Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി; വടക്കാഞ്ചേരിയിലെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയത് 9.5 കോടി രൂപ! സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീൽ; തട്ടിപ്പിന് അല്ല ഖുർആനെ മറയാക്കേണ്ടത്; ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ; സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല; സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് അവിശ്വാസം പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ എംഎൽഎ

ലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി; വടക്കാഞ്ചേരിയിലെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയത് 9.5 കോടി രൂപ! സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീൽ; തട്ടിപ്പിന് അല്ല ഖുർആനെ മറയാക്കേണ്ടത്; ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ; സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല; സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് അവിശ്വാസം പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാറിനെതിരായ അവിസ്വാസ പ്രമേയം വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചു. സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശൻ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റിൽ അന്വേഷണ ഏജൻസികൾ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും അദ്ദേഹം ഉയർത്തി. ലൈഫ് മിഷനിൽ നടന്നത് റെക്കോർഡ കൈക്കൂലി ആണെന്നും സതീശൻ ആരോപിച്ചു.

ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ എംഎ‍ൽഎ. കപ്പിത്താന്റെ ക്യാബിനിൽ തന്നെയാണ് കള്ളന്മാർ. സ്വർണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയേറ്റിൽ എൻഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേർന്ന് കുറ്റപ്പെടുത്തുകയാണെന്നും സതീശൻ പരിഹസിച്ചു.

കള്ളക്കടത്തുകാർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മറയാക്കി. പിൻവാതിലിലൂടെ സെപ്യ്‌സ് പാർക്കിൽ ജോലിക്ക് കയറി. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണോ എന്നും വി ഡി സതീശൻ ചോദിച്ചു. ലൈഫ് പദ്ധതിയിൽ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിൽ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയിൽ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശൻ ആരോപിച്ചു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട ശേഷം സർക്കാർ ഒന്നും ചെയ്തില്ല. ബെവ്കോ ആപ്പിൽ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷൻ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂർഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീൽ വാട്സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീൽ സ്വർണക്കടത്ത് പ്രതിയെ ഫോണിൽ വിളിച്ചതെന്നും സതീശൻ പറഞ്ഞു.

എല്ലാ നിയമങ്ങളെയും ജലീൽ കാറ്റിൽപറത്തി. കൺസൾട്ടൻസി സർക്കാരിന്റെ വീക്ക്‌നെസാണ്. ലൈഫിൽ നാലേകാൽ കോടിയല്ല ഒമ്പതേകാൽ കോടിയാണ് കമ്മീഷൻ. ഈ കെട്ടകാലത്ത് ഏജന്റുമാരും മൂന്നാമന്മാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങുകയാണ്. 51 വെട്ടുവെട്ടി മാധ്യമസ്വാതന്ത്ര്യത്തെയും ജമാധിപത്യത്തെയും കൊല്ലരുത്. കൺസൾട്ടൻസി രാജിനെ കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സഹായം യാത്രയാക്കണം. ധനകാര്യമന്ത്രിയും ധനകാര്യവകുപ്പും നോക്കുകുത്തിയായി. ഈ നാടിന്റെ സമ്പദ്വ്യവസ്ഥ കുട്ടിച്ചോറായി.

കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ അമർഷത്തിന്റെ തീ പുകയുകയാണ്. പ്രളയ പുനർനിർമ്മാണം തകർന്ന് തരിപ്പണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് കോടി രൂപ സഖാക്കന്മാർ തട്ടിയെടുത്തു. പ്രളയഫണ്ട് തട്ടിച്ചവരെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് സാധിച്ചില്ല. ക്യാബിനറ്റ് കൂടുമ്പോൾ മന്ത്രിമാർ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. കേരളത്തിന്റെ മാനാഭിമനത്തിന് മേൽ സർക്കാർ മുറിവേൽപ്പിച്ചുവെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ തട്ടി എടുത്തിട്ടും നടപടി ഇല്ലെന്നും സതീശൻ ആരോപിച്ചു. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും സതീശന്റെ പരിഹാസിച്ചു.

അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ

പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്വപ്ന. പിഡബ്ല്യുസിയിലെ റെജി പിള്ള പ്രതാപ് മോഹൻ നായർ, റെജി ലൂക്കോസ്, സ്വിറ്റ്‌സർലന്റിൽ നിന്നൊരാളും അടക്കം 15 അവതാരങ്ങളുണ്ട്. അവരുടെ നടുവിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് കൺസൾട്ടൻസി രാജാണ്. മന്ത്രിമാർ നിരുപദ്രവകാരികൾ. കോവിഡ് കാലത്ത് 108 ദിവസവും പത്രസമ്മേളനത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിലെ പൊതുഗതാഗതത്തെ കച്ചവടം ചെയ്യുന്നു. 2400 കോടി രൂപ കേരളത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നതായിരുന്നു ഇ-ബസ് പദ്ധതി.

മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തുന്നതിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുണ്ട്. അദ്ദേഹത്തിന് സർക്കാരാണ് ശമ്പളം നൽകുന്നത്. അദ്ദേഹം ഒരു മാധ്യമപ്രവർത്തകയെ കുറിച്ച് പറഞ്ഞത് എനിക്ക് നാവ് കൊണ്ട് പറയാനാവില്ല. ഒരിക്കൽ പോലും മുഖ്യമന്ത്രി പ്രസ് സെക്രട്ടറി അടക്കമുള്ള ആരെയും തിരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP