കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാളിൽ പ്രതാപം നഷ്ടപ്പെട്ട പാർട്ടി. കേരളത്തിൽ വിഭാഗീയതയിൽ ആടി ഉലയുന്ന പ്രസ്ഥാനം. ത്രിപുരയിലെ മണിക് സർക്കാർ മാത്രമാണ് പ്രതീക്ഷ. കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടു വരികയാണ് പ്രധാന വെല്ലുവിളി. അതിലെല്ലാം ഉപരി കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ യെച്ചൂരിയുടെ ഇടപെടലുകൾ നിർണ്ണായകമാകും.
ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിച്ചും ബദൽ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിനെ ചില ഘട്ടങ്ങളിൽ വട്ടംചുറ്റിച്ച്, ഒടുവിൽ പാർട്ടിയുടെ നേതൃ പദവിയിൽ. വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ പാതയായിരുന്നു യെച്ചൂരിയും ഇതുവരെ സ്വീകരിച്ചത്. പാർട്ടിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും ഒരുപാട് വെല്ലുവിളികൾ ഉയരുന്ന അവസരത്തിലാണ് വിമതനെന്ന പ്രതിച്ഛായയുള്ള യച്ചൂരിയുടെ സ്ഥാനലബ്ധി. പ്രകാശ് കാരാട്ട് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പല നയങ്ങളോടും നിലപാടുകളോടും ആഭിമുഖ്യമുണ്ടായിരുന്നില്ല യച്ചൂരിക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം മുതലിങ്ങോട്ട് കാരാട്ടിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിന് പ്രേരക ശക്തിയായി യെച്ചൂരിയും ഉണ്ടായിരുന്നു.
യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ശരിയായ സമയത്തല്ലെന്നും കോൺഗ്രസിന്റെ ശക്തി കുറച്ചു കണ്ടതാണ് 2009ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതിന്റെ കാരണമെന്നും യച്ചൂരി തുറന്നടിച്ചു. പാർട്ടി സ്വീകരിച്ചുവന്ന അടവുനയം ചർച്ചയായപ്പോഴെല്ലാം യെച്ചൂരി നേതൃത്വത്തിന് എതിരായിരുന്നു. അടവുനയത്തിൽ പിഴവു പറ്റിയെന്ന് കാരാട്ടും അതല്ല, അടവുനയം നടപ്പാക്കിയ രീതിയാണ് പാളിയതെന്ന് ബദൽ രേഖയിലൂടെ യച്ചൂരിയും വാദമുയർത്തി. ഇവിടെയെല്ലാം വിഎസിനെ പൊലുള്ള നേതാക്കൾ യെച്ചൂരിക്ക് ഒപ്പം അണിനിരന്നു. കുറച്ചു നാളുകളായി ബദൽ രേഖകളും സമാന്തര നീക്കങ്ങളുമായി നേതൃത്വത്തിനെതിരെ വിമർശനം പതിവാക്കിയ യെച്ചൂരിക്ക് മുന്നിൽ ഇന്നിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്.
യെച്ചൂരിയുടെ മനസ്സ് വിഎസിനൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരള ഘടകം എതിർത്തതും. വിഎസിനെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയതിൽ ഉൾപ്പെടെ പിണറായി വിജയനുമായി നേർക്ക് നേർ സംവാദത്തിന് പോലും യെച്ചൂരി തയ്യാറായി. ഇന്നലെ വിജയാശംസകൾ വി എസ് പങ്കുവച്ചപ്പോൾ എന്റെ വിജയം താങ്കളുടേത് കൂടിയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉറപ്പാക്കി വി എസ് വിശാഖപട്ടണത്ത് നിന്ന് മടങ്ങിയതാണ്. അപ്പോഴും എസ് രാമചന്ദ്രൻ പിള്ളയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങൾ. യെച്ചൂരി മത്സരിക്കുമെന്ന സ്ഥിതി വന്നപ്പോൾ പ്രകാശ് കാരാട്ട് വഴങ്ങി. യെച്ചൂരി പാർട്ടിയുടെ തലപ്പത്തുമെത്തി. ഈ തീരുമാനം വന്നപ്പോൾ വിഎസിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ് വീണ്ടും സമ്മേളന സ്ഥലത്ത് തിരിച്ചെത്തി. യെച്ചൂരിയെ ആശംസിച്ചു. അതായത് വിശാഖപട്ടണത്തെ യെച്ചൂരിയുടെ വിജയം തന്റേത് കൂടിയാണെന്ന് വി എസ് പ്രഖ്യാപിക്കുന്നു.
ഇതൊക്കെയാണ് കേരളാ ഘടകത്തെ സംബന്ധിച്ച് യെച്ചൂരിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളി. സംഘടനയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കോടിയേരി ബാലകൃഷ്ണനെ മുന്നിൽ നിർത്തി പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും വിഎസിന് അനുകൂലമാകില്ല. സംഘടനയ്ക്ക് ഭൂരിപക്ഷമാണ് വലുത്. അത് തന്നെയാണ് മാർക്സിസ്റ്റ് തത്വം. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ വി എസ് ഉയർത്തുന്ന ന്യായങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യെച്ചൂരിക്ക് ആകില്ല. പക്ഷേ ഭൂരിപക്ഷാഭിപ്രായം എല്ലാത്തിനും തടസ്സമാകും. കേന്ദ്ര നേതൃത്വത്തിൽ അടിസ്ഥാനമായ പാർട്ടിയെന്ന നിലയിൽ ശക്തമായ ഇടപെടലുകളിലൂടെ കേരളാ ഘടകത്തെ വരുത്തിക്ക് നിർത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ലെങ്കിൽ അത് വലിയ സംഘടനാ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രണ്ട് വഴിക്കെന്ന ധാരണയുണ്ടാക്കാനേ അത് ഉപകരിക്കൂ.
വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ച പാർട്ടി വിരുദ്ധനെന്ന പരാമർശമുള്ള പ്രമേയം. അത് പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലുണ്ട്. കരുതലോടെ ഈ വിഷയത്തിൽ തീരുമാനം എടുക്കണം. വിഎസിനേയും പിണറായിയേയും ഒരു പോലെ തൃപ്തിപ്പെടുത്താനുള്ള മാന്ത്രികത യെച്ചൂരിക്കുണ്ടോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും നിലപാടിൽ മാറ്റം വരുത്താൻ പിണറായിയും വിഎസും തയ്യറാകില്ല. ഇവിടെയാണ് നയതന്ത്രത പ്രകടിപ്പിക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്തും സംഭവിക്കാം. അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ അത് സിപിഎമ്മിന്റെ കേരളത്തിലേയും തകർച്ചയായി വിലയിരുത്തപ്പെടും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെതിരെ ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് മുൻതൂക്കം ഉറപ്പുവരുത്തേണ്ടതുണ്ട്.
അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകും. കേരള ഘടകത്തേയും വിഎസിനേയും ഒന്നിച്ചു നിർത്തിയാൽ മാത്രമേ ഇതിന് കഴിയൂ. അത് ദേശീയ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തവുമാണ്. ആ വെല്ലുവിളി സമർത്ഥമായി കൈകാര്യം ചെയ്താൽ ആദ്യ വെല്ലുവിളിയെ അതിജീവിക്കാൻ യെച്ചൂരിക്ക് കഴിയും. പക്ഷേ അത്രയെളുപ്പമല്ല കാര്യമെന്ന് യെച്ചൂരിക്ക് അറിയാം. പിബി അംഗമായ എംഎ ബേബിയുടെ പിന്തുണ ഉറപ്പാക്കി കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാനാകും തീരുമാനിക്കും. തൊണ്ണൂറ് പിന്നിട്ട വിഎസിനെതിരെ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കേണ്ടതില്ലെന്ന ആശയമാകും മുന്നോട്ട് വയ്ക്കുക. പക്ഷേ ഇതിനെ പിണറായി വിജയനും കൂട്ടരും എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം. സംഘടനയ്ക്കൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പുതിയ കാലഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തെ മനസ്സിലാക്കിയെടുക്കാനാകും യെച്ചൂരി ശ്രമിക്കുക.
ഇതിലും പ്രധാനമാണ് ബംഗാൾ. അവിടെ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പാർട്ടിയുടെ അടിത്തറ തകർന്നു. അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കും പിന്നിലാണ് സിപിഐ(എം). എങ്ങനേയും ഈ അവസ്ഥ മാറ്റിയെടുക്കണം. അതിന് ശക്തമായ ഇടപെടലുകൾ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളെല്ലാം അനിവാര്യമാണ്. കേരളത്തിലേയും ത്രിപുരയിലേയും മാത്രം സാന്നിധ്യത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താൻ സിപിഎമ്മിന് കഴയില്ല. ഈ സാഹചര്യത്തിലാണ് ബംഗാൾ യെച്ചൂരിക്കും സിപിഎമ്മിനും അതിനിർണ്ണായകമാകുന്നത്.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- 'വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്, ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം'
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്