ആരോപണ പ്രത്യാരോപണങ്ങളിൽ പ്രത്യേക സഭാ സമ്മേളനവും മുങ്ങിയപ്പോൾ നവകേരള നിർമ്മാണത്തെ ക്രിയാത്മക ചർച്ചകൾ ഒന്നുമില്ല; മുഖ്യമന്ത്രിയെ 'നേരിട്ടു' എന്ന ആത്മവിശ്വാസത്തിൽ പ്രതിപക്ഷവും 'കുറിക്കു കൊള്ളുന്ന' മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും പിരിഞ്ഞു; സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും; കേന്ദ്രസഹായം നേടുന്നതിൽ അടക്കം ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ പ്രമേയം പാസാക്കി സഭ പിരിഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയക്കെടതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ പുനർനിർമ്മിക്കുന്നതിനായി വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം പ്രതിപക്ഷ-ഭരണപക്ഷ ആരോപണത്തിൽ മുങ്ങി. മുഖ്യമന്ത്രിയെയും വീഴ്ച്ച വരുത്തിയ വകുപ്പുകളെയും ലക്ഷ്യമിട്ട് പ്രതിപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തിയപ്പോൾ നവകേരള നിർമ്മാണത്തെ കുറിച്ചുള്ള ക്രിയാത്മക ചർച്ചകൾ ഒന്നും തന്നെ നടന്നില്ല. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയെന്ന് പറഞ്ഞ് പ്രതിപക്ഷവും ചെന്നിത്തലയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും ആശ്വസിച്ച് മടങ്ങുന്ന കാഴ്ച്ചയാണ് ഇന്ന് സഭയിൽ കണ്ടത്.
നവകേരള പുനർനിർമ്മാണം എങ്ങനെയാകണം എന്നകാര്യത്തിൽ ക്രിയാത്മക ചർച്ചകളൊന്നും തന്നെ സമ്മേളനത്തിൽ ഉണ്ടായില്ല. മനുഷ്യ നിർമ്മിത പ്രളയമാണ് കേരളത്തിൽ ഉണ്ടായതെന്നും ഡാം മാനേജ്മെന്റിന്റെ വീഴ്ച്ചയാണ് എല്ലാപ്രശ്നങ്ങൾക്കും കാരണമെന്ന് പറഞ്ഞ് സർക്കാറിനെതിരെ ശക്തമായി സംസാരിച്ചത് ചെന്നിത്തലയും വി ഡി സതീശനുമായിരുന്നു. ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിൽ സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇന്ന് സഭയിൽ ആവർത്തിച്ചപ്പോൾ ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ചുണ്ടായ വീഴ്ച്ചകളിൽ ഊന്നിയാണ് സംസാരിച്ചത്. ഓഖി ഫണ്ട് സംബന്ധിച്ച ചർച്ചകളും സഭയിൽ ഉണ്ടായി.
നവകേരള നിർമ്മാണത്തിൽ പരിസ്ഥിതിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് വി എസ് അച്യുതാനന്ദൻ ചൂണ്ടിക്കാട്ടുകയും പി കെ ബഷീർ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തത് ഒഴിച്ചാൽ കാര്യമായ ചർച്ചകളൊന്നും ഉണ്ടായില്ല. പുനിർമ്മാണത്തിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കാണിച്ച് പ്രമേയം പാസാക്കിയ ശേഷം പിരിയുകയായിരുന്നു സർക്കാർ. അതിനിടെ ചർച്ചകൾക്ക് മറുപടി പറയവേ മുഖ്യമന്ത്രി പിറണായി വിജയൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെതിരെ രംഗത്തുവന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ ന്യൂനതകളുണ്ടായതായി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. അത് സംസ്ഥാനത്ത് ഗണ്യമായ പ്രശ്നങ്ങൾക്ക് വഴിവെച്ചു. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിലും കൂടുതൽ മഴ കിട്ടി. ഓഗസ്റ്റ് 9 മുതൽ 15 വരെ 9.85 സന്റെീ മീറ്റർ മഴയാണ് പ്രവചിച്ചത്. എന്നാൽ, ഇക്കാലയളവിൽ 35.22 സന്റെീ മീറ്റർ മഴ ലഭിച്ചുവെന്ന് പിണറായി പറഞ്ഞു. ഓഗസ്റ്റ് 1 മുൽ 19 വരെ 362 ശതമാനം അധിക മഴ ലഭിച്ചു. അപ്രതീക്ഷിത മഴയുടെ സൂചന ലഭിച്ചില്ല ഇടുക്കിയിൽ 568 ശതമാനം അധികം മഴ ലഭിച്ചുവെന്നും പിണറായി വ്യക്തമാക്കി.
കേരളത്തിന്റെ പുനർനിർമ്മാണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് നിയമസഭയിൽ നടന്ന ചർച്ചയിൽ ഉണ്ടായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടന്നില്ല. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ നിർമ്മാണം പറ്റുമോ എന്നത് പ്രശ്നമാണ്. പുനർനിർമ്മാണം വൈകുന്നത് ജനജീവിതത്തിന് തടസമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. പുനരധിവാസത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാമെന്നും പിണറായി വ്യക്തമാക്കി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് പരിഗണിക്കുമെന്നും പിണറായി അറിയിച്ചു.
ഇടുക്കി അണക്കെട്ടിൽ ഷട്ടർ തുറക്കാവുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. ആദ്യമായി ഈ ലെവലിൽ വെള്ളമെത്തുന്നത് ജൂലായ് 17-നാണ് .അതുകൊണ്ടു തന്നെ വെള്ളം തുറന്ന് വിടുന്നുണ്ടെങ്കിലും ജൂലായ് 17-നെ കഴിയുമായിരുന്നുള്ളു. ഓഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയുള്ള ഘട്ടത്തിൽ സാധാരാണ പ്രതീക്ഷിക്കുന്നതിൽ നിന്നും 38 ശതമാനം കുറവായിരുന്നു മഴ ലഭിച്ചത്. പിന്നീട് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് വലിയ മഴ പെയ്യുകയായിരുന്നു. ഓഗസ്റ്റ് 13 മുതൽ 19 വരെ 362 ശതമാനം അധികമാണ് കേരളത്തിൽ മഴ ലഭിച്ചത്. ഇടുക്കിയിലത് 568 ശതമാനം അധികമായിരുന്നു ഈ കാലയളവിൽ. ഈ കാലഘട്ടത്തിൽ അപ്രതീക്ഷിത മഴ ലഭിക്കുന്ന ഒരു സൂചനയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്നുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതോണി ഡാം തുറന്നത് വേലിയിറക്കം പരിഗണിക്കാതെയാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതീവ ഗൗരവപരമായ ചർച്ചയാണ് ഇന്ന് സഭയിൽ നടന്നത്. ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനം. പുനർനിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളിലേക്ക് ഇന്നത്തെ ചർച്ച നടന്നില്ല എന്നത് ദൗർബല്യം. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാം എന്നകാര്യത്തിൽ ഒരു നിർദേശവും ഉയർന്നുവന്നില്ല-മുഖ്യമന്ത്രി പറഞ്ഞു
ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഇനിയും താമസം വേണോ എന്ന കാര്യത്തിൽ പുനരാലോചന വേണ്ടതുണ്ട്. ഉരുൾപൊട്ടൽ പ്രദേശങ്ങളെ കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണം. അവിടുത്തെ നിർമ്മാണപ്രവർത്തനങ്ങൾ പ്രോത്സാഹനം തടയുന്നത് പരിഗണിക്കും. നമ്മുടെ നാടിന് ഗുണകരമാകുന്ന എല്ലാ ഉപദേശങ്ങളും സ്വീകരിക്കും. റിസർവോയർ പരിപാലന പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടത്തും. കനത്ത മഴകളെ അതിജീവിക്കാൻ സാധിക്കുന്ന റോഡുകൾ കൂടുതൽ ഇടങ്ങളിലേക്ക് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ കൃഷി അനുവദിക്കും, താമസം വേണമോ എന്ന കാര്യത്തിലാണ് ആലോചന നടത്തുന്നത്. എന്നാൽ ഇടുക്കി മുഴുവൻ ഉരുൾപൊട്ടലുകളാണെന്നും അവരെല്ലാം പുറത്ത് പോണോയെന്നും കെ.എം.മാണി ഇതിനോട് പ്രതികരിച്ചു. എന്നാൽ താഴ്ന്ന രീതിയിലാണ് മാണി കാര്യങ്ങൾ കാണുന്നതെന്നും ആടിനെ പട്ടിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജനങ്ങളെ കൊലക്ക് കൊടുക്കാൻ പറ്റില്ല, അതിന് വേണ്ടിയുള്ള പഠനം നടത്തമെന്നാണ് ഞാൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞ്.
റവന്യൂ വകുപ്പ് പുറത്തിറക്കിയ സർക്കുലറിനെ കുറിച്ചാണ് മാണി പറഞ്ഞതെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അങ്ങ് പറഞ്ഞതിനോടുള്ള എതിർപ്പല്ല അദ്ദേഹം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല വിശദമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന അസംസ്കൃതവസ്തുക്കളുടെ ലഭ്യത കുറവുണ്ടെന്നും അതിനെകുറിച്ചുള്ള നിർദേശങ്ങളും വന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നിശ്ചിത സഹായം ഉണ്ടാകും. പ്രളയക്കെടുതിയെ കുറിച്ച് സർക്കാർ വലിയ രീതിയിൽ അന്വേഷണം നടത്തും. ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. ജനങ്ങളെ ദുരന്തനിവാരണത്തിൽ ഭാഗമാക്കുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരും. കമ്മ്യൂണിറ്റി റസ്ക്യൂ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും.
മത്സ്യത്തൊഴിലാളികളെയടക്കം പ്രദേശികമായി വൈദഗ്ദ്ധ്യം നേടിയ തൊഴിൽ രംഗത്തുള്ളവരെ ഇതിന്റെ ഭാഗമാക്കും. പൊലീസിനെയും ആധുനികവത്ക്കരിക്കും. പൊലീസിനും ദുരന്തനിവാരണ രംഗത്തെ പരിശീലനം നൽകും. മത്സ്യത്തൊഴിലാളികളിൽ നിന്ന് വിദഗ്ദ്ധരെ കണ്ടെത്തി തീരദേശ സേനയായി നേരത്തെ തയ്യാറാക്കിയ പദ്ധതി വഴി നിയമിക്കും. ഇരുന്നൂറോളം പേരെയാണ് ഇങ്ങനെ നിയമിക്കുക. രേഖകൾ നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി രേഖകൾ ശരിയാക്കി നൽകും. ഡാം സേഫ്റ്റി അഥോറിറ്റി എല്ലാ മാസവും യോഗം ചേരുകയും പരിശോധന നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ കേസിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും. ബാണാസുര സാഗർ തുറന്നിതിലും വീഴ്ചയില്ല. വയനാട്ടിൽ പ്രളയം ഉണ്ടായത് ഡാം തുറന്നതുകൊണ്ട് മാത്രമല്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായ പറഞ്ഞു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്