ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻൻസ് റെയ്ഡിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് തീർത്തും ഒറ്റപ്പെട്ട സംഭവം സിപിഎമ്മിലെ വിഭാഗീയതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഐസക്കും രണ്ടു ചേരികളിലായി നിലകൊള്ളുന്നതിനിടെയാണ് സിഎജി റിപ്പോർട്ട് ചോർന്നതിൽ ഐസക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നൽകണമെന്ന ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉന്നയിച്ചത്. വേണമെങ്കിൽ സ്പീക്കർക്ക് തന്നെ തീരുമാനം എടുക്കാവുന്ന വിഷയം ആയിരുന്നിട്ടും എത്തിക്ക്സ് കമ്മിറ്റിക്ക് വിട്ടതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങളുണ്ടോ എന്ന സംശയവും ഇതോടെ ഉയർന്നിട്ടുണ്ട്.
കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നൽകിയ അവകാശലംഘന നോട്ടിസിലാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു വിട്ടിരിക്കുന്നത്. ഇകതോടെ ചരിത്രത്തിൽ ആദ്യമായി ഒരു ധനമന്ത്രി നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തുകയും ചെയ്യുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്. സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടെന്നതാണ് മന്ത്രിക്കെതിരായ പരാതി. എംഎൽഎമാർക്കും മറ്റുമെതിരായ നോട്ടിസുകൾ മുൻപ് സ്പീക്കർ എത്തിക്സ് കമ്മിറ്റിക്കു വിട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി കൈമാറുന്നതു നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്.
നാളെ ചേരുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ തുടർനടപടികൾ ആരംഭിക്കുമെന്നു സമിതി ചെയർമാൻ എ.പ്രദീപ് കുമാർ എംഎൽഎ അറിയിച്ചു. അതേസമയം സിഎജി റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടിസ് സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു വിട്ടെങ്കിലും മന്ത്രിക്കെതിരെ നടപടിക്കു സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. 9 അംഗ സമിതിയിൽ അധ്യക്ഷനടക്കം 6 പേർ എൽഡിഎഫ് അംഗങ്ങളാണ്.
കമ്മിറ്റിക്കു മുന്നിൽ 2 വഴികളാണുള്ളത്. ഒന്നുകിൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടി ആവശ്യമില്ലെന്നു സ്പീക്കറോടു ശുപാർശ ചെയ്യാം. അല്ലെങ്കിൽ കമ്മിറ്റിക്കു ശുപാർശകൾ സമർപ്പിക്കാം. അതു നിയമസഭയിൽ അവതരിപ്പിക്കാമെങ്കിലും ഭൂരിപക്ഷ ബലത്തിൽ സർക്കാരിനു തീരുമാനം അനുകൂലമാക്കാം.
പാർട്ടിയുടെ അനുമതി വാങ്ങിയും നിയമോപദേശം തേടിയുമാണു മന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് വെളിയിൽ വിട്ടതെങ്കിലും തിരിച്ചടിയായത് അത് അന്തിമ റിപ്പോർട്ടാണെന്നു തിരിച്ചറിയാൻ കഴിയാത്തതിനാൽ. പല തവണ സർക്കാരിനോടു സംശയങ്ങൾ ചോദിച്ചും മറുപടി വാങ്ങിയുമാണു സിഎജി റിപ്പോർട്ട് തയാറാക്കുന്നത്. ആദ്യം കരടു റിപ്പോർട്ട് സർക്കാരിന് അയയ്ക്കും. ധനസെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കാണുന്നതിനാൽ കരടിനു രഹസ്യ സ്വഭാവം കുറവ്. അന്തിമ റിപ്പോർട്ട് ചോരില്ലെന്നു സത്യവാങ്മൂലം വാങ്ങിയ ശേഷമാണു സ്വകാര്യ പ്രസിൽ അച്ചടിക്കുക. തുടർന്നു ധനസെക്രട്ടറിക്കു കൈമാറും. ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ച ശേഷം റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ അനുമതി തേടി ധനസെക്രട്ടറി ഗവർണർക്ക് അയയ്ക്കും. അനുമതി ലഭിച്ചാൽ, റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന അഭ്യർത്ഥനയോടെ സീൽ ചെയ്ത കവറിലാക്കി നിയമസഭാ സെക്രട്ടറിക്ക് എത്തിക്കും.
നിയമസഭ ചേരുമ്പോൾ ധനമന്ത്രി അതു മേശപ്പുറത്തു വയ്ക്കും. ഈ നടപടിക്രമങ്ങൾ തെറ്റിച്ചു മന്ത്രി റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതാണ് അവകാശ ലംഘന നോട്ടിസിനു കാരണമായത്. എത്തിക്കസ് കമ്മിറ്റിയിൽ എൽഡിഎഫിൽ നിന്നും എ. പ്രദീപ്കുമാർ (അധ്യക്ഷൻ), വി.കെ.സി. മമ്മദ്കോയ, ജോൺ ഫെർണാണ്ടസ്, ഡി.കെ. മുരളി, ഇ.ടി. ടൈസൺ, ജോർജ് എം. തോമസ് എന്നിവരാണ് ഉള്ളത്. യുഡിഎഫിൽ നിന്നും വി എസ്. ശിവകുമാർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുമുണ്ട്.
നേരത്തെ മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം വാങ്ങി നടപടി അവസാനിപ്പിക്കാനാണു സ്പീക്കർ ആലോചിച്ചത്. എന്നാൽ, നേരിട്ടു ഹാജരായി നൽകിയ വിശദീകരണത്തിൽ മന്ത്രി ഖേദപ്രകടനത്തിനു തയാറായില്ല. പകരം എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ വരെ ഒരുക്കമാണെന്ന നിലപാടെടുത്തു. ഇതോടെ നോട്ടിസ് കമ്മിറ്റിക്കു കൈമാറാൻ സ്പീക്കർ നിർബന്ധിതനായെന്നും റിപ്പോർട്ടുകളുണ്ട്.
'വി.ഡി. സതീശന്റെ പരാതിയിലും മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തിലും കഴമ്പുണ്ട്. സിഎജി റിപ്പോർട്ട് തയാറാക്കുന്നതിന്റെ നടപടിക്രമങ്ങളും അതു സഭയിൽ സമർപ്പിക്കുന്നതിനു സ്വീകരിക്കേണ്ട മാർഗങ്ങളും സംബന്ധിച്ചു സർക്കാരിന്റെ വിശദീകരണം തേടേണ്ടതുണ്ട്. ഇതു കേവലം അവകാശലംഘനത്തിന്റെ മാത്രം പ്രശ്നമല്ലെന്ന് സ്പീക്കർ പറയുന്നു. അതേസമയം സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എത്തിക്സ് കമ്മിറ്റി, ശിക്ഷ വിധിക്കാനുള്ള കോടതിയല്ല. റിപ്പോർട്ടിലെ പരാമർശങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമാണ് കമ്മിറ്റിക്കു മുൻപിൽ ലഭിക്കുക. അസാധാരണ സാഹചര്യം സൃഷ്ടിച്ചതു സിഎജി ആണ്. നടപടിക്രമം പാലിക്കാതെയാണു സിഎജി റിപ്പോർട്ട് നൽകിയത്.' എന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍