ആന്റണിയുടെ മുമ്പിൽ മോദി പൊളിഞ്ഞ കഥ പറഞ്ഞ് കൊടുത്ത് രാഹുലിനെ വിസ്മയിപ്പിച്ച് യുവനേതാക്കൾ ഡൽഹിയിൽ; അവസാന നിമിഷം ബാബുവും പ്രകാശും കെസി ജോസഫും അടക്കമുള്ള പ്രമുഖരുടെ തല ഉരുണ്ടേക്കും; സുധീരനും ആന്റണിയും ചിന്തിക്കുന്നത് ഒരേ വഴിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസിലെ യുവാക്കളുടെ നീക്കം ഫലിച്ചു. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടുകളെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി
തീരുമാനിച്ചുവെന്നാണ് സൂചന. എ-ഐ ഗ്രൂപ്പിലെ പല പ്രമുഖരും അതുകൊണ്ട് തന്നെ പ്രതിസന്ധിയിലായി. കോൺ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ യുവാക്കൾ കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു. മധ്യപ്രദേശ് മോഡലിനെ പിടിച്ചുള്ള നിലപാട് വിശദീകരണം രാഹുലിന് നന്നേ പിടിച്ചു. ഇതോടെ ജയിക്കാവുന്ന സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും കിട്ടാനുള്ള അവസരം ഒരുങ്ങുകയാണ്.
മധ്യപ്രദേശിൽ 1998ൽ ദിഗ്വിജയ് സിങ് അധികാരം നിലനിർത്തിയതെങ്ങനെ? കാരണം രണ്ടായിരുന്നുവെന്നാണു കേരളത്തിൽ നിന്നുള്ള യുവനേതാക്കൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയത്. ഒന്ന്. ആരോപണ വിധേയരെ ഒഴിവാക്കി. രണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകി. അന്നു മധ്യപ്രദേശിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എ.കെ. ആന്റണിയായിരുന്നു. മധ്യപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറിയാകട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കോൺഗ്രസ് അവസരം നൽകിയതാണു ബിജെപിയുടെ തോൽവിക്കു കാരണമെന്നു പാർട്ടി നേതൃത്വത്തിനു മോദി നൽകിയ വിശദീകരണത്തോടെ അന്നു പത്രങ്ങൾ പ്രസിദ്ധീകരിച്ച രാഷ്ട്രീയ വിശകലനവും യുവാക്കൾ രാഹുലിനു കൈമാറി. അതായത് മോദിയെ തോൽപ്പിച്ച ആന്റണിയുടെ മാതൃക കേരളത്തിൽ അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം.
വിവിധ മണ്ഡലങ്ങളിൽ പരിഗണനയിലുള്ള മാത്യു കുഴൽനാടൻ, സജീവ് ജോസഫ്, അനിൽ തോമസ്, ദീപ്തി മേരി വർഗീസ്, എം.എ!ൻ. ഗോപി, ഷാജി കോടങ്കണ്ടത്ത്, പി.എസ്. സുധീർ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഇതിനൊപ്പം വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരും രാഹുലിനെ സന്ദർശിച്ചു സ്ത്രീകളോടു തുടരുന്ന അവഗണനയിൽ പ്രതിഷേധമറിയിച്ചു. ഇതോടെ രാഹുൽ ഗാന്ധി കാര്യങ്ങളിൽ ഇടപെട്ടു. ആന്റണിയുമായി കൂടിയാലോചിച്ചു. യുവാക്കൾ പറയുന്നതിൽ സത്യമുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെ കെപിസിസി അധ്യക്ഷൻ സുധീരന്റെ നിലപാടുകളോട് അടുക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനിക്കുകയും ചെയ്തു. സ്ക്രീനിങ് കമ്മറ്റി നൽകിയ പാനലിൽ നിന്ന് അന്തിമ പട്ടിക ഹൈക്കമാണ്ട് തയ്യാറാക്കുമ്പോൾ യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കും. സ്ഥിരം വിജയികളെ വെട്ടുകയും ചെയ്യും.
റിവൈവ് കോൺഗ്രസ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയ്ക്ക് ലഭിച്ച സ്വീകാര്യതയും രാഹുലിനെ അമ്പരപ്പിച്ചിട്ടുണ്ട്. പണ്ടുകാലത്ത് കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വതന്ത്രരായിരുന്നു. എന്നാൽ ഇന്ന് ഏതെങ്കിലും ഗ്രൂപ്പുകാരനായാലേ വിദ്യാർത്ഥി-യുവജന സംഘടനകളിൽ നിൽക്കാൻ പറ്റൂ. ഈ അവസ്ഥ മാറണം. യൂത്ത് കോൺഗ്രസിനും കെ എസ് യുവിനും സ്വന്തം നിലപാടുകളെടുത്ത് മുന്നോട്ട് പോകാൻ കഴിയണം. എങ്കിൽ മാത്രമേ കോൺഗ്രസിന് പുതിയ ദിശാ ബോധം നൽകാൻ യുവാക്കൾക്ക് കഴിയൂ. ഇതെല്ലാം രാഹുൽ ഗാന്ധിയും അംഗീകരിച്ചു. ഇത്തരം നിലപാടുകൾ തുടർന്ന് കോൺഗ്രസിനെ തിരുത്തലുകൾക്ക് വിധേയമാക്കാൻ രാഹുൽ ഗാന്ധി ഇവർക്ക് നിർദ്ദേശവും നൽകി.
അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്. ബംഗാളിലും തമിഴ്നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഭരണതലപ്പത്ത് എത്താൻ കോൺഗ്രസിന് കഴിയില്ല. ഇവിടെയെല്ലാം നിലമെച്ചപ്പെടുത്തുക. ഒപ്പം കേരളത്തിൽ അധികാരത്തിലെത്തുക. ഇതാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ലക്ഷ്യം. ഇത് ഉറപ്പാക്കുന്ന വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് ഹൈക്കമാണ്ട് തയ്യാറാണ്. കരുതലോടെയുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് ആഗ്രഹിക്കുന്നത്. സ്ഥാനാർത്ഥിയുടെ മികവ് കൊണ്ടാണ് പല മണ്ഡലങ്ങളിലും തുടർച്ചയായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഇവിടെയെല്ലാം ശക്തമായ സംഘടനാ സംവിധാനം കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ ഭരണ നഷ്ടത്തിന് കാരണമാകില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പക്ഷം. അത്തരം മണ്ഡലങ്ങൾ ക്ലീൻ ഇമേജുള്ള യുവാക്കൾക്കും സ്ത്രീകൾക്കും നൽകുകയെന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
എകെ ആന്റണിയും ഇതേ പക്ഷക്കാരനാണ്. കെ ബാബുവും അടൂർ പ്രകാശും കെസി ജോസഫും സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളിൽ നല്ല സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും സിപിഎമ്മിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഇവർ മാറിയാലും കോൺഗ്രസ് ജയിക്കും. ഭാവിയെ നോട്ടമിടുമ്പോൾ യുവാക്കൾ ഈ സീറ്റുകളിൽ പ്രിയങ്കരരായി മാറുന്നതാണ് നല്ലതെന്നാണ് ആന്റണിയുടെ പക്ഷം. ഇത് തന്നെയാണ് വി എം സുധീരനും പറഞ്ഞുവയ്ക്കുന്നത്. ജനങ്ങളുമായി അടുത്ത് നിൽക്കുന്ന യുവാക്കളെ വളർത്തിയെടുത്തില്ലെങ്കിൽ ഭാവിയിൽ പ്രതിസന്ധിയുണ്ടാകും. ആന്റണിയും ഉമ്മൻ ചാണ്ടിയും താനുമെല്ലാം ഇങ്ങനെ വളർന്നുവന്നവരാണ്. അതിന് സമാനമായി യുവാക്കൾക്ക് സാധ്യത നൽകണമെന്നാണ് സുധീരന്റെ പക്ഷം. ഇത് രാഹുൽ ഗാന്ധിയും ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കൂടുതൽ അവസരം നൽകാനാണ് രാഹുലിന്റേയും ആലോചന.
നാല് തവണയിൽ അധികം സ്ഥിരം മണ്ഡലങ്ങളിൽ നിന്ന് ജയിക്കുന്നവർ മത്സരിക്കുന്നതിനെ സുധീരനും പൂർണ്ണമായും എതിർക്കില്ല. ഇത്തരമക്കാർ കോൺഗ്രസിന് വിജയസാധ്യതയുള്ള എന്നാൽ മത്സരം കടുപ്പമാകുന്നിടത്ത് മത്സരിക്കട്ടേ എന്നാണ് സുധീരന്റെ ഫോർമുല. വികസന നായകരെന്ന് പേരെടുത്ത മുഖങ്ങൾ എത്തുമ്പോൾ അവർക്ക് അത്തരം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്താനാകും. ഇത് വിജയസാധ്യത കൂട്ടും. ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. ഇതിലൂടെ യുഡിഎഫിലും കൂടുതൽ സീറ്റുകൾ ജയിച്ച് പിടിമുറുക്കാൻ കോൺഗ്രസിന് കഴിയും. അല്ലാത്ത പക്ഷം ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിമാത്രമേ ഭരിക്കാനാകൂ എന്നാണ് സുധീരന്റെ വിലയിരുത്തൽ. ഇതിനെ ആന്റണിയും അനുകൂലിക്കുന്നുണ്ട്.
ഇതിനൊപ്പമാണ് വലിയ ആരോപണ വിധേയരായവരെ സുധീരൻ ലക്ഷ്യമിടുന്നത്. തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനെ മാറ്റണമെന്നാണ് സുധീരന്റെ നിലപാട്. ബെന്നി ബഹന്നാനും അടുർ പ്രകാശും ഭീതിയുടെ നിഴലിലാണ്. ഇവർക്കെതിരെ പ്രാദേശിക വികാരം ശക്തമാണെന്ന് വരുത്താനാണ് സുധീരന്റെ പക്ഷം. ഇതിൽ വിജയിച്ചിട്ടുമുണ്ട്. യുവനേതാക്കളോട് രാഹുലിനുള്ള താൽപ്പര്യവും ഇതിന് കാരണമായി. ആന്റണിയുടെ മൗന അനുവാദവും ഇതിനെല്ലാം ഉണ്ട്. അതുകൊണ്ട് തന്നെ സുധീരന്റെ നിലപാടുകളെ വെട്ടാനുള്ള എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം പൊളിയുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സമൂലമായ മാറ്റങ്ങളും സാധ്യതകളും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികിയിൽ ഉണ്ടാകും. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മുന്നോട്ടുവച്ച മത്സരമാനദണ്ഡങ്ങളോടു ഇന്നലെ നടന്ന കേരളത്തിലെ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ വിയോജിപ്പുയർന്നിരുന്നു. ആരോപണവിധേയരും തുടർച്ചയായി മത്സരിക്കുന്നവരും മാറിനിൽക്കേണ്ടതുണ്ടെന്ന അഭിപ്രായമാണു സുധീരൻ സ്ക്രീനിങ് കമ്മിറ്റിയിലും ആവർത്തിച്ചത്.
പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകണമെങ്കിൽ ഈ മാനദണ്ഡം പാലിക്കേണ്ടിവരുമെന്നാണ് സുധീരന്റെ പക്ഷം. ഇതിന് ഹൈക്കമാണ്ടും പച്ചക്കൊടി കാണിക്കുമ്പോൾ പല പ്രമുഖരുടേയും തല ഉരുളുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്