സ്പീക്കറുടെ ചേമ്പർ തകർത്തവർക്കെതിരെ കേസ്; മാണിയുടെ ഇരിപ്പിടം മാറ്റിയത് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന്; ആംഗ്യത്തിലൂടെ മാത്രമല്ല ശബ്ദത്തിലൂടെയും അനുമതി നൽകി: ബജറ്റിന് സാധുത പ്രഖ്യാപിച്ച് സ്പീക്കർ
തിരുവനന്തപുരം: എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം നടന്നതെന്ന് വിശദീകരിച്ച് സ്പീക്കർ എൻ ശക്തൻ. സഭയിൽ പൊതുമുതൽ നശിപ്പിച്ചിതന് എതിരെ പൊലീസിന് നിയമസഭാ സെക്രട്ടറിയേറ്റ് പരാതി നൽകിയിട്ടുണ്ടെന്നും സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണെന്നും സ്പീക്കർ വിശദീകരിച്ചു. സംഘർഷത്തിനിടെയിൽ പരിമിതിക്കുള്ളിൽ നിന്ന് എല്ലാ നടപടി ക്രമവും താൻ ചെയ്തെന്നും സ്പീക്കർ വ്യക്തമാക്കി.
നിയമസഭയിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളാണ് ഇന്നു നടന്നത്. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ഗവൺമെന്റിനെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുകയെന്നതു സ്പീക്കറുടെ ഉത്തരവാദിത്വമാണ്. പ്രതിപക്ഷം ഇന്നലെ രാത്രി മുഴുവൻ നിയമസഭയിൽത്തന്നെ ഉണ്ടായിരുന്നു. ഇന്നു രാവിലെ 8.30നു പ്രതിപക്ഷ കക്ഷി നേതാക്കന്മാരുമായി ചർച്ച നടത്തി. ബജറ്റ് അനുവദിക്കാൻ അനുവദിക്കേണ്ടതു തന്റെ ഉത്തരവാദിത്വമാണെന്ന് അവരെ അറിയിച്ചു. നിയമസഭയ്ക്കകത്ത് വാച്ച് ആൻഡ് വാർഡിനെ വിളിക്കുന്നതു ശരിയല്ലെന്നും, അതിന് തനിക്ക് ഉദ്ദേശമില്ലെന്നും അവരെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചെന്നും അതിന് ഏതെല്ലാം ശ്രമം നടത്താമോ അതു ചെയ്യുമെന്നും പറഞ്ഞു. അതിനു ശേഷമാണ് വാച്ച് ആൻഡ് വാർഡിനെ കവാടങ്ങളിൽ നിൽക്കാൻ അനുവദിച്ചത്-സ്പീക്കർ വ്യക്തമാക്കി
8.55നു ഫസ്റ്റ് ബെൽ കൊടുത്തു. അതിനു മുൻപുതന്നെ സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാർ കയറിയിരുന്നു. സ്പീക്കർക്കു ഡയസിൽ കയറാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. വളരെ പ്രയാസപ്പെട്ടു ഞാൻ ഡയസിലേക്കു പോകാൻ ശ്രമിച്ചു. സ്പീക്കറുടെ കസേര അവർ തല്ലിപ്പൊട്ടിച്ചു. എന്റെ മൈക്ക് അവർ തകർത്തു. കംപ്യൂട്ടർ തകർത്തു. ഉണ്ടായിരുന്ന ഉപകരണങ്ങൾ മുഴുവൻ തകർത്തു. സ്പീക്കർ വരുന്നു എന്നു ചീഫ് മാർഷൽ പ്രഖ്യാപിച്ച ഉടൻ ഡോറിനരികിൽവന്ന് ഞാൻ അകത്തു കടക്കാതിരിക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ ഞാൻ മുന്നിലെത്തി. മറ്റൊരു കസേര വാച്ച് ആൻഡ് വാർഡ് കൊണ്ടുവന്നു.
സ്പീക്കറുടെ ഡയസിൽ രണ്ടു കസേരയുണ്ടാകും. അഡീഷണൽ കസേരയിലാണു ഞാൻ നിയമസഭയിൽ ആദ്യം ഇരുന്നത്. ഒമ്പത് ആയപ്പോൾ എഴുന്നേറ്റു നിന്നു. എന്റെ ഫ്രണ്ടിലുള്ള മേശയിൽ നിറയെ എംഎൽഎമാർ ഇരിക്കുകയായിരുന്നു. മൈക്ക് ഇല്ലാതിരുന്നതുകൊണ്ട് കാണാനും കേൾക്കാനുമാകാത്തതുകൊണ്ട് എഴുന്നേറ്റുനിന്ന് ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചു. കൈകൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ ആംഗ്യം കാണിക്കുന്നത് എല്ലാ ചാനലുകളും കാണിച്ചത്. കേട്ടില്ലെങ്കിലോ എന്ന സംശയം കൊണ്ടാണു പറഞ്ഞതിനൊപ്പം കൈകാണിച്ചത്. ബജറ്റ് അവതരിപ്പിച്ചു തീരുന്നതുവരെ താൻ കസേരയിലിരുന്നു.
ധനമന്ത്രി ബജറ്റ് പ്രസംഗം അവതരിപ്പിച്ചതിനുശേഷം ബജറ്റ് പ്രസംഗവും ഡോക്യുമെന്റും എംഎൽഎമാരുടെ മുറികളിൽ എത്തിക്കുന്നതാണെന്നു താൻ പറഞ്ഞു. സഭ ഇപ്പോൾ പിരിയുന്നതായും തിങ്കളാഴ്ച രാവിലെ 8.30നു വീണ്ടും സമ്മേളിക്കുമെന്നും പറഞ്ഞ ശേഷമാണു ഞാൻ അവിടുന്നു പോയത്. എന്റെ മുറിയിരുന്നു ബജറ്റ് അവതരിപ്പിക്കാൻ നിർദ്ദേശം കൊടുത്തെന്നാണ് ആദ്യം പ്രതിപക്ഷം പറഞ്ഞത്. മൈക്ക് അവർ തല്ലിപ്പൊട്ടിച്ചു. അതിനാൽ ശബ്ദം കേൾക്കാനാവില്ലെന്നു കരുതിയാണ് പറഞ്ഞതിനൊപ്പം ആംഗ്യവും കാണിച്ചത്. നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്കാര്യം താൻ ഇപ്പോൾ പരിശോധിച്ചിട്ടില്ലെന്നും സ്പീക്കർ വിശദീകരിച്ചു.
സഭയിൽ എംഎൽഎമാരുടെ സീറ്റ് തീരുമാനിക്കുന്നത് സ്പീക്കറാണ്. മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതുപ്രകാരം സി.എൻ. ബാലകൃഷ്ണന്റെയും കെ.എം. മാണിയുടേയും സീറ്റുകൾ പരസ്പരം മാറ്റാൻ താൻ നിർദ്ദേശം നൽകുകയായിരുന്നു. എംഎൽഎമാരെപ്പോലെ ചീഫ് മാർഷൽ അടക്കം 12 വാച്ച് ആൻഡ് വാർഡുകൾക്കും പരുക്കേറ്റിട്ടുണ്ട്. എംഎൽഎമാർ ആരും തനിക്കു പരാതി നൽകിയിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. സഭയിൽ എന്താണു സംഭവിച്ചതെന്നകാര്യങ്ങൾ വിഡിയോ ദൃശ്യങ്ങളിൽ പരിശോധിക്കാവുന്നതാണെന്നും സ്പീക്കർ പറഞ്ഞു.
125 വർഷം പാരമ്പര്യമുള്ള കേരള നിയമസഭയിൽ സ്പീക്കറുടെ ഡയസും ഫർണിച്ചറും അടിച്ചു പൊട്ടിക്കുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ? പ്രതിഷേധം വരാം. സ്പീക്കർ ചെയറിൽ വരാൻ അനുവദിക്കാതെ തടയുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ? ഇത്രയും പാരമ്പര്യമുള്ളതും ഉന്നത നിലവാരത്തിലുള്ളതുമായ ഒരു നിയമസഭയ്ക്ക് ഇത്രയും താഴേയ്ക്ക് ഇറങ്ങാനാവുമോ? വളരെ മോശമായിപ്പോയി. വളരെ നിർഭാഗ്യകരമായിപ്പോയി. ഇത്രയേ പറയുന്നുള്ളൂ.
മന്ത്രിമാർ ഏതു വാതിലിലൂടെ കയറണമെന്നതു മന്ത്രിമാരായണു തീരുമാനിക്കേണ്ടത്. അതു സ്പീക്കർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാൽ സ്പീക്കറുടെ വഴി തടയുന്നത് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. നിയമസഭയിലെ ഉപകരണങ്ങൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടേയും പേര് നിയമസഭാ സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. നിയമസഭാ ടിവിയുടേയും മറ്റു ചാനലുകളുടേയും ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു നടപടിയെടുക്കട്ടെ-സ്പീക്കർ വിശദീകരിച്ചു.
Stories you may Like
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍