Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു; സഭയിൽ പറയാതെ പുറത്ത് പറയുന്നതാണോ ശരിയായ രീതി? പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ഗൗരവത്തോടെ കണ്ടു; എന്നിട്ടും കലാപാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു; സഭയിൽ പറയാതെ പുറത്ത് പറയുന്നതാണോ ശരിയായ രീതി? പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ഗൗരവത്തോടെ കണ്ടു; എന്നിട്ടും കലാപാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 37 ദിവസങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. സഭാ നടപടികൾ തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യേത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം പറഞ്ഞില്ല. എന്തിനാണെന്ന് പറയാതെ സമരം നടത്തിയപ്പോഴാണ് ചോദ്യോത്തരവേള നിർത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നം എന്തെന്ന് സഭയിൽ പറയാൻ പ്രതിപക്ഷം തയ്യാറായില്ല. ഈ അവസ്ഥ ഇതുവരെ സഭയിൽ ഉണ്ടായിട്ടില്ല. നിയമസഭക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത്. സഭയിൽ പറയാതെ പുറത്ത് പറയുന്നതാണോ ശരിയായ രീതി? പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. സർക്കാർ കർശന നിലപാട് സ്വീകരിച്ചു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ സംഭവമാണ്. എൽ.ഡി.എഫും സിപിഎമ്മും നിലപാട് സ്വീകരിച്ചു. ഇത്രയും നടപടി സ്വീകരിച്ചത് മനസിലാക്കേണ്ടേ. കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമമുണ്ടായത്. കൃത്യമായ നിലപാട് വന്ന ശേഷവും വലിയ അക്രമം നടന്നു.

എസ്.എഫ്.ഐ മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ പാർട്ടി ജില്ലാ കമ്മിറ്റി അപലപിക്കുകയാണ് ചെയ്തത്. സിപിഎം സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും അപലപിച്ചു. സർക്കാർ കർശനമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൺകുട്ടികളെ അടക്കം 24 പേരെ അറസ്റ്റ് ചെയ്തു. ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പിയെ സസ്പെൻഡ് ചെയ്തു. കാര്യങ്ങൾ അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തി. തെറ്റായ ആ സംഭവത്തിനെതിരെ ആരുചെയ്തു എന്ന് നോക്കാതെ നിലപാടെടുക്കുകയാണ് സർക്കാരും പാർട്ടിയും മുന്നണിയും ചെയ്തത്.

ബിജെപിയെ തൃപ്തിപ്പെടുത്താൻ രാഹുലിന്റെ ഓഫീസ് ആക്രമിച്ചു എന്നൊക്കെയാണ് പറയുന്നത്. കേന്ദ്ര ഏജൻസി രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്ത സംഭവത്തിൽ എൽ.ഡി.എഫിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയുടെ പാർലമെന്റ് അംഗം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തതിനെയാണ് സിപിഎം ചോദ്യംചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP