മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള പിണറായിയുടെ സ്വാഭാവിക സാധ്യത ചോദ്യം ചെയ്യപ്പെടും; ആർഎസ്പി-ദൾ-ജോസഫ് വിഭാഗങ്ങൾ വീണ്ടും ഇടതുമുന്നണിയിൽ എത്താൻ സാധ്യത; യെച്ചൂരി ഇഫക്ട് കേരളത്തിലും പ്രതിഫലിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെത്തുമ്പോൾ അതുകണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കും. സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി യെച്ചൂരിക്ക് നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സെക്രട്ടറിയായിരിക്കെ പിണറായി ചെയ്ത പല നടപടികളും തെറ്റാണെന്ന് യെച്ചൂരിക്ക് അഭിപ്രയാമുണ്ട്. ഇവ തിരുത്താനുള്ള നടപടികളിലേക്ക് യെച്ചൂരി ഉടൻ കടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയം ഉറപ്പാക്കാൻ തെറ്റു തിരുത്തൽ അനിവാര്യമാണെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. ആർഎസ്പി, വീരേന്ദ്രകുമാറിന്റെ ജനതാദൾ, കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം എന്നിവരെ ഇടത് മുന്നണിയിൽ മടക്കിക്കൊണ്ട് വരാൻ യെച്ചൂരി ശ്രമിക്കും.
ഇതിനൊപ്പം മുഖ്യമന്ത്രിയാകാനുള്ള പിണറായി വിജയന്റെ സാധ്യതകളേയും ഇത് ബാധിക്കും. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ അത് ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക സജീവമാണ്. മുന്നണിയിലെ ഘടക കക്ഷികൾക്ക് പോലും ഈ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ പിണറായിയെ മുഖ്യമന്ത്രിയായി ഉർത്തിക്കാട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്ന അവസ്ഥ വരും. ഇതിലൂടെ സ്വാഭാവിക മുഖ്യമന്ത്രിയായി മാറാനുള്ള പിണറായിയുടെ സാധ്യത അടയും. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ പിണറായി പാർലമെന്ററീ രംഗത്ത് സജീവമായി മുഖ്യമന്ത്രിയാകാനാണ് ശ്രമിക്കുന്നത്. ലാവ്ലിൻ കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ പാർലമെന്ററീ രംഗത്ത് മടങ്ങിയെത്താൻ പിണറായിക്കാകും. ഈ നീക്കങ്ങൾക്കാണ് യെച്ചൂരിയുടെ സെക്രട്ടറി സ്ഥാനത്തോടെ കരിനിഴൽ വീഴുന്നത്.
ജനങ്ങളുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്ന പാർട്ടിയായി സിപിഐ(എം) മാറണമെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനേയും ആർഎസ്പിയേയും മുന്നണിയിൽ നിന്ന് പുറത്താക്കിയത് ജനതാൽപ്പര്യത്തിന് യോജിച്ച വിധമായിരുന്നില്ല. പിണറായി വിജയന്റെ വ്യക്തി താൽപ്പര്യമാണ് പ്രതിഫലിച്ചത്. അത് കേരളത്തിൽ സിപിഎമ്മിന് ഭരണത്തുടർച്ച നഷ്ടമാക്കി. വി എസ് അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാനായിരുന്നു ഇതെന്ന വിലയിരുത്തൽ യെച്ചൂരിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജനതാദള്ളിനേയും ആർഎസ്പിയേയും മടക്കിക്കൊണ്ടുവരാൻ നീക്കം. ആർഎസ്പിയുടെ ദേശീയ നേതൃത്വവുമായി യെച്ചൂരി തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. ജനതാ പരിവാറിന്റെ ലയനത്തിലൂടെ വീരേന്ദ്രകുമാർ സ്വാഭാവികമായി ഇടതു പക്ഷത്ത് എത്തുമെന്ന് യെച്ചൂരിക്ക് അറിയാം. ഈ മടങ്ങി വരവ് സുഗമമാക്കാനാണ് യെച്ചൂരിയുടെ ശ്രമം.
കെഎം മാണിയെ ഇടതു മുന്നണിയുടെ ഭാഗമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് പിണറായി വിജയൻ ലക്ഷ്യമിട്ടത്. എന്നാൽ മാണിയെ കൂട്ടരുതെന്ന അഭിപ്രായം തുടക്കം മുതലേ വി എസ് അച്യുതാനന്ദൻ എടുത്തിരുന്നു. ഇത് തന്നെയാണ് യെച്ചൂരിയുടേയും അഭിപ്രായം. കേരളാ കോൺഗ്രസിൽ നിന്ന് മാണിയെ കൂട്ടുന്നതിന് പകരം പിജെ ജോസഫിനെ വീണ്ടും ഇടതു പക്ഷത്ത് എത്തിക്കണം. ഇതിലൂടെ കേരളാ കോൺഗ്രസ് മേഖലകളിൽ നുഴഞ്ഞു കയറാം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ പിസി ജോർജ്ജിന്റെ ഇടതുമുന്നണി പ്രവേശനത്തിലും യെച്ചൂരിയുടെ നിലപാടാകും നിർണ്ണായകം. എന്നും വിവാദങ്ങൾക്കൊപ്പം നീങ്ങുന്ന ജോർജിനെ ഇടതു പക്ഷത്ത് അടുപ്പിക്കേണ്ടെന്ന വിലയിരുത്തലിനൊപ്പമാണ് യെച്ചൂരിയുടെ മനസ്സെന്നും സൂചനയുണ്ട്. ഗണേശ് കുമാറിന്റെ കാര്യത്തിലും ഇടതുമുന്നണിക്ക് തീരുമാനം എടുക്കേണ്ടതുണ്ട്. യെച്ചൂരിയുടെ കൂടി നിലപാടുകൾ ഇവിടെയെല്ലാം നിർണ്ണായകമാകും.
ഇതിനൊപ്പം സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ജനാധിപത്യ കേന്ദ്രീകൃതമായ ചർച്ച തിരികെ കൊണ്ടു വരും. ഭൂരിപക്ഷത്തിന്റെ കരുത്തിലുള്ള വെട്ടി നിരത്തലിന് ആരേയും അനുവദിക്കില്ല. കഴിഞ്ഞ ആറു വർഷമായി ഇത്തരത്തിലുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് യെച്ചൂരിക്ക് അഭിപ്രായമുണ്ട്. ബംഗാളിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതോടെ കേന്ദ്ര നേതൃത്വത്തെ കേരളത്തിലെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് യെച്ചൂരിക്ക് അറിയാം. ഇത് അനുവദിക്കില്ല. സംസ്ഥാന സമിതിയുടെ എല്ലാ തീരുമാനത്തേയും കണ്ണടച്ച് അനുകൂലിച്ച പ്രകാശ് കാരാട്ടിന്റെ രീതിയാകില്ല യെച്ചൂരി പിന്തുടരുക. വി എസ് അച്യുതാനന്ദനെ വിശ്വാസത്തിലെടുത്താകും യെച്ചൂരിയുടെ മുന്നോട്ട് പോക്കെന്നും ഉറപ്പാണ്.
കേരളത്തിൽ നിന്ന് നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. ഇതിൽ എസ് രാമചന്ദ്രൻ പിള്ളയും പിണറായി വിജയനും ഒരുമിച്ച് നീങ്ങുമെന്ന് യെച്ചൂരിക്ക് അറിയാം. എന്നാൽ എംഎ ബേബിയും മനസ്സ് യെച്ചൂരിയ്ക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും ജനറൽ സെക്രട്ടറിയെ തള്ളാൻ കഴിയില്ല. അതിനാൽ ബേബിയേയും കോടിയേരിയേയും ഒപ്പം നിർത്തി കേരളത്തിൽ സംഘടനാ സംവിധാനത്തെ കരുത്ത് പിടിപ്പിക്കാനാകും യെച്ചൂരി ശ്രമിക്കുക.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമമെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍