തൃക്കാക്കരയിൽ മന്ത്രിമാർ വീടുകളും ഫ്ളാറ്റുകളും കയറി ഇറങ്ങിയപ്പോൾ യുഡിഎഫ് പയറ്റിയത് 'പ്രൊഫഷണൽ' തന്ത്രം; പ്രൊഫഷണലുകളെ കളത്തിലിറക്കി ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു; ചായ് പേയ് ചർച്ചകളും വിജയകരം; തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രാകിമിനുക്കി ലോക്സഭാ തെരഞ്ഞെടുപ്പിലും പയറ്റും; വിജയം പഠിക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം കോൺഗ്രസ് പാളയത്തിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ കേഡർ സംവിധാനത്തെ മറികടക്കാൻ കോൺഗ്രസിന്റെ സെമി കേഡർ സംവിധാനത്തിലൂടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന് സാധിച്ചു. യുഡിഎഫ് സംവിധാനം ഇവിടെ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്. എറണാകുളത്ത് തമ്പടിച്ച് ദിവസങ്ങളോളം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത പിണറായിയും മന്ത്രിമാരും വീടുകൾ തോറും കയറി ഇറങ്ങിയപ്പോൾ അതിനെ തടുക്കാൻ കോൺഗ്രസ് നന്നേ പാടുപെട്ടു.
തൃക്കാക്കര കടന്നാൽ സിൽവർ ലൈനിനുള്ള പച്ചക്കൊടി എന്ന അർഥം കൂടി മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫിന്റെുയം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിധിയെഴുത്ത് ആഘാതത്തിന്റെ ഒരു പങ്കിന് അവകാശി പിണറായി വിജയൻ തന്നെയാണ്. പക്ഷേ, ഇതിനേക്കാളേറെ സിപിഎമ്മിനെ വരുംദിവസങ്ങളിൽ അസ്വസ്ഥമാക്കുന്നത് ഉൾപ്പാർട്ടി വിഷയമാവുകയും ചെയ്യും. മറുവശത്ത് കോൺഗ്രസിന് വലിയ ആത്മവിശ്വാസമാണ് ഈ വിജയം നൽകുന്നത്. യുഡിഎഫ് മുന്നണി ഇത്രത്തോളം ഐക്യത്തിൽ പ്രവർത്തിച്ച മറ്റൊരു തിരഞ്ഞെടുപ്പു അടുത്തകാലത്തെങ്ങും ഉണ്ടായിരുന്നില്ല. ആ പ്രവർത്തനം വിജയിച്ചു.
നഗര കേന്ദ്രീകരമായ മണ്ഡലത്തിൽ വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്നത് വലിയ ശ്രമകരമായ കാര്യം തന്നെയായിരുന്നു. സിപിഎം മന്ത്രിമാരെ ഉപയോഗിച്ചു ഫ്ളാറ്റ് സമുച്ചയങ്ങൾ സന്ദർശനം നടത്തി വോട്ടു കാൻവാസ ചെയ്തു. ഇതോടെ കോൺഗ്രസ് ചെയ്തത് ഫ്ളാറ്റുകളിൽ പ്രൊഫഷണലുകളെ ഇറക്കിയുള്ള വോട്ടുപിടുത്തമായിരുന്നു. ഫ്ളാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകളിൽ ചായ്പേയ് ചർച്ചകളും സംഘടിപ്പിച്ചു. സ്ഥാനാർത്ഥിക്കൊപ്പം ചെറുസായാഹ്നം എന്ന വിധത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഈ തന്ത്രം ഫലത്തിൽ വിജയം കാണുകയും ചെയ്തു.
കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകൻ അപ്പു ജോസഫാണ് ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ തന്ത്രം യുഡിഎഫിനായി വിജയിപ്പിച്ചത്. ജിഗ്നേഷ് മേവാനിയെ പോലുള്ള യുവനേതാക്കൾ എത്തി പ്രചരണം നയിച്ചതും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ഈ ഫ്രൊഫഷണൽ തന്ത്രം ഭാവിയിലും ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തൃക്കാക്കരയിൽ വിജയിച്ചത് എങ്ങനെയെന്നു പഠിക്കാൻ വേണ്ടി കെപിസിസി ടീമിനെ ചുമതലപ്പെടുത്തും. ഭാവിയിലെ തെരഞ്ഞെടുപ്പുകൾ നയിക്കേണ്ട മാതൃക എന്ന വിധത്തിലാകും ഈ പദ്ധതി നടപ്പിലാക്കുക.
തോൽവികൾ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് വിജയം പഠിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയം വെറുതേ കയറി വന്നതല്ലെന്നു നേതൃത്വത്തിന് വ്യക്തമായി അറിയാം. ഐക്യത്തോടെ നിന്ന് ചിട്ടയായി പ്രവർത്തിച്ച് അധ്വാനിച്ചു നേടിയ ഫലത്തിനു പിന്നിലെ വിജയമന്ത്രം സംസ്ഥാനമാകെ പടർത്താനാണു നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസും മുതിർന്നവരും മഹിളാ കോൺഗ്രസ് നേതാക്കളുമെല്ലാം ഇവിടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ട് ആണ് പാർട്ടി സംവിധാനം പൂർണമായി തൃക്കാക്കരയിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നും പൊതുതിരഞ്ഞെടുപ്പിൽ അത് സാധ്യമല്ലെന്നും നേതൃത്വം സമ്മതിക്കുന്നുണ്ട്. എന്നാൽ, മറ്റ് ചില ഘടകങ്ങളും തൃക്കാക്കരയിൽ തുണച്ചു. നേരത്തെയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പുറമേ ഭവന സന്ദർശനം, കുടുംബ യോഗങ്ങൾ തുടങ്ങി കോൺഗ്രസ് അങ്ങനെയങ്ങ് വിപുലമായി പരീക്ഷിക്കാത്ത പ്രചാരണ മാർഗങ്ങൾക്ക് ശ്രദ്ധ നൽകും.
തിരക്കേറിയ തൃക്കാക്കരയിൽ സാധാരണക്കാരെ പെരുവഴിയിൽ കുടുക്കുന്ന വാഹന പ്രചാരണ ജാഥകൾ കോൺഗ്രസ് കുറച്ച് ഭവന സന്ദർശനത്തിൽ തന്നെയായിരുന്നു പ്രധാന ശ്രദ്ധ. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃക്കാക്കരയിലെ വിജയം പുതിയ നേതൃത്വത്തിന് കരുത്തായി. താഴെത്തട്ടിൽ സംഘടന വിപുലപ്പെടുത്താനുള്ള യൂണിറ്റ് കമ്മിറ്റി രൂപീകരണം വേഗത്തിലാക്കാനാണു കെ.സുധാകരന്റെ നിർദ്ദേശം. തൃക്കാക്കരയിലൂടെ 2026 ലക്ഷ്യമാക്കി നീങ്ങാനുള്ള തന്ത്രങ്ങൾക്കും നേതൃത്വം തുടക്കമിടും.
മറുവശത്ത് ഭരണവും അധികാരത്തിന്റെ സൗകര്യവും ആളും അർഥവും ഉണ്ടായിട്ടും സിപിഎം, ഇടത് വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല. മണ്ഡലത്തിന്റെ ഏകോപന ചുമതലയുണ്ടായിരുന്ന എം. സ്വരാജിനും ജില്ലയിലെ മന്ത്രിയായ പി. രാജീവിനും ഇതിന്റെ ഉത്തരം കണ്ടെത്തിയേ തീരൂ. സ്ഥാനാർത്ഥി നിർണയത്തിൽ എം. സ്വരാജും രാജീവും തമ്മിലുണ്ടായ അസ്വാരസ്യം തുടക്കത്തിലേ പാർട്ടിക്ക് പുറത്ത് വരെ ചർച്ചയായിരുന്നു. ജില്ല കമ്മിറ്റിയംഗത്തിന്റെ പേര് കീഴ്ഘടകങ്ങളിൽനിന്ന് ഉയർന്നുവന്നെങ്കിലും രാജീവിന്റെ താൽപര്യത്തിലേക്ക് നേതൃത്വം ഒതുങ്ങി.
ഇടതിന്റെ അരാഷ്ട്രീയവത്കരണത്തിന്റെ ഉദാഹരണമാണ് ജോ ജോസഫ് എന്ന സ്ഥാനാർത്ഥിയെ കത്തോലിക്ക സഭയിലെ വൈദികർക്കൊപ്പം അവതരിപ്പിച്ചത്. സിപിഎമ്മിനൊപ്പം പരമ്പരാഗതമായി നിന്ന ക്രൈസ്തവർക്ക് പോലും വിഴുങ്ങാൻ കഴിയാത്തതായിരുന്നു ഈ നാടകം. അത് ചൂണ്ടിക്കാട്ടിയവർക്കെതിരെ ന്യൂനപക്ഷ വിരുദ്ധത ആരോപിച്ചു. ഹിന്ദുത്വ വർഗീയത ചൊരിഞ്ഞ പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് ഇരുഭാഗത്തു നിന്നും വോട്ട് നേടാൻ ശ്രമിച്ചു. പക്ഷേ, സാമുദായിക പ്രീണനങ്ങൾ തൃക്കാക്കര തള്ളിക്കളഞ്ഞു.
കോൺഗ്രസ് ആകട്ടെ ഇക്കുറി അസ്വാരസ്യങ്ങളൊന്നും കൂടാതെയാണ് പ്രവർത്തിക്കാൻ ഇറങ്ങിയത്. ഇക്കുറി കാര്യമായ എതിർപ്പില്ലാതെ ഒറ്റക്കെട്ടായാണ് ഉമ തോമസിനെ കോൺഗ്രസ് സ്ഥാനാർത്ഥിക്കിയത്. പി ടിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം കൊണ്ട് വിജയിച്ചു കയറാം എന്നതായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാൽ, ഡൊമിനിക് പ്രസന്റേഷൻ അടക്കമുള്ളവർ സ്ഥാനാർത്ഥിത്വം മോഹിച്ച് രംഗത്തുവന്നു. എന്നാൽ, ഈ വിഷയവും പരിഹരിക്കാൻ അദ്ദേഹത്തിനായി. യൂത്ത് കോൺഗ്രസ് ശരിക്കും മണ്ഡലത്തിലെ പ്രചരണം ഏറ്റെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലായിരുന്നു മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനത്തിൽ മുന്നിൽ നിന്നത്.
സിപിഎം മെഷിണറി എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ മാതൃകയിൽ തന്നെയാണ് ഇവിടെ കോൺഗ്രസും നയിച്ചത്. പ്രചരണത്തിന്റെ തുടക്കം മുതൽ ഹൈബി ഈഡൻ എംപിയും ഉമക്കൊപ്പം പ്രചരണത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ ഹൈബിയും ഷാഫിയും കളത്തിൽ ഇറങ്ങിക്കളിച്ചപ്പോൾ ടെലിവിഷനിലും സൈബറിടങ്ങളിലും ഇടതു പ്രചരണങ്ങളുടെ മുനയൊടിച്ചത് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. രാഹുലിന്റെ ചാനൽ ചർച്ചകളിലെ മറുപടികൾ കോൺഗ്രസ് സൈബറിടങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു. വി ടി ബൽറാം, അൻവർ സാദത്ത്, റോജി എം ജോൺ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനിൽ അക്കര, കെഎം അഭിജിത്ത്, വി എസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമായിരുന്നു.
സോഷ്യൽ മീഡിയയിൽ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചരണം നയിച്ചു. ടി സിദ്ദിഖ് ആകട്ടെ കുടുംബത്തോടൊപ്പം എത്തിയാണ് പ്രിയപ്പെട്ട് പി ടി തോമസിന്റെ ഭാര്യക്കായി വോട്ടു തേടി എത്തിയത്. അതേസമയം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും മുമ്പ് തന്നെ മണ്ഡലത്തെ സജ്ജമാക്കിയത് മുഹമ്മദ് ഷിയാസ് എന്ന ഡിസിസി അധ്യക്ഷനായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ മികവിൽ ഒന്നാമതുള്ള ഷിയാസിന്റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലയാണ് സംഘടന ഇവിടെ പ്രവർത്തിച്ചത്. വോട്ടർ ലിസ്റ്റിൽ പേരു ചേർക്കുമ്പോൾ തുടങ്ങിയ ജാഗ്രത വോ്ട്ടർമാരെ ബൂത്തിൽ എത്തിക്കുന്നത് വരെ തുടർന്നു. ഇതെല്ലാം വോട്ടെണ്ണിയപ്പോൾ പ്രതിഫലിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഗുസ്തി താരങ്ങൾ ഗംഗയിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പോയിട്ടുപോലും കണ്ണുതുറക്കാതെ അധികാരികൾ; ഭയക്കുന്നത് അയോധ്യയിലെ അഖാഡയിൽ ഗുസ്തി പരിശീലിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പരുക്കൻ അടവുകളെ; അയോധ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി മാറ്റിയ നേതാവിന് ആകെ ഭയം യോഗി ആദിത്യനാഥിനെ; സിങ്ങിനെ നിലയ്ക്ക് നിർത്താനാവുന്നതും യുപി മുഖ്യമന്ത്രിക്ക് തന്നെ
- സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലം പണയത്തിൽ; അകെയുള്ളത് ഒരു ചെറിയ ചായക്കട; മദ്യപാനിയായിരുന്നില്ല; പക്ഷേ കരൾരോഗം വന്നതോടെ ആ നിലക്കും കുപ്രചാരണം; ഫീസ് അടക്കാൻ പണമില്ലാത്തിനാൽ 'അമ്മ'യിൽ അംഗമായില്ല; അതിനാൽ സംഘടനയുടെ സഹായം കിട്ടിയില്ല; അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ ദുരിത ജീവിതം
- മുൻ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നത് സഹിച്ചില്ല; പ്രതിശ്രുതവരനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് റിമാൻഡിൽ
- ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ മക്കൾ ഒഴുക്കിൽ പെട്ടു; മക്കളെ രക്ഷിക്കാൻ നീന്തിയടുക്കുന്നതിനിടെ അച്ഛന്മാർ മുങ്ങിത്താണു; രക്ഷാപ്രവർത്തകർ എത്തും മുമ്പേ ഇരുവർക്കും ദാരുണാന്ത്യം; സംസ്കാരം നാളെ
- പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം, സംഘർഷം; കാരിത്താസ് ജംഗ്ഷനിൽ തട്ടുകട അടിച്ചുതകർത്തു; തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് മർദ്ദിച്ചു; ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിച്ചു; ആറ് പേർ അറസ്റ്റിൽ
- തന്നെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു; മൂന്നാർ ദൗത്യം അമ്പേ പരാജയമായിരുന്നു; പാർട്ടി സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നു; സിപിഎമ്മിന്റെയും സിപിഐയുടെയും അപചയങ്ങൾ തുറന്നടിച്ച് സി ദിവാകരന്റെ ആത്മകഥ
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- പ്രത്യേക പരിശീലനം കിട്ടിയ ആൺകുട്ടികൾ മുതൽ വ്ളോഗർമാർ വരെ കെണിയൊരുക്കുന്നു; ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കിയും പണം തട്ടുന്നു; കോഴിക്കോട് വെട്ടിനുറുക്കപ്പെട്ട വ്യാപാരിയും പെട്ടത് 18കാരിയുടെ വലയിൽ; മൂന്നു വർഷത്തിനുള്ളിൽ 30 ഓളം കേസുകൾ; ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!
- 'രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്'; ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി; അഞ്ചു ദിവസത്തെ സാവകാശം തേടി; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ; ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലി ഹരിദ്വാറിൽ
- ജലസംഭരണിയിൽ വീണ ഫോണെടുക്കാൻ ഒഴുക്കിവിട്ടത് 21 ലക്ഷം ലീറ്റർ വെള്ളം; ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്നു വെള്ളത്തിന്റെ തുക ഈടാക്കാൻ സർക്കാർ; നോട്ടീസയച്ചു
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്‍; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍