മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയം; അടിയന്തിര പ്രമേയത്തെ സർക്കാർ ഭയക്കുന്നു; മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കുന്നവരല്ല പ്രതിപക്ഷം; ബിജെപിയുമായുള്ള അന്തർധാരയെ കുറിച്ച് മന്ത്രി റിയാസ് മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി; വിമർശനവുമായി പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും മീതെയാണ് പിണറായി. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. അടിസ്ഥാന ആവശ്യങ്ങളിൽ ഒരു ഒത്തുതീർപ്പിനുമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സഭ നടത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമിച്ച ഭരണപക്ഷ എംഎൽഎമാർക്കൊപ്പം സഭയിൽ ഇരിക്കാനാവില്ല. റൂൾ 50 മുഖ്യമന്ത്രിയെ അലോസര പ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇന്നും പ്രതിപക്ഷ നേതാവ് വിമർശനം ഉയർത്തി. റിയാസിനെ പോലെ എംഎൽഎയായ ഉടൻ മന്ത്രിയാകാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിക്കണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് എംഎൽഎമാരെ സിപിഎം എംഎൽഎമാരും വാച്ച് ആൻഡ് വാർഡും മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചതെന്നം സതീശൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ:
കെ.കെ രമയുടെ കൈയൊടിഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എംഎൽഎ സഭയിൽ ഇരിക്കുമ്പോൾ ഞങ്ങൾക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുന്നത്? വനിതാ എംഎൽഎയെ കാല് മടക്കി തൊഴിച്ച അമ്പലപ്പുഴ എംഎൽഎയ്ക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരെ നടപടിയെടുക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും നടപടി സ്വീകരിക്കണം.
അടിയന്തിര പ്രമേയങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാൽ കുറെ ദിവസമായി മുഖ്യമന്ത്രിക്ക് ഇത് അലോസരവും അസൗകര്യവും ഉണ്ടാക്കുന്നു. ഇന്നത്തെ സർവകക്ഷിയോഗത്തിലും ഞങ്ങൾക്ക് ഇഷ്ടമുള്ളത് തരുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അങ്ങനെ ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്. അടിയന്തിര പ്രമേയ ചർച്ചകളെ പേടിയാണ്. മുഖ്യമന്ത്രിയും സർക്കാരും പ്രതിക്കൂട്ടിലാകുന്നതിൽ നിന്നും രക്ഷപ്പെടാനാണ് അടിയന്തിര പ്രമേയത്തിന് അനുമതി നൽകില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.
ഐ.ജി.എസ്.ടി, കെ.എസ്.ആർ.ടി.സി, എറണാകുളത്തെ ലാത്തിച്ചാർജ്, പെൺകുട്ടിക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു കാരണവും ഇല്ലാതെയാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു എന്നതാണ് സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ പരാതി. ഒരു കാരണവശാലും ചർച്ച ഇല്ലെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി അടിയന്തിര പ്രമേയം വേണമെങ്കിൽ മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രിക്ക് അസൗകര്യമില്ലാത്ത കാര്യങ്ങൾ മാത്രം അനുവദിക്കും. അങ്ങനെയുള്ള ഔദാര്യം കൈപ്പറ്റാൻ വേണ്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്ന് ഓർമ്മിപ്പിക്കുന്നു. അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശത്തിൽ കൈകടത്തിയുള്ള ഒരു ഒത്തുതീർപ്പും അനുവദിക്കില്ല. പിണറായി വിജയൻ മോദിക്ക് പഠിക്കുന്നുവെന്നാണ് നേരത്തെ എല്ലാവരും പറഞ്ഞിരുന്നത്. എന്നാലിപ്പോൾ മോദിക്കും മേലെ സ്റ്റാലിൻ ആകാനുള്ള ശ്രമമാണ് നടത്തുന്നത്.
സഭാ ടിവിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ല, അടിയന്തിര പ്രമേയ ചർച്ച അനുവദിക്കില്ല എന്നതൊക്കെയുള്ളത് കേട്ടുകേൾവിയില്ലാത്തതാണ്. ഭരണപക്ഷം പറയുന്ന അനുവദിക്കുന്ന അവസരങ്ങളിൽ മാത്രം പ്രതിപക്ഷം സംസാരിക്കണം എന്ന നിലയിലേക്ക് കേരള നിയമസഭയുടെ നിലവാരം, സഭാനാഥനായ മുഖ്യമന്ത്രി ഇടിച്ച് താഴ്ത്തുകയാണ്. അതിനോട് യോജിക്കാനാകില്ല. സഭാ ടിവിയുമായി സഹകരിക്കേണ്ടതില്ലെന്നതാണ് പ്രതിപക്ഷ തീരുമാനം. സഭാ ടി.വിയുടെ ഉന്നതതല സമിതിയിലുള്ള പ്രതിപക്ഷ എംഎൽഎമാരായ മോൻസ് ജോസഫ്, എം. വിൻസെന്റ്, റോജി എം. ജോൺ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിവയ്ക്കും.
സ്പീക്കറെ തടയില്ലെന്നും മുറിയിലേക്ക് കയറില്ലെന്നും ഉറപ്പ് നൽകിയാണ് സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അവിടെ ഭരണകക്ഷി എംഎൽഎമാർക്ക് എന്താണ് കാര്യം? ആദ്യമായല്ല ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. ഇപ്പോൾ ആശുപത്രിയിൽ കിടക്കുന്ന ഡെപ്യൂട്ടി ചീഫ് മാർഷലിന് അഭിനയത്തിനുള്ള ഓസ്കർ പുരസ്കാരം നൽകണം. ഡെപ്യൂട്ടി ചീഫ് മാർഷൽ ഷൂ ഇട്ടാണ് എംഎൽഎയുടെ നെഞ്ചത്ത് ചവിട്ടിയത്. എല്ലാവരെയും ചവിട്ടിമെതിച്ചിട്ടാണ് അയാൾ ആശുപത്രിയിൽ കിടക്കുന്നത്. സിപിഎം ഗുണ്ടയെ പോലെയാണ് അയാൾ പെരുമാറിയത്.
പേപ്പർ ടേബിൾ ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞത് എന്ത് മര്യാദയാണ്? ഇന്നലെ അദ്ദേഹം പറഞ്ഞതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് അംഗീകരിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്നു പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയിൽപ്പെട്ട ഒരാളല്ല ഞാൻ. അവരെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവർത്തിക്കുന്ന രീതിയിലല്ല ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ പക്ഷെ സ്പോൺസേർഡ് സീരിയലിൽ അല്ല പ്രവർത്തിക്കുന്നത്. ബിജെപിയുമായുള്ള അന്തർധാരയെ കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. ഗോപാലൻകുട്ടിയെയും വത്സൻ തില്ലങ്കേരിയെയും കാണാൻ കാറ് മാറി കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാചകവാതക വിലക്കയറ്റത്തിനെതിരെയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്ക്കെതിരെയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്. ലാവലിൻ കേസിലും സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത്. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിന്റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്. ഞാൻ ജയിലിൽ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎൽഎയായി കാൽ നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണിതപ്രജ്ഞരായ ആളുകൾ നിരവധിയുള്ളപ്പോൾ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്.
അടിയന്തിര പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടു തവണ മറുപടി പറയാനുള്ള അവസരം ഉണ്ടായിട്ടും എന്തിനാണ് ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗത്തിന് ശേഷവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രസംഗിക്കാനുള്ള അവസരമുണ്ടാക്കുന്നതിനെ കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. അതിന് വേണ്ടി നിയമം ഭേദഗതി ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. സർക്കാർ പ്രതിരോധത്തിലാകുന്ന രീതിയിലേക്ക് അടിയന്തിര പ്രമേയ ചർച്ച പോകുന്നതുകൊണ്ടാണ് അത് വേണ്ടെന്നു വയ്ക്കുന്നത്. എല്ലാ ഏകാധിപതികളും ഇതുതന്നെയാണ് ചെയ്യുന്നത്. ശല്യമായി തുടങ്ങിയതു കൊണ്ടാണ് അടിയന്തിര പ്രമേയം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നത്.
ബ്രഹ്മപുരത്തെ തീ അണഞ്ഞാലും വിഷവാതകം അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒന്നും ചെയ്തില്ല. മന്ത്രിമാർ നിരുത്തരവാദപരമായ പെരുമാറുമ്പോഴാണ് അവരെ വിമർശിക്കുന്നത്. അത് എങ്ങനെ വ്യക്തിപരമാകും? ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയും അനാസ്ഥയും പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ എംഎൽഎയും ചൂണ്ടിക്കാട്ടി. എം.ബി രാജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കരാറുകാരെ പത്ത് മിനിട്ടോളം ന്യായീകരിച്ചു. അപ്പോൾ പിന്നെ ആ കമ്പനിയുടെ വക്കീലാണോയെന്ന് ചോദിക്കേണ്ടി വരും. ഇതിനും മുൻപും നിയമസഭയിൽ എത്രയോ നേതാക്കളുമായി സംവദിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അസ്വസ്ഥതയാണ് ഇപ്പോൾ കാട്ടുന്നത്. വിമർശിക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിലയിലേക്ക് മന്ത്രിമാരും മാറിയിരിക്കുകയാണ്. ബ്രഹ്മപുരത്ത് സർക്കാർ കാണിച്ചു കൂട്ടിയ അതിക്രമങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും.
കെ.കെ രമയുടെ കൈയൊടിച്ചിട്ടും സോഷ്യൽ മീഡിയയിലും സിപിഎം പ്രചരണം നടത്തുകയാണ്. അവരുടെ ഒടിവില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്. മുഖ്യമന്ത്രി എല്ലാത്തിലും അസ്വസ്തനാണ്. പ്രതിപക്ഷാംഗങ്ങൾ പ്രസംഗിക്കുമ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് ബഹളമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിയിരുന്നപ്പോൾ വി എസ് അച്യുതാനന്ദൻ പ്രസംഗിക്കുമ്പോൾ ഒരു തവണ ഒഴികെ ഭരണപക്ഷത്തെ ആരും അദ്ദേഹത്തെ തടസപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീത്വത്തോടുള്ള അവഹേളനമാകുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ അവർക്കെതിരെ ഒന്നും മിണ്ടാൻ പറ്റില്ലല്ലോ. നടപ്പിലും ചിരിയിലും സംസാരത്തിലുമൊക്കെ ആർക്കാണ് കാപട്യമുള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
- അപ്പർ കോതയാറിൽ നിന്നും നെയ്യാറിലേക്കുള്ള ദൂരം വെറും 20 കിലോമീറ്റർ മാത്രം; അരിക്കൊമ്പനെ എത്തിച്ചത് കേരളത്തിലെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കടുത്ത്; രണ്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്താം; നെയ്യാറിലും പേപ്പാറയിലും വിതുരയിലും പൊന്മുടിയിലും വരെ വനം വകുപ്പിന്റെ ജാഗ്രത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
- സ്കൂൾ തുറന്നിട്ടും മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയില്ല; മൂക്കിലിടിച്ച് രക്തം വരുത്തി ആഹ്ളാദിച്ച സാഡിസ്റ്റിൽ നിന്നും ഒന്നര വർഷം മുൻപ് രക്ഷപ്പെട്ടെങ്കിലും കാലുപിടിച്ച് നീതുവിനെ തിരികെ കൂട്ടി കൊണ്ട് പോയത് പക ഉള്ളിലൊതുക്കി, ഭക്ഷണത്തിനുപോലും കണക്ക് പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച അരൂരിലെ ഉണ്ണിക്ക് കൂട്ട് മദ്യവും പരസ്ത്രീ ബന്ധവും
- ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി
- കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
- അഞ്ച് മയക്ക് വെടിയേറ്റിട്ടും നാല് കുങ്കിയാനകളെ പ്രതിരോധിച്ച കരുത്തൻ; അരി തീറ്റ തുടങ്ങിയതോടെ ഒടിക്കൊമ്പന്റെ പേര് മാറുന്നു; തകർത്തത് 180ൽപ്പരം കെട്ടിടങ്ങൾ, കൊന്നത് പത്തോളംപേരെ; ഇപ്പോൾ പ്രചരിക്കുന്നത് ഏറെയും കെട്ടുകഥകൾ; ലോക ചരിത്രത്തിൽ ഏറ്റവും ഫാൻസുള്ള കാട്ടാന; വില്ലനിൽ നിന്ന് നായകനായ അരിക്കൊമ്പന്റെ കഥ!
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്