സിപിഎം കേഡറിനെ അതിജീവിച്ച സെമി കേഡറുമായി സതീശനും സുധാകരനും ഇനി മുന്നോട്ടു നീങ്ങാം; മുതിർന്നവരെയും യൂത്തിനെയും ഒരുമിച്ചു നയിച്ച തൃക്കാക്കര കോൺഗ്രസ് ഐക്യത്തിന്റെ വിജയക്കൂട്ടായി മാറി; വിഡി- കെഎസ് കൂട്ടുകെട്ട് കരുത്താർജ്ജിച്ച ആവേശത്തിൽ അണികളും; കോൺഗ്രസ് തെരഞ്ഞെടുപ്പു ശൈലിയിലും ഇനി അടിമുടി മാറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ നേടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും നിലനിൽപ്പിന്റെ പോരാട്ടം എന്ന നിലയിൽ കൂടിയായിരുന്നു. ഗ്രൂപ്പു പരിഗണനകൾ നൽകാതെ കോൺഗ്രസ് നേതൃത്വത്തിലെത്തിയ ഇവർക്ക് തൃക്കാക്കര വിജയം അനിവാര്യമായിരുന്നു. മറിച്ചായിരുന്നെങ്കിൽ തങ്ങളുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും എന്നുറപ്പുണ്ടായിരുന്ന ഇരുവർക്കും തൃക്കാക്കരയിൽ പിഴ്ക്കുന്നത് ചിന്തിക്കാൻ ആകുമായിരുന്നില്ല. എന്തായാലും വിഡി- കെഎസ് കൂട്ടുകെട്ടിന്റെ ഉജ്ജ്വല വിജയം കൂടിയായി മാറി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം.
പരാജയപ്പെട്ടിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയും മുന്നണിയും കൂടുതൽ പ്രതിസന്ധിയിലേക്കു പോകുമായിരുന്നു. ഇരു നേതാക്കളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടേനെ. വോട്ടു കുറഞ്ഞാൽപോലും പാർട്ടിയിൽ തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാണ് കഴിഞ്ഞ തവണത്തേക്കാൾ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് തൃക്കാക്കരയിൽ ഇരുവരും പാർട്ടിയെ നയിച്ചത്.
വ്യത്യസ്തമായ പ്രവർത്തനശൈലിയാണ് സ്ഥാനമേറ്റതു മുതൽ ഇരു നേതാക്കളും സ്വീകരിച്ചത്. ശൈലീമാറ്റം സംബന്ധിച്ചു പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നെങ്കിലും തൃക്കാക്കരയിലും ആ പുതുമ തുടർന്നു. ഒറ്റ ദിവസം കൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ റെക്കോർഡും ഇരു നേതാക്കളുടെ പേരിലും കുറിക്കപ്പെട്ടു. സ്ഥാനാർത്ഥി പ്രഖ്യാപനം ഒരു ദിവസം കൊണ്ടു നടത്തിയതോടെ സീറ്റിനുവേണ്ടിയുള്ള പടലപിണക്കങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പ്രവർത്തകരിൽ ആത്മവിശ്വാസവും വളർത്താനായി.
164 ബൂത്ത് കമ്മിറ്റികളാണ് തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസിനുള്ളത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പ്രചാരണത്തിൽനിന്ന് മാറി നിൽക്കേണ്ടി വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സാരഥ്യം ഏറ്റെടുത്തു. കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികളെ സജീവമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഒരു ദിവസം മാത്രമാണ് പ്രതിപക്ഷ നേതാവ് തലസ്ഥാനത്തെത്തിയത്, രാഷ്ട്രപതിയെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ. മറ്റുള്ള ദിവസങ്ങളിലെല്ലാം രാവിലെ 8 മുതൽ രാത്രി 11 വരെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചു. പ്രവർത്തകരോടൊപ്പം വീടുകൾ കയറിയിറങ്ങി.
തൃക്കാക്കരയിൽ വീഴ്ചയുണ്ടായാൽ അത് തന്റെ വീഴ്ചയാണെന്നും നേട്ടമുണ്ടായാൽ അത് കൂട്ടായ നേട്ടമാണെന്നും നിലപാട് സ്വീകരിച്ചു. നേതാക്കളെ ഒരുമിപ്പിച്ചു പ്രചാരണത്തിന് ഇറക്കാൻ ഇരു നേതാക്കൾക്കുമായി. പ്രവർത്തനത്തിനു ഫലമുണ്ടായതോടെ രണ്ടു തവണ അധികാരത്തിൽനിന്നു മാറ്റി നിർത്തപ്പെട്ട് പ്രതിസന്ധിയിലായ പാർട്ടിക്കത് പുതിയ ഊർജമായി.
കെ.വി.തോമസിനെ പോലുള്ള നേതാവ് പാർട്ടിയിൽനിന്നും ചുവടു മാറിയിട്ടും മികച്ച വിജയം നേടാനായത് പാർട്ടിയിൽ ഇരുനേതാക്കളുടെയും ഗ്രാഫ് ഉയർത്തും. ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റമുണ്ടാകാം. പാർട്ടിയിലെ എതിർപ്പുകൾക്കും തർക്കങ്ങൾക്കും ഒരിടവേള സമ്മാനിക്കാനും ജയത്തിനാകും. പാർട്ടിയിലെ പരിഷ്കരണ നടപടികൾക്കു വേഗം വേണമെന്ന ഇരുനേതാക്കളുടെയും ആവശ്യങ്ങളെ ഇനി കേന്ദ്ര നേതൃത്വത്തിന് അവഗണിക്കാനാകില്ല. പരാജയത്തിൽ വിഷമഘട്ടത്തിലായ യുഡിഎഫിനും അണികൾക്കും പുതിയ ഊർജമാണ് വിജയം നൽകുന്നത്. സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കാനും ഈ വിജയം നേതൃത്വത്തിനു ശക്തിപകരും.
എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ വെല്ലാനുള്ള കരുത്ത് സെമി കേഡർ ബുദ്ധിയിലൂടെ കോൺഗ്രസ് നേടി എന്നതാണ് ഈ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രധാനകാര്യം. എല്ലാം വിഡി സതീശനും കെ സുധാകരനും ചേർന്ന് തീരുമാനിച്ചു. അത് അതേ പോലെ നടപ്പാക്കി. നേതാക്കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പക്ഷേ അച്ചടക്കം ലംഘിച്ച കെവി തോമസിനെ പോലുള്ളവരെ തള്ളിക്കളഞ്ഞു. കെവി തോമസിനെ മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷയായി. മാധ്യമങ്ങളോട് വിഡി സതീശന്റെ മുഖം കറുപ്പിച്ച് ഇടപെടലും നടത്തി. ഇതെല്ലാം കോൺഗ്രസിൽ പതിവില്ലാത്തതായിരുന്നു. നിങ്ങൾ മുഖ്യമന്ത്രിയോട് ഇങ്ങനെ ചോദിക്കുമോ എന്ന മറു ചോദ്യം ജനകീയ മുഖവുമായി നിറഞ്ഞ വിഡി സതീശനെ കൊണ്ട് മാധ്യമങ്ങളോട് ചോദിപ്പിച്ചതായിരുന്നു സെമി കേഡറിലേക്ക് കോൺഗ്രസ് മാറ്റത്തിന് ഏറ്റവും വലിയ തെളിവ്.
നേതൃത്വം പറഞ്ഞ ഉത്തരവാദിത്തങ്ങൾ നേതാക്കളെല്ലാം പാലിച്ചു. തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ ജനകീയ പരിവേഷമുള്ള നേതാക്കളാരും സംസാരിച്ചില്ല. സീറ്റ് മോഹിച്ചവർ പോലും ഉമാ തോമസിന് വേണ്ടി വോട്ട് തേടി എത്തി. കുടുംബ വാഴ്ചയിലെ ചർച്ചകൾ ഉമാ തോമസിനെതിരെ ഉയർത്തിയാൽ കെവി തോമസിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും സുധാകരൻ നൽകിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ കൊണ്ട് സിപിഎമ്മിന്റെ കൂടെ കിടന്നവനേ രാപ്പനി അറിയൂവെന്ന് പറയിപ്പിച്ചതും തന്ത്രങ്ങളുടെ ഭാഗം. അങ്ങനെ ആവനാഴിയിലെ അസ്ത്രമെല്ലാം സുധാകരൻ കൃത്യമായി വിനിയോഗിച്ചു. കാലുവാരി തോൽപ്പിക്കുന്ന കോൺഗ്രസ് ചരിത്രം അങ്ങനെ തൃക്കാക്കരയിൽ നടക്കാതെ പോയി.
കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ച് നടന്നവർക്കുമുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും ജയം നേടി. പാർട്ടിയുടെ സെമികേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായി അവർ തൃക്കാക്കരയെ കാണുന്നു. ഇനി യുഡിഎഫിലും ചോർച്ചയുണ്ടാകില്ല. ഘടക കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാൻ സിപിഎം രംഗത്തുണ്ട്. തൃക്കാക്കരയിൽ തോറ്റിരുന്നുവെങ്കിൽ പലരും കോൺഗ്രസിനെ ഉപേക്ഷിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. ജയം മാത്രമാണ് അവർ ആഗ്രഹിച്ചത്. അത് അതിഗംഭീരമാക്കി ഉമാ തോമസിന്റെ ഇടപെടലുകളും.
കെവി തോമസിനെ ഫോണിൽ വിളിച്ച ഉമാ തോമസിന് കിട്ടിയത് മോശം പ്രതികരണമായിരുന്നു. എങ്കിലും തോമസിനെ നേരിട്ട് കണ്ട് വോട്ട് അഭ്യർ്ത്ഥിക്കണമെന്ന് ഉമാ തോമസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുധാകരൻ അനുകൂലിച്ചില്ല. അങ്ങനെ പാർട്ടി പറഞ്ഞത് അനുസരിച്ച് സ്ഥാനാർത്ഥിയും പ്രവർത്തിച്ചു. പറഞ്ഞിടത്തെല്ലാം പോയി. എൻ എസ് എസ് ആസ്ഥാനത്ത് അടക്കം ഉമാ തോമസ് എത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. വിഡിയും കെ എസും രാഷ്ട്രീയം പറഞ്ഞപ്പോൾ മാന്യമായി പ്രചരണത്തിൽ ഇടപെട്ട് ഉമാ പിടിയെ ചർച്ചയാക്കി. അത് വിജയമായി.
കോൺഗ്രസ് സിപിഎമ്മിനെ പോലെ സെമി കേഡർ സ്വഭാവത്തിലാകണമെന്നായിരുന്നു കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ആദ്യം മുന്നോട്ടുവെച്ച നിലപാട്. എതിർപ്പുകളും വിമർശനങ്ങളും കളിയാക്കലുകളും ഏറെയുണ്ടായെങ്കിലും സെമികേഡറിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി പാർട്ടിയിൽ സി.യു.സി(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) മാറി. ഗ്രാമങ്ങളിലടക്കം സി.യു.സിയുടെ ചുവടുപിടിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി പരിപാടികളിൽ അണിനിരന്നു. ഇത് കോൺഗ്രസിന് നൽകിയ ആത്മവിശ്വാസവും ഊർജ്ജവും വലുതായിരുന്നു. ഈ കരുതൽ തൃക്കാക്കരയിലും തുണച്ചു. ക.വി തോമസിനെ പോലെ സഭയ്ക്കുള്ളിലും ചില കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ് കളം മാറിയിട്ടും സെമി കേഡർ തന്ത്രം കോൺഗ്രസിനെ തുണച്ചു.
കെ.വി തോമസിന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതി. പക്ഷെ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞു തൃക്കാക്കര വിജയം. സെക്രട്ടേറിയറ്റ് പോലും എറണാകുളത്തേക്ക് മാറ്റിയതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളുമടക്കം അണിനിരന്നായിരുന്നു എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടും വിട്ടുകൊടുക്കാതെ കോൺഗ്രസും യു.ഡി.എഫും അണി നിരന്നു. യു.ഡി.എഫിൽ ക്യാപ്റ്റനായി വി.ഡി സതീശൻ മാറി. പിന്നണിയിൽ നിന്ന് സുധാകരൻ ഉപദേശകനായി.
കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരു പ്രത്യേക കോക്കസായി പ്രവർത്തിക്കുന്നുവെന്നുവരെ പാർട്ടിക്കുള്ളിൽ വിമർശനമുയുർന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ വിജയം വി.ഡി സതീശനും കെ.സുധാകരനും ഒരു പോലെ പ്രധാനപ്പെട്ടതുമായിരുന്നു. കെ.റെയിൽ സമരം കേരളത്തിൽ കത്തിനിൽക്കുമ്പോൾ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു. കോൺഗ്രസ് ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയാണ് ഇതോടെ ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍