Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിൽ മൊബൈൽ ചിത്രീകരണം ചട്ടവിരുദ്ധം; ചില മാധ്യമങ്ങൾ ഇത്തരത്തിൽ ദൃശ്യം പകർത്തിയത് പരിശോധിക്കും; സഭയിൽ മാധ്യമ വിലക്കില്ല; ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹം; പ്രചരിപ്പിച്ചത് അടിസ്ഥാനരഹിത വാർത്തകൾ എന്നും സ്പീക്കർ

നിയമസഭയിൽ മൊബൈൽ ചിത്രീകരണം ചട്ടവിരുദ്ധം; ചില മാധ്യമങ്ങൾ ഇത്തരത്തിൽ ദൃശ്യം പകർത്തിയത് പരിശോധിക്കും; സഭയിൽ മാധ്യമ വിലക്കില്ല; ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹം; പ്രചരിപ്പിച്ചത് അടിസ്ഥാനരഹിത വാർത്തകൾ എന്നും സ്പീക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്കെന്ന വാർത്തയിൽ പ്രതികരിച്ച് സ്പീക്കർ എം ബി രാജേഷ്. നിയമസഭയിലെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ കാസറ്റ്, ടേപ്പ് റിക്കോർഡർ, സെല്ലുലാർ ഫോൺ, പേജർ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഈ ചട്ടം ഇന്ന് ലംഘിക്കപ്പെട്ടു. മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് ചട്ടലംഘനമാണ്. പ്രസ് ഗാലറിയിലിരുന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. ഇത് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമസഭയിൽ ഇന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇത് രണ്ടു പക്ഷത്തുമുണ്ട്. ഭരണപക്ഷത്തെയോ, പ്രതിപക്ഷത്തെയോ ഒരു പ്രതിഷേധവും സഭാ ടി വി കാണിച്ചിട്ടില്ല. ഇതു മറച്ചുവെക്കുന്നതെന്തിനാണ്. സഭ ടി വി എന്നത് സഭയിലെ നടപടിക്രമങ്ങൾ കാണിക്കാൻ വേണ്ടി മാത്രമുള്ളതാണ്. അത് ഏതുപക്ഷമെന്ന് നോക്കിയല്ല. പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിൽ അതും കാണിക്കുമായിരുന്നു.

സഭാ ടിവിയുടെ പ്രവർത്തനത്തിൽ ലോക്സഭ നടപടി ക്രമമാണ് മാതൃക. പെരുമാറ്റചട്ടം അനുസരിച്ച് സഭയിൽ ബാനറുകളും പ്ലക്കാർഡുകളും പാടില്ല. അതുകൊണ്ട് തന്നെ സഭ ടിവിക്ക് അതു കാണിക്കാനാകില്ല. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമസമ്മർദ്ദത്തിന് വഴങ്ങില്ല. ഒരു സ്പീക്കർക്കും അതിന് കഴിയില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണെന്ന് എംബി രാജേഷ് പറഞ്ഞു.

നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താൻ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവർത്തകരെയും ഇന്ന് നിയമസഭയിൽ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുതെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. മാധ്യമ വിലക്ക് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വാച്ച് ആൻഡ് വാർഡിന് പാസ് പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ക്യാമറ ടീമിനുള്ള നിയന്ത്രണം നേരത്തെയുള്ളതാണെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങൾ ഇന്ന് പ്രചരിപ്പിച്ച ചില വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ ആരോപിച്ചു.

വാർത്ത നൽകുന്നത് സംഘടിതവും ആസൂത്രിതവുമായി നടത്തുന്നതായി തോന്നി. സഭാ ടിവി സാധാരണ രീതിയിൽ തന്നെയാണ് ഇന്നും ദൃശ്യങ്ങൾ കാണിച്ചത്. ദൃശ്യങ്ങൾ ആരും നിയന്ത്രിക്കുന്നതില്ലെന്നും സ്പീക്കർ വ്യക്തമാക്കി. അപേക്ഷ നൽകിയ എല്ലാ മാധ്യമപ്രവർത്തകർക്കും പാസ് പുതുക്കി നൽകിയിട്ടുണ്ട്. ക്യാമറ ടീമിന് ഇന്ന് മാത്രം നിയന്ത്രണം പാടില്ലെന്ന് വാദിക്കുന്നത് ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP