Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം ചോർന്നതിൽ തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു; സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമെന്നും റിപ്പോർട്ട്; കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടങ്ങി

സി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം ചോർന്നതിൽ തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു; സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമെന്നും റിപ്പോർട്ട്; കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. അവകാശ ലംഘന പരാതിയിൽ ഐസക്കിനെതിരായ തുടർ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാർശ.സി എ ജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സി എ ജിക്കെതിരായ ഐസക്കിന്റെ ആരോപണങ്ങളും സി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്സ് കമ്മിറ്റി നടപടി എടുക്കാത്ത കീഴ്‌വഴക്കവും പരിഗണിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.അതേസമയം, സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് ക്ലീൻ ചിറ്റ്. റിപ്പോർട്ട് സ്പീക്കർ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കും.

വോട്ടിങ് ഉണ്ടായാലും സർക്കാർ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക.സി എ ജി റിപ്പോർട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുമ്പാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം. അതേസമയം, സി എ ജിക്കെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയിൽ ആവർത്തിച്ചു.

റിപ്പോർട്ട് ചട്ടവിരുദ്ധമാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.സി എ ജിയെ ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് ഇതോടെ സർക്കാരിന് ലഭിക്കുന്നത്. അതേസമയം കിഫ്ബിയിലെ സിഎജി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് അനുവദിച്ചു. വി ഡി സതീശൻ എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ്ബി 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെയുള്ള കടമെടുപ്പ് ബഡ്ജറ്റിന് പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമുള്ള സി എ ജി റിപ്പോർട്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് വി ഡി സതീശൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി. ചർച്ച സഭയിൽ റിപ്പോർട്ടു തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP