കൂത്തുപറമ്പ് രക്തസാക്ഷികളോട് നീതി പുലർത്താൻ പരിയാരത്തെങ്കിലും ഫീസ് കുറക്കുമോ? സ്വരാജിന്റെയും ഷംസീറിന്റെയും പഴയ സമരവീര്യം എവിടെപ്പോയി? ചോര വാരിത്തേക്കുന്നവരുടെ ചരിത്രം സഖാക്കളുടേത്: സ്വാശ്രയ വിഷയത്തിൽ പിണറായിയുടെ പ്രഷർ കൂട്ടിയ ഷാഫി പറമ്പിലിന്റെ പ്രസംഗം വൈറൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വിഷയത്തിൽ രണ്ട് ദിവസങ്ങളായി പ്രതിപക്ഷത്തിന് ജീവൻ പകർന്നത് യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളാണ്. നൂറ് ദിവസം പിന്നിട്ട പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കും വിധത്തിൽ വിഷയം എത്തിക്കാനായത് നേട്ടം തന്നെയാണ്. ഇതിൽ നിർണ്ണായക റോൾ വഹിച്ചത് കെഎസ് യു മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയാണ്. സ്വാശ്രയ കോളേജ് ഫീസ് വർദ്ധനവ് വിഷയത്തിലും അതിനെതിരെ നടക്കുന്ന സമരത്തിനെതിരായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് നിയമസഭയിൽ അടിയന്തര പ്രമേയാവതരണാനുമതി തേടിക്കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഇന്നലെ നടത്തിയ പ്രസംഗം പ്രതിപക്ഷത്തിന് പുതിയ ഊർജ്ജമായി മാറി.
ഈ വിഷയത്തിലെ ഡിവൈഎഫ്ഐ നേതാക്കളുടെ നിലപാടിലെ പൊള്ളത്തരം പൊളിച്ചു കാട്ടുന്ന വിധത്തിലായിരുന്നു ഷാഫിയുടെ പ്രസംഗം. കൂത്ത് പറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് പരിയാരം മെഡിക്കൽ കോളേജിലെ ഫീസ് കുറയ്ക്കമോ എന്നു ചോദിച്ചും കൃത്യമായി തന്നെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഷാഫിക്ക് സാധിച്ചു. സമരത്തിൽ മഷി പ്രയോഗിച്ചു എന്നതിന് മറുപടിയായി മുൻകാലത്തിൽ സിപിഐ(എം) നേതാവ് ചോരമുഖത്തു തേച്ച സംഭവം ചൂണ്ടിക്കാട്ടിയും ഷാഫി പ്രതിപക്ഷത്തെ വെട്ടിലാക്കി.
എന്തായാലും പിണറായി വിജയനെ ശരിക്കും പ്രകോപിപ്പിക്കുന്ന പ്രസംഗമാണ് ഷാഫി സഭയിൽ നടത്തിയത്. ഈ പ്രസംഗത്തിന് മറുപടി നൽകിയപ്പോഴാണ് മുഖ്യമന്ത്രി പോടോ..എന്ന് വരെ വിളിച്ചത്. എന്തായാലും ഏറെ കാലത്തിന് ശേഷം കോൺഗ്രസിന് ജീവൻ തിരിച്ചു കിട്ടിയ സംഭവത്ിൽ ഷാഫിക്ക് നിർണ്ണായക റോളുണ്ട്. അതുകൊണ്ട് തന്നെ സൈബർ ലോകത്ത് ഷാഫിയുടെ നിയമസഭാ പ്രസംഗം വൈറലായിട്ടുണ്ട്. നിരവധി പേർ ഷാഫിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഷാഫിയെ അഭിനന്ദിച്ച് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: സ്വാശ്രയ കോളേജ് ഫീസ് വർദ്ധനവ് വിഷയത്തിലും അതിനെതിരെ നടക്കുന്ന സമരത്തിനെതിരായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് നിയമസഭയിൽ അടിയന്തര പ്രമേയാവതരണാനുമതി തേടിക്കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ നടത്തിയ മനോഹരവും ആവേശകരവുമായ പ്രസംഗം.
ഇന്നലെ ഷാഫി നടത്തിയ നിയമസഭാ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സർ, പഴയ കെഎസ്വൈഎഫ് എന്ന യുവജന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആളാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത്. സർ അഖിലേന്ത്യാ തലത്തിൽ ഒരു യുവജന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആളാണ് ഇന്ന് ഈ സഭയുടെ ചെയറിൽ ഇരിക്കുന്നത്. സർ, ഈ ചെയറിൽ ഉടനീളം എസ്എഫ്ഐയുടെ, കേരള വിദ്യാർത്ഥി യൂണിയന്റെ, എംഎസ്എഫിന്റെ എഐഎസ്എഫിന്റെ ഒക്കെ മുൻകാല പ്രവർത്തകർ മന്ത്രിമാരായി എംഎൽഎമാരായി മുൻ മുഖ്യമന്ത്രിയായി, മുൻ മന്ത്രിയായി, പ്രതിപക്ഷ നേതാവായി ഒക്കെയിരിക്കുന്ന ഈ സഭയിൽ ആ പ്രവർത്തനത്തിന്റെ ഒരു കണികയെങ്കിലും മനസിലുണ്ടെങ്കിൽ നിങ്ങൾക്കാർക്കും നിഷേധിക്കാൻ കഴിയാത്ത 101 ശതമാനം ന്യായമായ ഒരു മുദ്രാവാക്യം ഉയർത്തിയാണ് കേരളത്തിന്റെ യൂത്ത് കോൺഗ്രസും കെഎസ് യുവും സമരം നടത്തിയതെന്ന് ആദ്യമേ സൂചിപ്പിക്കാനാണ് ഞാൻ ഈ അവസരം ഉപയോഗിക്കുന്നത്.
സർ, ഈ ചോദ്യം നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിക്കുമ്പോൾ ഞങ്ങൾ മുന്നോട്ടുവച്ച മുദ്രാവാക്യത്തെ തെറ്റാണെന്ന് പറയാൻ കഴിയുമോ? ഞങ്ങൾ വിളിച്ച മുദ്രാവാക്യം സ്വാശ്രയ കോളേജിനെ ഫീസ് വർദ്ധന പൂർണ്ണമായും പിൻവലിക്കണം എന്നതാണ്. അത് തെറ്റാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? ഞങ്ങളുണ്ടാക്കിയ കരാറിനെ കുറിച്ചാണ് എപ്പോഴും അവിടെ നിന്നും കമന്റ് വരുന്നതെങ്കിൽ എനിക്ക് അത്ഭുതമുണ്ട് കൂത്ത് പറമ്പിലെ രക്താസാക്ഷികളുടെ പേര് പറഞ്ഞ് ആ മണ്ഡലത്തിൽ നിന്നും വിജയിച്ചൊരാൾ കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരിക്കുമ്പോൾ ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കുമ്പോൾ എങ്ങനെ നിങ്ങൾക്ക് പ്രതിഷോധിക്കാതിരിക്കാൻ സാധിക്കും എന്നതാണ് ഞങ്ങളുടെ ചോദ്യം.
ഈ സമരം ഞങ്ങൾ നടത്തിയത് കേവലമൊരു രാഷ്ട്രീയ മുദ്രാവാക്യമുയർത്തിയല്ല. കേരളത്തിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്ത് പ്രവർത്തിച്ചവർ എന്ന നിലയിൽ എനിക്കു നിങ്ങൾക്കും അനുകൂലിക്കാൻ സധിക്കുന്ന അമിതമായ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ്. അതിനെയാണ് പൊലീസ് വൈരാഗ്യബുദ്ധിയോടെ നേരിട്ടത്. അതിനെയാണ് പൊലീസ് തല്ലിത്തകർക്കൻ ശ്രമിച്ചത്. അതിൽ ഏറ്റവും ഗൗരവകരം, ഇന്നലെ കെഎസ് യുവിന്റെ ജില്ലാ പ്രസിഡന്റ് റിങ്കുവിനെ സമരം കഴിഞ്ഞ നടന്നു പോകുന്നതിന് ഇടയ്ക്ക് ഇവനാണ് അവൻ എന്നു പറഞ്ഞ് കുറേ ആളുകൾ സംഘം ചേർന്ന് പിടിച്ചു പൊലീസ് ജീപ്പിന് അകത്തേക്ക് കയറ്റി. അവന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. എന്താ സാറെ കാര്യം എന്നു ചോദിച്ചപ്പോൾ നീയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവൻ, നിന്നെ ഞങ്ങൾ വെറുതേ വിടില്ലെന്നും പറഞ്ഞു.
സർ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പോലും ജനാധിപത്യ വിരുദ്ധമാണെങ്കിൽ, അതിനെ പോലും സഹിഷ്ണുതയോടെ കാണാൻ സാധിക്കുന്നില്ലെങ്കിൽ ആ സമര പരമ്പരകളുടെ അവസാനമല്ല, തുടക്കമാണിവിടെ ഉണ്ടാകാൻ പോകുന്നതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. സർ ഇവിടെ( പ്രതിപക്ഷം ബഹളം വെക്കുന്നു) സർ ഞാൻ കണ്ടുസാർ, ഞാൻ ദേശാഭിമാനിയിൽ കണ്ടു. അതിനും ഞങ്ങൾക്ക് മഫുപടിയുണ്ട് സാർ, അവിടെ പ്രതിഷേധ വരക്കൂട്ടായ്മയിൽ ചിത്രം വരയ്ക്കാൻ എടുത്ത ആ മഷിക്കുപ്പി കാണിച്ച് അതി കെഎസ് യു സമരത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ പാലക്കാട് നിന്നും വരുന്നതായതു കൊണ്ട് എനിക്കറിയാം ചോര മാറിത്തേക്കുന്നവരുടെ ചരിത്രം ഏത് പ്രസ്ഥാനത്തിനാണ ഉള്ളതെന്ന്. ഞാൻ അതിലേക്ക് കടക്കാൻ അഗ്രഹിക്കുന്നില്ല. പേര് പറയാൻ സാധിക്കുന്നില്ല. നിങ്ങൾക്കെങ്ങനെ(സ്വരാജിനെയും ഷംസീറിനെയും ചൂണ്ടി) യുവജന പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന നിങ്ങൾക്കെങ്ങനെ ഈ സമരത്തെ തള്ളിക്കളയാനും കമന്റ് പറയാനും സാധിക്കും.
സാർ, (സ്പീക്കറോട്) അങ്ങ് യുവജനപ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോൾ ജാഗ്രതയുള്ള നേതാവെന്ന നിലയിൽ അങ്ങിവിടെ അടിയന്തര പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങ് പറഞ്ഞിട്ടുണ്ട്. വെറും 6.8 ശതമാനം ഫീസിന്റെ വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അങ്ങ് ഈ സഭയ്ക്കുള്ളിൽ പറഞ്ഞിട്ടുണ്ട്. അന്ന് അതിനെ പിന്തുണച്ച് ഡസ്ക്കിലടിച്ച ആളുകളോട് ഞാൻ പറയുന്നു അഞ്ച് വർഷം കൊണ്ട് 45,000 രൂപയാണ് വർദ്ധിപ്പിച്ചതെങ്കിൽ നൂറ് ദിവസം കൊണ്ട് 65,000 രൂപ വർദ്ധിപ്പിച്ചതിനെതിരെ.. അതിനെതിരെ സമരം നടത്തുമ്പോൾ എങ്ങനെയാണ് തെറ്റായി മാറുന്നത്. എങ്ങനെയാണ് വർദ്ധിപ്പിക്കാൻ വേണ്ടി പോകുന്നത്. മെറിറ്റ് സീറ്റായാലും മാനേജ്മെന്റ് സീറ്റായാലും ശരി 50 ശതമാനം മെറിറ്റ് സീറ്റിൽ ഒരു ലക്ഷത്തി 38000ത്തിൽ നിന്ന് ഒരു ലക്ഷത്തിൽ 85000 വരെയായിരുന്നു അഞ്ച് വർഷം കൊണ്ട് യുഡിഎഫിന്റെ സർക്കാർ വർദ്ധിപ്പിച്ചത്. നിങ്ങൾ ഇന്ന് മെറിറ്റ് സീറ്റെന്ന് വിളിക്കുന്ന ആ സീറ്റിൽ 1,85,000ത്തിൽ നിന്നും ഒറ്റചർച്ചകൊണ്ട് ഒറ്റ സീസൺ കൊണ്ട് നൂറ് ദിവസം കൊണ്ട് 65,00 വർദ്ധിപ്പിച്ച് രണ്ടര ലക്ഷം ആക്കിയപ്പോൾ അതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് നിങ്ങൾ ഓർക്കാതെ പോകുന്നത്.
സാർ, ഞങ്ങൾ നടത്തിയ ചർച്ചയിൽ അല്ല ആ തീരുമാനം ഉണ്ടായത്. കെഎസ് യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുകൊണ്ടിരിക്കയാണ്. സാർ, ഇന്നലെ ദൃശ്യങ്ങൾ നിങ്ങൾ കണ്ടു, തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ രിക്കേറ്റ് കിടക്കുന്നത്. ഞാൻ കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഇ പി ജയരാജൻ കഴിഞ്ഞ തവണ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് ഞാൻ വായിക്കുകയുണ്ടായി. അതിൽ അങ്ങുപയോഗിച്ച വാചകങ്ങൾ, ഞാൻ അതിലേക്ക് വരുന്നേയുള്ളൂ. സാർ കാലിന്റെ ലിഗ്മെന്റ് പൊട്ടി ഒരു സെനറ്റ് മെമ്പർ ആശുപത്രിയിൽ കിടക്കുകയായിരുന്നു. സാർ ബാലുവെന്ന് പറയുന്ന കെ എസ് യു നേതാവ് കൈയിലെ വിരല് പൊട്ടി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കിടക്കുകയാണ്. നിങ്ങൾക്ക് പോയി അന്വേഷിക്കാം. സാർ ശ്രീക്കുട്ടനും മധുവും ഈ സമരത്തിന്റെ ഭാഗമായി മർദ്ദനം ഏൽക്കേണ്ടി വന്നവരാ. സാർ, ആലപ്പുഴയിൽ മർദ്ദനം കലക്ടറേറ്റിൽ നിന്നും മാർച്ച് കഴിഞ്ഞ് തിരിഞ്ഞു പോകുന്നതിനിടെയിലാണ് ഉണ്ടായത്. അവിടെ അവിനാശ് എന്ന് പറയുന്ന യൂത്ത് കോൺഗ്രസിന്റെ പാർലമെന്ററി മണ്ഡലം വൈസ് പ്രസിഡന്റ് ഗുരുതരമായി പരിക്കേറ്റ് എല്ലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. അങ്ങനെ എണ്ണിയെണ്ണി പറയാൻ ഏറെ കാര്യങ്ങളുണ്ട്. ഞങ്ങളുടെ ചോദ്യം എന്തുകൊണ്ട് ഞങ്ങളുടെ സമരത്തിന്റെ മുദ്രാവാക്യം തെറ്റാണെന്ന് പറഞ്ഞു.
മാനേജ്മെന്റുകൾക്ക് മുന്നിൽ അവരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ നിങ്ങൾ വഴങ്ങിക്കൊടുക്കുമ്പോൾ നിങ്ങൾ ഓർക്കേണ്ട പലകാര്യങ്ങളുണ്ട്. സ്വാശ്രയ മാനേജ്മെന്റുകളുടെ നയങ്ങൾക്കെതിരെ നിരവധി സമരങ്ങൾ നടത്തിയ നിരവധി യുവജന നേതാക്കന്മാർ ഈ അസംബ്ലിക്ക് അകത്തുണ്ട്. സാർ ഒരു യുവജന നേതാവ് സിപിഐക്കെതിരെ എറണാകുളത്തെ സിപിഐ നേതാക്കന്മാർക്കെതിരെ നിരന്തരം പരസ്താവനകൾ നടത്തി പ്രതികരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. ആ കാര്യത്തിന്റെ പത്തിനൊന്ന് ഈക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ തയ്യാറുണ്ട്. എസ്എഫ്ഐ ഒരു പത്രക്കുറിപ്പെങ്കിലും നടത്തി, ഡിവൈഎഫ്ഐ ഒരു പ്രസ്താവനയെങ്കിലും നടത്തിയില്ല. നിങ്ങളും സമരം നടത്തിയിട്ടില്ലേ. ഈ ഫീസ് വർദ്ധനവ് അംഗീകരിക്കാൻ സാധിക്കുമോ? നിങ്ങൾ പ്രതീക്ഷിച്ചോ? ഒരു കോടിയിലധികം രൂപ പല മാനേജ്മെന്റ് സീറ്റുകളിലും ചില മാനേജ്മെന്റുകൾ വാങ്ങുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചു, സന്തോഷം. ദിവസങ്ങൾ പട്ടിണി കിടന്നിട്ട് ചർച്ച്ക്ക് തയ്യാറാകാതെ സഭയിൽ ഒരു പ്രക്ഷുബ്ധ രംഗം ഉണ്ടായപ്പോൾ സഭയിൽ ഒരു അടിയന്തര പ്രമേയം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ചർച്ചയ്ക്ക് വിളിച്ചു. ഞങ്ങൾ അതിനെ മാനിക്കുന്നു. ഞങ്ങൾക്ക് വിളിച്ചത് പോലും ഗവൺമെന്റിന്റെ തീരുമാനപ്രകാരമല്ലെന്ന് പിന്നീട് മനസിലായി, ബഹുമാനപ്പെട്ട ചെയറിന്റെ ഇടപെടൽ അതിൽ ഉണ്ടായി എന്ന് വ്യക്തമായി. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇവിടെ പറഞ്ഞ കാര്യങ്ങൾ പിന്നെയൊരു ചായയും ബിസ്ക്കറ്റും തന്നു പറയാനായിരുന്നെങ്കിൽ അതിനെ ചർച്ചയെന്ന് വിളിക്കേണ്ടിയിരുന്നില്ല എന്നാണ് പയാനുള്ളത്. എന്തെങ്കിലും ഒരു വിട്ടുവീഴ്ച്ചയ്ക്കും നിലപാട് മാറ്റത്തിനും തയ്യാറാല്ല. ഫീസ് കുറയ്ക്കണമെന്ന പ്രായോഗികമായ സമരം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ബഹുമാനപ്പെട്ട മന്ത്രി പ്രതികരിച്ചത്. അതെങ്ങനെ പ്രായോഗിക തീരുമാനം എടുക്കാതെ കഴിയുന്നില്ല എന്നു ചോദിച്ചപ്പോൾ മാനേജമെന്റ് ചോദിച്ച ഫീസ് വർദ്ധനവ് അതാണെന്ന് പറയുകയാണ് മന്ത്രി ചെയ്തത്.
സാർ, ഈ സഭയിൽ ഇരിക്കുന്ന ഒരാൾ വിചാരിച്ചാൽ കുറയ്ക്കാൻ കഴിയുന്ന ഒരു ഫീസുണ്ട്. പരിയാരം മെഡിക്കൽ കോളേജ്. ഇടതുപക്ഷം ഭരിക്കുന്ന കോളേജിൽ പോലും വൻ ഫീസ് വാങ്ങുമ്പോൾ അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അനക്കാർ കഴിയാതിരിക്കുന്നവർ അനീതി ചെയ്യുന്നത് കൂത്തുപറമ്പിലെ രക്തസാക്ഷികളോടാണ്. സാർ ഇനിയും കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകളെ നിലയ്ക്കു നിർത്തണമെങ്കിൽ പരിയാരത്തെയെങ്കിലും ഫീസ് കുറയ്ക്കണം. വളരെ ഗുരുതരമായ സാഹചര്യമാണ്. തീവണ്ടി കൊള്ളയാണിത്. ഈഅതിക്രമം സഭ നിർത്തിവച്ച് ചർച്ച ചെയ്യാനുള്ള ആർജ്ജവം കാണിക്കണമെന്നാണ് എനിക്ക് അഭിപ്രായപ്പെടാനുള്ളത്.
Stories you may Like
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- വടകരയിൽ അങ്കം കുറിക്കാൻ ഷാഫിയെ കണ്ണൂരോടെ യാത്രയാക്കി പാലക്കാട്ടെ പ്രവർത്തകർ
- സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു: ഷാഫി പറമ്പിൽ
- ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ
- അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്