ജയിക്കണമെങ്കിൽ പിറവത്തു ഡെയ്സിയെ മത്സരിപ്പിക്കണമെന്നു യുഡിഎഫ് നേതൃത്വം; മത്സരിക്കണമെന്ന വാശിയിൽ മകൻ മന്ത്രി; സീറ്റില്ലെന്ന് ഉറപ്പായതോടെ ഫ്രാൻസിസ് ജോർജിനൊപ്പം ചേരാൻ ശ്രമിച്ച് ജോണി നെല്ലൂർ; മറ്റൊരു കേരളാ കോൺഗ്രസ് കൂടി അന്യം നിൽക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 2011ലെ തെരഞ്ഞെടുപ്പിൽ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവിൽ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ കോൺഗ്രസുകാരൻ ജയിച്ചു കയറി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജേക്കബിന് കിട്ടി. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ ജേക്കബിന്റെ പ്രതീക്ഷിത വിയോഗത്തോടെ കേരളാ കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുടെ മുഖം തന്നെ നഷ്ടമായി. ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബിനെ ജയിപ്പിച്ച് മന്ത്രിയാക്കിയ യുഡിഎഫിന് ഈ പാർട്ടിയുടെ കരുത്ത് ചോർന്നത് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഈ പാർട്ടിക്ക് ഒറ്റ സീറ്റ് നൽകിയാൽ മതിയെന്ന തീരുമാനം എടുത്തതും.
ടിഎം ജേക്കബ് ജീവിച്ചിരുന്നപ്പോൾ പാർട്ടിക്ക് പ്രസക്തിയുണ്ടായിരുന്നു. യാക്കോബായക്കാരുടെ പാർട്ടിയെ നയിക്കുന്ന ജോണി നെല്ലൂരിനോ മന്ത്രി അനൂപ് ജേക്കബിനോ വലിയ സ്വാധീനം ഉണ്ടാക്കാനായില്ല. പാർട്ടിയുടെ സിറ്റിങ് സീറ്റായ പിറവത്ത് പോലും അനൂപ് ജേക്കബ് ജയിക്കുമെന്ന് യുഡിഎഫ് കരുതുന്നില്ല. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് കരുതുന്നു. എന്നാൽ മകൻ അനൂപ് ജേക്കബ് വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. പിറവത്ത് മത്സരിച്ചേ മതിയാകൂവെന്ന നിർബന്ധത്തിലും. അതുകൊണ്ട് തന്നെ മകനെ പിണക്കാതിരിക്കാൻ മത്സരത്തിനില്ലെന്ന് ഡെയ്സി ജേക്കബ് ഉറച്ച നിലപാടും എടുത്തു. ഇതോടെ കേരളാ കോൺഗ്രസ ജേക്കബ് എന്ന പാർട്ടി തന്നെ അപ്രത്യക്ഷമാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. അതിന് ആക്കം കൂട്ടാനാണ് ജോണി നെല്ലൂരിനെ യുഡിഎഫിൽ നിന്ന് അകറ്റുന്നതും.
പിറവത്തും അങ്കമാലിയും തരൂരുമാണ് കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജേക്കബ് മത്സരിച്ചത്. ഇതിൽ അങ്കമാലിയിലെ തോൽവി നേരിയ ഭൂരിപക്ഷത്തിനായിരുന്നു. ഇത്തവണ ജയിക്കാനായി ജോണി നെല്ലൂർ ആഞ്ഞു പിടിക്കുകയും ചെയ്തു. അതിനായി അങ്കമാലിയിൽ സജീവവുമായി. മൂവാറ്റുപുഴയിൽ നിന്ന് എംഎൽഎ ആയിരുന്ന ജോണി നെല്ലൂർ വിട്ടുവീഴ്ചയുടെ ഭാഗമായാണ് ഈ സീറ്റ് കോൺഗ്രസിന് നൽകിയത്. ഈ സ്നേഹം പോലും ഇത്തവണ ജോണി നെല്ലൂരിനോട് കോൺഗ്രസ് കാണിക്കുന്നില്ല. ഇതിന് പിന്നിൽ തന്നെ ഒഴിവാക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കമുണ്ടെന്നും ജോണി നെല്ലുർ കരുതുന്നു. രണ്ട് സീറ്റുകൾ കോൺഗ്രസിൽ നിന്ന് വാങ്ങി ഡെയ്സി ജേക്കബിനും അനൂപിനും മത്സരിക്കാനാണ് കള്ളക്കളികളെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തൽ.
അതുകൊണ്ട് തന്നെയാണ് അങ്കമാലി കിട്ടില്ലെന്ന് ഉറപ്പായ ജോണി നെല്ലൂർ മറ്റ് വഴികൾ തേടുന്നത്. ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്കാണ് കണ്ണ്. അവിടെ പോയാലും അങ്കമാലിയിൽ മത്സരിക്കാൻ കഴിയില്ല. ഫ്രാൻസിസ് ജോർജിനും പിസി ജോസഫിനും കെസി ജോസഫിനും മാത്രമേ ഇടതുപക്ഷം ഉറപ്പായും സീറ്റ് നൽകൂ. ആന്റണിരാജുവിന് പോലും ഉറപ്പില്ല. അതിനാൽ കരുതലോടെ നീങ്ങാനാണ് ജോണി നെല്ലുരിന്റെ തീരുമാനം. എല്ലാവരും തഴഞ്ഞാൽ അങ്കമാലിയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് പോലും പദ്ധതിയിലുണ്ട്. ബിജെപി പിന്തുണ ഉറപ്പാക്കാനും ശ്രമിക്കും. ഫലത്തിൽ കേരളാ കോൺഗ്രസ് ജേക്കബിന്റേയും അന്ത്യത്തിലേക്ക് കാര്യങ്ങളെത്തും. അതു മനസ്സിലാക്കിയാണ് പിറവത്ത് ഡെയ്സിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ജേക്കബിനോട് അടുപ്പമുള്ളവർ ഉയർത്തുന്നത്. എന്നാൽ മകനെ പിണക്കാനില്ലെന്നും മത്സരിക്കില്ലെന്നും ഡെയ്സി ജേക്കബ് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇത്തവണ ഒരു സീറ്റ് മാത്രമാണ് കിട്ടുന്നതെങ്കിൽ അനൂപ് ജേക്കബ് പിറവത്ത് മത്സരിക്കും. അങ്ങനെ വന്നാൽ തോൽവി ഉറപ്പാണെന്ന് പൊതുവേ വിലയിരുത്തലുണ്ട്. അനൂപ് തോറ്റാൽ അടുത്ത തെരഞ്ഞെടുപ്പിൽ പിറവവും കോൺഗ്രസ് ഏറ്റെടുക്കും. ഇതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് ജേക്കബിന്റെ ഒറ്റ സീറ്റിലേക്ക് ഒതുക്കുന്നത്. ഡെയ്സി ജേക്കബ് മത്സരിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജോണി നെല്ലൂരിനെ തഴയാനുള്ള കോൺഗ്രസ് തീരുമാനം. 2021ൽ പിറവത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് അണിയറയിൽ ഒരുക്കുന്നത്. ടിഎം ജേക്കബിന്റെ മരണത്തോടെ ഇനിയൊരു തിരിച്ചിവരവിന് കേരളാ കോൺഗ്രസ് ജേക്കബിന് ത്രാണിയില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഇത്. യാക്കോബായക്കാർക്കിടയിൽ പോലും അനൂപ് ജേക്കബിന് സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അടുത്ത തെരഞ്ഞെടുപ്പോടെ കേരളാ കോൺഗ്രസ് ജേക്കബ് അപ്രത്യക്ഷമാകുമെന്ന കോൺഗ്രസിന്റെ വിലയിരുത്തലിൽ വസ്തുതകളുമുണ്ട്.
യുഡിഎഫ് പക്ഷത്ത് കേരളാ കോൺഗ്രസ് മാണി മാത്രമായി കേരളാ കോൺഗ്രസ് ചുരുങ്ങും. ബാലകൃഷ്ണ പിള്ളയേയും പിസി ജോർജിനേയും തന്ത്രപരമായി ഒഴിവാക്കിയത് ഇതിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും ഈ ബുദ്ധിയുടെ ഭാഗമായാണ് കോൺഗ്രസ് യുഡിഎഫിൽ നിന്ന് ഒഴിവാക്കിയത്. കേരളാ കോൺഗ്രസുകളായി നിലവിൽ പത്തോളം ഗ്രൂപ്പുകളുണ്ട്. പിളരും തോറും വളരും വളരും തോറും പിളരും എന്നതാണ് മാണിയുടെ സിദ്ധാന്തം. ഇത് അനുസരിച്ച് മുപ്പതോളം കേരളാ കോൺഗ്രസുകാർ ഇത്തവണ മത്സരിക്കും. എന്നാൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ മാണിക്കും ജോസഫിനും മാത്രമേ കഴിയൂ. ഈ നേതാക്കളുടെ രാഷ്ട്രീയ വിരമിക്കലോടെ കേരളാ കോൺഗ്രസ് തന്നെ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് ജേക്കബ് വിഭാഗത്തേയും ഇല്ലായ്മ ചെയ്യാനുള്ള നീക്കം.
ക്രൈസ്തവരാണ് പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. ഈ വോട്ടുകളാണ് കേരളാ കോൺഗ്രസുകളുടേയും ശക്തി. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസുകളെ ഒഴിവാക്കിയാലും അത് കോൺഗ്രസിന് തന്നെ ലഭിക്കും. പിജെ ജോസഫിനെ യുഡിഎഫിലേക്ക് കൊണ്ടു വന്നതും ഇതിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷത്ത് നിൽക്കുമ്പോൾ പന്ത്രണ്ട് സീറ്റുകളിൽ വരെ ജോസഫ് വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ നാലായി ചുരുങ്ങി. മാണിയും ജോസഫും ജോർജും കൂടി പതിനഞ്ച്. ഇപ്പോൾ ജോർജും വഴിയാധാരമായി. പൂഞ്ഞാറിൽ ജോർജ് ഇത്തവണ തോൽക്കുമെന്നും അതോടെ സെക്യുലറിന്റെ വിലപേശൽ ശക്തി കുറയുമെന്നുമാണ് കണക്ക് കൂട്ടൽ. ബാലകൃഷ്ണ പിള്ളയേയും സീറ്റ് കുറച്ച് കുറച്ചാണ് ഒതുക്കിയത്. യുഡിഎഫ് കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. ഇതിലൊന്നിൽ പിള്ള തോറ്റു.
ഇത്തവണ ഇടത് ക്യാമ്പിലെത്തിയ പിള്ള ഗ്രൂപ്പിനും ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇരവിപുരത്ത് പിള്ളയ്ക്ക് സീറ്റ് കൊടുത്താൽ പോലും ജയിക്കാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണ്. അങ്ങനെ കേരളാ കോൺഗ്രസുകളുടെ കുത്തക സീറ്റുകളെന്ന പല്ലവി ഇല്ലാതാക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നതാണ് വസ്തുത. പാലായിൽ കെ എം മാണിക്കും തൊടുപുഴയിൽ പിജെ ജോസഫിനും മാത്രമേ കേരളാ കോൺഗ്രസ് നേതാക്കളിൽ സീറ്റുകളുടെ കുത്തക അവകാശപ്പെടാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. പത്തനാപുരത്ത് കെബി ഗണേശ് കുമാറിനെ തോൽപ്പിക്കാൻ നടൻ ജഗദീഷിനെ എത്തിക്കുന്നതു പോലും കുത്തക സീറ്റെന്ന ഗണേശിന്റെ അവകാശ വാദം പൊളിക്കാനാണ്.
പത്തനാപുരത്ത് ഗണേശും പിറവത്ത് അനൂപ് ജേക്കബും പൂഞ്ഞാറിൽ പിസി ജോർജും തോറ്റാൽ മൂന്ന് കേരളാ കോൺഗ്രസുകൾ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍