യുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിന്റെ ശബരിമല കരടു നിയമം കേരളത്തിൽ ശബരിമല യുവതീ പ്രവേശന വിഷയം സജീവ ചർച്ചയാക്കുകയാണ്. ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ഇരുതല മൂർച്ചയുള്ള വാളായി കണക്കാക്കുന്ന വിഷയം തന്ത്രപൂർവ്വമായി തന്നെയാണ് യുഡിഎഫ് വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാക്കിയത്. അതേസമയം ലോക്സഭയിൽ തിരിച്ചടിയേറ്റ ശബരിമല വിഷയം വീണ്ടും ചർച്ചയാകുന്നതിലെ ക്ഷീണം ഇടതു മുന്നണിയും തിരിച്ചറിയുന്നുണ്ട്.
അതേസമയം യുഡിഎഫ് പുറത്തിറക്കിയ കരടിൽ ആചാരം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവ് നൽകണമെന്ന നിർദേശത്തോട് എതിർപ്പും ശക്തമാണ്. ആചാര ലംഘനം എന്നത് യുവതി പ്രവേശത്തിന് മാത്രമാകില്ല. ശബരിമലയിലെ പല കാര്യങ്ങളും ആചാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ട് ആചാരലംഘിച്ചാൽ തടവനെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും സൈബർലോകത്ത് അടക്കം ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിന് അടക്കം നേതൃത്വം കൊടുത്ത പ്രസ്താനമായ കോൺഗ്രസിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് കരുതുന്നവരും ഏറെയാണ്.
അതേസമയം ശബരിമല രാഷ്ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യാവാങ്ങ്മൂലം മാറ്റാൻ തയാറാകാത്തതാണ് നിലവിലെ വിഷയം. വിശ്വസികൾക്കൊപ്പമാണ് സർക്കാരെങ്കിൽ ആ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചർച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തിൽ പോരായ്മകളുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാൻ അവസരമുണ്ടാക്കുമെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെങ്കിലും, യുഡിഎഫ് നിർണായക പ്രചാരണ വിഷയമായി സ്ത്രീപ്രവേശനത്തെ മാറ്റുകയാണ്.
അതിനിടെ വിഷയം പൊതുസമൂഹത്തിൽ വീണ്ടും സജീവ ചർച്ചയായി നിലനിൽക്കുന്നത് ഗുണകരമാണെന്നാണ് യുഡിഎഫിൽ ഉയരുന്ന അഭിപ്രായം. യുഡിഎഫിന്റെ ശബരിമല കുടുക്കിൽ വിഴരുതെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗത്തിലും അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇന്നലെ, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും കോടതി തീരുമാനം വരുന്നതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും പറയേണ്ടിവന്നു. ഇതിന് പുറമെ മുഖ്യമന്ത്രി ഈ വിഷയത്തിൽ കുറേക്കൂടി വ്യക്തമായ നിലപാട് പറഞ്ഞു.
കോടതി തീരുമാനം വരുന്നതിനനുസരിച്ച് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ കൂടിയാലോചന എന്നത് ഇടതുപക്ഷമോ മുഖ്യമന്ത്രിയോ ഇതുവരെ പറയാതിരുന്ന നിലപാടാണ്. ഇപ്പോൾ, ശബരിമല വിഷയം ഒരു പടികൂടി കടന്ന്, യുഡിഎഫ് ഒരു കരട് നിയമം പുറത്തിറക്കിയതോടെ പുതിയൊരു മാനം വിഷയത്തിൽ കൈവന്നിരിക്കുകയാണ്. മുൻ ഡയറട്ര് ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസിഫലിയെക്കൊണ്ട് നിയമത്തിന് ഒരു കരട് തയ്യാറാക്കി നിയമസഭ തിരഞ്ഞെടുപ്പിന് ഇത് തുറുപ്പ് ചീട്ടാക്കി മാറ്റാനും യുഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അധികാരം ലഭിച്ചാൽ നടപ്പിലാക്കുന്ന കരട് നിയമം ഉൾപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സൂചന നൽകി.
അതിനിടെ യുഡിഎഫിന്റെ കരട് നിയമത്തെ പിന്തുണച്ച് പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ്മയും രംഗത്തെത്തിയതോടെ, യുഡിഎഫ് പ്രചാരണത്തിന് കൂടുതൽ മുൻതൂക്കം ലഭിച്ചു. പക്ഷേ, ശബരിമല വിഷയം ഇടതു പക്ഷത്തെ സംബന്ധിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. ഇതിന് പുറമെ ശബരിമല സ്ത്രീ പ്രവേശനം എന്നത് ഒരു നിലപാടും കാഴ്ചപ്പാടുമായി അവതരിപ്പിക്കാനും ഇടതുപക്ഷം അക്കാലത്ത് ശക്തമായി ശ്രമിച്ചിരുന്നു. ശബരിമല പ്രചരണായുധമാവുമ്പോൾ, വനിതാമതിലും അന്ന് രൂപീകരിച്ച നവോത്ഥാന സമിതികളും ചർച്ചയാവും.
പ്രത്യേകിച്ച് വനിതാമതിലിന്റെ രാഷ്ട്രീയ-സമൂഹിക പശ്ചാത്തലം വിശദീകരിക്കാൻ ഇടതുപക്ഷവും ഒപ്പം മുന്നണിയിലെ ഒന്നാമനെന്ന നിലയിലും സിപിഎം ഏറെ വിയർപ്പൊഴുക്കേണ്ടിവരുന്നു. അതിന്റെ ലക്ഷണമാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണത്തിൽ കാണുന്നത്. സർക്കാരിന് നിയമപ്രകാരമേ പ്രവർത്തിക്കാൻ കഴിയൂ എന്നും ജനങ്ങളെ പറ്റിക്കാനും അതിലൂടെ ഉപജീവനം നടത്താനുമാണ് യുഡിഎഫ് ശ്രമിക്കന്നതെന്നുമാണ് പാർട്ടി സെക്രട്ടറി ഈ വിഷയത്തെ പ്രതിരോധിക്കുന്നത്. കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എങ്ങനെയാണ് നിയമം നിർമ്മിക്കുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങളിലൂടെ പ്രതിരോധിച്ച്് നിൽക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല.
ഇതിനിടെ ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, ശബരിമല ബിജെപിക്ക് വെറും രാഷ്ട്രീയ പ്രശ്നമല്ലെന്നും വിശ്വാസപരമായ ജീവൽപ്രശ്നമാണെന്നും സൂചന നൽകുന്നു. ഒപ്പം ബിജെപി വിയർപ്പൊഴുക്കിയ ഉയർത്തിക്കൊണ്ട് വന്ന വിഷയം യുഡിഎഫ് കൈയേറുന്നതും മേൽക്കോയ്മ നേടുന്നതും അവരെ പ്രകോപിപ്പിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- കാമറയ്ക്ക് പോസ് ചെയ്യുന്ന ഇസുവിന്റെ ഫോട്ടോ എടുത്ത് മമ്മൂട്ടി; ആ മനോഹര നിമിഷം സ്വന്തം കാമറയിൽ പകർത്തി കുഞ്ചാക്കോ ബോബൻ
- കൊടുങ്ങല്ലൂരിലെ സെറ്റിൽ നിന്നും ക്രെഡിറ്റ് കാർഡുമായി പോയ നടന് ഒളിത്താവളത്തെ കുറിച്ച് അറിയാം; ദുബായിൽ ഉന്നതന്റെ സംരക്ഷണയിലുള്ള വിജയ് ബാബു നാളെ മടങ്ങി എത്താൻ സാധ്യത കുറവ്; വിവാഹ മോചിതയേയും ചോദ്യം ചെയ്യും; ഹൈക്കോടതിയിലെ ജാമ്യ ഹർജി നിർണ്ണായകം; വിജയ് ബാബു അഴിക്കുള്ളിലാകുമോ?
- ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
- നിലപാടിൽ ഉറച്ചു നിൽക്കുന്നു; പശു പ്രസ്താവനയിൽ പിന്നോട്ടില്ലെന്ന് നടി നിഖില വിമൽ
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നു എന്നതിന് തെളിവുണ്ട്; പൾസറിന് ദിലീപ് ഒരു ലക്ഷം രൂപ കൈമാറി; അമ്മയുടെ പേരിലുള്ള മൊബൈൽ കാവ്യ ഉപയോഗിച്ചതിനും തെളിവ്; നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയത് നിർണ്ണായക തെളിവുകൾ; കാവ്യയെ പ്രതിയാക്കാത്തത് എന്തെന്ന ചോദ്യം ബാക്കി
- മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നും പത്ത് വയസുകാരൻ; കൗൺസിലിംഗിൽ പ്രതീക്ഷിച്ചതൊന്നും പൊലീസിന് കിട്ടിയില്ല; പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ യഥാർത്ഥ പ്രതിക്ക് തുണയായി കുട്ടിയുടെ മൊഴി; ആ കേസിന് ഇനി എന്തു സംഭവിക്കും?
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍