രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായോ? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവോ? വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തോ? രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞത് എന്ത്?

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വിദേശ മണ്ണിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തിയോ? കേംബ്രിഡ്ജ് സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുമായി സംസാരിക്കവേ, രാഹുൽ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയെന്നും, അദ്ദേഹം മാപ്പുപറയണമെന്നും ഉള്ള വാദത്തിൽ ബിജെപി ഉറച്ചുനിൽക്കുമ്പോൾ, പ്രസംഗത്തിലെ വാക്കുകൾ ബിജെപി വളച്ചൊടിക്കുകയാണെന്ന് രാഹുലും കോൺഗ്രസും എതിർവാദം ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമാണെന്ന് വരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് പറഞ്ഞു. പാർലമെന്റ് നടപടികൾ ഈ വിഷയത്തിൽ തുടർച്ചയായി സ്തംഭിക്കുകയും ചെയ്തു. ആരോപണങ്ങളിൽ മറുപടി പറയാൻ രാഹുലിന് അവസരം കിട്ടിയതുമില്ല.
ബിജെപിയുടെ ആരോപണങ്ങൾ
യുകെ സന്ദർശനത്തിനിടെ, രാഹുൽ, മാധ്യമപ്രവർത്തകരും, വിദ്യാർത്ഥികളും, ഗവേഷകരും, ആക്റ്റിവിസ്റ്റുകളും ആയി ഒക്കെ സംസാരിച്ചു.
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നു. എന്താണ് നിങ്ങളുടെ ഉദ്ദേശം?' ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിംഗുകൾ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്റിനെയും അപമാനിക്കുകയാണ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആരോപിക്കുന്നത് തന്നെയാണ് മറ്റ് ബിജെപി നേതാക്കളും ആവർത്തിക്കുന്നത്.
ലോക്സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആരോപിച്ചത് പോലെ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടോ? പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത് പോലെ ലണ്ടനിൽ രാഹുൽ ഇന്ത്യയെ അപമാനിച്ചുവോ? ഉത്തരം തേടി രാഹുലിന്റെ ലണ്ടൻ പ്രസംഗങ്ങളിലേക്ക് തന്നെ പോകാം.
രാഹുൽ ആരോട് എന്തുപറഞ്ഞു?
മുൻകാലങ്ങളിലെ പോലെ മോദി സർക്കാരിന് എതിരെ ആഞ്ഞടിക്കാനാണ് ലണ്ടനിലെ പ്രസംഗങ്ങളിലും രാഹുൽ ഗാന്ധി ശ്രമിച്ചത്. ചാതും ഹൗസിൽ നടത്തിയ പ്രഭാഷണത്തിൽ ഒരു ചോദ്യത്തിന് മറുപടി ഇങ്ങനെ:
' നോക്കൂ, മോദി സർക്കാരിന് കീഴിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശോഷണമാണ് ഞങ്ങളുടെ പ്രശ്നം. അതൊരു ആഭ്യന്തര പ്രശ്നമാണ്. അത് ഇന്ത്യയുടെ പ്രശ്നമാണ്, പരിഹാരം പുറത്തുനിന്നല്ല, രാജ്യത്തിന് അകത്ത് നിന്നാണ് വരേണ്ടത്. ഇന്ത്യൻ ജനാധിപത്യം തകർന്നാൽ, അത് ലോകത്തിലെ തന്നെ ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് അത് ഞങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ പരിഹരിച്ചുകൊള്ളാം. പക്ഷേ ഈ പ്രശ്നം ആഗോളതലത്തിലും ബാധിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണവും ഭീഷണിയും നടക്കുകയാണ്'
ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ രാഹുൽ വിദേശ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് ബിജെപി ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് അഭിമാനിക്കുന്ന പാശ്ചാത്യ ശക്തികളായ അമേരിക്കയും, ബ്രിട്ടനും ഒക്കെ, ഇന്ത്യയിലെ ജനാധിപത്യശോഷണത്തെ കുറിച്ച് ഓർമിക്കാത്തവരാണ് എന്ന് രാഹുൽ പറഞ്ഞിരുന്നു.
Here is the full Video of Rahul Gandhi’s Lecture at @CambridgeMBA @CambridgeJBS
— Sam Pitroda (@sampitroda) March 3, 2023
“The art of listening” when done consistently and diligently is “very powerful,” - @RahulGandhi https://t.co/4ETVo0X45f#BharatJodoYatra#RahulGandhiinCambridge pic.twitter.com/tDI4ONieG0
കേംബ്രിഡ്ജ് സർവകലാശാലയിലെ ആദ്യ പരിപാടിയിൽ രാഹുൽ പറഞ്ഞത്
'ഇന്ത്യൻ ജനാധിപത്യത്തിന് നേരേ ആക്രമണവും, സമ്മർദ്ദവും ഉണ്ടാകുന്നുവെന്ന് വാർത്തകൾ വന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ് ഞാൻ. ഈ സാഹചര്യത്തെയാണ് ഞങ്ങൾ നേരിടുന്നത്. പാർലമെന്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തനം, ജുഡീഷ്യറി, ഇങ്ങനെ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടുകളെല്ലാം പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ നേരിടുകയാണ് ഞങ്ങൾ. ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ ഐക്യത്തെ നിലനിർത്തണമെങ്കിൽ ചർച്ചകളും വിട്ടുവീഴ്ചകളും വേണം. ആ വിട്ടുവീഴ്ചകളുടെ നേർക്കാണ് ഇപ്പോൾ ആക്രമണവും ഭീഷണിയും.
ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ രാഹുൽ പറഞ്ഞത് ഇങ്ങനെ
'ഇന്ത്യയുടെയും അതിന്റെ ജനാധിപത്യത്തിന്റെയും വ്യാപ്തി ആളുകൾ മനസ്സിലാക്കുന്നില്ല. യൂറോപ്പിൽ ജനാധിപത്യം പെട്ടെന്ന് അപ്രത്യക്ഷമായാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്റെ ദൈവമേ എന്താണ് ഈ സംഭവിക്കുന്നത് എന്ന മട്ടിൽ ഞെട്ടലോടെയാവും നിങ്ങളുടെ പ്രതികരണം. യൂറോപ്പിനേക്കാൾ മൂന്നരമടങ്ങ് വലിപ്പമുള്ള ജനാധിപത്യ ഘടന പെട്ടെന്ന് ശോഷിച്ചാലോ? അതാണ് ഇപ്പോൾ സംഭവിക്കുന്നത്. അത് ഭാവിയിൽ സംഭവിക്കാവുന്ന ഒരുകാര്യമല്ല. അത് സംഭവിച്ചുകഴിഞ്ഞു',
ഇതേ വാദം തന്നെയാണ് ചാതും ഹൗസിലും രാഹുൽ ആവർത്തിച്ചത്
'ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് പറയപ്പെടുന്ന യുഎസും, യുറോപ്യൻ രാഷ്ട്രങ്ങളും ഇന്ത്യയിലെ ജനാധിപത്യ മാതൃകയ്ക്ക് സംഭവിച്ച വലിയ ശോഷണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അദ്ഭുതകരമാണ്. പ്രതിപക്ഷം ഈ ശോഷണത്തിന് എതിരെ പോരാട്ടത്തിലാണ്. ഇതൊരു ഇന്ത്യൻ യുദ്ധം മാത്രമല്ല, അതിലും വലിയ യുദ്ധമാണ്, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള യുദ്ധം'
ഫോണിലെ പെഗസ്സസ് ചാരൻ
തന്റെ പ്രസംഗങ്ങളിൽ, പ്രതിപക്ഷത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
തന്റെ ഫോണിൽ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. കേംബ്രിജ് ബിസിനസ് സ്കൂളിലെ 'ലേണിങ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ചറി' എന്ന വിഷയത്തിൽ എംബിഎ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
''എന്റെ ഫോണിൽ പെഗസ്സസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗസ്സസ് ഉണ്ട്. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സമ്മർദ്ദമാണ് നിരന്തരമായി ഞങ്ങൾ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകൾ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനൽ കുറ്റം ചാർത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും എന്റെ നേരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്ഠ
നോട്ടുനിരോധനം, ജിഎസ്ടി പ്രശ്നങ്ങൾ, കർഷക നിയമങ്ങൾ, അതിർത്തിയിൽ ചൈനയുടെ അധിനിവേശ ശ്രമം തുടങ്ങിയ വിവാദ വിഷയങ്ങളിൽ ചർച്ചകൾ അനുവദിക്കുന്നില്ലെന്നും രാഹുൽ തന്റെ പ്രസംഗങ്ങളിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുക്കുകയും, ഭരണകൂടം സ്ഥാപനങ്ങളെ പിടിച്ചടക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ ജനങ്ങളുമായി എങ്ങനെ നമ്മൾ ആശയവിനിമയം നടത്തും? ഇതിനുകോൺഗ്രസ് പാർട്ടി കണ്ടെത്തിയ ഉത്തരമായിരുന്നു രാജ്യത്തുടനീളമുള്ള ഭാരത് ജോഡോ യാത്ര.'
ആർഎസ്എസിനും വിമർശനം
ലണ്ടനിൽ ആർഎസ്എസിനെതിരെ തുറന്ന വിമർശനം ഉന്നയിക്കാനും രാഹുൽ മടിച്ചില്ല. ആർഎസ്എസിനെ മുസ്ലിം ബ്രദർഹുഡുമായാണ് രാഹുൽ താരതമ്യം ചെയ്തത്. ഫാസിസ്റ്റ്, മൗലികവാദ സംഘടനയാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.' ഞാൻ 2004 ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ, ജനാധിപത്യ പോരാട്ടം രാഷ്ട്രീയ കക്ഷികൾ തമ്മിലായിരുന്നു. അത് പൂർണമായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഫാസിസ്റ്റ്, മൗലികവാദ സംഘടനയായ ആർഎസ്എസ് കാരണമാണ് ആ മാറ്റം സംഭവിച്ചത്.'
ആർഎസ്എസ് തലപ്പത്തെ രണ്ടാമനായ ദത്താത്രേയ ഹൊസബാളെ രാഹുലിന്റെ പരാമർശങ്ങളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
രാഹുലിന്റെ പ്രസംഗങ്ങൾ പാളിയോ?
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പുതുമയില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഈ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മാനങ്ങൾ മാറുകയാണ്. വിദേശത്ത് മോദി സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ രാഷ്ട്രീയമായ ഔചിത്യക്കുറവുണ്ടെന്ന് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നു. പാർട്ടിക്കുള്ളിൽ രാഹുൽ മാത്രമാണ് ഇത്രയും ശക്തമായി മോദി സർക്കാരിനെ ആക്രമിക്കുന്നതും. തിരഞ്ഞെടുപ്പിൽ, കോൺ്രഗ്രസിന് ഇതുഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ദേശീയവാദം മുൻനിർത്തി ബിജെപി പ്രചാരണം നയിക്കുമ്പോൾ, ജനങ്ങളോട് കൂടുതൽ അടുക്കാവുന്ന വിഷയങ്ങളാണ് ഉന്നയിക്കേണ്ടതെന്ന അഭിപ്രായവും ഉയരുന്നു. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും കണക്കാക്കാതെ മോദി സർക്കാരിന് എതിരായ രൂക്ഷ വിമർശനം തുടരുകയാണ്. ക്യത്യമായി ഈ അവസരം മുതലെടുത്തുകൊണ്ടുള്ള തിരിച്ചടിയാണ് ബിജെപി ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ ഇടിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
Stories you may Like
- പപ്പുമോനിൽനിന്ന് പ്രിയപ്പെട്ടവനിലേക്ക്! രാഹുൽ ഗാന്ധിയുടെ പരിണാമ കഥ
- വാക്കുകൾ അടർത്തിമാറ്റി വ്യാഖ്യാനിച്ചുവെന്ന് രാഹുൽ; മാപ്പർഹിക്കുന്നില്ലെന്ന് പരാതിക്കാരൻ
- സുപ്രീം കോടതിയുടെ മുന്നറിയിപ്പ് രാഹുൽ ഗാന്ധി അവഗണിച്ചുവെന്ന് സൂറത്ത് കോടതി
- രാഹുൽ ഇന്ത്യ കണ്ട മോശം ഓപ്പണറെന്ന് സോഷ്യൽ മീഡിയ
- വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- മകനെ അവസാനമായി ഒരു നോക്ക് കാണണം എന്ന അമ്മയുടെ ആഗ്രഹം സാധിച്ചു; സുധിയുടെ മൃതദേഹം കൊല്ലത്ത് എത്തിച്ച ശേഷം രാത്രി തന്നെ കോട്ടയത്തേക്ക് കൊണ്ടുപോയി; വേദികളിൽ ചിരിമഴ തീർത്ത കൊല്ലം സുധിക്ക് ഇന്ന് കോട്ടയം വാകത്താനത്ത് അന്ത്യവിശ്രമം; പ്രിയതാരത്തിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും
- ഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാൽ ഭാവിയില്ല; ബിജെപി പാളയത്തിലേക്ക് പോകാനും വയ്യ! സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പ്രഗതിശീൽ കോൺഗ്രസ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അണിയറയിൽ തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ; പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ റാലി നടത്തി പ്രഖ്യാപനം
- കരാട്ടെ ബ്ലാക്ക് ബെൽറ്റ്; ദുബായിൽ ഫിറ്റ്നസ് ട്രെയിനർ; രണ്ട് ചാനലുകളിൽ സീരിയൽ അസി. ഡയറക്ടർ; ടാറ്റൂ ആർട്ടിസ്റ്റും ഫാഷൻ ഡിസൈനറും; സഞ്ചാരം സ്പോർട്സ് ബൈക്കിൽ; എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭിയുടെ 'പ്രൊഫൈൽ' കണ്ട് ഞെട്ടി പൊലീസ്
- ജസീലിനെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ദാനം ചെയ്തു; കാര്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ ചവിട്ടിയും ഇടിച്ചു കൊലപാതകം; ഇരുവരും കൊച്ചിയിൽ എത്തിയതിലും ദുരൂഹത; മറ്റേതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നതിലും അവ്യക്തത; ഹോട്ടൽ മുറിയിലെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ
- പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്സ് ഉപേക്ഷിക്കാനാകാതെ നഴ്സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
- ശ്രദ്ധ സതീഷിന് നീതി നേടി വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടിൽ കോളേജ് മാനേജ്മെന്റും; അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു; കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹം; മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ
- കടബാധ്യതകളുടെ പേരിൽ തർക്കം; മുഖത്ത് അടിച്ചു; താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി; വീട്ടുകാരെ അറിയിച്ചത് കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടെന്ന്; ആശുപത്രിയിലെത്തിക്കുംമുമ്പെ മരണം; ഹോട്ടലിൽ യുവതിയെ മർദിച്ചുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്