സർവ്വ പിന്നോക്കക്കാരുടേയും പ്രധാന നേതാവാകാൻ കരുക്കൾ നീക്കി വെള്ളാപ്പള്ളി; പിസി ജോർജിനേയും ഒപ്പം നിർത്താൻ നീക്കം; നിലനിൽപ്പിനായുള്ള സമരത്തിൽ വെള്ളാപ്പള്ളിയെ മുഖ്യശത്രുവായി കാണാൻ സിപിഐ(എം)
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിന്നോക്ക സമുദായത്തിന്റെ നേതാവായി മാറി കേരള രാഷ്ട്രീയത്തിൽ കരുത്ത് കാട്ടാനാണ് വെള്ളാപ്പള്ളി നടേശന്റെ നീക്കം. എസ്എൻഡിപി യൂണിയന്റെ സംഘടനാ ശേഷി മുഴുവൻ ഇതിനായി ഉപയോഗിക്കും. ഇതിനൊപ്പം കിട്ടാവുന്ന നേതാക്കളെ എല്ലാം ഒപ്പം കൂട്ടാനാണ് നീക്കം. ഇടത്-വലത് മുന്നണികളുമായി തെറ്റി നിൽക്കുന്ന പിസി ജോർജിനേയും വെള്ളാപ്പള്ളി മനസ്സിൽ കാണുന്നുണ്ട്.
കേരളാ കോൺഗ്രസിൽ നിന്ന് തെറ്റിയ പിസി ജോർജ്ജ്, ഇടതു പാളയമാണ് ലക്ഷ്യമിടുന്നത്. എന്നാൽ അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ കരുതലോടെയാണ് സിപിഐ(എം) നീക്കം. അതുകൊണ്ട് തന്നെ ജോർജ്ജിന് അനുകൂലമായ മറുപടിയൊന്നും സിപിഐ(എം) ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ജോർജ് ബിജെപിയോട് അടുക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ബിജെപിയോട് ജോർജിനെ അടുപ്പിച്ച് അതിന്റെ നേട്ടമുണ്ടാക്കാൻ വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിക്ക് കെ എം മാണിയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാണിയുടെ അടുപ്പം വെള്ളാപ്പള്ളിക്ക് നേട്ടമാകില്ല. ഇത് തിരിച്ചറിഞ്ഞാണ് ജോർജിനെ അടുപ്പിക്കാനുള്ള നീക്കം.
ഡിഎച്ച്ആർഎം, വി എസ്ഡിപി തുടങ്ങിയതു പോലുള്ള പിന്നാക്ക സംഘടനകളിൽ ജോർജിന് സ്വാധീനമുണ്ട്. ഇത് മനസ്സിലാക്കിയാണ് വെള്ളപ്പാള്ളിയുടെ കരുനീക്കം. ജോർജിനെ കൂടെ കൂട്ടുന്നതിലൂടെ പിന്നോക്കകാരുടെ നേതാവായി മാറാൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ. ഒരു മുന്നണിയിലും സ്ഥാനമില്ലാത്ത ജോർജിനെ എളുപ്പത്തിൽ കൂടെ കിട്ടുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. ബിജെപിയും ജോർജിന് അനുകൂലമാണ്. നേരത്തെ നരേന്ദ്ര മോദിയുടെ കൂട്ടയോട്ടത്തിൽ ഉദ്ഘാടനകനായി ജോർജ് എത്തുകയും ചെയ്തിരുന്നു. മോദിയെ പ്രകീർത്തിക്കുന്ന രീതി ജോർജ് എന്നും തുടരുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപിക്ക് ജോർജിനോട് താൽപ്പര്യവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ.
ഇതെല്ലാം മനസ്സിലാക്കി കരുതലോടെയാണ് സിപിഐ(എം) നേക്കം. ശിവഗിരി മഠത്തിന്റെ പിന്തുണയോടെ വെള്ളാപ്പള്ളിയുടെ നീക്കത്തെ ചെറുക്കാനാണ് സിപിഐ(എം) തീരുമാനം. സിപിഎമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ബിജെപിയോട് ഈഴവരെ അടുപ്പിക്കാനുള്ള നീക്കത്തെ തന്ത്രപരമായി നേരിടാനാണ് നീക്കം. ശിവഗിരി മഠത്തിനു കീഴിലുള്ള ഗുരുധർമ പ്രചാരണസഭയുടെ പിന്തുണയാണ് സിപിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയ്ക്കെതിരെ പിണറായി വിജയൻ തന്നെ ലേഖനവുമായെത്തിയത്. വെള്ളാപ്പള്ളിയുടെ നീക്കം സാധാരണ പ്രവർത്തകരും ഈഴവ സമുദായവും തള്ളിക്കളയും എന്ന നിലയ്ക്കുള്ള രാഷ്ട്രീയ പ്രചാരണത്തിലൂടെ ഇതിനെ ചെറുക്കാനാണു പാർട്ടി തീരുമാനം.
അതിനിടെയാണു ശിവഗിരി മഠത്തിന്റെ ഗുരുധർമ പ്രചാരണസഭ ബിജെപി ആഭിമുഖ്യത്തിൽ വിയോജിപ്പിന്റെ സൂചന നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തിനായി ശിവഗിരി മഠത്തിന്റെയും സന്യാസിമാരുടെയും പേരുകൾ വഴിച്ചിഴയ്ക്കേണ്ട എന്ന പ്രമേയമാണ് അവർ പാസാക്കിയത്. ശിവഗിരി ധർമസംഘം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണു ഗുരുധർമ സഭയുടെയും ഭാരവാഹികൾ. വെള്ളാപ്പള്ളിയോട് എന്നും കൃത്യമായ അകലം പാലിച്ചിരുന്നവരാണ് സന്യാസിമാർ. മാറിയ സാഹചര്യത്തിൽ ഇവരുടെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്. കാരണം ബിജെപിയുമായി ഏറ്റവും അടുത്തു നിന്നത് ശിവഗിരി മഠമായിരുന്നു.
പ്രധാനമന്ത്രിയാകുന്നതിനു മുമ്പു നരേന്ദ്ര മോദിയെ ശിവഗിരിയിലേക്ക് ആനയിച്ചതിലും ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ സമീപകാലത്തു പ്രധാനമന്ത്രിയെ സന്ദർശിച്ചതിലും ബിജെപി വ്യക്തമായ താൽപ്പര്യങ്ങൾ മുന്നിൽ കണ്ടിരുന്നു. ഇതെല്ലാമാണ് വെള്ളാപ്പള്ളിബിജെപി സഖ്യ സാധ്യതയെ പ്രകാശാനന്ദ സ്വാമികൾ തള്ളിപ്പറഞ്ഞിതിലൂടെ സംഭവിച്ചത്. ഇതിനൊപ്പം വെള്ളാപ്പള്ളിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സഖ്യ നീക്ക സാധ്യത പൂർണമായും ഉരുത്തിരിഞ്ഞിരുന്നില്ല. ബിജെപി കേന്ദ്ര നേതൃത്വവും വിഎച്ച്പിയുമാണ് അതിനു മുൻകൈ എടുത്തത്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശക്തിയാണോ രാഷ്ട്രീയ പാർട്ടിയാണോ വേണ്ടതെന്നു യോഗ നേതൃത്വത്തിൽ തന്നെയുള്ള ഭിന്നത ബിജെപി മനസ്സിലാക്കുന്നു. രാഷ്ട്രീയ ശക്തിയായി അവർ തങ്ങളുടെ കുടക്കീഴിൽ നിൽക്കണമെന്നാണു ബിജെപി താൽപര്യം.
തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പായി ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനം വിളിച്ച് അവരെല്ലാം ബിജെപി അംഗങ്ങളായി മാറുന്നുവെന്ന പ്രഖ്യാപനത്തിനു യോഗ നേതൃത്വം മുൻകൈ എടുക്കണം എന്നാണ് ആവശ്യം. ഇതിന് വെള്ളാപ്പള്ളി തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയം. മകൻ തുഷാറിനെ രാജ്യസഭാ അംഗമാക്കണമെന്നും തന്നെ ഗവർണ്ണറാക്കണമെന്നുമാണ് വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തിന് മുന്നിൽ വയ്ക്കുന്ന ആവശ്യം. എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസ് സംഘങ്ങളുടെ കരുത്തിൽ പഞ്ചായത്ത് തരെഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിലെത്തിക്കാമെന്നാണ് വാഗ്ദാനം. കേരളത്തിൽ ചുവടുറപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമായാണ് വെള്ളാപ്പള്ളിയെ ബിജെപിയുമായി അടുപ്പിച്ചത്.
അടുത്ത മാസം കേരളത്തിൽ പ്രധാനമന്ത്രി മോദിയെത്തും. ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മോദി പങ്കെടുക്കും. അതോടെ ബിജെപി-വെള്ളാപ്പള്ളി സഖ്യത്തിനും തുടക്കമിടും. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) വോട്ടുകൾ വൻ തോതിൽ ബിജെപിക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതായിരുന്നു രാജഗോപാലിന്റെ രണ്ടാം സ്ഥാനത്തിന് നിർണ്ണായകമായത്. വെള്ളാപ്പള്ളിയെ പരസ്യമായി ഒപ്പം നിർത്തിയാൽ ഇനിയും വോട്ടുകൾ കിട്ടുമോ എന്നതാണ് ബിജെപി പരീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യം വിജയം കണ്ടാൽ നിയമസഭയിലേക്ക് അത് വ്യാപിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ കുറഞ്ഞത് ജയിക്കണമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ.
അതിന് സിപിഐ(എം) വോട്ട് ബാങ്കിൽ വിള്ളലുണ്ടാവുകയും ഹൈന്ദവ ധ്രുവീകരണം സാധ്യമാവുകയും ചെയ്താൽ മുന്നേറ്റം സാധ്യമാകുമെന്നാണ് ബിജെപി പ്രതീക്ഷ.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- ഇടഞ്ഞു നിൽക്കുന്ന പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണിയുടെ നീക്കം
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- വെള്ളാപ്പള്ളിയുടെ 'നവോത്ഥാനം' വിശ്വാസത്തിന് വഴിമാറും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍