സാധാരണക്കാരിൽ സാധാരണക്കാരനായ സി കെ ശശീന്ദ്രൻ; സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി മാതൃകയായ എ പ്രദീപ് കുമാർ; ബിജെപിയുടെ സൗമ്യനായ പോരാളി ഒ രാജഗോപാൽ; നിലപാടിൽ വെള്ളം ചേർക്കാതെ വി ഡി സതീശനും വി ടി ബൽറാമും.. ആരെയൊക്കെ തോൽപ്പിച്ചാലും ഈ 12 പേരെ ജയിപ്പിക്കാൻ മറക്കരുതേ; ഇവർ നമ്മുടെ നാടിന്റെ നന്മയ്ക്ക് കാവലാൾ ആകേണ്ടവരാണ്
ടീം മറുനാടൻ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുൻ വർഷങ്ങളിൽ രണ്ട് മുന്നണികൾ തമ്മിലുള്ള നേർക്കുനേർ മത്സരമാണ് നടന്നതെങ്കിൽ ഇത്തവണ ബിജെപിയുടെയും ബിഡിജെഎസിന്റെയും നേതൃത്വത്തിൽ രൂപം നൽകിയ മൂന്നാം മുന്നണിയുടെ സാന്നിധ്യമാണ് പോരാട്ടത്തെ തീപാറുന്നതാക്കുന്നത്. ഇതിന് പ്രധാന കാരണം കേന്ദ്രത്തിലെ ഭരണമാറ്റമാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരം പിടിച്ചതോടെ ഇതുവരെ സംസ്ഥാനത്ത് വിരിയാത്ത താമര വിരിയിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം നടക്കുന്നു. ഇങ്ങനെയുള്ള സവിശേഷമായ സാഹചര്യത്തിൽ മൂന്ന് മുന്നണികളും സമർത്ഥരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാണ് പോരാട്ടം കടുപ്പിക്കുന്നത്. ഇവരിൽ ചിലർ, അവർ സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ കൊണ്ടും നിലപാടുകൾ കൊണ്ടും തീർച്ചയായും വിജയിക്കേണ്ടവരാണ്. പ്രമുഖരും ശ്രദ്ധേയരുമായ പലരും ഉണ്ടെങ്കിലും അരൊക്കെ തോറ്റാലും നാടിന്റെ പൊതുതാൽപ്പര്യം തീർച്ചയായും നിയമസഭ കാണേണ്ടവരുടെ ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് മറുനാടൻ മലയാളി. 140 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നായി 12 പേരുടെ പട്ടികയാണ് വിജയിക്കേണ്ടവരുടേതായി മറുനാടൻ മലയാളി പ്രഖ്യാപിക്കുന്നത്.
തീർച്ചയായും നിയമസഭയിൽ എത്തേണ്ടവരുടെ ലിസ്റ്റ് ഇങ്ങനെ:
1 സി കെ ശശീന്ദ്രൻ : കൽപ്പറ്റ
2 എ പ്രദീപ് കുമാർ : കോഴിക്കോട് നോർത്ത്
3 അബ്ദുറഹ്മാൻ രണ്ടത്താണി: താനൂർ
4 വി ടി ബൽറാം : തൃത്താല
5 അനിൽ അക്കര : വടക്കാഞ്ചേരി
6 വി എസ് സുനിൽകുമാർ : തൃശ്ശൂർ
7 വി ഡി സതീശൻ: പറവൂർ
8 പി ടി തോമസ് : തൃക്കാക്കര
9 ആലപ്പുഴ : തോമസ് ഐസക്
10 എം ലിജു : കായംകുളം
11 വീണാ ജോർജ്ജ് : ആറന്മുള
12 ഒ രാജഗോപാൽ : നേമം
പന്ത്രണ്ട് പേരുകൾ ഉൾക്കൊള്ളിച്ചുള്ള പട്ടികയിൽ ഇടം പടിച്ചവരിൽ അഞ്ച് സിറ്റിങ് എംഎൽഎമാരുണ്ട്. വയനാട് കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി സി കെ ശശീന്ദ്രൻ മുതൽ ബിജെപിയുടെ ഒ രാജഗോപാൽ വരെയുള്ളവരെയുമാണ് തീർച്ചയായും വിജയിക്കേണ്ടവരുടെ ലിസ്റ്റിൽ മറുനാടൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന എ പ്രദീപ് കുമാർ, ആലപ്പുഴയിൽ മത്സരിക്കുന്ന ഡോ. തോമസ് ഐസക്, സ്വന്തം മണ്ഡലം ഉപേക്ഷിച്ച് തൃശ്ശൂരിൽ മത്സരിക്കുന്ന വി എസ് സുനിൽകുമാർ, പറവൂരിൽ ഹാട്രിക് വിജയം തേടിയിറങ്ങുന്ന വി ഡി സതീശൻ, തൃത്താലയിൽ വീണ്ടും ജനവിധി തേടുന്ന വി ടി ബൽറാം, താനൂരിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ രണ്ടത്താണ് എന്നിവരാണ് നിലവിലെ എംഎൽഎമാരിൽ നിന്നും വീണ്ടും നിയമസഭയിൽ എത്താൻ യോഗ്യതയുള്ളവരായി മറുനാടൻ ടീം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായ പി ടി തോമസ്, എം ലിജു, അനിൽ ഐക്കര എന്നിവരും ഇത്തവണ നിയമസഭ കാണേണ്ട കോൺഗ്രസ് നേതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചു. മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയയാണ് വീണാ ജോർജ്ജിനെ സ്ത്രീ സാന്നിധ്യം എന്ന നിലയിലാണ് പരിഗണിച്ചത്. മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, മുസ്ലിംലീഗ് എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താനി, സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി കൂടിയായ സി കെ ശശീന്ദ്രൻ എന്നിവരും നിയമസഭയിൽ എത്തേണ്ടവരുടെ പട്ടികയിൽ ഇടംപിടിച്ചു.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ, അർഹതപ്പെട്ട ചില സ്ഥാനാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്ന ശൈലി സ്വീകരിക്കുന്നതിനാണ് മറുനാടൻ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ സ്വാഭാവികമായും പല കോണുകളിൽ നിന്നും എതിർപ്പുകളും അനുകൂലിച്ചുള്ള നിലപാടുകളും ഉണ്ടാകും. എന്നാൽ, പല തരത്തിലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു ലിസ്റ്റ് മറുനാടൻ പുറത്തിറക്കിയത്. ഉദാഹരണത്തിന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സികെ ശശീന്ദ്രൻ. സാധാരണക്കാരിൽ സാധാരണക്കാരനായ സികെ ശശീന്ദ്രൻ സംസ്ഥാനത്ത് തന്നെ അന്യം നിന്നുപോകുന്ന രാഷ്ട്രീയക്കാരുട ഗണത്തിൽപെട്ടതാണ്. കർഷകരുടെയും ആദിവാസികളുടെയും ദുരിതങ്ങൾ അറിയുന്ന ഖദർധരിക്കാത്ത രാഷ്ട്രയക്കാരനാണ് അദ്ദേഹം. കക്ഷിഭേഭമന്യേ എല്ലാവരുടെയും പിന്തുണ സി കെ ശശീന്ദ്രൻ എന്ന സ്ഥാനാർത്ഥിക്കുണ്ട്.
രാഷ്ട്രീയ എതിരാളികൾക്ക് പോലും സി കെ ശശീന്ദ്രനെ കുറിച്ച് ഒരു മോശം വാക്ക് പറയാനില്ല. മറുവശത്ത് അദ്ദേഹത്തിന്റെ എതിർസ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സിറ്റിങ് എംഎൽഎയ എം വി ശ്രേയംസം കുമാറാണ്. ശ്രേയംസ് കുമാർ മണ്ഡലത്തിൽ നടത്തിയ ഭൗതിക വികസനങ്ങളെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് സി കെ ശശീന്ദ്രൻ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. ഭൗതിക വികസനങ്ങൾക്കൊപ്പം തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാൻ ഉണ്ടെന്നും അദ്ദേഹം എടുത്തു പറയുന്നു. എതിർ സ്ഥാനാർത്ഥിയെ മോശക്കാരാനാക്കാതെ തീർത്തും മാന്യമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഈ സിപിഐ(എം) നേതാവ് നടത്തുന്നത്. സാധാരണക്കാരന് എന്ത് ആവശ്യവുമായി ഓടിച്ചെല്ലാവുന്ന വ്യക്തിത്വം എന്ന നിലയിൽ കന്നി നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയ സി കെ ശശീന്ദ്രൻ തീർത്തയായും വിജയിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയിലെ മുൻപന്തിയിൽ തന്നെ കണക്കാക്കാം.
ശശീന്ദ്രന്റെ വ്യക്തിപ്രഭാവത്തെ പോലെ തന്നെ നന്മയുടെ രാഷ്ട്രീയത്തിന്റെ വക്താക്കളെയും നിലപാടുകളും ഒക്കെ വിലയിരുത്തിയിലും വായനക്കാരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ചുമാണ് മറുനാടൻ നിയമസഭയിൽ എത്തേണ്ടവരുടെ പട്ടിക പ്രഖ്യാപിക്കുന്നത്. വടക്കൻ ജില്ലകളിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ക്രമത്തിലാണ് വിജയിക്കാൻ യോഗ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് ശേഷം ക്രമത്തിൽ വരുന്നത് കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന സിപിഐ(എം) പ്രതിനിധി എ പ്രദീപ് കുമാറാണ്.
കോഴിക്കോട് നോർത്തിലെ എംഎൽഎയായി സർവ്വ സമ്മതനായി പ്രവർത്തിച്ച പി പ്രദീപ് കുമാറാണ് തീർച്ചയായും വിജയിക്കേണ്ട ഒരു സ്ഥാനാർത്ഥി. സഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രകടനം നടത്തിയ അദ്ദേഹമാണ് ആദ്യമായി സംസ്ഥാനത്ത് സർക്കാർ സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുൻകൈയെടുത്തത്. കോഴിക്കോട് നടക്കാവ് സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി അദ്ദേഹം പ്രതിപക്ഷത്തിന്റെ പോലും കൈയടി നേടി. മൂന്നാം തവണയും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്ന പ്രദീപ് കുമാറിനെ നേരിടുന്നത് കോൺഗ്രസിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ പി എം സുരേഷ് ബാബുവാണ്. അതുകൊണ്ട് തന്നെ പ്രദീപ് കുമാർ ശക്തമായ മത്സരമാണ് നേരിടുന്നത്. എങ്കിലും നിലവിൽ എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ഗുണകരമായി മാറിയത്.
മുസ്ലിംലീഗിന്റെ ശക്തനായ വക്താവും താനൂരിലെ നിലവിലെ എംഎൽഎയുമായി അബ്ദുറഹ്മാൻ രണ്ടത്താണിയാണ് വിജയിക്കാൻ യോഗ്യതയുള്ള സ്ഥാനാർത്ഥി. നിയമസഭയ്ക്കുള്ളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധേയനാണ് രണ്ടത്താണി. പാർട്ടി നിലപാടിനൊപ്പം തന്നെ തന്റെയും നിലപാട് വ്യക്തമാക്കുന്ന രണ്ടത്താണ് ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് തുണയാകുമെന്നാണ് കരുതുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ രണ്ടത്താണിക്കെതിരെ മറ്റ് ലീഗ് നേതാക്കൾക്കെതിരെ ഉയർന്നതു പോലുള്ള ആരോപണങ്ങളുമില്ലെന്നത് ശ്രദ്ധേയാണ്. അതുകൊണ്ട് തന്നെ നിയമസഭയിലേക്ക് ഒരു രണ്ടാമൂഴം കൂടി അദ്ദേഹം അർഹിക്കുന്നു.
രാഹുൽ ഗാന്ധിയുടെ യൂത്ത് കോൺഗ്രസിലെ ടാലന്റ് ഹണ്ടിലൂടെ സ്ഥാനാർത്ഥിത്വം ലഭിച്ച വി ടി ബൽറാം കന്നി അങ്കത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയാണ്. ഇടതുകോട്ടയിൽ നിന്നും വിജയിച്ച ബൽറാം നിലപാടുകൾ കൊണ്ടാണ് ശ്രദ്ധേയനായത്. രാഷ്ട്രീയത്തിന് അതീതമായി തന്നെ പല വിഷയത്തിലും ഇടപെടുന്ന ബൽറാം മണ്ഡലത്തിലും ജനകീയ വ്യക്തിത്വമാണ്. സുബൈദ ഇസ്ഹാക്കിനെ രംഗത്തിറക്കിയാണ് സിപിഐ(എം) ബൽറാമിനെ നേരിടുന്നത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കാം എന്ന് തെളിയിച്ച വ്യക്തി കൂടിയാണ് ബൽറാം.
വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ അനിൽ അക്കര തന്റെ കന്നി പോരാട്ടത്തിന് തന്നെ നിയമസഭയിൽ എത്തേണ്ട വ്യക്തിത്വമാണ്. തൃശ്ശൂർ ജില്ലയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ അനിൽ അക്കര മികച്ച പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരജ് അവാർഡ് നേടിയ വ്യക്തിത്വമാണ്. കേന്ദ്ര സർക്കാർ നൽകുന്ന നിർമ്മൽഗ്രാം പുരസ്‌ക്കാരം, രാജ്യേന്തര ചാനലായ സി.എൻഎൻ നൽകുന്ന യങ്ങ് ഇന്ത്യൻ ലീഡർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. സൗമ്യനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ജൈവകൃഷിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ കൊണ്ടുവന്ന അനിൽ അക്കര സംസ്ഥാന നിയമസഭയ്ക്കും തീർത്തയായും ഒരു മുതൽകൂട്ടാകും. അതുകൊണ്ട് തന്നെ ഇദ്ദേഹം വിജയം അർഹിക്കുന്നു.
വി എസ് സുനിൽകുമാർ, സിപിഐയിലെ ചുറുചുറുക്കുള്ള വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിരിക്കുന്നത് തൃശ്ശൂർ മണ്ഡലം തിരിച്ചു പിടിക്കാനാണ്. ഉമ്മൻ ചാണ്ടി സർക്കാറുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുകൊണ്ടുവന്നതിൽ അടക്കം സുനിൽകുമാറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ അടക്കം ക്രിയാത്മകമായി ഇടപെടുന്ന സുനിൽകുമാറിന്റെ എതിരാളി പത്മജ വേണുഗോപാലാണ്. പ്രതിപക്ഷത്തെ ശ്രദ്ധേയ ശബ്ദമായി മാറിയ സുനിൽകുമാർ വീണ്ടും നിയമസഭയിൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിത്വമാണ്.
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന നേതാക്കൾക്കിടയിലാണ് വി ഡി സതീശൻ എന്ന എംഎൽഎ ശ്രദ്ധേയകാനാകുന്നത്. നിലപാടുകൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞതിന്റെ പേരിൽ ചില സമുദായ നേതാക്കളുട കണ്ണിൽ കരടായ അദ്ദേഹം നിയമസഭയിൽ ശ്രദ്ധേയരായ സാന്നിധ്യമാണ്. ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രതിപക്ഷത്തിന്റെ നാവായി പ്രവർത്തിച്ചത് സതീശനായിരുന്നു. ഭരണപക്ഷത്ത് എത്തിയപ്പോൾ വിവാദമായ തീരുമാനങ്ങൾ തിരുത്താൻ ഇടപെടൽ നടത്തിയതും സതീശനായിരുന്നു. കോൺഗ്രസിന്റെ ശക്തമായ ഭാവി വാഗ്ദാനം കൂടിയായ സതീശൻ ഒരിക്കൽ കൂടി നിയമസഭയിൽ എത്താൻ യോഗ്യതയുള്ള സ്ഥാനാർത്ഥിയാണ്. പറവൂരിൽ നിന്നും അദ്ദേഹം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
കോൺഗ്രസിലെ യുദ്ധങ്ങൾക്കൊടുവിലാണ് പി ടി തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവായ പി ടി തോമസ് ജനകീയ വ്യക്തിത്വത്തിന് ഉടമയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി വാദിച്ചതിന്റെ പേരിൽ ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട പി ടി തോമസ് നിയമസഭയിലേക്ക് മത്സരിക്കുന്നത് യുഡിഎഫിന് ഉരുക്കു കോട്ടയിലാണ്. സെബാസ്റ്റ്യൻ പോളാണ് അദ്ദേഹത്തിന്റെ എതിരാളി എന്നു വന്നതോടെ മാന്യന്മാർ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. സംശുദ്ധ രാഷ്ട്രീയത്തിനും നിലപാടുകളിലെ കാർക്കശ്യക്കാരനുമായി പി ടി തോമസ് എന്തുകൊണ്ടും നിയമസഭയിൽ എത്താൻ യോഗ്യനാണ്.
ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥിയായ ഡോ. തോമസ് ഐസക് അംഗമല്ലാത്ത നിയമസഭയി കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോഴത്തെ നിലയിൽ മലയാളികൾക്ക് ആവില്ല. അത്രയ്ക്കും പ്രഗത്ഭനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. തീർച്ചയായും നിയസഭയിൽ എത്താൻ അർഹതയുള്ള സ്ഥാനാർത്ഥിയാണ് തോമസ് ഐസക്. സൗമ്യനായ രാഷ്ട്രീയക്കാരനായ അദ്ദേഹം രാഷ്ട്രീയത്തിന് അതീതനായി ജനപ്രിയൻ കൂടിയാണ്. കുടുംബശ്രീ പോലുള്ള സംരംഭങ്ങൾക്ക് തുടക്കമിട്ട് കേരളത്തിൽ വിപ്ലവപാത തുറന്ന സമർത്ഥനായ ധനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപെടലുകളെ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അഭിനന്ദിക്കുന്നു. അതുകൊണ്ട് തന്നെ തീർച്ഛയായും നിയമസഭയിൽ ഉണ്ടാകേണ്ട വ്യക്തിത്വമാണ് ഡോ. തോമസ് ഐസക്കിന്റേത്.
യൂത്തു കോൺഗ്രസിന്റെ അമരക്കാരനായപ്പോൾ എം ലിജുവെന്ന നേതാവിനെ കേരളം അറിയുന്നത്. പിന്നീട് കോൺഗ്രസിന്റെ ഭാഗമായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കായംകുളത്ത് മത്സരിക്കുന്ന ലിജു എന്തുകൊണ്ടും വിജയം അർഹിക്കുന്ന വ്യക്തിയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ അദ്ദേഹം പലപ്പോഴും പാർട്ടിയിലെ തെറ്റായ കാര്യങ്ങളെ ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച വിശദമായി പഠിച്ച് അഭിപ്രായം പറയുന്ന ലിജു നിയമസഭയിൽ യുവത്വത്തിന്റെ ശബ്ദമായി മാറുമെന്ന കാര്യം ഉറപ്പാണ്. പ്രതിഭാ ഹരിയെന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ് ലിജുവിനെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിലെ ശക്തനായ സുധാകരനോട് മത്സരിച്ച് പരാജയപ്പെട്ട ലിജുവിന്റെ നിയമസഭാ പ്രവേശം ഭാവിയിൽ മികച്ചൊരു ലീഡറെ സമ്മാനിക്കും. അതുകൊണ്ടാണ് അദ്ദേഹം വിജയം അർഹിക്കുന്ന സഥാനാർത്ഥിയാകുന്നതും.
ആറന്മുളയിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വീണാ ജോർജ്ജാണ് പട്ടികയിൽ വിജയിക്കാൻ അർഹയായ വനിതയായി ഇടംപിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ സ്പന്ദനങ്ങളെ തിരിച്ചറിയുന്ന, സ്ത്രീ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കെൽപ്പുള്ള വ്യക്തിത്വം എന്ന നിലയിലാണ് വീണാ ജോർജ്ജും വിജയം അർഹിക്കുന്നത്. സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായ വീണയുടെ പേര് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും ഉയർന്നു കേട്ടിരുന്നു. മാദ്ധ്യമ രംഗത്തെ ശ്രദ്ധേയ വനിതാ സാന്നിധ്യം എന്ന നിലയിലും മത്സരത്തിനിറങ്ങുന്ന അവർ വിജയം അർഹിക്കുന്നു.
തോൽവികളിൽ പതറാതെ ഈ പ്രായത്തിലും ബിജെപിയെന്ന് പ്രസ്ഥാനത്തിനൊപ്പം നിന്ന് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ഒ രാജഗോപാൽ ഇത്തവണ തീർച്ചയായും വിജയം അർഹിക്കുന്ന സ്ഥാനാർത്ഥിയാണ്. കേന്ദ്ര റെയിൽവേ സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗമ്യനായ രാഷ്ട്രീയക്കാരനായ രാജഗോപാൽ രാഷ്ട്രീയത്തിന് അതീതനായി എല്ലാവരും അംഗീകരിക്കുന്ന വ്യക്തിയാണ്. വികസന കാഴ്‌ച്ചപ്പാടുള്ള മുതിർന്ന നേതാവായ രാജഗോപാലിന്റേത് അവസാന രാഷ്ട്രീയ അങ്കമായും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട കേരള നിയമസഭയിലേക്ക് മത്സരിക്കുന്നവരിൽ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാർത്ഥി തന്നെയാണ് ഒ രാജഗോപാൽ.
രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും മാനദണ്ഡമോ നോക്കിയല്ല മറുനാടൻ ഇത്തരത്തിൽ വിജയിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വായനക്കാർ നൽകിയ നിർദ്ദേശങ്ങളും പല ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ നിന്നുള്ള അഭിപ്രായവും നേതാക്കളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ എംഎൽഎ ആയ വ്യക്തിയുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയപ്പോൾ മറ്റുള്ളവരുടെ നിലപാടുകളും ഇടപെടലുകളും ജനകീയ പ്രതിച്ഛായയവുമാണ് പരിഗണിച്ചത്.
(സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ എന്ന നിലയിൽ വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ ഇത്തരമൊരു തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചിട്ടില്ല. എല്ലാം തികഞ്ഞൊരു ലിസ്റ്റാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പൂർണ്ണമായും അഭിപ്രായപ്പെടുന്നുമില്ല, വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമാണ് താനും.. എന്നാൽ, നാളെയുടെ ശബ്ദമായി മാറേണ്ടവരെന്ന വിലയിരുത്തലിൽ 12 സ്ഥാനാർത്ഥികളുടെ ചുരുക്കപ്പെട്ടിക മറുനാടൻ പ്രസിദ്ധീകരിക്കുന്നത്.).
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍