വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഒതുക്കാനുള്ള എളുപ്പ വഴിയോ രാജ്യദ്രോഹം? അഫ്സൽ ഗുരു അനുസ്മരണവും പാക്ക് അനുകൂല മുദ്രാവാക്യം വിളിയും കളങ്കപ്പെടുത്തിയത് മഹത്തായ കലാലയത്തെ; ജെഎൻയുവിൽ യഥാർത്ഥത്തിൽ നടന്നതെന്ത്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണചക്രം പിടിച്ച നിരവധി മഹാന്മാരായ നേതാക്കളെ സംഭാവന ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റിയാണ് ജെഎൻയു എന്ന ചുരുക്കത്തിൽ അറിയപ്പെടുന്ന ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി. ഇന്ത്യൻ സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വപ്നം കണ്ട നെഹ്രുവിന്റെ നാമധേയത്തിലുള്ള ഈ യൂണിവേഴ്സിറ്റിക്ക് കാലങ്ങളായി ചെങ്കൊടിയോടാണ് താൽപ്പര്യം. എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന്റെ കുത്തകയായിരുന്ന യൂണിവേഴ്സിറ്റിയിൽ തീവ്ര ഇടതുപക്ഷക്കാരാണ് അടുത്തകാലത്തായി ചുവടുറപ്പിച്ചത്. മാവോയിസ്റ്റ് അനുഭാവം പുലർത്തുന്ന വിദ്യാർത്ഥി സംഘടന യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായ യൂണിവേഴ്സിറ്റിയിൽ ചുവടുറപ്പിക്കാൻ വേണ്ടി നടത്തി ശ്രമങ്ങളാണോ ഇപ്പോൾ വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നതിലേക്കും രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമായി മാറാനും ഇടയാക്കിയത്? ഈ വാദത്തിലേക്കാണ് ഇടതു സംഘടനകൾ വിരൽ ചൂണ്ടുന്നത്.
ഇന്ത്യയിലെ അവകാശ പോരാട്ടങ്ങൾക്കായി എപ്പോഴും രംഗത്തിറങ്ങിയിട്ടുള്ളത് ജെഎൻയുവിലെ വിദ്യാർത്ഥികളായിരുന്നു. ഡൽഹിയിലെ ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായപ്പോൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായിരുന്നു. ഇതുപോലെ ലിംഗ സമത്വ വാദത്തിനും ഭിന്ന ലിംഗക്കാർക്ക് വേണ്ടിയും സദാചാര പൊലീസിംഗിന് എതിരെയും ഈ യൂണിവേഴ്സിറ്റിയിൽ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിനെ അനുസ്മരിച്ചു കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 9ാം തീയ്യതി ഇടതു വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ(ഡിഎസ് യു) നടത്തിയ പരിപാടിയെ ചൊല്ലിയാണ് രാജ്യം മുഴുവൻ ഈ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്.
എന്നാൽ അഫ്സൽ ഗുരുവും മഖ്ബൂൽ ഭട്ടും ജുഡീഷ്യൽ കില്ലിംഗിന്റെ ഇരയാണ് എന്ന വിധത്തിലായിരുന്നു പരിപാടി സംഘടിപിച്ചത്. കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ സമയത്തും ഈ സംഭവത്തെ പ്രമുഖർ അടക്കം അപലപിക്കുകയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചർച്ചകളും നടന്നതാണ് ഇതിനിടെയാണ് ജെഎൻയു വിദ്യാർത്ഥികളുടെ സമരം രാജ്യദ്രോഹമാണെന്ന വിധിയെഴുത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ചത് കാമ്പസിലെ തന്നെ എബിവിപി പ്രവർത്തകരായിരുന്നു. ഈ പരിപാടിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥി യൂണിൻ നേതാവ് കനയ്യ കുമാർ എന്ന എഐഎസ്എഫ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.
ക്യാംപസിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്ത നിരവധിപ്പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണു വകുപ്പുകൾ.
അനുമതിയില്ലാതെ അഫ്സൽ ഗുരുവിന് അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കാൻ ജെഎൻയുവിലെ ഒരു ഡിഎസ്എഫ് എന്ന സംഘടനയും കുറെ വിദ്യാർത്ഥികളും നടത്തിയ ശ്രമം എബിവിപി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നു സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിനിടയിലാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും അഫ്സൽ ഗുരു നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യങ്ങളും ഉയർന്നത്. ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ ചിത്രം എന്താണെന്നതിതെ സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.
ഇടതു വിദ്യാർത്ഥികളുടെ പരിപാടിയിൽ നുഴഞ്ഞുകയറിയ എബിവിപി പ്രവർത്തകർ ആണ് പാക്ക് അനുകൂല മുദ്രാവാക്യം വന്നതെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള വ്യക്തതൾ ഇനിയും വരാനുണ്ട്. ഫെബ്രുവരി ഒമ്പതാം തീയ്യതി ജെഎൻയുവിലെ വിദ്യാർത്ഥികൾ സാംസ്കാരിക സന്ധ്യ എന്ന പേരിൽ അഫ്സൽ ഗുരു അനുസ്മരണവും അയാളെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിക്കുന്നതിന് അനുമതി തേടിയിരുന്നു. എന്നാൽ എബിവിപിയുടെ പരാതിയെ തുടർന്നു പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചു. എന്നാൽ പരപാടിയിൽ നിന്നും പിന്മാറാൻ ഇടതു വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്നാണ ്പരിപാടി സംഘടിപ്പിച്ചതും സംഘർഷത്തിൽ കലാശിച്ചതും.
എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള സംഘടനകൾ പരിപാടിയുടെ സംഘാടകർക്കൊപ്പം എബിവിപിക്കെതിരേ പ്രകടനം നടത്തി. അതിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇത്് മുൻകൂട്ടി നടന്നതിലുള്ള ആസൂത്രണമാണെന്നാണ് ഇടതു പ്രസ്ഥാനങ്ങളുടെ പക്ഷം. ആയുധങ്ങൾ ഏന്തിയല്ല, വധശിക്ഷയ്ക്കെതിരായ ആശയമാണ് തങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നും ഇവർ പറയുന്നു. എന്നിട്ടും എന്തിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നാണ് അറിയുന്നത്. ഇതിനിടെയാണ് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെയും ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നവരെയും എവിടെയായാലും ഒരു കാരണവശാലും വെറുതെവിടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. മാതൃരാജ്യത്തെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാവില്ലെന്നു മാനവ വിഭവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനിയും വ്യക്തമാക്കി. മന്ത്രിമാർ തങ്ങളുടെനിലപാട് വ്യക്തമാക്കിയതോടെ രാജ്യദ്രോഹ കേസിലേക്കും അറസ്റ്റിലേക്കും കടന്നു.
ദേശീയ രാഷ്ട്രീയത്തിലേ ഒരു വിഷയമായി തന്നെ ജെഎൻയു പ്രശ്നം വളർന്നിട്ടുണ്ട്. ഇപ്പോൾ ഈ യൂണിവേഴ്സിറ്റിയെ അടച്ചുപൂട്ടണമെന്ന വാദമാണ് എബിവിപി മുന്നോട്ടു വെക്കുന്നതും. ജെഎൻയു ബിരുദം എന്നത് എളുപ്പത്തിൽ ജോലികിട്ടാൻ സഹായകമായ വിധത്തിൽ ഉണ്ടായിരുന്നിടത്തു നിന്നാണ് രാജ്യദ്രോഹമെന്ന വിധത്തിലേക്ക് ചർച്ചകൾ നടക്കുന്നത്. സർഗ്ഗാത്മക നിറഞ്ഞു വിമർശനങ്ങളും സംവാദങ്ങളും നിറഞ്ഞു നിന്ന കാമ്പസിലെ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഗുണകരമാകില്ലെന്നാണ് ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ വാദിക്കുന്നത്.
ജെഎൻയുവിൽ സമരമുഖത്തുണ്ടായിരുന്ന വിദ്യാർത്ഥികളെ തീവ്രവാദികളാക്കി ടൈംസ് നൗ ചാനൽ അധികാരി അർണാബ് ഗോസ്വാമി രംഗത്തെത്തുക കൂടി ചെയ്തതോടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായി സംഘപരിവാർ കൂടുതൽ അണിനിരക്കുകയാണ് ഉണ്ടായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം ഷട്ട് ഡൗൺ ജെഎൻയു കാമ്പസ് പ്രചരണം നടത്തി. എബിപിവിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രചരണങ്ങളാണ് പലപ്പോഴും രാജ്യദ്രോഹം ചുമത്തുന്നതിന് പിന്നിലെ നീക്കങ്ങളെ സംശയത്തിലാക്കുന്നത്. എന്നാൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ അനുകൂലിക്കാൻ ഒരു വിദ്യാർത്ഥി സംഘടനയും തയ്യാറായിട്ടില്ല താനും. ഈ സാഹചര്യത്തിലാണ് നിരവധി ചോദ്യങ്ങൾ ജെഎൻയു വിഷയത്തിൽ ഉയരുന്നതും.
രാജ്യത്തിന്റ ചിന്താ ധാര രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്കുവഹിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് രാഷ്ട്രീയം തന്നെയാണെന്ന കാര്യം ഉറപ്പാണ്. മാനുഷിക അവകാശങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ നടക്കുന്നത് എന്തായാലും ഗുണകരമായ കാര്യങ്ങളല്ല.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍