Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഒടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ പേര് ഉയർന്നതോടെ പ്രതിപക്ഷ ചോദ്യങ്ങളോട് കോപിച്ച് സഭയിൽ മുഖ്യമന്ത്രി; എന്തും വിളിച്ചു പറയാം എന്നാണോ? രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പിണറായി; നസീറിന് എതിരായ വധശ്രമം ഒറ്റപ്പെട്ട സംഭവം മാത്രമെന്നും വിശദീകരണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ എല്ലാം പേര് വിശദമായി പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞ് തെറ്റ്, എഎൻ ഷംസീറിന്റെ പേര് പൊലീസ് മറച്ച് പിടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പറഞ്ഞ് സിഒടി നസീറും

സിഒടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ പേര് ഉയർന്നതോടെ പ്രതിപക്ഷ ചോദ്യങ്ങളോട് കോപിച്ച് സഭയിൽ മുഖ്യമന്ത്രി; എന്തും വിളിച്ചു പറയാം എന്നാണോ? രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പിണറായി; നസീറിന് എതിരായ വധശ്രമം ഒറ്റപ്പെട്ട സംഭവം മാത്രമെന്നും വിശദീകരണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ എല്ലാം പേര് വിശദമായി പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞ് തെറ്റ്, എഎൻ ഷംസീറിന്റെ പേര് പൊലീസ് മറച്ച് പിടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പറഞ്ഞ് സിഒടി നസീറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നു. ഈ വിഷയത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് പങ്കുണ്ടെന്ന നസീറിന്റെ മൊഴിയോട് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ രംഗത്തുവന്നു. എന്നാൽ, കണ്ണൂരിലെ യുവ നേതാവിന്റെ പേരിൽ പുറത്തുവന്നതോടെ ഈ വിഷയത്തെ ഏങ്ങനെയും നേരിടാനുള്ള വ്യഗ്രതയിൽ ആയിരുന്നു മുഖ്യമന്ത്രി പിറണായി. ഇതോടെ പ്രതിപക്ഷ ചോദ്യങ്ങളോടു ദേഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതോടെ സഭയിൽ വാദപ്രതിവാദവും പ്രതിപക്ഷ വാക്കൗട്ടും നടന്നു.

സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസാണ് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കിയത്. വധശ്രമ കേസിലെ ഗൂഢാലോചന കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ തലശേരി എംഎൽഎ എഎൻ ഷംസീറിനെ സംരക്ഷിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു പിണറായി വിജയന്റെ വിശദീകരിച്ചത്. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീർ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീർ ആരോപിച്ചിരുന്നു. ഇക്കാര്യം സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനോട് സിപിഎമ്മിന് വ്യക്ത വിരോധമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

പൊതു പ്രവർത്തകർക്കു റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പാറക്കൽ അബ്ദുള്ള ആരോപിച്ചു.ലീഗ് മാലാഖ ചമയേണ്ടെന്ന് മറുപടി പറഞ്ഞ പിണറായി വിജയൻ ലീഗ് പ്രവർത്തകർ ഉൾപ്പെട്ട കൊലപാതക കേസുകൾ ഒന്നൊന്നായി വിശദീകരിക്കുകയും ചെയ്തു. എന്തും വിളിച്ചു പറയാം എന്നാണോ എന്ന് പ്രതിപക്ഷത്തോട് ചൊടിച്ച പിണറായി നാദാപുരത്തു ബിനു വിനെ കൊലപ്പെടുത്തിയ സംഭവം ലീഗ് മറക്കരുതെന്ന് ഓർമ്മിപ്പിക്കുയു ചെയ്തു. പ്രതിപക്ഷത്തിനും ബിജപിക്കും ഒരേ സ്വരമാണെന്നും പിണറായി ആക്ഷേപിച്ചു.

പെരിയ കേസിലും ഷുഹൈബ് വധ കേസിലും എന്തുകൊണ്ട് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലും നടക്കുന്നത് യോഗി ഭരണമാണ്. മുഖ്യമന്ത്രിക്കെതിരെ പോസ്‌റ് ഇട്ടാൽ കൂട്ട അറസ്റ്റ് നടക്കുന്ന സ്ഥിതിയാണെന്ന് ആരോപിച്ചപ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപോയി. അതേസമയം തനിക്കെതിരായ ആക്രമണ കേസിൽ എഎൻ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നായിരുന്നു സിഒടി നസീറിന്റെ പ്രതികരണം. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവർ ആരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും സംഭവത്തിൽ എഎൻ ഷംസീർ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീർ പറഞ്ഞു.

വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവർ ആരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും സംഭവത്തിൽ എഎൻ ഷംസീർ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീർ പറഞ്ഞു. ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരൻ വീട്ടിൽ വന്നാണ് മൊഴിയെടുത്തത് .തലേശരി എംഎൽഎ എഎൻ ഷംസീർ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിഒടി നസീർ പറയുന്നു. എന്നാൽ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീർ ചോദിക്കുന്നു.

ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരൻ വീട്ടിൽ വന്നാണ് മൊഴിയെടുത്തത് .തലേശരി എംഎൽഎ എഎൻ ഷംസീർ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിഒടി നസീർ പറയുന്നു. എന്നാൽ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീർ ചോദിക്കുന്നു. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP