രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായോ? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവോ? വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തോ? രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞത് എന്ത്?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വിദേശ മണ്ണിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തിയോ? കേംബ്രിഡ്ജ് സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുമായി സംസാരിക്കവേ, രാഹുൽ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയെന്നും, അദ്ദേഹം മാപ്പുപറയണമെന്നും ഉള്ള വാദത്തിൽ ബിജെപി ഉറച്ചുനിൽക്കുമ്പോൾ, പ്രസംഗത്തിലെ വാക്കുകൾ ബിജെപി വളച്ചൊടിക്കുകയാണെന്ന് രാഹുലും കോൺഗ്രസും എതിർവാദം ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമാണെന്ന് വരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് പറഞ്ഞു. പാർലമെന്റ് നടപടികൾ ഈ വിഷയത്തിൽ തുടർച്ചയായി സ്തംഭിക്കുകയും ചെയ്തു. ആരോപണങ്ങളിൽ മറുപടി പറയാൻ രാഹുലിന് അവസരം കിട്ടിയതുമില്ല.
ബിജെപിയുടെ ആരോപണങ്ങൾ
യുകെ സന്ദർശനത്തിനിടെ, രാഹുൽ, മാധ്യമപ്രവർത്തകരും, വിദ്യാർത്ഥികളും, ഗവേഷകരും, ആക്റ്റിവിസ്റ്റുകളും ആയി ഒക്കെ സംസാരിച്ചു.
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നു. എന്താണ് നിങ്ങളുടെ ഉദ്ദേശം?' ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിംഗുകൾ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്റിനെയും അപമാനിക്കുകയാണ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആരോപിക്കുന്നത് തന്നെയാണ് മറ്റ് ബിജെപി നേതാക്കളും ആവർത്തിക്കുന്നത്.
ലോക്സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആരോപിച്ചത് പോലെ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടോ? പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത് പോലെ ലണ്ടനിൽ രാഹുൽ ഇന്ത്യയെ അപമാനിച്ചുവോ? ഉത്തരം തേടി രാഹുലിന്റെ ലണ്ടൻ പ്രസംഗങ്ങളിലേക്ക് തന്നെ പോകാം.
രാഹുൽ ആരോട് എന്തുപറഞ്ഞു?
മുൻകാലങ്ങളിലെ പോലെ മോദി സർക്കാരിന് എതിരെ ആഞ്ഞടിക്കാനാണ് ലണ്ടനിലെ പ്രസംഗങ്ങളിലും രാഹുൽ ഗാന്ധി ശ്രമിച്ചത്. ചാതും ഹൗസിൽ നടത്തിയ പ്രഭാഷണത്തിൽ ഒരു ചോദ്യത്തിന് മറുപടി ഇങ്ങനെ:
' നോക്കൂ, മോദി സർക്കാരിന് കീഴിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശോഷണമാണ് ഞങ്ങളുടെ പ്രശ്നം. അതൊരു ആഭ്യന്തര പ്രശ്നമാണ്. അത് ഇന്ത്യയുടെ പ്രശ്നമാണ്, പരിഹാരം പുറത്തുനിന്നല്ല, രാജ്യത്തിന് അകത്ത് നിന്നാണ് വരേണ്ടത്. ഇന്ത്യൻ ജനാധിപത്യം തകർന്നാൽ, അത് ലോകത്തിലെ തന്നെ ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് അത് ഞങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ പരിഹരിച്ചുകൊള്ളാം. പക്ഷേ ഈ പ്രശ്നം ആഗോളതലത്തിലും ബാധിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണവും ഭീഷണിയും നടക്കുകയാണ്'
ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ രാഹുൽ വിദേശ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് ബിജെപി ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് അഭിമാനിക്കുന്ന പാശ്ചാത്യ ശക്തികളായ അമേരിക്കയും, ബ്രിട്ടനും ഒക്കെ, ഇന്ത്യയിലെ ജനാധിപത്യശോഷണത്തെ കുറിച്ച് ഓർമിക്കാത്തവരാണ് എന്ന് രാഹുൽ പറഞ്ഞിരുന്നു.
Here is the full Video of Rahul Gandhi’s Lecture at @CambridgeMBA @CambridgeJBS
— Sam Pitroda (@sampitroda) March 3, 2023
“The art of listening” when done consistently and diligently is “very powerful,” - @RahulGandhi https://t.co/4ETVo0X45f#BharatJodoYatra#RahulGandhiinCambridge pic.twitter.com/tDI4ONieG0
കേംബ്രിഡ്ജ് സർവകലാശാലയിലെ ആദ്യ പരിപാടിയിൽ രാഹുൽ പറഞ്ഞത്
'ഇന്ത്യൻ ജനാധിപത്യത്തിന് നേരേ ആക്രമണവും, സമ്മർദ്ദവും ഉണ്ടാകുന്നുവെന്ന് വാർത്തകൾ വന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ് ഞാൻ. ഈ സാഹചര്യത്തെയാണ് ഞങ്ങൾ നേരിടുന്നത്. പാർലമെന്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തനം, ജുഡീഷ്യറി, ഇങ്ങനെ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടുകളെല്ലാം പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ നേരിടുകയാണ് ഞങ്ങൾ. ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ ഐക്യത്തെ നിലനിർത്തണമെങ്കിൽ ചർച്ചകളും വിട്ടുവീഴ്ചകളും വേണം. ആ വിട്ടുവീഴ്ചകളുടെ നേർക്കാണ് ഇപ്പോൾ ആക്രമണവും ഭീഷണിയും.
ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ രാഹുൽ പറഞ്ഞത് ഇങ്ങനെ
'ഇന്ത്യയുടെയും അതിന്റെ ജനാധിപത്യത്തിന്റെയും വ്യാപ്തി ആളുകൾ മനസ്സിലാക്കുന്നില്ല. യൂറോപ്പിൽ ജനാധിപത്യം പെട്ടെന്ന് അപ്രത്യക്ഷമായാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്റെ ദൈവമേ എന്താണ് ഈ സംഭവിക്കുന്നത് എന്ന മട്ടിൽ ഞെട്ടലോടെയാവും നിങ്ങളുടെ പ്രതികരണം. യൂറോപ്പിനേക്കാൾ മൂന്നരമടങ്ങ് വലിപ്പമുള്ള ജനാധിപത്യ ഘടന പെട്ടെന്ന് ശോഷിച്ചാലോ? അതാണ് ഇപ്പോൾ സംഭവിക്കുന്നത്. അത് ഭാവിയിൽ സംഭവിക്കാവുന്ന ഒരുകാര്യമല്ല. അത് സംഭവിച്ചുകഴിഞ്ഞു',
ഇതേ വാദം തന്നെയാണ് ചാതും ഹൗസിലും രാഹുൽ ആവർത്തിച്ചത്
'ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് പറയപ്പെടുന്ന യുഎസും, യുറോപ്യൻ രാഷ്ട്രങ്ങളും ഇന്ത്യയിലെ ജനാധിപത്യ മാതൃകയ്ക്ക് സംഭവിച്ച വലിയ ശോഷണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അദ്ഭുതകരമാണ്. പ്രതിപക്ഷം ഈ ശോഷണത്തിന് എതിരെ പോരാട്ടത്തിലാണ്. ഇതൊരു ഇന്ത്യൻ യുദ്ധം മാത്രമല്ല, അതിലും വലിയ യുദ്ധമാണ്, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള യുദ്ധം'
ഫോണിലെ പെഗസ്സസ് ചാരൻ
തന്റെ പ്രസംഗങ്ങളിൽ, പ്രതിപക്ഷത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
തന്റെ ഫോണിൽ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. കേംബ്രിജ് ബിസിനസ് സ്കൂളിലെ 'ലേണിങ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ചറി' എന്ന വിഷയത്തിൽ എംബിഎ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
''എന്റെ ഫോണിൽ പെഗസ്സസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗസ്സസ് ഉണ്ട്. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സമ്മർദ്ദമാണ് നിരന്തരമായി ഞങ്ങൾ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകൾ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനൽ കുറ്റം ചാർത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും എന്റെ നേരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്ഠ
നോട്ടുനിരോധനം, ജിഎസ്ടി പ്രശ്നങ്ങൾ, കർഷക നിയമങ്ങൾ, അതിർത്തിയിൽ ചൈനയുടെ അധിനിവേശ ശ്രമം തുടങ്ങിയ വിവാദ വിഷയങ്ങളിൽ ചർച്ചകൾ അനുവദിക്കുന്നില്ലെന്നും രാഹുൽ തന്റെ പ്രസംഗങ്ങളിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുക്കുകയും, ഭരണകൂടം സ്ഥാപനങ്ങളെ പിടിച്ചടക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ ജനങ്ങളുമായി എങ്ങനെ നമ്മൾ ആശയവിനിമയം നടത്തും? ഇതിനുകോൺഗ്രസ് പാർട്ടി കണ്ടെത്തിയ ഉത്തരമായിരുന്നു രാജ്യത്തുടനീളമുള്ള ഭാരത് ജോഡോ യാത്ര.'
ആർഎസ്എസിനും വിമർശനം
ലണ്ടനിൽ ആർഎസ്എസിനെതിരെ തുറന്ന വിമർശനം ഉന്നയിക്കാനും രാഹുൽ മടിച്ചില്ല. ആർഎസ്എസിനെ മുസ്ലിം ബ്രദർഹുഡുമായാണ് രാഹുൽ താരതമ്യം ചെയ്തത്. ഫാസിസ്റ്റ്, മൗലികവാദ സംഘടനയാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.' ഞാൻ 2004 ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ, ജനാധിപത്യ പോരാട്ടം രാഷ്ട്രീയ കക്ഷികൾ തമ്മിലായിരുന്നു. അത് പൂർണമായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഫാസിസ്റ്റ്, മൗലികവാദ സംഘടനയായ ആർഎസ്എസ് കാരണമാണ് ആ മാറ്റം സംഭവിച്ചത്.'
ആർഎസ്എസ് തലപ്പത്തെ രണ്ടാമനായ ദത്താത്രേയ ഹൊസബാളെ രാഹുലിന്റെ പരാമർശങ്ങളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
രാഹുലിന്റെ പ്രസംഗങ്ങൾ പാളിയോ?
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പുതുമയില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഈ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മാനങ്ങൾ മാറുകയാണ്. വിദേശത്ത് മോദി സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ രാഷ്ട്രീയമായ ഔചിത്യക്കുറവുണ്ടെന്ന് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നു. പാർട്ടിക്കുള്ളിൽ രാഹുൽ മാത്രമാണ് ഇത്രയും ശക്തമായി മോദി സർക്കാരിനെ ആക്രമിക്കുന്നതും. തിരഞ്ഞെടുപ്പിൽ, കോൺ്രഗ്രസിന് ഇതുഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ദേശീയവാദം മുൻനിർത്തി ബിജെപി പ്രചാരണം നയിക്കുമ്പോൾ, ജനങ്ങളോട് കൂടുതൽ അടുക്കാവുന്ന വിഷയങ്ങളാണ് ഉന്നയിക്കേണ്ടതെന്ന അഭിപ്രായവും ഉയരുന്നു. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും കണക്കാക്കാതെ മോദി സർക്കാരിന് എതിരായ രൂക്ഷ വിമർശനം തുടരുകയാണ്. ക്യത്യമായി ഈ അവസരം മുതലെടുത്തുകൊണ്ടുള്ള തിരിച്ചടിയാണ് ബിജെപി ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ ഇടിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം ദുരൂഹതയില്ലാ ആത്മഹത്യയോ?
- കേദാർനാഥ് ക്ഷേത്രത്തിൽ വെച്ചു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വരുൺ ഗാന്ധി
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- ആലപ്പുഴയിലെ രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയാകുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്