വളരെ സങ്കടം തോന്നുന്നു സർ.. ഇത് കേരളം മുഴുവൻ കാണുന്നുണ്ട്; ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിൽ ഭരണ - പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല; നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ച്ചകൾ ഉണ്ടാകും; ബാത്ത്റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു; ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ? എനിക്ക് ആരോടും പരിഭവമില്ല.. കുറ്റപ്പെടുത്തിയിട്ടുമില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടിയുമായി കെ കെ ഷൈലജ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പോരാട്ടത്തിൽ കേരളം ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ലോക ആരോഗ്യ സംഘടനയും കേന്ദ്രസർക്കാറും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതും. കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വകുപ്പിനെ ഏകോപിപ്പിച്ചു കൊണ്ടു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിൽ കെ കെ ഷൈലജ മുന്നിൽ തന്നെയാണ്. നിപ്പയെ അതിജീവിക്കുന്നതിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രി കോവിഡ് വിഷയത്തിലും കേരളത്തിന് ഒപ്പം നിന്നു. എന്നാൽ, ഇതിന്റെ പേരിലും അവർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. മന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.
ഈ ആരോപണത്തിന് പിന്നാലെ ഇന്ന് നിയമസഭയിലും മന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംബത്തെ പരിശോധിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തി എന്ന ആക്ഷേപമാണ് ചെന്നിത്തലയും പ്രതിപക്ഷവും ഉന്നയിച്ചത്. ഇന്ന് ഈ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നു. കെ കെ ഷൈലജക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കേന്ദ്ര നിർദ്ദേശം വന്നത് ഫെബ്രുവരി 26നാണെന്ന കാര്യം ചൂണ്ടിയായിരുന്നു വിമർശനം ഈ വിമർശനങ്ങൾക്ക് നിയമസഭയിൽ തന്നെ കെ കെ ഷൈലജ മറുപടി നൽകി.
ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെയാണ് നമ്മൾ നേരിടുന്നതെന്നും 118 ലോക രാഷ്ട്രങ്ങളിൽ അസുഖം ബാധിച്ചെന്നും മികച്ച നിരീക്ഷണ സംവിധാനങ്ങളുള്ള യു.എസും യു.കെയും ഇതിൽപ്പെട്ടു എന്നത് ഭീതിയോടെ കാണുകയാണെന്നും പറഞ്ഞായിരുന്നു ആരോഗ്യമന്ത്രി നിയമസഭയിൽ സംസാരിച്ചു തുടങ്ങിയത്. കേരളം അനുഭവത്തിന്റെ വെളിച്ചത്തിൽ കടുത്ത പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ ഭീതിയിലാഴ്ത്താൻ കഴിയാത്തതുകൊണ്ട് മുഴുവൻ ഭീകരതയും തുറന്നുപറയാൻ കഴിയില്ലെന്നും ഷൈലജ ടീച്ചർ പറഞ്ഞു.
''ഈ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇവിടെ പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും അറിയാം. ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയിൽ ഭരണ പ്രതിപക്ഷ തർക്കം ഉണ്ടായിട്ടില്ല. ഒരുപാട് വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചൈനയിൽ കൂട്ടത്തോടെ ആളുകൾ മരിച്ചുപോകുന്നത്. നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ചകൾ ഉണ്ടാകും.
അത് ഇല്ലാതിരിക്കാനുള്ള ഭഗീരഥ പ്രയ്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ വഴിയിലൂടെ അന്വേഷിച്ച് ചെന്ന് എന്തെങ്കിലും ഇവരെ കുറ്റപ്പെടുത്താനുണ്ടോ എന്ന് നോക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് സമയമുണ്ട്. ഈ പ്രശ്നത്തിന്റ ഗൗരവം പ്രതിപക്ഷം കാണണമെന്നേ പറഞ്ഞിട്ടുള്ളൂ. ആരോഗ്യമന്ത്രി മന്ത്രി ഒറ്റക്കോ വകുപ്പോ വിചാരിച്ചാൽ ഇതിനെ നേരിടാൻ കഴിയില്ല. മുഴുവൻ ഡിപാർട്മെന്റുകളേയും സംയോജിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. പക്ഷേ ഈ വിഷയം പറയേണ്ടത് ഞാനായതുകൊണ്ട് പറയുന്നു എന്ന് മാത്രം. അതിലേക്ക് ഞാൻ കടക്കുന്നില്ല.
ഒന്നാം ഘട്ടം സമർത്ഥമായി നമ്മൾ വിജയിച്ചു. എയർപോർട്ടിൽ വെച്ച് തന്നെ വുഹാനിൽ നിന്ന് വരുന്നവരെ കണ്ടെത്തി. എയർപോർട്ടിനകത്ത് കയറി നമുക്ക് പരിശോധിക്കാൻ പറ്റില്ല. അന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ തന്നെ വുഹാൻ നിന്നുള്ളവരെ ചികിത്സിക്കാനായതുകൊണ്ട് മറ്റൊരാൾക്ക് അസുഖം കിട്ടിയില്ല. 26ാം തിയതി മുതൽ ഇറ്റലിയിൽ രോഗം പടർരുന്നു എന്ന ആ സർക്കുലർ വന്നു. എയർപോർട്ടിനകത്ത് യൂണിവേഴ്സൽ സർവലൈൻസ് നടത്തി ഈ ഫോറം പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്ന ഓർഡർ വരുന്നത് മാർച്ച് നാല് മാത്രമാണ്. അപ്പോൾ മാത്രമേ ഇറ്റലിക്കാർ പൂരിപ്പിക്കേണ്ടതുണ്ട് എന്ന് നമുക്ക് പറയാൻ കഴിയൂ. പക്ഷേ എന്നിട്ടും ഇറ്റലിക്കാർ ഉണ്ടെങ്കിൽ ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടണമെന്ന് വിമാനത്തിൽ അനൗൺസ്മെന്റ് ചെയ്തിരുന്നു.
ഞാൻ ഇറ്റലി കുടുംബത്തെ കുറ്റപ്പെടുത്തിയില്ല. പക്ഷേ അവർ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. മറച്ചുവെച്ചുവെന്ന് മാത്രമല്ല വീട്ടിലെത്തിയിട്ട് പനി വന്നിട്ടും അത് പറഞ്ഞില്ല. പുറത്തുപോയി ഡോക്ടറെ കാണിച്ചപ്പോഴും ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞില്ല. ഫ്ളൈറ്റിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടും അവർ അത് ചെയ്തില്ല ഇത് നമ്മൾ പറയേണ്ട സർ, ഇനിയാരെങ്കിലും അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത് ശരിയല്ല എന്ന് തന്നെ പറയേണ്ട. ഇത് വാർത്താ സമ്മേളത്തിലും പറഞ്ഞിരുന്നു.
സൂത്രത്തിൽ കണ്ടുപിടിച്ചതാണെന്നാണ് പറഞ്ഞത്, സൂത്രത്തിൽ ചാടിപ്പോയി എന്നല്ല. തൊട്ടടുത്ത വീട്ടിലെ കുടുംബത്തിന് പനി വന്നപ്പോൾ അവരാണ് പറഞ്ഞത് അടുത്ത വീട്ടിൽ നിന്ന് ഇറ്റലിക്കാർ വന്നു എന്ന്. എന്നിട്ടും ഇറ്റലിയിൽ നിന്ന് വന്നവരാണ് എന്ന് അവർ പറഞ്ഞില്ല. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പ്രതിപക്ഷം ഇങ്ങനെ പറഞ്ഞ് ആക്രമിക്കുകയാണ്. ഇത് എളുപ്പമല്ല. പതിനായിരിക്കണക്കിന് ആളുകൾ ഗൾഫിൽ നിന്നും തിരിച്ചുവരാനിരിക്കുകയാണ്. എത്ര വലിയ സന്നാഹം എയർപോർട്ടിൽ ഒരുക്കിയാലും അവിടെ റിപ്പോർട്ട് ചെയ്യാതെ ചിലർ പോകാനുള്ള സാധ്യതയുണ്ട്.
എയർപോർട്ടിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉണ്ടായില്ലെന്ന് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ അസംബ്ലിയിൽ പറയരുത്. ഇത് പരസ്പരം അസ്ത്രങ്ങൾ അയക്കേണ്ട സമയമാണോ. 27ാം തിയതി മുതൽ 7 ഡോക്ടർമാർ അവിടെ ഉണ്ട്. മാർച്ച് 3 മുതൽ 12 ഡോക്ടർമാർ ഉണ്ട്. ആളുകൾ കൂടുന്നതിനസരിച്ച് സ്റ്റാഫിനെ പോസ്റ്റ് ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ സഭയിൽ പറയാതിരിക്കുക. എനിക്ക് ആരോടും പരിഭവമില്ല. കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാൻ മറുപടി പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കാതിരുന്നപ്പോൾ ശബ്ദമുയർത്തി ഞാൻ പറഞ്ഞു. അദ്ദേഹത്തിന് വിഷമമുണ്ടാക്കിയോ എന്ന് കരുതി അതിന് ശേഷം അടുത്ത് ചെന്ന് പിന്നീട് സംസാരിച്ചു. കുഴപ്പമില്ലെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ഇതിനെ ആക്രമിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ കഴിയില്ല. കോൺടാക്സ് ചാർട്ട് തയ്യാറാക്കുക എളുപ്പമല്ല. ഇവർ പറയാത്തപക്ഷം ചാർട്ട് പുറത്തുവിടുകയേ നിവൃത്തിയുള്ളൂ. ചാർട്ടിലെ ചെറിയ തെറ്റ് പോലും പ്രതിപക്ഷം വലുതാക്കി കാണിച്ചു. വളരെ സങ്കടം തോന്നുന്നു. കേരളം മുഴുവൻ ഇത് കാണുന്നുണ്ട്. അനിൽ അക്കര എംഎൽഎ ഇവിടെ എന്തൊക്കെയാണ് പറഞ്ഞത്. ഏഴാം തിയതി വൈകീട്ട് സംശയം വന്ന് എട്ടാം തിയതി കൺഫേം ചെയ്തു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. സഭ അവസാനിച്ച ശേഷമാണ് തൃശൂരേക്ക് പോകാൻ തീരുമാനിച്ചത്. രാത്രി 9. 30 ന്റെ ഫ്ളൈറ്റിലാണ് പോയത്.
നിങ്ങൾ അറിയുമോ ബാത്റൂമിൽ പോകാൻ തോന്നിയിട്ട് പോലും ആരും പോയില്ല. നേരെ ആശുപത്രിയിലേക്കാണ് പോയത്. നെടുമ്പാശേരിയിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട്. കഴിയാവുന്നത്ര വേഗത്തിൽ എത്തി. എത്തുമ്പോൾ 12 മണിയായി. എന്തൊക്കെ ചെയ്ണമെന്ന് തീരുമാനിക്കമായിരുന്നു. അത് കഴിയുമ്പോഴേക്കും 2.30 കഴിഞ്ഞു. ഞങ്ങൾക്കൊപ്പമുള്ള മാധ്യമങ്ങളോട് തിരിച്ചുപോകാൻ പറഞ്ഞു. രാവിലെ ബ്രീഫ് ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് മഹാമാരിയാണ് വരുന്നതെന്നും എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു.
ആദ്യമായാണ് പത്രം അച്ചടി നിർത്തി ഒരു വാർത്തയുടെ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് മനോരമ പത്രാധിപൻ മാമ്മൻ മാത്യു പറഞ്ഞു. മീഡിയ ഇത്തരത്തിൽ സഹകരിച്ചതിൽ സന്തോഷമുണ്ട്. തൃശൂരിൽ നിന്ന് വിവരം നൽകിയിട്ടേ ഞങ്ങൾ വാർത്ത നൽകുന്നുള്ളൂവെന്ന് എല്ലാ പത്രങ്ങളും നിലപാടെടുത്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തിൽ ഇക്കാര്യമെല്ലാം വിശദമായി അവർ നൽകി. അത് നൽകുന്ന സഹായം ചെറുതല്ല. ഇനിയുള്ള ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എല്ലായിടത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരിൽ നിന്നും സഹകരണം ഉണ്ടെങ്കിലേ ചെറുക്കാനാവൂ.
ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരന്റെ കൂടെ നിൽക്കുകയും ചെയുന്ന രീതി പ്രതിപക്ഷം സ്വീകരിക്കരുത്. നിങ്ങൾ മിണ്ടരുത് മിണ്ടിയാൽ ഭീതിയെന്ന് പറയുന്നു. അതേ സമയം തന്നെ ഞങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നില്ലഎന്ന് പറയുന്നു. എങ്ങനെ പഠിപ്പിക്കും ഓരോ വീട്ടിലും ഫോൺ ചെയ്ത് പറഞ്ഞ് പഠിപ്പിക്കാനാവുമോ?. പഞ്ചായത്ത് തലത്തിൽ വാർഡ് തലത്തിൽ കുടുംബശ്രീ തലത്തിൽ എല്ലാം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നുണ്ട്. എല്ലാവരും കൂടെ നിന്ന് മഹാമാരിയെ ചെറുക്കാമെന്ന് കരുതുന്നു'', കെ. കെ ഷൈലജ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്