ഈ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യം പറയുമ്പോൾ എന്താ സാർ ഇത്ര പ്രശ്നം? സബ്മിഷൻ അവതരിപ്പിക്കുമ്പോൾ ഇത്രയുമൊക്കെ പറയേണ്ടി വരും; സബ്മിഷന് തടസ്സം നിന്ന സ്പീക്കറെ വിരട്ടി പി സി ജോർജ്ജ്; ജോർജ്ജിന്റെ പരാതിക്ക് തൽസമയം പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി
ആവണി ഗോപാൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി സി ജോർജ്ജ് എംഎൽഎ. ആരുടെയും സഹായമില്ലാതെ വിജയിച്ച ജോർജ്ജ് നിയമസഭയിലും ശരിക്കും താരമാണ്. സഭയിൽ പിണറായി വിജയനെ വിമർശിക്കാൻ ചങ്കൂറ്റമുള്ള ഒരേയൊരു അംഗം ജോർജ്ജാണെന്ന് വേണമെങ്കിൽ പറയാം. പിണറായി വിജയനെ ശക്തമായി വിമർശിക്കുകകയും ചെയ്യുന്നുണ്ട് ജോർജ്ജ്. സ്വതന്ത്ര അംഗമെന്ന നിലയിൽ കുറച്ച് സമയം മാത്രമേ വിഷയം അവതരിപ്പിക്കാൻ സമയം കിട്ടുന്നുള്ളൂവെന്നാണ് ഈ പൂഞ്ഞാർ പുലിയുടെ പ്രധാന പ്രശ്നം. എന്നാൽ കിട്ടയ സമയം ഫലപ്രദമായി ഉപയോഗിച്ച് ജോർജ്ജ് ജനോപകാരപ്രദമായ വിഷയങ്ങൾ ഉന്നയിക്കാറുമുണ്ട്.
അങ്ങനെ ഇന്നലെയും സഭയിൽ ജോർജ്ജ് താരമായി കത്തിക്കയറി. വിദ്യാഭ്യാസ ലോണെടുത്തതിന്റെ പേരിൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്ന ബാങ്കുകളുടെ നടപടിയാണ് ജോർജ്ജ് ഇന്നലെ സഭയിൽ ഉന്നയിച്ചത്. സഭയിൽ സബ്മിഷനായി ജോർജ്ജ് ഉന്നയിച്ചപ്പോൾ ഇടയ്ക്ക് സയം തീർന്നുവെന്ന് പറഞ്ഞ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ജോർജ്ജ് ശരിക്കും വിരട്ടുകയും ചെയ്തു.
വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദുരിതെ എവിടെ ചെന്നെത്തി നിൽക്കുന്നു എന്ന് ധരിപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ജോർജ്ജ് സബ്മിഷൻ അവതരിപ്പിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസ ലോണെടുത്താൽ തിരിച്ചടയ്ക്കരുത്. മല്യയെ പോലെ വിട്ടു പോണം എന്ന അഭിപ്രായം തനിക്കില്ലെന്നും ജോർജ്ജ് സബ്മിഷന്റെ ആമുഖമായി പറഞ്ഞു. ജോലി കിട്ടുമ്പോൾലോൺ തിരിച്ചടച്ചേ മതിയാകൂ എന്ന പക്ഷക്കാരാനാണ് താനെന്നും ജോർജ്ജ് പറഞ്ഞു.
കേരളത്തിൽ നാല് ലക്ഷം വരെയുള്ള ലോണിന് യാതൊരു ഈടുില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതിന്റെ പേരിൽ മാതാപിതാക്കളുടെ സ്വത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് റിക്കവറി നടപടിക്ക് നേരിടുന്നു. റിലയൻസ് കമ്പനിക്കാരൻ പറഞ്ഞാൽ ഒപ്പിട്ടു കൊടുക്കുന്നവരാണ് ചില കലക്ടർമാർ. പഠിച്ചു പാസായിട്ടും ജോലി കിട്ടാതെ കരഞ്ഞു കൊണ്ട് നടക്കുന്ന പിള്ളേരുടെ വീട്ടിലേക്ക് ചെന്നിട്ടാണ് ജപ്തി നോട്ടീസ് നൽകുന്നത്. കൊച്ചുങ്ങളെ മാത്രമല്ല, ഭീഷണിപ്പെടുത്തുന്നത് മാതാപിതാക്കളെയുമാണ്, നഴ്സിങ് പഠിച്ച പിള്ളേരെ പാസ്പോർട്ട് റദ്ദു ചെയ്ത് ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ നാണം കെട്ട ഏർപ്പാടല്ലേ..? പിണറായി സഖാവ് ഭരിക്കുന്ന സമയത്ത് ഇത്രമാത്രം റൗഡിസം നിറഞ്ഞ ഈ വില്ലേജ് ഓഫീസർമാരെയും പൊലീസുകാരെയും നിലയ്ക്കു നിർത്താൻ കഴിയില്ലെന്ന് കരുതാൻ ഞാനില്ല- ജോർജ്ജ് പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ മാത്രം രണ്ട് പിതാക്കന്മാർ ആത്മഹത്യ ചെയ്ത കാര്യവും ജോർജ്ജ് ചൂണ്ടിക്കാട്ടി. ഇതിനിടെ സ്പീക്കർ ഇടപെട്ടെങ്കിലും ജോർജജ് പാവപ്പെട്ടവരുടെ കാര്യമാണ് എന്റേതല്ലെന്ന പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഇത്തരം ആത്മഹത്യ കൊലപാതകമാണെന്നും ജോർജ്ജ് പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് പഠിച്ച് വിദ്യാർത്ഥിനി മരിച്ചു പോയി. ഈ വിദ്യാർത്ഥിയിടെ അപ്പന് ജപ്തി നോട്ടീസ് നൽകുകയാണ് ബാങ്ക് ചെയ്തത്. എവിടെന്നു കൊടുത്തു? മിച്ചു കഴിഞ്ഞാലും വിടില്ലെന്ന് നിലപാട് സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും ജോർജ്ജ് പറഞ്ഞു.
തുടർന്നും ജോർജ്ജ് പ്രസംഗം തുടർന്നപ്പൾ സമയം കഴിഞ്ഞതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സബ്മിഷന് ഒരു സമയമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു. ഇതോടെ ജോർജ്ജിന് നിയന്ത്രണം പോയി. വേറെ ആരുടെയും കാര്യത്തിൽ ഈ സമയില്ലല്ലോ എന്നായി. ഞാൻ കണ്ടല്ലോ എന്നും ചോദിച്ചു. എന്നാൽ എല്ലാവരോടുമുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും ജോർജ്ജ് സ്പീക്കറെ വിരട്ടി. ഇവിടെ പാവപ്പെട്ടവന്റെ കാര്യം പറയുമ്പോൾ മാത്രം എന്താണ് പ്രശ്നമെന്നും ജോർജ്ജ് ചോദിച്ചു. പാവപ്പെട്ടവന്റെ കാര്യം പറയാൻ പാടില്ലല്ലേ? എന്നുമായി. ഇതോടെ നിശ്ചിത സമയത്തിനകം പറഞ്ഞു തീർക്കണമെന്ന് ശ്രീരാമകൃഷ്ണനും പറഞ്ഞു. എന്നാൽ, ദേഷ്യപ്പെട്ട ജോർജ്ജ് സബ്മിഷനായാൽ ഇത്രയും പറയും. കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുമോ എന്നും ചോദിച്ചു? കൈയിലിരുന്ന സബ്മിഷൻ പേപ്പറും ഡെസ്ക്കിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പ്ലീസ് സിറ്റ്ഡൗൺ എന്ന് പറഞ്ഞു ശ്രീരാമകൃഷ്ണൻ രംഗം ശാന്തമാക്കി. ഇതോടെ ഇപ്പോൾ ഞാൻ നിർത്തുകയാണ്. മുഖ്യമന്ത്രി മറുപടി പറയണെന്നും ജോർജ്ജ് പറഞ്ഞു.
എന്തായാലും ജോർജ്ജിന്റെ പരാതിക്ക് വ്യക്തമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പിണറായി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു:
നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവകരമായ പ്രശ്നമാണ് ജോർജ്ജ് സഭയിൽ ഉന്നയിച്ചത്. ഇതേക്കുറിച്ച് സംസ്ഥാനം ചർച്ച ചെയതതു തന്നെയാണ്. അളമുട്ടിയാൽ ചേരയും കടിക്കും എന്നാണ്. ആ ചേര കടിക്കാൻ പുറപ്പെടേണ്ടതില്ല, സർക്കാർ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിച്ചു വരുന്നത്. ഇതിൽ വായ്പ്പ നൽകുന്നത് വിദ്യാർത്ഥികൾക്കാണ്. പഠനത്തിനാണ് വായ്പ്പ്, പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാലാണ് വായ്പ്പ തിരിച്ചടയ്ക്കേണ്ടത്. അപ്പോൾ ജോലി കിട്ടുന്നതു വരെ ഈ വായ്പ്പ ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. സാധാരണ ഗതിയിൽ ഒരു പ്രശ്നം ചില ജോലികൾ സ്വകാര്യ ജോലികളായിരിക്കും. അതിൽ നിന്നും വായ്പ്പയുടെ തിരിച്ചടവ് എങ്ങനെയാണെന്നത് ഒരു പ്രശ്നമുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതായുണ്ട്. അപ്പോൾ സർക്കാർ ജോലിയായാലും സ്വകാര്യ ജോലിയായാലും ജോലി കിട്ടിയ ശേഷം പണം തിരിച്ചടയ്ക്കുന്നത് അടക്കമുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഇവിടെ സാധാരണ സംവിധാനം വിട്ട് കുടിശ്ശിക ഈടാക്കാനുള്ള ബഹുമാനപ്പെട്ട അംഗം ചൂണ്ടിക്കാണിച്ചതു പോലുള്ള ചില രീതികൾ പിന്തുടർന്നു പോരുന്നുണ്ട്. ഒരു കാരണവശാലും അത്തരം രീതികൾ അനുവദിക്കില്ല. ഒരു സർക്കാർ സംവിധാനവും അത്തരം നടപടികളുടെ ഭാഗമാകാൻ പാടില്ല. ഈ പ്രശ്നം ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം അങ്ങ് ചൂണ്ടിക്കാട്ടിയ റവന്യൂ ജപ്തി നടപടി. അത്തരം നടപടികൾ ഈ കാര്യത്തിൽ ആ രീതിയിൽ ബാധമാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഒരുവശത്ത് വീടില്ലാത്തവർക്ക് വീട് വച്ചു നൽകാൻ ശ്രമിക്കുമ്പോൾ ഉള്ള വീട്ടിൽ നിന്നും ആരെയും ഇറക്കിവിടാൻ പിടില്ലെന്ന തന്നെയാണ് സർക്കാർ കാണുന്നത്. അത്തരം നടപടികൾ സ്വീകരിക്കാൻ പാടില്ല.
എന്തായാലും പിണറായി നിലപാട് വ്യക്തമാക്കിയതോടെ പി സി ജോർജ്ജും ഹാപ്പിയായി. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജോർജ്ജിന്റെ നിപാട് ഏറെ കൈയടി നേടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍