അങ്കംകുറിച്ചപ്പോൾ ആം ആദ്മിയുടെ വോട്ട് വിഹിതം 29.64 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ അത് 50 ശതമാനത്തിന് മുകളിലാണ്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത് ആം ആദ്മിക്ക് 41 മുതൽ 43 ശതമാനം വരെ വോട്ട് ലഭിക്കുമെന്നാണ്. അത് മറികടന്നിരിക്കുകയാണ് പാർട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്‌രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്‌രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍