കോടിയേരിക്ക് പിന്നാലെ സർക്കാരിന്റെ വിലയിരുത്തൽ വാദമുയർത്തി വിഎസും; മലപ്പുറത്ത് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ചർച്ചയാക്കുന്നത് ഐസ്ക്രീം പാർലർ വാണിഭക്കേസും; ബിജെപിയേയും ലീഗിനേയും കടന്നാക്രമിച്ച് പ്രചരണ രംഗത്ത് എത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; പിണറായിയ്ക്കെതിരെ സിപിഎമ്മിൽ പുതിയ സമവാക്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
പെരിന്തൽമണ്ണ: മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാവണമെന്ന് വി എസ് അച്യുതാനന്ദൻ പറയുന്നത് സിപിഎമ്മിലെ പുതിയ ചേരിതിരിവുകളുടെ സൂചനയാണ് നൽകുന്നത്. നേരത്തെ ഇത്തരം അഭിപ്രായ പ്രകടനം കോടിയേരി ബാലകൃഷ്ണനും നടത്തിയിരുന്നു. എന്നാൽ പിണറായിയെ ലക്ഷ്യമിട്ടുള്ള സൂചനയായി വിലയിരുത്തപ്പെട്ടതോടെ കോടിയേരി പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോയി. എന്നാൽ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ നിരാഹാരവും പൊലീസ് നടപടിയുമെല്ലാം സർക്കാരിനെ കൂടുതൽ ദുർബലമാക്കി. ഇതിനിടെയാണ് സർക്കാരിന്റെ വിലയിരുത്തലെന്ന വാദവുമായി അച്യുതാനന്ദൻ എത്തുന്നത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്നാണ് വി എസ് അച്യുതാനന്ദൻ പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ മന്ത്രിമാർ ഇപ്പോഴും അഴിമതിക്കേസുകളിൽപെട്ട് നടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 55 വർഷത്തിനുള്ളിൽ വന്ന പൊതുകടത്തിനു തുല്യമാണ് അഞ്ചു വർഷം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ വരുത്തിവച്ചത്. കേന്ദ്രത്തിൽ മോദി തുടരുന്ന മുതലാളിത്ത പ്രീണനം ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വി എസ് പറഞ്ഞു. ഐസ്ക്രീം പാർലർ കേസും പ്രചാരണ വിഷയമാക്കാൻ പരോക്ഷ പരാമർശവും വി എസ് നടത്തി. 'കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ മൊഴികളെ കുറിച്ച് കൂടുതൽ പറയുന്നില്ല. അമ്മ പെങ്ങമ്മാർ ഇരിക്കുന്നതിനാൽ കൂടുതൽ പറയാൻ കഴിയില്ലെന്നായിരുന്നു വി.എസിന്റെ പരാമർശം. അങ്ങനെ മലപ്പുറത്ത് എല്ലാ അർത്ഥത്തിലും താരമായി വി എസ് അച്യുതാനന്ദൻ.
മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥി ജയിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭരണ വികാരം ഇവിടെ ചർച്ചയാക്കാൻ പിണറായി ക്യാമ്പ് ആഗ്രഹിക്കുന്നില്ല. ഇതാണ് കോടിയേരിയും അച്യുതാനന്ദനും തകർക്കുന്നത്. പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമാണ് ഇതെന്ന വിലിയരുത്തലുമുണ്ട്. നേരത്തെ ജിഷ്ണു കേസിൽ എംഎ ബേബിയും പിണറായി സർക്കാരിനെ കടന്നാക്രമിച്ചു. എന്നാൽ ബേബിയെ തള്ളി പിണറായിയും എത്തി. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സർക്കാർ. അതിനിടെയാണ് അച്യുതാനന്ദൻ ഭരണ വികാരം മലപ്പുറത്ത് ചർച്ചയാക്കുന്നത്. ഇത് വ്യക്തമായ പദ്ധതിയോടെയാണെന്നാണ് വിലയിരുത്തൽ. പിണറായി സർക്കാരിനെതിരായ ജനവിരുദ്ധതയുടെ പ്രതിഫലനം മലപ്പുറത്തുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷത്തെ കൊണ്ട് പറയിക്കാനാണ് നീക്കം. സി.പി.എം കേന്ദ്ര നേതൃത്വവും പിണറായിയുടെ നിലപാടുകളിൽ അതൃപ്തരാണ്. ഇത് മനസ്സിലാക്കിയാണ് വിഎസിന്റെ നീക്കം.
ജിഷ്ണു പ്രണോയുടെ അമ്മയക്ക് എതിരായ നടപടികൾ അതിരുവിട്ടതാണെന്ന് സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. അതിന് ശേഷവും സർക്കാർ നിലപാട് മാറ്റിയില്ല. ഈ സാഹചര്യത്തിൽ പിണറായിക്ക് എതിരായ നിലപാടിലേക്ക് സീതാറാം യെച്ചൂരി മാറി കഴിഞ്ഞു. എംഎ ബേബിയും കടുത്ത പ്രതിഷേധത്തിലാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേബിയുടെ നിലപാടുകളും കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കും. പത്ത് മാസത്തെ പിണറായി സർക്കാരിന്റെ ഭരണം ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭരണതലത്തിൽ അടിമുടി മാറ്റമെന്ന ആശയവും മുന്നോട്ട് വച്ചു കഴിഞ്ഞു. ഈ മാറ്റത്തിന് ചുണ്ടുപലകയാകാനാണ് വി എസ് മലപ്പുറത്ത് ഭരണ വിലയിരുത്തൽ വാദം ഉയർത്തുന്നത്.
മലപ്പുറത്ത് ബിജെപിക്ക് വലിയ വോട്ട് കിട്ടുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ മോദി ഫാക്ടറിനെ വിമർശിക്കാം. ഇതിനൊപ്പം സി.പി.എം സ്ഥാനാർത്ഥിക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിൽ പിണറായി സർക്കാരിനേയും പ്രതിസ്ഥാനത്ത് നിർത്താം. ഇതാണ് വിഎസും കോടിയേരിയുമൊക്കം ആഗ്രഹിക്കുന്നത്. ആഭ്യന്തര വകുപ്പ് പൂർണ്ണപരാജയമാണെന്നും അതുകൊണ്ട് തന്നെ പിണറായി വകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നതുമടക്കമുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാണ് ഇതിൽ പുതു മാനം നൽകുന്നതാണ് വിഎസിന്റെ പ്രസ്താവന. മലപ്പുറത്ത് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് എത്തി. പക്ഷേ ഒരു സി.പി.എം നേതാവും കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചില്ല. വളരെ മൃദുവായ പ്രതികരണമാണ് നടത്തുന്നത്. ഇതിനാണ് വി എസ് അന്ത്യമിടുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ തുറുപ്പ് ചീട്ട് വി എസ് മലപ്പുറത്ത് ആളിക്കത്തിച്ചു. ഐസ് ക്രീംകേസ് ചർച്ചയാകാത്ത നേതൃത്വത്തിന് എതിരായ വിർശനം കൂടിയാണ് ഇത്.
ഐസ്ക്രീം പാർലർ കേസിൽ ഇപ്പോഴും വിചാരണ തുടരുകയാണ്. ഈ കേസിൽ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നത്. ഈ പുലിയെ ഒരിക്കൽ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയിട്ടുണ്ടെന്നും വി എസ് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനാർത്ഥി നിർത്തിയിട്ടുണ്ട്. മലപ്പുറത്തുകാർക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നതെന്നറിയാൻ കഴിഞ്ഞു. തോൽക്കാൻ വേണ്ടി ബിജെപി കൊണ്ടു നിർത്തിയ ആ സ്ഥാനാർത്ഥിയെ ഓർത്ത് ദുഃഖമുണ്ടെന്നും വി എസ് പറഞ്ഞു. അങ്ങനെ ലീഗിനേയും ബിജെപിയേയും സമർത്ഥമായി പ്രതിക്കൂട്ടിൽ നിർത്തി തൊണ്ണൂറ്റിനാലാം വയസ്സിലും വി എസ് പ്രചരണത്തിൽ താൻ താരമാണെന്ന് തെളിയിക്കുകയാണ്. ഇനിയും അധികാര കേന്ദ്രങ്ങളിൽ എത്താനുള്ള കരുത്ത് തനിക്കുണ്ടെന്ന് കൂടി വി എസ് പറയാതെ പറയുകയാണ്.
മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ചത്. കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങൾ മലപ്പുറത്ത് എൽഡിഎഫിന് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിശക്തമായ ഈ നിലപാട് പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്രകമ്മറ്റിയുടെ പിന്തുണയും വിഎസിന് ഉണ്ട്. സർക്കാരിനെതിരെ തിരുത്തൽ ശക്തികൾ രൂപപ്പെടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം ഏകപക്ഷീയ നിലപാടുമായി സർക്കാർ മുന്നോട്ട് പോകും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ പരാജയവും സമ്മാനിക്കും. ഈ ഘട്ടത്തിൽ അടിമുടി മാറ്റവും ജനപക്ഷ നിലപാടുകളും പിണറായി സർക്കാർ കൈക്കൊള്ളണം. അതിനുള്ള അവസരമായി മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലത്തെ മാറ്റാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
മലപ്പുറത്ത് സിപിഎമ്മിന് വലിയ തോൽവി നേരിട്ടാൽ അടിയന്തരമായി തന്നെ കേരളത്തിലെ ഭരണത്തിൽ സി.പി.എം കേന്ദ്രനേതൃത്വം ഇടപെടും. മന്ത്രിസഭാ അഴിച്ചു പിണയും നടത്തും. കാര്യങ്ങൾ അതിന് ശേഷവും കൈവിട്ടു പോയാൽ കടുത്ത നിലപാടുകൾ കേന്ദ്ര നേതൃത്വം എടുക്കുമെന്നാണ് സൂചനകൾ. മിടുക്കരായ നേതാക്കളെ മന്ത്രിമാരാക്കാത്തത് സർക്കാരിന് തിരിച്ചടികൾ നൽകുന്നുണ്ട്. ഈ തെറ്റ് തിരുത്താൻ കേന്ദ്ര നേതൃത്വം പിണറായിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഭരണത്തിൽ കൂടുതൽ നിയന്ത്രണം പാർട്ടിക്ക് കൈവരുന്ന തരത്തിലേക്ക് മാറ്റങ്ങൾ കൊണ്ടു വരാനാണ് ആലോചന.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്
- ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: എച്ച്. എസ്. പ്രണോയ് ഫൈനലിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍