വിഎസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി; ഇല്ലാതായത് രണ്ടുമാസത്തിനകം രണ്ടുലക്ഷം ഫോളോവേഴ്സിനെ നേടിയ അക്കൗണ്ട്; സൈബർപോരാളിയായുള്ള വിഎസിന്റെ വളർച്ചയും സിപിഐ(എം) ഭയക്കുന്നെന്ന് ആക്ഷേപമുയരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് ശക്തമായ പ്രചരണായുധമായി മാറിയിരുന്ന വി എസ് അച്യുതാനന്ദന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി. സർക്കാരിനെതിരായ വിഎസിന്റെ പരസ്യപ്രസ്താവനകൾ ഭയന്ന് സിപിഐ(എം) തന്നെ മുൻകൈയെടുത്താണ് വിഎസിന്റെ അക്കൗണ്ട സസ്പെന്റ് ചെയ്യിച്ചതെന്നാണ് രഹസ്യസംസാരം. നിയമസഭാ സമ്മേളനം നാളെമുതൽ സജീവമാകാനിരിക്കെ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വി എസ് പോസ്റ്റുകൾ നൽകാൻ സാധ്യതയുണ്ടെന്ന ഭയം പാർട്ടി നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഎസിനെ ഫേസ്ബുക്കിന്റെ പടിക്കുപുറത്തുനിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
വിഎസിന് അർഹമായ പദവി നൽകുമെന്ന് പിബിയും പിണറായിയും കോടിയേരിയുമുൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും ആവർത്തിച്ച് പുറത്ത് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതു വൈകുന്നതിൽ കടുത്ത അതൃപ്തിയിലാണ് വി എസ്. അതിനാൽത്തന്നെ സഭാ സമ്മേളനം തുടങ്ങിയാൽ വിവിധ വിഷയങ്ങളിൽ വി എസ് പ്രസ്താവനകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് നിയമസഭയിൽ ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുമെന്നതിനാലാണ് ഇപ്പോൾ വിഎസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിർത്തലാക്കിയതെന്നാണ് സൂചനകൾ.
ചുരുങ്ങിയ കാലത്തിനിടെ വൻ മൈലേജ് നേടിയിരുന്ന ഫേസ്ബുക്ക് അക്കൗണ്ടായിരുന്നു വിഎസിന്റേത്. ഇക്കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയച്ചൂടിനിടെ വി.എസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. മണിക്കൂറുകൾക്കകം തന്നെ കാൽലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത അക്കൗണ്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഒന്നരലക്ഷം ഫോളോവേഴ്സുമായി മുന്നേറി. തിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെയും സുധീരനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും വെള്ളാപ്പള്ളിക്കെതിരെയും വി എസ് പുറത്തുവിട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുമായി ഫേസ്ബുക്ക് യുദ്ധംതന്നെയാണ് വി എസ് തന്റെ അക്കൗണ്ടിലൂടെ നടത്തിയതെന്നു പറയാം. ഈ സാധ്യത മുന്നിൽക്കണ്ട് പാർട്ടിതന്നെ മുൻകൈയെടുത്താണ് വിഎസിനെ ഹൈടെക് ആക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പാലക്കാട്ടുവച്ചു നടന്ന ചടങ്ങിലാണ് മുൻനിര സാമൂഹ്യ മാദ്ധ്യമങ്ങളാട ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിൾ പഌസിലും വിഎസിന്റെ അക്കൗണ്ടുകളുടെ പ്രകാശനം പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ നടത്തിയത്. ഉടൻ വാട്സ്ആപിലും അദ്ദേഹത്തെ പ്രതീക്ഷിക്കാമെന്ന പ്രഖ്യാപനമുണ്ടായി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത www.facebook.com/OfficialVSpage എന്ന ഫേസ്ബുക്ക് പേജ് മണിക്കൂറുകൾക്കകം കാൽ ലക്ഷത്തോളം പേർ ഷെയർ ചെയ്തു.
www.vsachuthanandan.in എന്ന അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റും നിലവിൽ വന്നു. ട്വിറ്ററിൽ vs1923 എന്നതാണ് വിഎസിന്റെ ഹാൻഡിൽ. ഇതോടെ പുത്തൻ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ എതിരാളികൾക്കെതിരെ തീപാറുന്ന പോസ്റ്റുകളുമായി വി എസ് കത്തിക്കയറി. ഏഴ് വർഷത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഫേസ്ബുക്കിൽ ലഭിച്ച ലൈക്കുകൾ 9,33,275 ആണെങ്കിൽ ഒരാഴ്ചകൊണ്ട് മാത്രം വിഎസിന് ലഭിച്ച ലൈക്കുകൾ 1,42,233 എന്ന നിലയിലായി.
ഇതോടെ മാദ്ധ്യമങ്ങളിൽ വിഎസിന്റെ ഫേസ്ബുക്ക് പ്രതികരണങ്ങൾ ദിവസവും ചൂടുള്ള വാർത്തകളായി. ഒരോ ദിവസവും രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ കൊണ്ട് ചൂടുപിടിക്കുന്ന ഇടമായി മാറി വിഎസിന്റെ അക്കൗണ്ട്. വിഎസിന്റെ ഒരു പോസ്റ്റിന് കിട്ടുന്ന റീച്ച് മറ്റൊരു നേതാവിന്റെ പോസ്റ്റിനും തിരഞ്ഞെടുപ്പുകാലത്ത് ലഭിച്ചതുമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേജിന് 9 ലക്ഷത്തിലധികം ലൈക്കുണ്ടെങ്കിലും ഒരു ലക്ഷത്തിനപ്പുറം മാത്രം ലൈക്കുള്ള വിഎസിന്റെ ഒരു പോസ്റ്റിന് ലഭിക്കുന്ന സ്വീകാര്യത മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നില്ലെന്ന് മാദ്ധ്യമങ്ങൾ എഴുതി.
ഓരോ ദിവസവും വിഎസിന്റെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പേർ ലൈക്കുകളും കമന്റുകളുമായി എത്തി. ചുരുങ്ങിയ കാലത്തിനകം രണ്ടുലക്ഷത്തിലേറെപ്പേർ സന്ദർശിക്കുന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോൾ പൂട്ടിയത്. ദീർഘകാലമായി ഫേസ്ബുക്ക് അക്കൗണ്ടുള്ള പിണറായി വിജയന് മൂന്നുലക്ഷത്തിൽപ്പരവും സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമായ തോമസ് ഐസകിന് നാലുലക്ഷത്തിൽപ്പരവും ഫോളോവേഴ്സുള്ള സ്ഥാനത്താണ് രണ്ടുമാസം തികയുംമുമ്പ്് രണ്ടുലക്ഷം പിന്നിട്ട് വി എസ് മുന്നേറിയതെന്നതും ശ്രദ്ധേയമാണ്.
ഈ രംഗത്തേക്ക് തന്നെ പോലൊരാൾ ഇറങ്ങുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണെന്നും ഭയാശങ്കളും ഇല്ലാതില്ലെന്നും സാമൂഹികമാദ്ധ്യമങ്ങളിലേക്കുള്ള തന്റെ കടന്നുവരവിനെ പരാമർശിച്ചു കൊണ്ട് വി എസ്. അച്യുതാനന്ദൻ പറഞ്ഞത്. സാങ്കേതികവിദ്യയുടെ അപാരമായ പ്രയോഗമാണ് ഇതിലുള്ളത്. എന്നാൽ, തന്നെ സഹായിക്കാൻ ഒരു പാടു പേർ മുന്നോട്ടുവന്നു. നവമാദ്ധ്യമങ്ങളെ ഉപയോഗിച്ച് താനും തന്റെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും ഇതൊരു വൺവേ ട്രാഫിക്ക് ആകില്ലെന്നും അച്യുതാനന്ദൻ പറഞ്ഞു.
നിസ്വവർഗത്തിന്റെ പോരാളിയാണ് വി എസ് എന്നും എക്കാലവും അദ്ദേഹം അങ്ങനെയായിരുന്നുവെന്നും ആണ് വിഎസിന്റെ അക്കൗണ്ട് ഉദ്ഘാടനം നിർവഹിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഈ നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കുമൊക്കെ ഒരു മണിക്കൂറിനകം മറുപടി പറയാൻ വി എസ് ശ്രമിക്കുമെന്ന് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ. കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിലേതുപോലെ തന്നെയാണ് ട്വിറ്റർ അക്കൗണ്ടിന്റേയും വെബ്സൈറ്റിന്റേയും അവസ്ഥ. ട്വിറ്ററിൽ വി എസ് ഏറ്റവുമൊടുവിൽ ട്വീറ്റ് ചെയ്തത് പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് തലേന്ന് മെയ് 24നാണ്. എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുള്ളതായിരുന്നു ആ ട്വീറ്റ്. വെബ്സൈറ്റിന്റെ അവസ്ഥയും അതുതന്നെ. വിഎസിനെ പ്രതിപക്ഷ നേതാവെന്നു പറയുന്ന പ്രൊഫൈൽപോലും ഇതുവരെ തിരുത്തിയിട്ടില്ല. വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പാർട്ടിതന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പുവരെ ആക്റ്റീവായി കൊണ്ടുപോയെങ്കിലും പദവി നൽകാമെന്ന പാർട്ടിവാഗ്ദാനം ജലരേഖയായതോടെ വി എസ് പിണങ്ങുന്ന സാഹചര്യം മുന്നിൽക്കണ്ട് ഇവയുടെ പ്രവർത്തനം നിർത്തിക്കുകയായിരുന്നു എന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍