പൊളിഞ്ഞത് വർഗ്ഗീയ വളം നൽകി ബിജെപിയെ വളർത്തി ഭരണ തുടർച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുൽ തരംഗവും എൻ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡിൽ കുതിക്കാനാഗ്രഹിച്ച പിണറായി എക്സ്‌പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളിൽ; മാധ്യമങ്ങൾ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോൾ മുഖ്യന്റെ വക റെഡ് സിഗ്‌നലും; ''മാറി നിൽക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സർജിക്കൽ സ്‌ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: രണ്ടു വർഷം കഴിഞ്ഞാൽ നേരിടേണ്ട നിയമ സഭ തിരഞ്ഞെടുപ്പിന് ഇന്ധനം നിറച്ചു മറ്റൊരു അഞ്ചു വർഷം കൂടി കൂകിപ്പായാൻ മോഹിച്ച പിണറായി എക്സ്‌പ്രസിന് മൂന്നു സ്റ്റേഷനുകളിൽ പാളം തെറ്റിയതായി സൂചന. ലോക് സഭ വോട്ടിങ് കഴിഞ്ഞപ്പോൾ പോളിങ് പാറ്റേൺ അനുസരിച്ചുള്ള ജനമനസിന്റെ വിലയിരുത്തലിൽ തിരുവനന്തപുരം, പത്തനംത്തിട്ട, തൃശൂർ എന്നിവിടങ്ങളിൽ പിണറായിക്കു പാളം തെറ്റി എന്നു തന്നെയാണ് കഴിഞ്ഞ ദിവസം എറണാകുളം ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ നേർക്കുണ്ടായ മെക്കിട്ടു കയറ്റവും നൽകുന്ന സൂചന.
ചില വിദേശ നിക്ഷേപങ്ങൾക്ക് വേണ്ടി ശ്രമം നടത്തിയ പിണറായിയുടെ ഉപദേശക സംഘത്തിന് ലഭിച്ച മറുപടിയാണ് കേരളത്തിന്റെ മതേതര സ്വഭാവം നഷ്ടമാകും വിധം ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ഉപയോഗിക്കാൻ പിണറായി സർക്കാരിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. കോർപറേറ്റ് നിക്ഷേപകർ മൂലധനം തിരിച്ചു പിടിക്കാൻ ഭരണ തുടർച്ച ഉറപ്പാക്കുന്നത് ലോകമൊട്ടാകെ പതിവുള്ള ഫോർമുലയാണ്. ഈ ഫോർമുല തലയ്ക്കു പിടിച്ച പിണറായി കേരളത്തിൽ ഇടതു പക്ഷത്തിന്റെ മൂലക്കല്ല് പറിച്ചെടുക്കും വിധം കാരണമാകുന്ന രാഷ്ട്രീയ മണ്ടത്തരമാണ് ശബരിമല വിഷയത്തിലൂടെ ഏറ്റെടുത്തതു എന്ന് കൂടി തെളിയിച്ചാകും മെയ് 23 ലോക് സഭ ഫലങ്ങൾ പുറത്തു വരിക എന്നും വ്യക്തമാണ്.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ തകർന്നടിയും വിധമുള്ള പ്രവർത്തനം കാഴ്ചവച്ച കോൺഗ്രസിനെയും വലതു പക്ഷ കക്ഷികളെയും എക്കാലത്തും മൂലയ്ക്കിരുത്തി അൽപം വർഗീയ വളം നൽകിയാൽ ഒരു എതിരാളിയായി ബിജെപി യെ വളർത്തിയെടുക്കാം എന്ന പിണറായിയുടെ അതിമോഹം കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത്. കാര്യങ്ങൾ ഏറെക്കുറെ പിണറായി ആഗ്രഹിച്ച പോലെ മുന്നേറവെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതും എൻഎസ്എസ് തികഞ്ഞ രാഷ്ട്രീയ തന്ത്രത്തോടെ രണ്ടു മണ്ഡലങ്ങളിൽ ഒഴികെ സമദൂരം എന്ന പേരിൽ പറയാതെ പറഞ്ഞു യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതും. കൂടെ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാൻ അമിത ഷാക്ക് കഴിഞ്ഞപ്പോൾ മതില് പണിയാൻ കൂടെക്കൂട്ടിയ വെള്ളാപ്പള്ളി മേസ്തിരി കള്ളപ്പണി ചെയ്ത ദുരനുഭവം കൂടി എൽഡിഎഫിൽ നിന്നും ഇപ്പോൾ പങ്കു വയ്ക്കപ്പപ്പടുകയാണ്. ലാഭമായാലും നഷ്ടമായാലും ഈ തിരഞ്ഞെടുപ്പിലെ മുഴുവൻ ജയാ പരാജയങ്ങളും പിണറായിയെ തേടി എത്തും എന്നും ഉറപ്പാണ്.
സ്ഥാനാർത്ഥി നിർണയത്തിൽ മേൽക്കൈ നേടിയ എൽഡിഎഫ് ഒരു ഘട്ടത്തിൽ പത്തു സീറ്റിലധികം നേടിയേക്കും എന്ന ധാരണ പൊളിച്ചു വീണ്ടും ശബരിമല വിഷയം കത്തിക്കയറിയതാണ് പിണറായിയുടെ കണക്കുകൾ അമ്പേ തെറ്റിച്ചത്. കൂടെ നാമജപം കേട്ടാൽ മുഖം കറുത്ത് കരുവാളിക്കും വിധം അദ്ദേഹത്തിന് തിരഞ്ഞെടുപ്പു വേദിയിൽ അടക്കം പെരുമാറേണ്ടി വന്നതും ഒക്കെ ബിജെപി ഗുണമാക്കി മാറ്റിയെങ്കിലും ഒടുവിൽ ഫലം വരുമ്പോൾ പിണറായിയെ ഞെട്ടിച്ചു ഭൂരിഭാഗം സീറ്റുകളും കോൺഗ്രസ് കൈക്കലാക്കും എന്നതാണ് ശബരിമല നൽകുന്ന രാഷ്ട്രീയ ട്വിസ്റ്റ്. തിരഞ്ഞെടുപ്പു ഗോദയിൽ ബിജെപിക്കു പകരം എൽഡിഎഫുമായി ഏറ്റുമുട്ടാൻ യുഡിഎഫ് ശക്തി നേടിയത് എൻ എസ് എസ് ന്റെ ചടുല നീക്കങ്ങൾ കൂടിയാണ് എന്നത് എക്കാലവും പിണറായി എന്ന രാഷ്ട്രീയക്കാരന്റെ മനസിലെ കയ്‌പ്പേറിയ അനുഭവം തന്നെ ആയിരിക്കും.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി 20 ലേറെ മണ്ഡലങ്ങളിൽ ശക്തി തെളിയിച്ചതാണ് അവരെ എൽഡിഎഫിന് എക്കാലവും ഭൂരിപക്ഷം കിട്ടും വിധം വളർത്തിയെടുക്കാൻ പിണറായിയേയും അനുചര വൃന്ദത്തെയും പ്രേരിപ്പിച്ചത്. എന്നാൽ ബിജെപി പക്ഷത്തേക്ക് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളിൽ നിന്നും വലതു പക്ഷ വോട്ടുകൾ മാത്രമായിരിക്കും മറിയുക എന്ന അൽപ ബുദ്ധി തികച്ചും തെറ്റാണെന്നു കൂടി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പു തെളിയിച്ചിട്ടുണ്ട്. ജാതീയ ചിന്തകൾക്ക് മുന്നിൽ ഒരു രാഷ്ട്രീയ കൊടിയും ഇനി ഉയരത്തിൽ പാറില്ലെന്നും കേരളം തെളിയിക്കുകയാണ്. കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റെങ്കിൽ അതിനു കാരണക്കാർ ആരെന്നല്ല കാരണക്കാരൻ മാത്രമേയുള്ളൂ എന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ലോക് സഭ മണ്ഡലങ്ങളിൽ ഉൾപ്പെട്ട നിയമ സഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടിങ് പാറ്റേൺ ഈ നിഗമനം ശരിവയ്ക്കുന്നതുമാണ്. ബിജെപി വ്യക്തമായ മുൻതൂക്കം നേടിയ മണ്ഡലങ്ങളിൽ ഹിന്ദു ഭൂരിപക്ഷ നിയമ സഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടു വർധനയ്ക്ക് കാരണം കണ്ടെത്താൻ എൽഡിഎഫ് തൽക്കാലം മഷിയിട്ടു നോക്കേണ്ട കാര്യമില്ല, കഴിഞ്ഞ സെപ്റ്റംബർ മുതൽ ഉള്ള കേരളത്തിന്റെ ചിന്തകളിലൂടെ ഒന്ന് വിശകലനം ചെയ്താൽ മാത്രം മതിയാകും.
ബിജെപി തുടക്കത്തിൽ ഏക പ്രതീക്ഷ നൽകിയ തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ടയും തൃശൂരും അവർക്കു ത്രികോണ മത്സരം സാധ്യമായി എന്നത് യുഡിഎഫിനേക്കാൾ എൽഡിഎഫിനാണ് ഞെട്ടൽ സമ്മാനിക്കേണ്ടത്. ആറ്റിങ്ങലും പാലക്കാടും കാസർഗോഡും കൂടി ബിജെപി നേടുന്ന വോട്ടുകളും അടുത്ത നിയമ സഭയുടെ വിധി നിർണയിക്കാൻ പര്യാപതമാണ്. ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തിരുവനതപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ഇടതു വലതു സ്ഥാനാർത്ഥികളുടെ സ്ഥാനവും ഏറെ പ്രധാനമാണ്. ബിജെപിക്ക് ജയിക്കാൻ കഴിയില്ലെങ്കിൽ പോലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും അവർ രണ്ടാം സ്ഥാനം എങ്കിലും ഉറപ്പിക്കും എന്ന് വ്യക്തമാണ്. ഇതോടെ മൂന്നാം സ്ഥാനത്തു പോകുന്ന പാർട്ടിയുടെ അവസ്ഥ ആത്മഹത്യപരമായിരിക്കും എന്നുറപ്പിക്കാം. തൃശൂരിൽ അപ്രതീകിഷിതമായി ദിവസങ്ങൾ കൊണ്ട് ബിജെപി ത്രികോണ മത്സരത്തിന് ശക്തി കാട്ടിയെങ്കിൽ അവിടെ രണ്ടാം സ്ഥാനം എത്തുന്നത് ആരായാലും അതിനു കാരണമായി മാറുക ബിജെപി ഉയർത്തിയ വെല്ലുവിളി തന്നെ ആയിരിക്കും.
ഇതിനു വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരുവനതപുരം മണ്ഡലത്തിൽ അഞ്ചു ശതമാനം പോളിങ് ഉയർന്നപ്പോൾ ബിജെപിക്ക് നിർണയാക സ്വാധീനം ഉള്ള അസംബ്ലി സെഗ്മെന്റുകൾ കാഴ്ചവച്ച വീറുറ്റ പ്രകടനം പിണറായിയുടെ മുഖം വരും ദിവസങ്ങളിൽ കൂടുതൽ കരുവാളിക്കാൻ പര്യാപതമാണ്. നേമത്തു മാത്രം അഞ്ചു ശതമാനം വോട്ടാണ് അധികരിച്ചത്, ബിജെപിയുടെ സിറ്റിങ് നിയമ സഭ സീറ്റും എവിടെയാണെന്ന് കൂട്ടി വായിക്കണം. ഹിന്ദു വോട്ടുകൾ കൂടുതൽ ഏകീകരിക്കാൻ സാധ്യതയുള്ള വട്ടിയൂർക്കാവിലും പോളിങ് ഉയർന്നിരിക്കുകയാണ്. തിരുവനതപുരം ലോക്‌സഭാ സീറ്റിൽ കഴക്കൂട്ടവും ബിജെപി പക്ഷത്തോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ്, ഇവിടെയും വോട്ടു ഉയർന്നത് ശബരിമല വിഷയം എത്രത്തോളം ഭൂരിപക്ഷ സമുദായമായ ഹൈന്ദവ വോട്ടുകളെ സ്വാധീനിച്ചു എന്നാണ് തെളിയിക്കുന്നത്.
ഇതേ തരത്തിൽ നോക്കിയാൽ പത്തനംതിട്ടയിലെ പോളിങ്ങും പിണറായിയുടെ കണക്കുകൾ തെറ്റിക്കാൻ കാരണമായി വിലയിരുത്താം. ശബരിമലയുടെ സിരാകേന്ദ്രമായ ഈ മണ്ഡലത്തിൽ ഏഴു ശതമാനം പോളിങ് ആണ് ഉയർന്നത്. ശബരിമല സമര നായകൻ എന്ന് പിണറായി സർക്കാർ മുദ്ര ചാർത്തി നൽകി ജയിലിൽ ഇട്ട കെ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി ആയി എത്തിയപ്പോൾ ഹൈന്ദവ വോട്ടുകൾ എത്രത്തോളം അദ്ദേഹത്തിന്റെ പെട്ടിയിൽ വീണു എന്നത് ഇടതു വലതു സ്ഥാനാർത്ഥികളിൽ ഒരാളെ മൂന്നാം സ്ഥനത്തേക്കു വലിച്ചിടാൻ കാരണമാണ്. ആദ്യമായി പത്തു ലക്ഷത്തിൽ അധികം വോട്ടു വീണ ഇവിടെ സുരേന്ദ്രൻ ജയിക്കുക എന്നത് അത്ര എളുപ്പമല്ല ക്രിസ്ത്യൻ വോട്ടുകളിൽ വളരെ ചെറിയ പങ്കു മാത്രമേ തനിക്കു ലഭിച്ചിരിക്കൂ എന്ന് സുരേന്ദ്രൻ തന്നെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇവിടെ ലഭിക്കുന്ന രണ്ടാം സ്ഥാനം പോലും ബിജെപിയുടെ വരുംകാല വളർച്ചയ്ക്കുള്ള വളമാണ്. വീണ ജോർജോ ആന്റോ ആന്റണിയോ മൂന്നാം സ്ഥാനത്തേക്ക് വീണാൽ അവർ തോൽക്കുന്നത് ബിജെപിയുടെ മുന്നിൽ ആണെന്നതാണ് വലിയ നാണക്കേടായി മാറുക. അധികമായി വീണ ഒരു ലക്ഷത്തോളം വോട്ടിൽ ഭൂരിഭാഗവും സുരേന്ദ്രൻ കൊണ്ട് പോയിരിക്കും എന്നത് തർക്കമറ്റ കാര്യമാണ്. ഇവിടെയാണ് പിണറായിയുടെ തന്ത്രങ്ങൾ അപ്പാടെ തെറ്റുന്നത്. മതവികാരം ഉയർന്നാൽ കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കാം എന്ന ചിന്തക്ക് അന്ത്യം കുറിച്ച് ഇടതു മണ്ഡലങ്ങളിൽ നിന്ന് പോലും വലിയ ഒഴുക്കുണ്ടായതിനു താൽക്കാലിക പ്രതിഭാസം എന്നൊക്കെ പറഞ്ഞു ആശ്വാസം കൊള്ളാൻ ആയിരിക്കും ഇനിയുള്ള നാളുകളിൽ ഇടതു പക്ഷം ശ്രമിക്കുക. ഹിന്ദു ഭൂരിപക്ഷ മണ്ഡലം എന്ന് പറയാൻ കഴിയാത്ത പത്തനംതിട്ട വഴി ലഭിക്കുന്ന പിന്തുണ ബിജെപി കേരളം ഒന്നാകെ വരുംകാല തിരഞ്ഞെടുപ്പുകളിൽ വീശിയടിക്കാൻ ഉള്ള കരുത്തു നേടിയെടുക്കുകയാണ്.
ഇതേ കാഴ്ചയാണ് തൃശൂരിലും ലഭ്യമാകുന്നത്. പുതുക്കാട് പോലെ ഹിന്ദു ഭൂരിഭാഗമുള്ള നിയമ സഭ മണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ് ആണ് നടന്നിരിക്കുന്നത്. ഇവിടെ 80 ശതമാനത്തിൽ ഉയർന്ന പോളിങ്ങിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇടതു വലതു മുന്നണികളെ ഞെട്ടിക്കും വിധം വോട്ടു നേടാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കോൺഗ്രസ്സ് ഗ്രാഫ് താഴേക്കിറങ്ങുന്ന മണ്ഡലം കൂടിയാണ് പുതുക്കാട്. മുൻ കാലങ്ങളിൽ തൃശൂർ രൂപതയുടെ താൽപ്പര്യം നോക്കി സ്ഥാനാർത്ഥി എത്തിയിരുന്ന ഇവിടെ ഇത്തവണ ആ ആനുകൂല്യം നേരിയ തോതിൽ എങ്കിലും ഇടതു സ്ഥാനാർത്ഥിക്കു ലഭിക്കേണ്ടി ഇരുന്നെങ്കിലും സുരേഷ് ഗോപിയുടെ വരവ് ചിത്രം അപ്പാടെ മാറ്റിവരയ്ക്കുകയാണ്. ഇവിടെ പിണറായി ആഗ്രഹിച്ച പോലെ കൂടുതൽ ഹിന്ദു വോട്ടുകളും യുഡിഎഫ് ക്യാമ്പിൽ നിന്ന് ചോർന്നിരിക്കാമെങ്കിലും സുരേഷ് ഗോപിയുടെ താരപരിവേഷം ഇടതു സ്ത്രീ വോട്ടർമാരിൽ നിന്നും ചെറിയ തോതിൽ എങ്കിലും നഷ്ടപ്പെടുത്താൻ സാധ്യത ഏറെയാണ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ നിയമ സഭ സീറ്റുകളിൽ ഇടതു മുന്നണി 2016 ൽ നേട്ടം ഉണ്ടാക്കിയെങ്കിലും ഇത്തവണ ആ നേട്ടം നിലനിർത്താൻ സാധിച്ചില്ല എന്ന് പോളിങ് ട്രെന്റ് വ്യക്തമാക്കുന്നു. ശബരിമലയുടെ രാഷ്ട്രീയം പിണറായിയുടെ ചിന്തകൾക്കും അപ്പുറമാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
തൊട്ടടുത്ത മണ്ഡലമായ ചാലക്കുടി നൽകുന്ന ചിത്രവും സമാനതകൾ ഉള്ളതാണ്. ഇവിടെ എൻഡിഎ സ്ഥാനാർത്ഥി അപ്രസക്തം ആയിരുന്നതിനാൽ വോട്ടൊഴുക്കു ഉണ്ടായതു യുഡിഎഫിന് ആണെന്ന് പോളിങ് ട്രെന്റ് നൽകുന്ന സൂചന. ഇടതു സ്വാധീന മേഖലകളായ കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളിൽ പോളിങ് താഴ്ന്നു നിന്നപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളായ അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിടങ്ങളിലെ പോളിങ് യുഡിഎഫ് ട്രെന്റിലേക്കു എന്ന സൂചന നൽകുന്നു. ഇടതു പക്ഷത്തിനു മുൻകൈ പറയാവുന്ന മണ്ഡലം ആയ പെരുമ്പാവൂരിൽ ഉയർന്ന വോട്ടിങ് ഉണ്ടെങ്കിലും ഇവിടെ യുഎഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാന്റെ വ്യക്തി പ്രഭാവവും സാമുദായിക വോട്ടുകളും ചേർന്നപ്പോൾ 82 ശതമാനം വോട്ടർമാരെയും ഈ അസെംബ്ലി സെഗ്മെന്റ് പോളിങ് ബൂത്തിൽ എത്തിച്ചു. ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ് ഇവിടെ പരാജയമായാൽ പഴയ മുകുന്ദപുരം മണ്ഡലത്തിലെ ശക്തമായ വോട്ട് ബാങ്കായ എൻ എസ് എസ് നും ബെന്നി ബെഹന്നാന്റെ വിജയത്തിൽ ഒരു പങ്കു അവകാശപ്പെടാൻ കഴിയും.
ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ സാധ്യത ഉള്ള സ്ഥലം ആണെങ്കിലും കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്‌സഭാ സീറ്റിലെ ഒരു മണ്ഡലത്തിലും ബിജെപി നിർണായകമായിരുന്നില്ല. ആ ട്രെന്റ് ഇത്തവണയും അവർത്തിച്ചേക്കാം. കോൺഗ്രസ് പ്രതീകശയോടെ അവതരിപ്പിച്ച പുതുമുഖം രമ്യ ഹരിദാസ് വ്യക്തമായ മുൻതൂക്കം നേടിയെടുത്ത പ്രചാരണ ശേഷം കോൺഗ്രസ് ആധിപത്യം അവകാശപെടാൻ ചിറ്റൂർ അടക്കമുള്ള സ്ഥലങ്ങളിൽ പോളിങ് ഉയർന്നത് ഇടതുപക്ഷത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ കാരണമാണ്. വെറും കാഴ്‌ച്ചക്കാരന്റെ റോളിൽ ഒതുങ്ങിപോയ എൻഡിഎ സ്ഥാനാർത്ഥിക്കു ലഭിക്കേണ്ട വോട്ടും ഇവിടെ രമ്യയെ തേടി എത്തുമെങ്കിൽ ഇടതുപക്ഷത്തിന് ഉറപ്പുള്ള ഒരു മണ്ഡലം കൂടിയാകും കൈവിട്ടു പോകുന്നത്.
കേരളത്തിലെ മുഴുവൻ അസംബ്ലി സീറ്റുകൾ തിരിച്ചുള്ള പോളിങ് ശതമാനം പുറത്തുവരുമ്പോൾ ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുപ്പു ആദ്യം നടത്തുക ഇടതുപക്ഷ ബുദ്ധി കേന്ദ്രങ്ങൾ തന്നെ ആയിരിക്കും. ഈ മണ്ഡലങ്ങളിൽ ബിജെപി എത്ര വോട്ടുകൾ അധികം നേടി, അതിൽ തങ്ങൾക്കു പോയതെത്ര, കോൺഗ്രസ് കൈക്കലാക്കിയത് എത്ര എന്നൊക്കെയുള്ള കണക്കുകളാകും വരും നാളുകളിലെ രാഷ്ട്രീയ കളികൾ നിർണയിക്കുക. തങ്ങൾ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ പോയതെങ്കിൽ നവോത്ഥാനവും സ്ത്രീ മുന്നേറ്റവും ശബരിമലയിൽ സ്ത്രീ പ്രവേശനവും അട്ടത്തു കയറ്റാൻ സിപിഎമ്മും പിണറായിയും ഒരു മടിയും കാട്ടില്ല. കാരണം, അധികാര രാഷ്ട്രീയം നന്നായി ആസ്വദിക്കുന്ന പാർട്ടി കൂടിയാണ് സമീപകാല സിപിഎം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍